'ഞങ്ങളുടെ അയൽവാസികൾ ഇനിമേൽ അയൽവാസികളല്ല; അവരിപ്പോൾ ഹിന്ദുക്കളാണ്; തൊട്ടടുത്ത മാസം ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെപ്പോലെ എന്റെ കുടുംബവും മുസ്ലിങ്ങൾ അധിവസിക്കുന്ന ഒരു ചേരിപ്രദേശത്തേക്ക് താമസം മാറി; രാജ്യത്തിന്റെ കണ്ണിൽ ഞങ്ങൾ ആദ്യം മുസ്ലിങ്ങളും പിന്നീട് മാത്രം ഇന്ത്യക്കാരുമായി'; ഒരു വിശ്വാസി സമൂഹം വേട്ടയാടപ്പെട്ടതിന്റെയും പാർശ്വവത്ക്കരിക്കപ്പെട്ടതിന്റെയും നേർസാക്ഷ്യമായി മാധ്യമപ്രവർത്തക റാണ ആയൂബിന്റെ ലേഖനം
മറുനാടൻ ഡെസ്ക്
ഏതൊരു ഇന്ത്യക്കാരനെയും പോലെ ശനിയാഴ്ച്ച ഞാനും ശനിയാഴ്ച്ച ടെലിവിഷന്
മുന്നിലിരുന്നത് തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ ഹിന്ദുത്വവാദികൾ തകർത്തെറിഞ്ഞ ബാബറി മസ്ജിദ് നിലനിന്നിരുത്ത സ്ഥലത്തെ സംബന്ധിച്ച തർക്കത്തിന്റെ അന്തിമ വിധി കേൾക്കാനായിരുന്നു. 1993ൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മുസ്ലിം കുടുംബത്തിന്റെ വാഷിങ്ടണിലെ വീട്ടിലിരുന്ന് ഞാൻ ആ വിധി കേട്ടു. മുസ്ലിം വാദങ്ങളെ തള്ളി ഭൂമി ഹിന്ദു അന്യായക്കാരന് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ പാർട്ടിക്കുവേണ്ടി സുപ്രീംകോടതി വിധിയെഴുതി.
രാമന്റെ വിജയമെന്ന് വാർത്താ അവതാരകൻ ഉറക്കെപറഞ്ഞയുടൻ എന്റെ ആതിഥേയർ ടിവി ഓഫ് ചെയ്ത ശേഷം അദ്ദേഹത്തിന്റെ 80 വയസായ അമ്മയോട് പറഞ്ഞത് 'നമ്മളവിടെനിന്നും വിട്ടുപോന്നതിൽ ഞാൻ സന്തോഷിക്കുന്നു' എന്നായിരുന്നു. വിധിക്ക് മുമ്പും ശേഷവും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിധിയെ മാനിക്കണമെന്നും സർക്കാർ ആവർത്തിക്കുമ്പോഴും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങളെ അതൊന്നും ബാധിച്ചതേയില്ല. അഭിഭാഷകർ സുപ്രീംകോടതി വളപ്പിനുള്ളിൽ തന്നെ 'ജയ് ശ്രീറാം' മുഴക്കി. വിധി വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അന്ന് രാത്രി അദ്ദേഹത്തിന്റെ സഹപ്രവർത്തകകരെയും കൂട്ടി ഡൽഹിയിലെ താജ് മാൻസിങിൽ അത്താഴവിരുന്നിന് പോയി.
രാജ്യത്തെയൊട്ടാകെ പ്രതിസന്ധിയിലാക്കിയ ഒരു പ്രശ്നത്തിന് ലഭിച്ച സമാധാനപരമായ പരിസമാപ്തിയെന്ന് മാധ്യമപ്രവർത്തകരും എഴുത്തുകാരും വാഴ്ത്തിയപ്പോൾ വലതുപക്ഷ ദേശീയവാദികൾ സോഷ്യൽമീഡിയയിൽ വിധി ആഘോഷിച്ചു. രാജ്യത്ത് മുസ്ലിം വിരുദ്ധത പടച്ചുവിടാൻ കോപ്പുകൂട്ടിയ, ബാബ്റി മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്ത ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി. 'ഇപ്പോഴാണ് എനിക്ക് പൂർണത കൈവന്നത്. കാരണം, ഒരു വലിയ മൂവ്മെന്റിന് മികച്ച സംഭാവന നൽകാൻ ദൈവമെനിക്ക് ഒരു അവസരം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ മൂവ്മെന്റായിരുന്നു അത്. അതിന്റെ പ്രതിഫലം സുപ്രീകോടതി വിധിയുടെ രൂപത്തിൽ കൈവന്നിരിക്കുകയാണ്', അദ്വാനി പറഞ്ഞു.
രാജ്യത്തെ മുസ്ലിങ്ങൾ ഒരു മുനമ്പിന്റെ വക്കിലാണ്. സുപ്രീംകോടതി വിധിയിൽ നിരാശപ്രകടിപ്പിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഞാൻ എഴുതിയ പോസ്റ്റ് കണ്ടിട്ട് എന്നെ ഒരു ബന്ധു വിളിച്ചു. 'നിനക്കൊന്ന് മിണ്ടാതിരിക്കാമോ', ഫോണിന്റെ മറുതലയിൽ അദ്ദേഹം നിലവിളിക്കുകയായിരുന്നു. 'ഞങ്ങൾക്കിവിടെ ജീവിക്കണം, നിന്റെ കുടുംബത്തിനും എന്റെ കുടുംബത്തിനും. ഞങ്ങൾക്ക് ബുദ്ധമുട്ടുണ്ടാക്കരുത്. ഞങ്ങൾക്ക് ഞങ്ങളുടെ വീടിനുള്ളിൽ മറ്റൊരു ആൾക്കൂട്ട ആക്രമണംകൂടി കാണാൻ സാധിക്കില്ല'.
ഇന്ത്യയിലെ അനേകം മുസ്ലിങ്ങളെ പോലെ ഇതുപോലൊരു 'നീതി' ആഘോഷിക്കപ്പെടുന്നത് മനസിലാക്കാൻ എനിക്കും വളരെ ബുദ്ധിമുട്ടായിരുന്നു. പരിസമാപ്തിയെക്കുറിച്ചും ആശ്വാസത്തെക്കുറിച്ചുമായിരുന്നു അവയെല്ലാം. ആർക്കുള്ള പരിസമാപ്തി? ബാബ്റി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ മുസ്ലിം വിരുദ്ധ കലാപത്തിന് സാക്ഷിയായ ഒരു കുട്ടിയെന്ന നിലക്ക്, എപ്പോഴാണോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മതേതരത്വം വർഗീയതയിലേക്ക് വഴിമാറിയത്, മുറിവേറ്റ ആ ദശാബ്ദത്തിലേക്ക് ഞാൻ വീണ്ടുമൊരു തിരിച്ചുപോക്ക് നടത്തി.
മുംബൈയിലെ അയൽവാസികൾക്കിടയിൽ ബഹുമാന്യരായി ജീവിച്ചിരുന്ന മുസ്ലിം വീടായിരുന്നു എന്റേതെന്ന് 90 കളിൽ വളർന്ന ഞാൻ ഓർമ്മിക്കുന്നു. മതത്തിന്റെ പേരിലായിരുന്നില്ല ഞങ്ങൾ അറിയപ്പെട്ടിരുന്നത്, മറിച്ച് സാമൂഹ്യ ജീവിതത്തിന്റെ പേരിലായിരുന്നു.
എന്റെ അച്ഛൻ സ്കൂൾ അദ്ധ്യാപകനും പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റിലെ വളണ്ടിയറുമായിരുന്നു. അദ്ധ്യാപകർക്കായുള്ള ഗുരു പൂർണിമാ ദിനങ്ങൾ അച്ഛന്റെ കയ്യിൽ ആളുകൾ ചരടുകൾ കെട്ടും.
1992 ഡിസംബർ ആറിന് എല്ലാം മാറിമറിഞ്ഞു. ഭാരതീയ ജതനാ പാർട്ടിയും വിശ്വഹിന്ദു പരിഷത് പോലെയുള്ള മറ്റ് വലതുപക്ഷ ഹിന്ദു സംഘടനകളും സംഘടിച്ച്, ആയിരക്കണക്കിന് കർസേവകർ ചേർന്ന് ബാബ്റി മസ്ജിദിലേക്ക് ഇരച്ച് കയറി മസ്ജിദ് തകർത്തു. അദ്വാനിയും ഉമാഭാരതിയടക്കമുള്ള ബിജെപി നേതാക്കളും വിദ്വേഷ പ്രസംഗം നടത്തി ബാബ്റി മസ്ജിദിന്റെ ഗ്രൗണ്ടിലേക്ക് ആളുകളെ എത്തിച്ചു. 16ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ആ ചരിത്ര നിർമ്മിതിയെ അന്ന് രാവിലെ അവർ തകർത്തു. ആ ദൃശ്യങ്ങൾ ഒറ്റമുറി വീട്ടിലെ ടി.വിയിലൂടെ ഒരു ഭയപ്പാടോടെ ഞങ്ങൾ കണ്ടു.
ആ നിമിഷം മുതലാണ് കാര്യങ്ങൾ വഷളായത്. ഞങ്ങളുടെ അയൽക്കാരനായ സിഖുകാരൻ പരിഭ്രമത്തോടെ വാതിലിൽ മുട്ടി. അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്ക് കയറി. അദ്ദേഹത്തിന്റെ നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു. എന്നെയും എന്റെ സഹോദരിയെയും പിടിച്ചുകൊണ്ടുപോകാനായി കലാപകാരികൾ ഞങ്ങളുടെ വീടിന് നേർക്ക് വരുന്നുണ്ടെന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞു. എനിക്കന്ന് ഒമ്പത് വയസായിരുന്നു. ചേച്ചിക്ക് 14-ഉം.
മുസ്ലിം വിരുദ്ധ കലാപത്തിന്റെ ഭാഗമായി നൂറുകണക്കിന് മുസ്ലിം സ്ത്രീകൾ ബലാത്സംഗത്തിനിരയായി. നിമിഷങ്ങൾക്കകം ഞങ്ങൾ തല മറച്ചുപിടിച്ച് വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി, ഒരു അയൽക്കാരന്റെ മോട്ടോർ സൈക്കിളിൽ കയറി. സിഖുകാർ താമസിച്ചിരുന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അവിടെ ഒരു വീട്ടിൽ ഞാനും ചേച്ചിയും രണ്ടുമാസം അഭയാർത്ഥികളായി കഴിഞ്ഞു. ഞങ്ങളുടെ കുടുംബവുമായി ഞങ്ങൾക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല.
അച്ഛനെയും അമ്മയെയും കുറിച്ചും വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും ഞാൻ ചേച്ചിയോട് ചോദിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. അന്ന് മുതൽ ഞങ്ങൾ മുസ്ലിങ്ങളായി... സമൂഹത്തിൽനിന്നും ഭ്രഷ്ടരായി... അക്രമികളായി.... ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒന്നും പഴയതുപോലെയായിരുന്നില്ല. ഞങ്ങളുടെ അയൽവാസികൾ ഇനിമേൽ അയൽവാസികളല്ല അവരിപ്പോൾ ഹിന്ദുക്കളാണ്. തൊട്ടടുത്ത മാസം ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെപ്പോലെ എന്റെ കുടുംബവും മുസ്ലിങ്ങൾ അധിവസിക്കുന്ന ഒരു ചേരിപ്രദേശത്തേക്ക് താമസം മാറി.
രാജ്യത്തിന്റെ കണ്ണിൽ ഞങ്ങൾ ആദ്യം മുസ്ലിങ്ങളും പിന്നീട് മാത്രം ഇന്ത്യക്കാരുമായി. എന്നെ മുംബൈയുടെ പ്രാന്ത പ്രദേശമായ ദേവ്നറിലെ ഒരു സ്കൂളിൽ ചേർത്തു. അവിടെ വെച്ച് ഞാൻ ആദ്യമായി, എന്റെ സഹപാഠികളാൽ 'ലാന്ത്യ' എന്ന് വിളിക്കപ്പെട്ടു. മുംബൈയിലെ വലതുപക്ഷ മാധ്യമങ്ങളുടെ എഡിറ്റർമാരാൽ പ്രസിദ്ധിയാർജിച്ച വാക്കാണ് അത്. (മുസ്ലിം വ്യക്തികളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന മറാത്തി വാക്ക്)
ശനിയാഴ്ച, ബാബ്റി മസ്ജിദ് തകർത്തത് നിയമലംഘനം തന്നെയാണെന്ന് പറഞ്ഞ സുപ്രീംകോടതി, മസ്ജിദ് തകർത്ത അതേ ആളുകൾക്ക് അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള അനുമതി നൽകി. മുസ്ലിങ്ങൾക്ക് മറ്റൊരിടത്ത് ഭൂമി നൽകാമെന്ന് പറയുകയും ചെയ്തത് അവരുടെ വിധിയുടെ ഉദാഹരണമാണ്. എന്റെ രാജ്യം എന്നെയും ലക്ഷക്കണക്കിന് മുസ്ലിങ്ങളെയും 'മറ്റുള്ളവരായി' ചിത്രീകരിച്ച് വലതുപക്ഷ ദേശീയവാദികൾക്ക് അവരുടെ സ്വപ്നമായ ഹിന്ദു രാഷ്ട്രം പടുത്തുയർത്താനുള്ള വഴിയൊരുക്കിയിരിക്കുകയാണ്.
1992ൽ ആയിരത്തോളം മുസ്ലിം ജീവിതങ്ങളെ ഇല്ലാതാക്കിയ കലാപത്തിനും മസ്ജിദ് തകർത്തതിനും കുറ്റക്കാരായവർ പ്രായശ്ചിത്തത്തിനല്ല മറിച്ച്, ആഹ്ലാദപ്രകടനത്തിനാണ് ക്ഷണിക്കപ്പെട്ടത്. മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരായി സങ്കൽപിക്കുന്ന വലതുപക്ഷ മേൽക്കോയ്മയുടെ ഇന്ത്യൻ പുനർനിർമ്മാണം രാജ്യത്തെ മുസ്ലിങ്ങളെ മുഴുവൻ പേടിയിലാഴ്ത്തുകയാണ്. രാജ്യത്തെ 20 കോടി മുസ്ലിങ്ങളുടെ ഇടയിലേക്ക്, അവർ ഏതുതരത്തിലുള്ള അപമാനവും അനീതിയും സഹിക്കേണ്ടവരാണെന്നും അതെല്ലാം നിശബ്ദം ഏറ്റുവാങ്ങേണ്ടവരാണെന്നുമുള്ള സന്ദേശമാണ് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നത്.
ഞങ്ങളുടേതായിരുന്ന, ഞങ്ങൾ പരിലാളിച്ച, ഞങ്ങൾ സ്നേഹിച്ച ഭൂമിയിൽ ഞാനും ലക്ഷക്കണക്കിന് എന്റെ സഹ വിശ്വാസികളും വീണ്ടും അനാഥരായി. ബ്രിട്ടീഷ് അധിനിവേശത്തിൽനിന്നും സ്വാതന്ത്ര്യം നേടിയെടുക്കാൻ പോരാടിയ വിപ്ലവകാരികളിലും സ്വാതന്ത്ര്യ സമര പോരാളികളിലും ഞങ്ങളുടെ പൂർവ്വികരുമുണ്ടായിരുന്നു. എന്റെ പാരമ്പര്യത്തെയും നിലനിൽപിനെയും ഇല്ലാതാക്കിക്കൊണ്ടുള്ള പുതിയ ഇന്ത്യയിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു.
മാധ്യമപ്രവർത്തകയായ റാണ അയൂബ് വാഷിങ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിന്റെ പരിഭാഷ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്