സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ പേരിൽ രോഗികളിൽ നിന്ന് പണപ്പിരിവ്; ഓരോരുത്തരിൽനിന്നും 50 രൂപവീതം അനധികൃതമായി പിരിക്കുന്നത് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി ചുമതലപ്പെടുത്തിയവർ; പരാതിപ്പെട്ടപ്പോൾ പണം തിരിച്ചു നൽകമെന്നും മേലിൽ ആവർത്തിക്കില്ലെന്നും മറുപടി; വെറും എണ്ണായിരം രൂപ മാത്രമാണ് ശമ്പളമെന്നും ഇതുകൊണ്ട് ജീവിക്കാൻ ആവില്ലെന്നും ജീവനക്കാർ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ പിഴിയുന്നത് കൈയോടെ പിടികൂടി
കെ വി നിരഞ്ജൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ പേരിൽ രോഗികളിൽ നിന്ന് പണപ്പിരിവ്. രജിസ്ട്രേഷൻ ഫീസെന്ന പേരിലാണ് ഓരോ രോഗിയിൽ നിന്നും അമ്പതു രൂപ വീതം ഇൻഷൂറൻസ് കൗണ്ടറിൽ ചുമതലയുള്ളവർ നിർബന്ധ പൂർവ്വം ഈടാക്കുന്നത്. സംസ്ഥാന സർക്കാറിന്റെ സമഗ്ര ഇൻഷൂറൻ പദ്ധതിയുടെ കരാർ ലഭിച്ചത് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനിക്കാണ്. കമ്പനി ആശുപത്രിയിൽ ചുമതലപ്പെടുത്തിയവരാണ് ഈ പകൽക്കൊള്ള നടത്തുന്നത്. ഇത് കമ്പനി അധികൃതർ ഉൾപ്പെടെ അറിഞ്ഞു കൊണ്ടാണെന്നാണ് അറിയുന്നത് .
മലപ്പുറം താനൂർ സ്വദേശിയായ നിയാസിന്റെ മാതാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്. ഇൻഷൂറൻസ് രജിസ്ട്രേഷനായി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഇൻഷൂറൻസ് കൗണ്ടറിലെത്തിയപ്പോൾ രജിസ്ട്രേഷൻ ഫീസായി അമ്പത് രൂപ ആവശ്യപ്പെടുകയായിരുന്നു. നാലു മാസം മുമ്പ് വന്നപ്പോൾ ഇത്തരമൊരു ഫീസ് ഇല്ലായിരുന്നല്ലോ എന്ന് നിയാസ് ചോദിച്ചപ്പോൾ ഇപ്പോൾ ഇങ്ങനെയാണ് നടപടിക്രമങ്ങൾ എന്നായിരുന്നു ജീവനക്കാരുടെ മറുപടി. ക്യാമ്പിൽ പോയി രജിസ്റ്റർ ചെയ്തതാണെന്നും ഇനി പണം നൽകിയൊരു രജിസ്ട്രേഷൻ ആവശ്യമുണ്ടോ എന്ന് നിയാസ് ചോദിച്ചപ്പോൾ ജോലി തടസപ്പെടുത്താതെ പോവാനായിരുന്നു ജീവനക്കാരുടെ മറുപടിയെന്ന് നിയാസ് 'മറുനാടൻ മലയാളിയോട്' പറഞ്ഞു. തുടർന്ന് നിയാസ് പണമടച്ച് സീറ്റ് കൈപ്പറ്റിയ ശേഷം ഇൻഷൂറൻസ് അധികതരുമായി ബന്ധപ്പെട്ടു. ഇത്തരത്തിൽ പണം വാങ്ങാൻ പാടില്ലെന്ന വിവരമാണ് ലഭിച്ചത്. എന്താണ് ഇക്കാര്യത്തിൽ നടപടിയെന്ന ചോദ്യത്തിന് ഇനി അവർ ആരോടും പണം വാങ്ങില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി. തങ്ങൾ ഉടൻ ആശുപത്രിയിൽ നിന്നു പോവും, ജീവനക്കാർ തുടർന്നും ഇതേ നില തുടരും. അതു കൊണ്ട് താനിക്കാര്യം സൂപ്രണ്ടിനോട് പരാതിപ്പെടുകയാണെന്ന് നിയാസ് വ്യക്താക്കി.
ഇതോടെ പരാതി പറയരുതെന്ന് ആവശ്യപ്പെട്ട് കമ്പനിയിൽ നിന്ന് നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് നിയാസ് പറയുന്നു. കോഴിക്കോട്ടെ ചുമതലയുള്ള രാജേഷ് എന്നയാൾ വിളിച്ച് പരാതിപ്പെടരുതെന്നും ജീവനക്കാർക്കെതിരെ പൊലീസ് നടപടി ഉണ്ടാവുമെന്നും വ്യക്തമാക്കി. ഇതിനിടെ രജിസ്ട്രേഷൻ ഫീസ് നിർബന്ധിച്ച് വാങ്ങിയ ജീവനക്കാർ നിയാസിനെ വിളിച്ച് ഒന്ന് നേരിൽ കാണണമെന്ന് അഭ്യർത്ഥിച്ചു. ഇതു പ്രകാരം നിയാസ് അവരെ കണ്ടു സംസാരിച്ചു. വെറും എണ്ണായിരം രൂപ മാത്രമാണ് തങ്ങളുടെ ശമ്പളമെന്നും അതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു ദൈന്യതയോടെയുള്ള അവരുടെ മറുപടി. മാത്രമല്ല കമ്പനി ഉദ്യോഗസ്ഥർ കൂടി അറിഞ്ഞു കൊണ്ടാണ് ഇത്തരത്തിൽ ഫീസ് ഈടാക്കുന്നതെന്നും അവർ വ്യക്തമാക്കി. ശമ്പളം തികയില്ലെങ്കിൽ സ്ഥാപനത്തോട് ശമ്പളം കൂട്ടി നൽകാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ജോലി മതിയാക്കി മറ്റെന്തെങ്കിലും ജോലിക്ക് പോവുകയോ ആണ് വേണ്ടതെന്ന് നിയാസ് പറഞ്ഞു. പാവപ്പെട്ട രോഗികളെ പിഴിയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാറിന്റെ അമ്പത് രൂപ തിരിച്ചു തരാം എന്നായിരുന്നു ഇതിന് ഇതിന് ജീവനക്കാരുടെ മറുപടി. എന്നാൽ അമ്പതല്ല അഞ്ഞൂറ് രൂപ തന്നാൽ പോലും തനിക്ക് വേണ്ടെന്ന് പറഞ്ഞ് താനവിടെ നിന്ന് മടങ്ങുകയായിരുന്നുവെന്ന് നിയാസ് വ്യക്തമാക്കി.
ദിവസവും ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ഒരാളിൽ നിന്ന് അമ്പതു രൂപ തോതിൽ വലിയൊരു തുകയാണ് അനധികൃതമായി രജിസ്ട്രേഷൻ ഫീസെന്ന പേരിൽ നടത്തിപ്പുകാർ ഈടാക്കുന്നത്. മെഡിക്കൽ കോളേജിലെ നടത്തിപ്പ് ചുമതല റിലയൻസ് മറ്റൊരു കമ്പനിക്ക് സബ് കോൺട്രാക്റ്റ് കൊടുത്തത്താണ്. ഇവരെല്ലാം ഒത്തുകൊണ്ടാണ് ഇത്തരത്തിലൊരു തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് അറിയുന്നത്. പ്രശ്നമുണ്ടായതിന് ശേഷം കൗണ്ടറിലിപ്പോൾ പുതിയ ജീവനക്കാരാണുള്ളത്. രജിസ്ട്രേഷൻ ഫീസ് ആവശ്യമില്ലെന്ന് ഇവിടെയിപ്പോൾ എഴുതി വെച്ചിട്ടുമുണ്ട്. ഏതായാലും കൂടുതൽ പേർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ സൂപ്രണ്ടിന് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് നിയാസ്.
നിലവിലുള്ള എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും കാരുണ്യ ബെനവലന്റ് ഫണ്ടും സംയോജിപ്പിച്ചുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാനത്തെ ചുമതലയാണ് സർക്കാർ റിലയൻസിനെ ഏൽപ്പിച്ചിരിക്കുന്നത്. പ്രതിവർഷം കോടി ക്കണക്കിന് രൂപ പ്രീമിയം ഇനത്തിൽ ലഭിക്കുമെങ്കിലും നേരത്തെ വിവിധ ഇൻഷൂറൻസ് പദ്ധതികളിൽ 67 കോടിയോളം കുടിശ്ശിക വരുത്തിയ കമ്പനിയാണ് റിലയൻസ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