സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് തിരുവനന്തപുരം നഗരത്തിൽ സജീവം; മ്യൂസിയം പൊലീസ് വീട്ടിൽ കയറി പൊക്കിയ നെടുമങ്ങാട്ടുകാരൻ മുഹമ്മദ് സജിൻ 'റോമിയോ കെണി' ഒരുക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; ഇരുപതുകാരനായ സജിന്റെ കൂട്ടാളികളായി പ്രവർത്തിക്കുന്നത് വൻ റാക്കറ്റെന്നും സൂചന; പ്രണയം നടിച്ച് കെണിയിൽ വീഴ്ത്തിയ ശേഷം ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പെൺകുട്ടിയെ പീഡിപ്പിച്ച് യുവാവ്; മാതാപിതാക്കളെ അറിയിച്ചതോടെ പഴുതടച്ച് പ്രതിയെ പൂട്ടി പൊലീസ്
എം മനോജ് കുമാർ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്കൂൾ വിദ്യാർത്ഥിനികൾ ഭയപ്പെടണം. സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് സിറ്റിയിൽ സജീവം. മ്യൂസിയവും പരിസര പ്രദേശങ്ങളുമാണ് ഈ പീഡനത്തിന്റെ കേന്ദ്ര സ്ഥാനം. ഇത്തരം റാക്കറ്റിലെ ഒരു പ്രധാനിയെയാണ് മ്യൂസിയം സിഐ യു.ബിജുവും സംഘവും നെടുമങ്ങാടുള്ള പ്രതിയുടെ വീട്ടിൽക്കയറി ഇന്നലെ പിടികൂടിയത്. തലസ്ഥാനത്തെ ഒരു പ്രമുഖ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനാണ് കോളെജ് വിദ്യാർത്ഥിയായ ഇരുപതുകാരൻ പോക്സോ കേസിൽ അറസ്റ്റിലായത്. നെടുമങ്ങാടുള്ള അബ്ദുൽകലാമിന്റെ മകനായ മുഹമ്മദ് സജിനാണ് അറസ്റ്റിലായത്..
കഴക്കൂട്ടം എംജിഎം കോളെജിലെ രണ്ടാം ബിബിഎം വിദ്യാർത്ഥിയാണ് മുഹമ്മദ് സജിൻ. പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കുകയും പെൺകുട്ടി പ്രണയത്തിൽ കുടുങ്ങി എന്ന് മനസിലായപ്പോൾ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം നടത്തുകയുമായിരുന്നു. പീഡനത്തിനു ശേഷമാണ് മുഹമ്മദ് സജിന്റെ വിശ്വരൂപം പെൺകുട്ടിക്ക് മനസിലായത്. ഫോട്ടോകൾ കാട്ടിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും ശാരീരിക ആക്രമണങ്ങളാണ് പ്രതി പെൺകുട്ടിക്ക് നേരെ നടത്തിയത്. പീഡനവിവരം പുറത്തെത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി പ്രതിക്ക് വഴങ്ങി കൊടുക്കുകയായിരുന്നു. പക്ഷെ ശാരീരിക പീഡനങ്ങളും ഭീഷണിയും അതിര് വിട്ടപ്പോൾ പെൺകുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു.അതിനു ശേഷമാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
രണ്ടു വർഷം പെൺകുട്ടിയുടെ പിന്നാലെ കൂടിയാണ് സജിൻ പീഡനം നടത്തിയത്. ഒരു സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ എത്തിച്ചാണ് മുഹമ്മദ് സജിൻ പീഡനം നടത്തിയത്. ഒരു തവണ പീഡനം നടത്തിയ ശേഷം ശക്തമായ ശാരീരിക ആക്രമണങ്ങളാണ് പെൺകുട്ടിക്ക് നേരെ പ്രതി നടത്തിയത്. പ്രതിയുടെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് സമ്പന്ന പാശ്ചാത്തലത്തിലുള്ള പെൺകുട്ടി മാതാപിതാക്കളുടെ അടുക്കൽ വിവരം ധരിപ്പിച്ചത്. നെടുമങ്ങാട് വീടുള്ള പ്രതി കഴക്കൂട്ടം എംജിഎം കോളെജിൽ പഠിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടിയെ തേടി സിറ്റിയിൽ എത്താറുണ്ടായിരുന്നത്. സജിന്റെ ഒപ്പം ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ പീഡന പരാതി ലഭിച്ചയുടൻ അത് പരിശോധിച്ച പൊലീസ് വളരെ പെട്ടെന്ന് തന്നെ തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. പ്രതിയുടെ വീട് നെടുമങ്ങാട് ആണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിയുടെ വീട്ടിൽ കയറി അറസ്റ്റ് നടത്തുകയായിരുന്നു. ഇന്നലെയാണ് നെടുമങ്ങാട്ടുള്ള അബ്ദുൽകലാമിന്റെ വീട്ടിൽ കയറി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘർഷം നിറഞ്ഞ രംഗങ്ങളാണ് പ്രതിയുടെ വീട്ടുകാർ സൃഷ്ടിച്ചത്. പ്രതിയുടെ അറസ്റ്റ് തടയാനും പ്രതിയെ രക്ഷപ്പെടുത്താനുമുള്ള ശ്രമമാണ് എന്ന് കണ്ടപ്പോൾ ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ആയതിനാൽ പൊലീസ് ശ്രദ്ധിച്ചാണ് നീങ്ങിയത്. ഒരു സൂചനയും നൽകാത്തതിനാൽ അറസ്റ്റ് ചെയ്യുന്ന സമയം മുഹമ്മദ് സജിൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ഒരു പഴുതും നൽകപ്പെട്ടതുമില്ല. ഇന്നു പ്രതിയെ തുടർ നടപടികൾക്ക് ഹാജരാക്കിയ പൊലീസ് നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ചൊവാഴ്ചയാണ് പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മരിയൻ കോളെജ് വിദ്യാർത്ഥിനിയെ മ്യൂസിയം പൊലീസ് പിടികൂടിയത്. ഓണക്കാലത്ത് സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കണ്ണേറ്റുമുക്ക് വലിയശാല സ്വദേശിയായ മരിയൻ കോളെജ് വിദ്യാർത്ഥിയായ ജെറി പോക്സോ കേസിൽ കുടുങ്ങിയത്. മുഹമ്മദ് സജിൻ ചെയ്തതുപോലെ സജിനും പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂൾ യൂണിഫോമിൽ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ട് വന്നാണ് ഉച്ച നേരത്ത് ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ ജെറി പീഡിപ്പിച്ചത്.
നഗരത്തിലെ പ്രമുഖ സ്കൂളിലെ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഡിഗ്രി വിദ്യാർത്ഥിയായ ജെറി പിടിയിലായത്. കടയ്ക്കാവൂർ സ്വദേശിയായ ജെറി കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കണ്ണേറ്റുമുക്കിലെ സുഹൃത്തിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇതിനിടെയാണ് പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ വശത്താക്കി ആൽത്തറയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയി ജെറി പീഡിപ്പിച്ചത്.
ട്യൂഷന് ക്ലാസിലെ പ്രണയമാണ് പീഡനത്തിലേക്കും ഒടുവിൽ പോക്സോ കേസിലെ അറസ്റ്റിലേക്കും വഴിവെച്ചത്. ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കിൽ എത്തിച്ചാണ് ഈ ഓണക്കാല വേളയിൽ ജെറി ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സുഹൃത്ത് പുറത്ത് കാവൽ നിൽക്കുമ്പോഴാണ് ജെറി പീഡനം നടത്തിയത്. കഴിഞ്ഞ 14 നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഒൻപതാം ക്ലാസുകാരി മൊഴി നൽകിയത്. കേസ് വന്നപ്പോൾ മുങ്ങി നടക്കുകയായിരുന്ന ജെറിയെ ഇന്നലെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജെറി സഞ്ചരിച്ചിരുന്ന ലൊക്കേഷൻ മനസിലാക്കി റോഡിൽ നിന്നാണ് ജെറിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജെറിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രണയം പീഡനത്തിലേക്ക് മാറ്റിയതാണ് പോക്സോ കേസിൽ ജെറി കുടുങ്ങാൻ കാരണം.
