സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായി ഒറ്റയടിക്ക് വിക്ഷേപിച്ചത് 60 ഇന്റർനെറ്റ് കൃത്രിമോപഗ്രഹങ്ങൾ; ലക്ഷ്യമിടുന്നത് ലോക വ്യാപകമായി അതിവേഗത്തിൽ ചെലവുകുറഞ്ഞ ഇൻർനെറ്റ്; അടുത്തവർഷം യുഎസിൽ ലഭിക്കുന്ന ഈ കണക്ഷൻ വ്യാപിപ്പിക്കുന്നതിലൂടെ 300 കോടി പേരെ ഉപഭോക്താക്കളാക്കും; ചന്ദ്രനിലേക്കുള്ള വിനോദ സഞ്ചാരയാത്രയും ചൊവ്വയിൽ മനുഷ്യനഗരപദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ച ഇലോൺ മസ്കിന്റെ മറ്റൊരു സ്വപ്ന പദ്ധതി പുരോഗമിക്കുന്നു
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്ക് എന്ന ശതകോടീശ്വരനായ ശാസ്ത്രജ്ഞൻ കൂടിയായ ടെക്നോക്രാറ്റ് എന്നും ലോകത്തെ ഞെട്ടിക്കുന്ന വ്യക്തിത്വമാണ്. ചന്ദ്രനിലേക്കുള്ള വിനോദയാത്രാ പദ്ധതിയും, ചൊവ്വയിൽ കുടിയേറി നഗരങ്ങളുണ്ടാക്കാനുള്ള പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിക്കുന്ന ഇദ്ദേഹത്തിന് പക്ഷേ എങ്ങനെ അവ പ്രായോഗികമാക്കാം എന്നും കൃത്യമായ ധാരണയുണ്ട്. ലോക വ്യാപകമായി 300 കോടി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അതിവേഗത്തിൽ ഏറ്റവും ചെലവുകുറഞ്ഞ ഇന്റർനെറ്റ് ശൃംഖല ഉണ്ടാക്കുമെന്ന തന്റെ മറ്റൊരു സ്വപ്ന പദ്ധതിയിലും ഇലോൺ മസ്ക്ക് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഈ ലക്ഷ്യത്തിലേക്കായി ഒറ്റയടിക്ക് 60 ഉപഗ്രഹങ്ങളാണ് സ്പേസ് എകസ് വിക്ഷേപിച്ചത്.
സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായുള്ള ഉപഗ്രഹങ്ങളാണിവ. സ്പേസ് എക്സിന്റെ എറ്റവും വലിയ റോക്കറ്റ് ആയ ഫാൽക്കൺ ഉപയോഗിച്ചാണ്, കേപ് കനവെറലിലെ വ്യോമസേനാ ആസ്ഥാനത്തു നിന്നായിരുന്നു വിക്ഷേപണം. ഒരുമണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹങ്ങളെല്ലാം വിജയകരമായി വിന്യസിച്ചതായി സ്പേസ് എക്സ് അറിയിച്ചു. അടുത്തവർഷത്തോടെ യുഎസിൽ ഈ ചെലവു കുറഞ്ഞ നെറ്റ് കിട്ടുമെന്നാണ് കമ്പനി പറയുന്നത്. ഈ പദ്ധതിയിലൂടെ കിട്ടുന്ന ലാഭം തങ്ങളുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ നഗരങ്ങളിൽ നിക്ഷേപിക്കുമെന്നും, അതിനുള്ള മൂലധനം സ്വരൂപിക്കുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്ക് ഉണ്ടെന്നും സ്പേസ് എക്സ് പറയുന്നു.
12000 ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റുമായി വിന്യസിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സ്റ്റാർ ലിങ്ക്' പദ്ധതിക്ക് തുടക്കമിടുന്നത്. സാറ്റലൈറ്റുകൾ ഭൂമിക്ക് അടുത്തായതിനാൽ നിലവിൽ കിട്ടുന്നതിന്റെ ഇരട്ടി സ്പീഡിൽ നെറ്റ് ലഭിക്കും. ഭൂമിയിൽ നിന്ന് 2000 കിലോമീറ്റർ അകലെയുള്ള താരതമ്യേന താഴ്ന്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ വിന്യസിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. പരമ്പരാഗത ഇന്റർനെറ്റ് വിതരണ ശൃംഖലയുടെ വേഗക്കുറവ് ഇതുവഴി പരിഹരിക്കാനാവും.
അമേരിക്കയിൽ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കാൻ അനുമതി ലഭിച്ച ചില സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിൽ ഒന്നാണ് സ്പേസ് എക്സ്. ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൺ വെബും ഈ പദ്ധതിക്ക് തുടക്കം കുറിച്ച് ഉപഗ്രഹ വിക്ഷേപണം നടത്തിയിട്ടുണ്ട്. ഓൺലൈൻ റീട്ടെയ്ലർ സ്ഥാപനമായ ആമസോണിനും ഇന്റർനെറ്റ് സാറ്റലൈറ്റ് വ്യവസായ രംഗത്തോട് താൽപര്യമുണ്ട്. കഴിഞ്ഞമാസം സ്റ്റാർലിങ്ക് കൃത്രിമോപഗ്രഹത്തിലൂടെ ട്വീറ്റ് അയച്ച് ഇയോൺ മസ്ക്ക് ശ്രദ്ധേയനായിരിന്നുു. 'വൗ! ഇത് പ്രവർത്തിച്ചു' എന്നു പറഞ്ഞായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനായി നാൽപ്പതിനായിരത്തിലധികം ചെറു ഉപഗ്രങ്ങൾ വിന്യസിക്കാനാണ് സ്പേയ്സ് എക്സ് ആഗ്രഹിക്കുന്നത്. 12000 ഉപഗ്രങ്ങൾ വിക്ഷേപിക്കാനുള്ള അനുമതി ഇതിനോടകം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ചൊവ്വയിൽ നഗരം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ശതകോടീശ്വരൻ
അസംഭവ്യമെന്ന് കരുതുന്ന ഇത്തരം കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളുമാണ് ഇലോൺ മസ്കിൽ നിന്ന് എപ്പോഴും ഉണ്ടാവാറ്. ചൊവ്വയിൽ മനുഷ്യന്റെ സ്ഥിരതാമസം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. അതായത് ചൊവ്വയിൽ മനുഷന്റെ ഒരു കോളനി സൃഷ്ടിക്കുകയാണ് അദ്ദേഹം കാണുന്ന സ്വപ്നം. പലതവണ ഇക്കാര്യം മസ്ക് പ്രഖ്യാപിച്ചതാണ്.കമ്പനിയുടെ 1000 സ്റ്റാർഷിപ്പുകൾ ഉപയോഗിച്ച് ഒരു ചൊവ്വാ നഗരം നിർമ്മിക്കാൻ തനിക്ക് സാധിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. സ്പേസ് എക്സിന്റെ വിക്ഷേപണ പദ്ധതികളെക്കുറിച്ചുള്ള ഒരാളുടെ ട്വീറ്റിനടിയിലാണ് അദ്ദേഹം ഇത് കമന്റ് ചെയ്തത്. സൗരയൂഥത്തിൽ ജീവസാന്നിധ്യത്തിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. ഏറെക്കാലമായി അതിനുള്ള തെളിവുകൾ കണ്ടെത്താനും മനുഷ്യന് ഒരു ഗ്രഹാന്തര കുടിയേറ്റം സാധ്യമാവുമോ എന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
സുസ്ഥിരമായ ഒരു ചൊവ്വാനഗരം നിർമ്മിക്കാൻ ആയിരം സ്റ്റാർഷിപ്പുകൾ ആവശ്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിലൊരിക്കൽ മാത്രമേ ഗ്രഹങ്ങൾ നേർരേഖയിൽ വരികയുള്ളു എന്നതിനാൽ പത്ത് ലക്ഷം ടൺ പേലോഡ് ചൊവ്വയിലെ ആൽഫ ബേസിലെത്തിക്കാൻ 20 വർഷമെങ്കിലും എടുക്കും. ഒരു സുസ്ഥിര നഗരം സ്ഥാപിക്കാൻ അത് മതിയാവുമെന്ന് പ്രതീക്ഷിക്കുന്നു.
അസംഭവ്യമെന്ന് കരുതുന്ന ഇത്തരം കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളുമാണ് ഇലോൺ മസ്കിൽ നിന്നും എപ്പോഴും ഉണ്ടാവാറ്. പലതും അദ്ദേഹം യാഥാർഥ്യമാക്കിയിട്ടുമുണ്ട്. ചൊവ്വയിലേക്ക് ആളെ അയക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കാര്യങ്ങൾ പദ്ധതിപ്രകാരം മുന്നോട്ട് പോയാൽ 2022-ൽ സ്പേസ് എക്സ് സഞ്ചാരികളെ ചൊവ്വയിലെത്തിക്കും. മനുഷ്യന്റെ ചന്ദ്രയാത്ര യാത്ര സുഗമമാക്കാൻ ഒരു സ്റ്റാർഷിപ്പ് നിർമ്മിച്ചുവരികയാണ് ഇപ്പോൾ കമ്പനി. ഇതിന്റെ ആദ്യ പടി കമ്പനി പൂർത്തിയാക്കിക്കഴിഞ്ഞു.
