Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളുമായി പൊലീസ്; താഹയുടെ ലാപടോപ്പിൽ നിന്ന് മാവോയിസ്റ്റ് ഭരണഘടനയുടെയും അനുകൂല പരിപാടികളുടെയും ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചു; ഇവർക്കൊപ്പം ഉണ്ടായിരുന്ന മാവോയിസറ്റ് ഉണ്ണിയെന്ന മൂന്നാമനെ തേടിയും അന്വേഷണം ഊർജിതം; പൊലീസ് കൂടുതൽ തെളിവുകൾ ഹാജരാക്കിയതോടെ മവോയിസ്റ്റ് വേട്ടയിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ പൂർണ്ണമായും കൈയൊഴിഞ്ഞ് സിപിഎം

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളുമായി പൊലീസ്; താഹയുടെ ലാപടോപ്പിൽ നിന്ന് മാവോയിസ്റ്റ് ഭരണഘടനയുടെയും അനുകൂല പരിപാടികളുടെയും ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചു; ഇവർക്കൊപ്പം ഉണ്ടായിരുന്ന മാവോയിസറ്റ് ഉണ്ണിയെന്ന മൂന്നാമനെ തേടിയും അന്വേഷണം ഊർജിതം; പൊലീസ് കൂടുതൽ തെളിവുകൾ ഹാജരാക്കിയതോടെ മവോയിസ്റ്റ് വേട്ടയിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ പൂർണ്ണമായും കൈയൊഴിഞ്ഞ് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റുചെയ്ത അലനെയും താഹയെയും പൂർണ്ണമായും കൈയൊഴിഞ്ഞ് സിപിഎം. ഇവർ മവോയിസ്റ്റ് അനുഭാവികൾ ആണെന്നതിന്റെ വ്യക്തമായ സൂചനകൾ പൊലീസിന്റെ കൈയിലുണ്ടെന്നും തൽക്കാലം പാർട്ടിയെന്ന സ്വഭാവത്തിൽ നിയമസഹായം നൽകേണ്ടതുമില്ലെന്നാണ് സിപിഎം തീരുമാനം. പിടികൂടിയ വിദ്യാർത്ഥികളുകെ ബന്ധുക്കളാണ് നിയമസഹായവുമായി മുന്നോട്ട് നീങ്ങേണ്ടത് എന്ന ഉറച്ച നിലപാടിയാണ് പാർട്ടി. ആദ്യഘട്ടത്തിൽ ജില്ലാകമ്മറ്റിയുടെ തീരുമാനത്തെ എതിർത്തിരുന്ന പാർട്ടി പ്രാദേശിക നേതൃത്വവും ഇപ്പോൾ വഴങ്ങിയിരിക്കയാണ്. അതിനിടെ മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ് സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പൊലീസ് വാദത്തിന് കൂടുതൽ ശക്തിപകരുന്ന തെളിവുകളാണിത്.

പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയിൽ സമർപ്പിക്കും. കസ്റ്റഡി അപേക്ഷ നൽകാൻ ഈ തെളിവുകൾക്കായി കാത്തിരിക്കുകയായിരുന്നു പൊലീസ് സംഘം. റിമാൻഡിലുള്ള അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്തേണ്ട കാര്യവും കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിക്കും. മൂന്നാമൻ എന്നത് മാവോയിസറ്റ് ഉണ്ണി എന്ന പൊലീസ് അന്വേഷിക്കുന്ന പ്രതിയാണെന്നാണ് സൂചന. ഇയാളെക്കുറിച്ച് ഇരുവരും ഇതുവരെ ഒരുവിവരവും നൽകിയിട്ടില്ലെന്നും അതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാണ് അന്വേഷണസംഘം കോടതിയെ അറിയിക്കുക. യുഎപിഎ കേസിൽ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.

അതിനിടെ അലനെയും, താഹയെയും പുറത്താക്കാനും സിപിഎമ്മിൽ നീക്കം നടക്കുന്നത്. പാർട്ടി നടത്തിയ രഹസ്യാന്വേഷണത്തിൽ ഇുവരും മാവോവാദികളാണെന്നു ബോധ്യപ്പെട്ടുവെവെന്നാണ് മുതിർന്ന നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്. എന്നാൽ ധൃതി പിടിച്ച് നടപടി വേണ്ടെന്നും അൽപ്പം കാത്തിരിക്കാനുമാണ് സിപിഎം സംസ്ഥാന നേതാക്കൾ പറയുന്നത്.