പെൺകുട്ടിയുടെ സുഹൃത്തുമായാണ് ജെറി ആദ്യം അടുത്തത്. പെൺകുട്ടിയുടെ സുഹൃത്ത് ജെറിയെ പെൺകുട്ടിക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായി. ട്യൂഷൻ ക്ലാസിൽ പെൺകുട്ടി എത്തിയപ്പോഴൊക്കെ ജെറിയെ കണ്ടു. സ്കൂളിലേക്ക് പോകുന്ന വഴിയിലും ജെറി കാത്തു നിൽക്കാൻ തുടങ്ങി. പ്രണയത്തിലായപ്പോൾ അടുപ്പം കൂട്ടാനും എപ്പോഴും സംസാരിക്കാനും പെൺകുട്ടിക്ക് ജെറി ഫോൺ വാങ്ങി നൽകുകയും ചെയ്തു. ഈ ഫോൺ പെൺകുട്ടി വീട്ടുകാർ കാണാതെയാണ് സൂക്ഷിച്ചത്.
ഫോൺ സംസാരത്തിൽ തുടങ്ങിയ അടുപ്പമാണ് വഴിവിട്ട ബന്ധത്തിനു പെൺകുട്ടിയെ പ്രേരിപ്പിച്ചത്. സ്കൂളിൽ നിന്ന് സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ ജെറി ബൈക്കിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ യാത്ര അവസാനിപ്പിച്ചത് വെള്ളയമ്പലം ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിലും. പെൺകുട്ടിയും ജെറിയും വീട്ടിൽ കയറി കതകടയ്ക്കുമ്പോൾ പുറത്ത് സുഹൃത്ത് കാവലായി നിന്നു. ശാരീരിക ബന്ധത്തിനു ശേഷം പെൺകുട്ടിയെ ജെറി ബൈക്കിൽ സ്കൂളിൽ കൊണ്ട് വിടുകയായിരുന്നു. ഇതോടെ സംഭവം പുറത്തറിഞ്ഞു. സ്കൂൾ അധികൃതരും രക്ഷിതാക്കളും അറിഞ്ഞു. സ്കൂളിലും വീട്ടിലും പീഡനം അറിഞ്ഞു. ഇതോടെ വീട്ടിൽ ബഹളവുമായി. പ്രശ്നം അറിഞ്ഞിട്ടും പെൺകുട്ടിയുമായി റെജി ബന്ധം തുടർന്നു. വെളുപ്പിന് ഒരു ദിവസം റെജി പെൺകുട്ടിയുടെ വീട്ടിലുമെത്തി. ഇത് വീട്ടുകാർ അറിയുകയും റെജി നൽകിയ ഫോൺ കണ്ടെടുക്കുകയും അത് നശിപ്പിച്ചു കളയുകയും ചെയ്തു. ഇതോടെ വീട്ടുകാർ പെൺകുട്ടിയേയും കൂട്ടി തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Stories you may Like
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- കാലിക്കറ്റ് ക്യാമ്പസിൽ എസ്എഫ്ഐ ആക്രമണം തുടർക്കഥ, കായികതാരങ്ങൾ ഭീതിയിൽ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- സ്റ്റുഡന്റ് വിസയിൽ എത്തുന്നവരിൽ ജോലി ലഭിക്കുന്നത് നൂറിൽ ഏഴു പേർക്ക് മാത്രം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്