'ടെസ്റ്റിൽ സിദ്ധു ഒൻപതു സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാന് എതിരെയല്ല; അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്'; കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ സിദ്ധുവിന് ലഭിച്ച സ്വീകരത്തിൽ പാക്ക് സെനറ്റ് അംഗത്തിന്റെ വാക്കുകൾ ഇങ്ങനെ; 'അവർ തടഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഒരു ഹീറോ ആയേനെ'; സിദ്ധുവിനെക്കുറിച്ച് ഇമ്രാൻ ഖാനും പാക് മന്ത്രിയും നടത്തിയ സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധുവും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും തമ്മിലുള്ള സൗഹൃദം അറിയാത്തവരായി അധികമാരും ഇല്ല. ഈ സുഹൃദ്ബന്ധത്തിന്റെ പേരിലാണ് ക്യാപ്ടർ അമരേന്ദർ സിങ് അടക്കമുള്ളവരുമായി സിദ്ധുവിന് പിണങ്ങേണ്ടി വന്നത്. എങ്കിലും ഇമ്രാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരിൽ പ്രധാനിയായി അദ്ദേഹം നിലകൊള്ളുന്നു. കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം സിദ്ധു എത്തിയപ്പോഴും സ്നേഹം നിറഞ്ഞ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പാക്കിസ്ഥാൻ നൽകിയ ഈ രസകരമായ സ്വീകരണം കൗതുകകരമായിരുന്നു.
കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ സംഘത്തെ സ്വീകരിക്കുന്നതിനിടെ സിന്ധുവിനെ വേദിയിലേക്കു ക്ഷണിച്ച പാക്ക് സെനറ്റ് അംഗം ഫൈസൽ ജാവേദ് ഖാന്റെ പരാമർശമാണ് കൈയടി നേടിക്കൊടുത്തത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് ആദ്യ തീർത്ഥാടക സംഘത്തിൽ അംഗമായി സിദ്ധുവും പാക്കിസ്ഥാനിലെത്തിയത്.
'ടെസ്റ്റ് കരിയറിൽ സിദ്ധു ഒൻപതു സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാനെതിരെയല്ല. അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്' എന്നു ചൂണ്ടിക്കാട്ടിയാണ് ഫൈസൽ ജാവേദ് ഖാൻ താരത്തെ വേദിയിലേക്കു ക്ഷണിച്ചത്. ജനക്കൂട്ടം ആവേശത്തോടെയാണ് ഖാന്റെ നർമം കലർന്ന സ്വാഗതവാചകങ്ങളെ എതിരേറ്റത്. സിദ്ധുവിനെയാകട്ടെ വേദിയിലേക്കു സ്വീകരിച്ച ഇമ്രാൻ ഖാൻ വേദിയിൽവച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്തപ്പോഴും ജനം ഇളകിമറിഞ്ഞു. 'ഒരു ആലിംഗനത്തിന് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങൾ കൂടുതൽ ആലിംഗനം ചെയ്യേണ്ടിയിരിക്കുന്നു' എന്നായിരുന്നു ഇതേക്കുറിച്ച് സിദ്ധുവിന്റെ പ്രതികരണം.
ഒന്നര ദശാബ്ദത്തിലധികം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 51 ടെസ്റ്റുകളാണ് സിദ്ധു കളിച്ചിട്ടുള്ളത്. ഒൻപതു സെഞ്ചുറികളും 15 അർധസെഞ്ചുറികളും സഹിതം 42.13 റൺസ് ശരാശരിയിൽ 3202 റൺസ് നേടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടാൻ സിദ്ധുവിന് സാധിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഖാന്റെ സ്വാഗത പ്രസംഗം. 198990 കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സിദ്ധു. അന്ന് ഏഴ് ഇന്നിങ്സുകൾ കളിച്ചെങ്കിലും ഒരിക്കൽപ്പോലും സെഞ്ചുറി നേടാൻ സിദ്ധുവിന് കഴിഞ്ഞില്ല. നാലാം ടെസ്റ്റിൽ 97 റൺസെടുത്തെങ്കിലും അപ്പോഴും മൂന്നു റൺസിന് സെഞ്ചുറി നഷ്ടമായി. അതേസമയം, 136 ഏകദിനങ്ങളിൽനിന്ന് ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും സഹിതം 4413 റൺസ് നേടിയിട്ടുള്ള സിദ്ധു, കന്നി സെഞ്ചുറി നേടിയത് പാക്കിസ്ഥാനെതിരെയാണ്.
ഇടനാഴിയുടെ ഇന്ത്യൻ ഭാഗത്തെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അതുവഴി സിദ്ധു ഉൾപ്പെടെയുള്ള 500 പേരടങ്ങുന്ന സംഘം പാക്കിസ്ഥാനിലെത്തിയത്. സിദ്ധുവിനു പുറമെ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കു പുറമെ പഞ്ചാബിലെ 117 എംഎൽഎമാരും ആദ്യ സംഘത്തിൽ ഉണ്ടായിരുന്നു. പഞ്ചാബിലെ ഗുർദാസ്പുരിൽ ദേര ബാബ നാനാക്കിൽനിന്ന് പാക്കിസ്ഥാനിലെ കർതാർപുരിലേക്കുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കാണ് നാലര കിലോമീറ്റർ വരുന്ന ഇടനാഴി.
അതേസമയം കർത്താർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് ഒരുദിവസത്തിനു ശേഷം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീഡിയോ വൈറലായിരുന്നു. കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധുവിനെക്കുറിച്ച് ഇമ്രാനും പാക് വിവര സാങ്കേതിക മന്ത്രി ഫിർദോസ് ആഷിക് അവാനും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഏറെ ചർച്ചായത്. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് സിദ്ധുവിനെ കേന്ദ്രസർക്കാർ വിലക്കിയിരുന്നെങ്കിൽ അദ്ദേഹം ഇന്നൊരു ഹീറോ ആകുമായിരുന്നുവെന്നാണ് സംഭാഷണത്തിൽ ഫിർദോസ് പറയുന്നത്. ചടങ്ങിൽവെച്ചു തന്റെ ഒപ്പമുള്ളവരോട് ഇമ്രാൻ സംസാരിക്കുന്നതാണ് വീഡിയോ.
ആ സംഭാഷണം ഇങ്ങനെ:
ഇമ്രാൻ: എവിടെയാണ് സിദ്ധു? ഞാൻ ചോദിക്കുന്നത് എവിടെയാണു സിദ്ധുവെന്നാണ്.
ഫിർദോസ്: അദ്ദേഹം വന്നില്ലെങ്കിൽ അത് അവരെ (മോദി സർക്കാരിന്) ബാധിക്കും.
ഇമ്രാൻ: മന്മോഹൻ വന്നോ?
(തുടർന്ന് മന്മോഹൻ വന്ന കാര്യം സ്ഥിരീകരിച്ച ശേഷം ബാക്കി സംഭാഷണത്തിനായി ഫിർദോസ് എത്തുന്നു.)
ഫിർദോസ്: അവർ അദ്ദേഹത്തെ തടഞ്ഞിരുന്നെങ്കിൽ, അദ്ദേഹം ഒരു ഹീറോയായേനെ. എല്ലാ വാർത്താ ചാനലുകളും ആ വാർത്ത കൈകാര്യം ചെയ്തേനെ.
മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ വിനയത്തെ പ്രശംസിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി രംഗത്തെത്തിയതും ഉദ്ഘാടനച്ചടങ്ങിനിടെ ഏറെ ചർച്ചയായിരുന്നു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മന്മോഹൻ സിങ്ങിനെ കണ്ടുമുട്ടിയപ്പോഴായിരുന്നു 1990 കളിൽ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഓർമ്മിച്ച് മന്ത്രി രംഗത്തെത്തിയത്. തന്റെ അരികിൽ ഇരുന്ന മന്മോഹൻ സിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിച്ച ഷാ മെഹ്മൂദ് ഖുറേഷി 90കളിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട സന്ദർഭത്തെ കുറിച്ച് വാചാലനാവുകയായിരുന്നു. മന്മോഹൻ സിങ്ങിന്റെ വീട് സന്ദർശിച്ചപ്പോഴുള്ള അനുഭവമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. അന്ന് സിങ്ങിന്റെ ഭാര്യ ഉണ്ടാക്കിയ ചായ താൻ കുടിച്ചെന്നും മന്മോഹൻ സിങ് തന്നെയായിരുന്നു അന്ന് തനിക്കായി ചായ കൊണ്ടുവന്ന് തന്നതെന്നും ഖുറേഷി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