കോഴിക്കോട്ടെ സിപിഎം പ്രവർത്തകരെ ഞെട്ടിച്ച സംഭവമായിരുന്നു പാർട്ടി പ്രവർത്തകരായ രണ്ടുപേരെ പൊലീസ് പിടികൂടിയത്. കോഴിക്കോട് പന്തീരങ്കാവിലൊക്കെ ഇതോടെ ജനരോഷം പാർട്ടിക്കെതിരെ ഇരമ്പി. പൊലീസ് യുഎപിഎ ചുമത്തിയെന്ന വാർത്തകൂടി വന്നതോടെ, പിണറായിക്കെതിരെ സ്വന്തം പാർട്ടിക്കാർപോലും രംഗത്തിറങ്ങുന്ന അവസ്ഥവന്നു. ഇതോടെ എങ്ങനെ ഈ സംഭവം ഉണ്ടായിയെന്ന് ജില്ലാ സെക്രട്ടറി മോഹന്മാസ്റ്റർ, കേന്ദ്രകമ്മറ്റി അംഗം എളമരം കരീം എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ഡിജിപി തലത്തിൽ തന്നെ അന്വേഷിച്ചു. എന്നാൽ അലനും, താഹാ ഫസലും മാവോയിസ്റ്റുകൾ ആണെന്ന് തെളിയിക്കുന്ന രേഖകളും ഡജിറ്റൽ തെളിവുകളുമാണ് ഇവിടെ നിന്ന് കിട്ടിയത്. പാർട്ടിക്കാർക്ക് മാത്രമായി ഒരു നിയമം നടപ്പാക്കാൻ കഴിയില്ലെന്ന് പിണറായിയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് പാർട്ടി ശുദ്ധീകരണ നടപടിയിലേക്ക് നീങ്ങിയത്.

മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതൽ പേർ ആകൃഷ്ടരായോ എന്നു ആഴത്തിൽ പരിശോധിക്കാനും പാർട്ടി ഒരുങ്ങുകയാണ്. പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുൻകരുതലുകളും എടുക്കും. മാവോ ആശയക്കാർ വേറെയും പാർട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകൾ. വഴിതെറ്റിയ സഖാക്കളെ പാർട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തും. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നവരാണ്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം കണ്ടെത്താൻ കഴിഞ്ഞില്ലെന്നതു വലിയ വീഴ്ചയായാണ് പാർട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സിപിഎം ബന്ധം ഇവർ ദുരുപയോഗം ചെയ്തതായും പാർട്ടി കണ്ടെത്തി. ഇതേസമയം ഇവരുടെ മേൽ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നില്ല.

വസ്തുതകൾ ബോധ്യപ്പെടുന്നതിനു മുൻപ് പി.ബി അംഗമായ പ്രകാശകാരാട്ടും എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തിൽ ഇടപെട്ടതിനെതിരെ സിപിഎമ്മിൽ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികൾ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണാക്ഷേപം.

നേരത്തെ അറസ്്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകണമെന്ന് ആവശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം മുന്നോട്ടുപോയപ്പോൾ അത് തടയുന്ന സമീപനമാണ് ജില്ലാസെക്രട്ടറി മോഹൻ മാസ്റ്റർ സ്വീകരിച്ചത്. അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകില്ലെന്നും നിയമസഹായം നൽകേണ്ടത് കുടുംബമാണെന്നും പി.മോഹനൻ മാസ്റ്റർ പ്രതികരിച്ചത്. നിയമനടപടി ആകാമെന്നാണ് നിലപാട്. യുഎപിഎ ചുമത്തിയതിൽ ആണ് എതിർപ്പ്. വിദ്യാർത്ഥികൾക്ക് നിരോധിതപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അറസ്റ്റിലായർക്ക് സിപിഎം നിയമസഹായം നൽകണമെന്ന് പാർട്ടി ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു. അലനും താഹയും തെറ്റുകാരല്ലെന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിലപാടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP