ചേച്ചി പുറത്തുപോയ തക്കം നോക്കി അനിയത്തി ഗൂണ്ടകളെയും കൂട്ടി വന്ന് വീട് തകർത്തു; ചേച്ചി ഇനി വീട്ടിൽ താമസിക്കരുതെന്ന വാശിയിൽ സകലതും തച്ചുതകർത്ത് അനിയത്തി; മൂന്നാറിൽ പട്ടാപ്പകൽ നടന്ന പകവീട്ടൽ കണ്ട് രസിച്ച് തമാശ പൊട്ടിച്ച് പൊലീസും; സ്വത്ത് തർക്കത്തിൽ ആനന്ദ സെൽവിയുടെ വീട് മുത്തമിഴ് സെൽവി തകർത്തത് തൊടുപുഴ കോടതിയിൽ വാദം നടക്കുന്നതിനിടെ; നാട്ടുകാരെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ
എം മനോജ് കുമാർ
മൂന്നാർ: സ്വത്ത് തർക്കപ്രശ്നവുമായി ബന്ധപ്പെട്ട് തൊടുപുഴ കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ ജേഷ്ഠത്തിയുടെ വീട് ഗുണ്ടകളുടെ സഹായത്തോടെ പൂർണമായി തകർത്ത് അനുജത്തിയുടെ പ്രതികാരം. മൂന്നാർ ടൗണിലെ ജനങ്ങളെ അമ്പരപ്പിച്ചാണ് സഹോദരി പുറത്ത് പോയ സമയം നോക്കി അനുജത്തി ഗുണ്ടകളുടെ സഹായത്തോടെ വീട് തല്ലിത്തകർത്തത്. വീട് തല്ലിത്തകർക്കുമ്പോൾ അത് തടയിടാതെ മൂകസാക്ഷികളായി മാറി മൂന്നാർ പൊലീസും വീട് പൊളിക്കലിൽ തങ്ങളുടെ കയ്യൊപ്പ് പതിച്ചു. സഹോദരിമാരായ ആനന്ദ സെൽവിയും മുത്തമിഴ് സെൽവിയും തമ്മിലുള്ള തർക്കത്തിന്നൊടുവിലാണ് വീട് തല്ലിത്തകർക്കൽ നടന്നത്. വീട് തകർത്ത സംഭവത്തിൽ ഇടുക്കി എസ്പിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ആനന്ദസെൽവി.
അച്ഛൻ ജി. വൈകുണ്ഠം മരിച്ചതിന് ശേഷം സഹോദരങ്ങൾ തമ്മിൽ തുടങ്ങിയ സ്വത്ത് തർക്കമാണ് വീട് കയ്യേറലിലും തകർക്കലിലും സമാപിച്ചത്. സഹോദരങ്ങൾക്ക് സ്വന്തമായി ഇൻഡൈന്റെ രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികളുണ്ട്. ഈ രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികൾ വിഭജിക്കുന്നതിലും ലാഭം പങ്കു വയ്ക്കുന്നതിലും തമ്മിലുള്ള തർക്കത്തിന്റെ അന്ത്യത്തിലാണ് വീട് തകർക്കൽ നടന്നത്. രണ്ടായിരത്തി പതിമൂന്നു മുതലുള്ള ഏജൻസിയുടെ കണക്കുകൾ മുഴുവൻ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തി മുത്തമിഴ് സെൽവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് കൂടി അവകാശപ്പെട്ട ഏജൻസിയുടെ ലാഭത്തിൽ നിന്നും ഒരു തുകയും ലഭിക്കാത്തതിനെ തുടർന്ന് ജ്യേഷ്ടത്തി ആനന്ദ സെൽവി നൽകിയ പരാതിയെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. കണക്കുകൾ സമർപ്പിക്കുമ്പോൾ 2013 മുതലുള്ള ലാഭത്തിന്റെ പകുതി ആനന്ദ സെൽവിക്ക് അനുജത്തി നൽകേണ്ടി വരും. ഇതാണ് അനുജത്തിയെ പ്രകോപിച്ചത്-കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ആനന്ദ സെൽവിയുടെ അഭിഭാഷകൻ ഹല്ലാജു മറുനാടനോട് ചൂണ്ടിക്കാട്ടുന്നു.