തിരിച്ചുവരവ് ഉറപ്പില്ലാത്ത യാത്രക്കും തിരക്കോട് തിരക്ക്
ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവ് ഉറപ്പില്ലാത്ത യാത്രയാണെന്ന് വ്യക്തമായിട്ടും അതിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. പദ്ധതി പൊളിയാനും മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. 'ഭൂമിയിൽ ജീവിക്കുന്ന ഒരാൾക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാൽ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്നു പിന്നോട്ടില്ല'- ഇലോൺ മസ്ക് പറയുന്നു. ഒരിക്കൽ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാർഥ വെല്ലുവിളി ആരംഭിക്കുക. അത്തരത്തിൽ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവർക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രയാണിതെന്ന് പറയാം.
ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് ഇപ്പോൾ തന്നെ ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോൺ മസ്കിന്റെ ആദ്യ സ്വപ്നം. 'ആദ്യത്തെ ചൊവ്വാ ഗ്രഹാന്തര പേടകമാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. പേടകം തയാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകൾ നടത്തും.
ഇതിനായി ബിഗ് ഫാൽക്കൺ റോക്കറ്റിന്റെ രൂപഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികൾ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാൽക്കൺ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാർക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക.
മസ്കിന്റെ ചൊവ്വാ ദൗത്യമെന്ന സ്വപ്നത്തിലെ പ്രധാന ഘടകമാണ് ബിഗ് ഫാൽക്കൺ റോക്കറ്റ്. ഇതുപയോഗിച്ച് 2022ൽ മനുഷ്യനില്ലാത്ത ദൗത്യവും 2024ൽ മനുഷ്യർ അടങ്ങുന്ന ചൊവ്വാദൗത്യവും നടത്താനാണ് മസ്കിന്റെ പദ്ധതി. മുൻ നിശ്ചയിച്ച പദ്ധതി പ്രകാരം 230 അടി ഉയരമുള്ള ബിഎഫ്ആറിൽ (ബിഗ് ഫാൽക്കൺ റോക്കറ്റ്) മുകളിലായി 180 അടി നീളത്തിലായിരിക്കും ബഹിരാകാശ പേടകം ഘടിപ്പിക്കുക. 150 ടൺ ചരക്കും നൂറ് യാത്രികരെ വരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും ഈ പേടകം.
ഭൂമിക്ക് ലഭ്യമാകുന്നത്ര ഇല്ലെങ്കിലും മനുഷ്യവാസത്തിനാവശ്യമായ സൂര്യപ്രകാശം ചൊവ്വയിലുണ്ട്. തണുപ്പ് പക്ഷേ കൂടുതലാണ്, ഇതിന് അന്തരീക്ഷം ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ. നമുക്ക് ഉപയോഗപ്പെടുത്താവുന്ന തരം അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. തുടക്കത്തിൽ കാർബൺ ഡൈ ഓക്സൈഡും നൈട്രജനുമെല്ലാമായിരിക്കും ഏറെയെങ്കിലും അതിനെ 'കംപ്രസ്' ചെയ്തെടുത്താൽ ചെടികൾ വരെ വളർത്തിയെടുക്കാം. യാത്രയ്ക്കാവശ്യമായ ചെലവിനെപ്പറ്റിയും ഇലോൺ പറയുന്നുണ്ട്.
ഒരാൾക്ക് ചൊവ്വാ യാത്രയ്ക്ക് ഏകദേശം 10 ബില്യൺ ഡോളറാണ്. അതുകൊണ്ടുതന്നെ ശതകോടിശ്വരന്മാർ മാത്രമാണ് ഇത്തരം പദ്ധതികൾക്ക് മുന്നിൽ നിൽക്കുന്നത്. കൂടുതൽ ആൾക്കാർ വരുന്നതിനനുസരിച്ച് ചെലവു കുറയ്ക്കാമെന്നാണു വാഗ്ദാനം. മാത്രവുമല്ല നിർമ്മാണാവശ്യങ്ങൾക്കായി ചൊവ്വയിലേക്ക് സാധനസാമഗ്രികൾ എത്തിക്കുന്നതിന്റെ ചെലവും താങ്ങാൻ സാധിക്കാത്തതാണ്. ഇതിനെല്ലാം ബദൽ മാർഗങ്ങൾ ആലോചിക്കേണ്ടതുണ്ട്. 115 ദിവസമാണ് ചൊവ്വയിലേക്ക് എത്തിച്ചേരുന്നതിനായി വേണ്ടി വരിക. സ്വയംപര്യാപ്തമായ ഒരു നഗരം ചൊവ്വയിൽ സൃഷ്ടിക്കപ്പെടണമെങ്കിൽ 10 ലക്ഷം പേരെങ്കിലും താമസിക്കാനുണ്ടാകണം. അത്തരമൊരു നഗരം സ്ഥാപിക്കാനാകട്ടെ 40 മുതൽ 100 വർഷം വരെയെടുക്കും. ഇതിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയും ഇലോണിനുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്