യാതൊരു കരുണയും കൂടാതെയാണ് അനുജത്തി തന്റെ ദൗത്യം നിറവേറ്റിയത്. തകർത്ത വീടിന്റെ അകത്തളത്തിന്റെ ഫോട്ടോകൾ ഈ കാര്യം തെളിയിക്കുന്നു. വീട്ടു സാധനങ്ങൾ അതേപടി വീട്ടിൽ നിർത്തിയാണ് സഹോദരി ഏർപ്പെടുത്തിയവർ വീടിന്റെ ഷീറ്റും അകത്തുള്ള സാധനങ്ങളും തല്ലിത്തകർത്തത്. വീട്ടിൽ ഉള്ളവർ ഈ വീട്ടിൽ താമസിക്കാനോ അവർ ഉപയോഗിച്ച സാധനങ്ങൾ തുടർന്ന് ഉപയോഗിക്കാനോ കഴിയാത്ത വിധത്തിലാണ് വീട് തകർക്കൽ നടന്നത്. വീട് തകർക്കൽ അറിഞ്ഞു സഹോദരി എത്തി പൊലീസ് സഹായം തേടിയെങ്കിലും പൊളിക്കൽ തടയാൻ പൊലീസ് തയ്യാറായില്ല. വീട് തകർത്തത് ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്കിയതായി അഭിഭാഷകൻ പറഞ്ഞു. രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികളുണ്ട് സഹോദരിമാർക്ക്. അച്ഛനായ വൈകുണ്ഠമാണ് ഗ്യാസ് ഏജൻസിയുടെ ഡീലർഷിപ്പ് സംഘടിപ്പിച്ചത്. വൈകുണ്ഠത്തിന്റെ മരണത്തോടെ കുഴപ്പങ്ങൾ തുടങ്ങി. 2012ലാണ് വൈകുണ്ഠം മരിക്കുന്നത്. അച്ഛൻ മരിച്ചതോടെ മുത്തമിഴ് സെൽവി ഗ്യാസ് ഏജൻസികൾ കൈവശമാക്കുകയായിരുന്നു.
സഹോദരിമാർ തമ്മിൽ പാർട്ട്ണർഷിപ്പ് ഡീൽ ഉണ്ടെങ്കിലും ഇത് മുത്തമിഴ് സെൽവി ലംഘിക്കുകയായിരുന്നു. 49 ശതമാനം ഷെയർ ആനന്ദ സെൽവിക്ക്. 51 ശതമാനം ഷെയർ അനുജത്തിയായ മുത്തമിഴ് സെൽവിക്ക്. ഇത് പക്ഷെ കടലാസിൽ മാത്രം ഒതുങ്ങുകയായിരുന്നു. സഹോദരിയെ ഗ്യാസ് എജൻസിയിൽ കാലു കുത്താനും അനുജത്തി സമ്മതിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഗതികെട്ടിട്ടാണ് ആനന്ദ സെൽവി തൊടുപുഴ കോടതിയിൽ ആർബിട്രേഷൻ കേസ് നൽകിയത്. ഇത് പിന്നെ ഒത്തുതീർപ്പാക്കിയിരുന്നു. 2013 മുതലുള്ള ലാഭവിഹിതം നൽകണം. ഓരോ മാസവും 75000 രൂപ വീതം നൽകണം എന്നായിരുന്നു ഉടമ്പടി വ്യവസ്ഥകൾ. ഇത് പിന്നെ അനുജത്തി ലംഘിക്കുകയായിരുന്നു. തുടർന്ന് ആനന്ദസെൽവി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തിക്ക് നിർദ്ദേശം നൽകിയത്. ഇതിന്റെ തീയതി അടുത്തു കൊണ്ടിരിക്കെയാണ് വീട് തകർക്കൽ നടന്നത്.
കേസുമായി ബന്ധപ്പെട്ടു അഭിഭാഷകൻ ഹല്ലാജുവിന്റെ പ്രതികരണം:
ഗ്യാസ് ഏജൻസി വലിയ ലാഭം തരുന്ന ഏർപ്പെടാണ്. ആനന്ദ സെൽവിയും മുത്തമിഴ് സെൽവിയുമുണ്ട്. ഇവർ ജി. വൈകുണ്ഠം എന്നയാളുടെ മക്കളാണ്. മൂന്നാറിലും അടിമാലിയിലുമായാണ് ഗ്യാസ് സിലിണ്ടർ ഏജൻസികൾ ഇവർക്കുള്ളത്. 2012 വൈകുണ്ഠം മരിച്ച ശേഷം ഇവർ തമ്മിലുള്ള സ്വത്ത് തർക്കം തുടങ്ങി. പ്രധാനമായും ഗ്യാസ് ഏജൻസിയുടെ കാര്യത്തിലാണ് തർക്കം തുടങ്ങിയത്. ഇതോടെ തൊടുപുഴ കോടതിയിൽ കേസ് നൽകി. ആർബിട്രേഷൻ കേസ് നടന്നുകൊണ്ടിരിക്കെ കേസ് ഒത്തുതീർപ്പായി. 2013 മുതലുള്ള ലാഭവിഹിതം നൽകണം. ഓരോ മാസവും 75000 രൂപ വീതം നൽകണം എന്നായിരുന്നു ഉടമ്പടി വ്യവസ്ഥകൾ. ഇത് പിന്നെ അനുജത്തി ലംഘിച്ചു.
തുടർന്ന് ആനന്ദസെൽവി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തിക്ക് നിർദ്ദേശം നൽകിയത്. ഈ കണക്കുകൾ ഇവർ ഈ മാസം കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഈ വിരോധം വച്ചാണ് ഇവർ ആനന്ദ സെൽവി ഇല്ലാത്തപ്പോൾ ഗുണ്ടകളെ വെച്ച് വീട് തല്ലിത്തകർത്തത്. ഇപ്പോഴുള്ള ഈ വസ്തുവിനെക്കുറിച്ച് ദേവികുളം കോടതിയിലും ഹൈക്കോടതിയിലും കേസുണ്ട്. ഗ്യാസ് ഏജൻസികളിൽ 49 ശതമാനം ഷെയർ ജ്യേഷ്ടത്തി ആനന്ദസെൽവിക്കുണ്ട്. ലാഭവീതം ഇപ്പോഴുള്ളതല്ല 2013 മുതലുള്ള ലാഭവീതം മുത്തമിഴ് സെൽവി ആനന്ദസെൽവിക്ക് നൽകേണ്ടതുണ്ട്. ലാഭവീതം നൽകാത്തത് മാത്രമല്ല ഗ്യാസ് ഏജൻസികളിൽ കാലുകുത്താൻ പോലും മുത്തമിഴ് സെൽവി സമ്മതിക്കാറില്ല.
ഇന്നലെയാണ് വീട് ഗുണ്ടകളെ വെച്ച് മുത്തമിഴ് സെൽവി തല്ലിത്തകർത്തത്. പൊലീസിനു പരാതി നൽകിയത് പ്രകാരമാണ് പൊലീസ് അവിടെ വന്നത്. ഈ പൊലീസിന്റെ അവരുടെ സാന്നിധ്യത്തിൽ പൊളിക്കൽ നടക്കുകയായിരുന്നു. പൊളിക്കാൻ വിധി ഉണ്ടെങ്കിൽ ഹാജരാക്കാൻ പറഞ്ഞു. ഒരു വിധിയുമില്ല. വീട് പൊളിക്കാൻ പൊലീസ് അനുവാദം നൽകാൻ പാടില്ലായിരുന്നു. പിന്നെ എങ്ങിനെ അവർ വീട് പൊളിക്കും. കേരളത്തിൽ ഒരു ലോ ആൻഡ് ഓർഡർ നിലനിൽക്കുന്ന സംസ്ഥാനമാണ്. ഇവിടെയാണ് പട്ടാപ്പകൽ ഒരാൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് പൊലീസ് സാന്നിധ്യത്തിൽ ഇടിച്ചു തകർക്കുന്നത്. അഞ്ച് സെന്റ് സ്ഥലം ആനന്ദസെൽവിക്ക് ഉള്ളതാണ്. അഞ്ച് സെന്റ് സ്ഥലം മുത്തമിഴ് സെൽവിക്കും. അത് കൂടാതെ പാരമ്പര്യമായി കിട്ടിയ ഇരുപതിലേറെ സെന്റ് സ്ഥലവും ഇരുനില വീടും വേറെയുമുണ്ട്. അതും മുത്തമിഴ് സെൽവിയുടെ കയ്യിലാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി ദേവികുളം കോടതിയിൽ വേറെ കേസ് നൽകിയിട്ടുണ്ട്. അതിനു അഭിഭാഷക കമ്മിഷനെ വെച്ചിട്ടുണ്ട്. ആ അഭിഭാഷക കമ്മിഷൻ സ്ഥലം സന്ദർശിക്കാൻ ഇരിക്കുകയാണ്. എല്ലാ പ്രശ്നവും മുന്നിൽ നിൽക്കെയാണ് വീട് തകർത്ത് മുത്തമിഴ് സെൽവി പ്രതികാരം ചെയ്യുന്നത്-ഹല്ലാജു പറയുന്നു.
മൂന്നാർ പൊലീസ് നൽകുന്ന വിശദീകരണം:
മൂന്നാർ ടൗണിൽ ഇപ്പോൾ പ്രശ്നം നടന്ന സ്ഥലം പൂർണമായി മുത്തമിഴ് സെൽവിയുടെ കൈവശമുള്ളതാണ്. തകർത്ത വീട് അവരുടെ കൈവശമുള്ള സ്ഥലത്തുള്ളതാണ്. സ്ഥലം തീറാധാര പ്രകാരം സെന്തമിഴ് സെൽവിയുടെ സ്ഥലമാണ്. ഞങ്ങൾ അത് പരിശോധിച്ചതാണ്. വണ്ടിയിടാനുള്ള അനുവാദമാണ് ആനന്ദസെൽവിക്ക് നൽകിയത്. അവിടെ ആനന്ദ സെൽവി വീട് പണിതീർക്കുകയായിരുന്നു. അവിടെ അനധികൃതമായുള്ള കെട്ടിടമാണ് അവർ പൊളിച്ചത്. സ്ഥലമുടമ തന്നെയാണ് അത് ചെയ്തത്. ഇവർ തമ്മിലുള്ള മറ്റ് തർക്കത്തിന്റെ കാര്യം ഞങ്ങളുടെ വിഷയമല്ല-മൂന്നാർ പൊലീസ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്