Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് തിരുവനന്തപുരം നഗരത്തിൽ സജീവം; മ്യൂസിയം പൊലീസ് വീട്ടിൽ കയറി പൊക്കിയ നെടുമങ്ങാട്ടുകാരൻ മുഹമ്മദ് സജിൻ 'റോമിയോ കെണി' ഒരുക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; ഇരുപതുകാരനായ സജിന്റെ കൂട്ടാളികളായി പ്രവർത്തിക്കുന്നത് വൻ റാക്കറ്റെന്നും സൂചന; പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തിയ ശേഷം ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പെൺകുട്ടിയെ പീഡിപ്പിച്ച് യുവാവ്; മാതാപിതാക്കളെ അറിയിച്ചതോടെ പഴുതടച്ച് പ്രതിയെ പൂട്ടി പൊലീസ്

സ്‌കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് തിരുവനന്തപുരം നഗരത്തിൽ സജീവം; മ്യൂസിയം പൊലീസ് വീട്ടിൽ കയറി പൊക്കിയ നെടുമങ്ങാട്ടുകാരൻ മുഹമ്മദ് സജിൻ 'റോമിയോ കെണി' ഒരുക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; ഇരുപതുകാരനായ സജിന്റെ കൂട്ടാളികളായി പ്രവർത്തിക്കുന്നത് വൻ റാക്കറ്റെന്നും സൂചന; പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തിയ ശേഷം ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പെൺകുട്ടിയെ പീഡിപ്പിച്ച് യുവാവ്; മാതാപിതാക്കളെ അറിയിച്ചതോടെ പഴുതടച്ച് പ്രതിയെ പൂട്ടി പൊലീസ്

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്‌കൂൾ വിദ്യാർത്ഥിനികൾ ഭയപ്പെടണം. സ്‌കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് സിറ്റിയിൽ സജീവം. മ്യൂസിയവും പരിസര പ്രദേശങ്ങളുമാണ് ഈ പീഡനത്തിന്റെ കേന്ദ്ര സ്ഥാനം. ഇത്തരം റാക്കറ്റിലെ ഒരു പ്രധാനിയെയാണ് മ്യൂസിയം സിഐ യു.ബിജുവും സംഘവും നെടുമങ്ങാടുള്ള പ്രതിയുടെ വീട്ടിൽക്കയറി ഇന്നലെ പിടികൂടിയത്. തലസ്ഥാനത്തെ ഒരു പ്രമുഖ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനാണ് കോളെജ് വിദ്യാർത്ഥിയായ ഇരുപതുകാരൻ പോക്‌സോ കേസിൽ അറസ്റ്റിലായത്. നെടുമങ്ങാടുള്ള അബ്ദുൽകലാമിന്റെ മകനായ മുഹമ്മദ് സജിനാണ് അറസ്റ്റിലായത്..

കഴക്കൂട്ടം എംജിഎം കോളെജിലെ രണ്ടാം ബിബിഎം വിദ്യാർത്ഥിയാണ് മുഹമ്മദ് സജിൻ. പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കുകയും പെൺകുട്ടി പ്രണയത്തിൽ കുടുങ്ങി എന്ന് മനസിലായപ്പോൾ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം നടത്തുകയുമായിരുന്നു. പീഡനത്തിനു ശേഷമാണ് മുഹമ്മദ് സജിന്റെ വിശ്വരൂപം പെൺകുട്ടിക്ക് മനസിലായത്. ഫോട്ടോകൾ കാട്ടിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും ശാരീരിക ആക്രമണങ്ങളാണ് പ്രതി പെൺകുട്ടിക്ക് നേരെ നടത്തിയത്. പീഡനവിവരം പുറത്തെത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി പ്രതിക്ക് വഴങ്ങി കൊടുക്കുകയായിരുന്നു. പക്ഷെ ശാരീരിക പീഡനങ്ങളും ഭീഷണിയും അതിര് വിട്ടപ്പോൾ പെൺകുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു.അതിനു ശേഷമാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

രണ്ടു വർഷം പെൺകുട്ടിയുടെ പിന്നാലെ കൂടിയാണ് സജിൻ പീഡനം നടത്തിയത്. ഒരു സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ എത്തിച്ചാണ് മുഹമ്മദ് സജിൻ പീഡനം നടത്തിയത്. ഒരു തവണ പീഡനം നടത്തിയ ശേഷം ശക്തമായ ശാരീരിക ആക്രമണങ്ങളാണ് പെൺകുട്ടിക്ക് നേരെ പ്രതി നടത്തിയത്. പ്രതിയുടെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് സമ്പന്ന പാശ്ചാത്തലത്തിലുള്ള പെൺകുട്ടി മാതാപിതാക്കളുടെ അടുക്കൽ വിവരം ധരിപ്പിച്ചത്. നെടുമങ്ങാട് വീടുള്ള പ്രതി കഴക്കൂട്ടം എംജിഎം കോളെജിൽ പഠിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടിയെ തേടി സിറ്റിയിൽ എത്താറുണ്ടായിരുന്നത്. സജിന്റെ ഒപ്പം ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ പീഡന പരാതി ലഭിച്ചയുടൻ അത് പരിശോധിച്ച പൊലീസ് വളരെ പെട്ടെന്ന് തന്നെ തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. പ്രതിയുടെ വീട് നെടുമങ്ങാട് ആണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിയുടെ വീട്ടിൽ കയറി അറസ്റ്റ് നടത്തുകയായിരുന്നു. ഇന്നലെയാണ് നെടുമങ്ങാട്ടുള്ള അബ്ദുൽകലാമിന്റെ വീട്ടിൽ കയറി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘർഷം നിറഞ്ഞ രംഗങ്ങളാണ് പ്രതിയുടെ വീട്ടുകാർ സൃഷ്ടിച്ചത്. പ്രതിയുടെ അറസ്റ്റ് തടയാനും പ്രതിയെ രക്ഷപ്പെടുത്താനുമുള്ള ശ്രമമാണ് എന്ന് കണ്ടപ്പോൾ ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് ആയതിനാൽ പൊലീസ് ശ്രദ്ധിച്ചാണ് നീങ്ങിയത്. ഒരു സൂചനയും നൽകാത്തതിനാൽ അറസ്റ്റ് ചെയ്യുന്ന സമയം മുഹമ്മദ് സജിൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ഒരു പഴുതും നൽകപ്പെട്ടതുമില്ല. ഇന്നു പ്രതിയെ തുടർ നടപടികൾക്ക് ഹാജരാക്കിയ പൊലീസ് നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ചൊവാഴ്ചയാണ് പ്രണയം നടിച്ച് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മരിയൻ കോളെജ് വിദ്യാർത്ഥിനിയെ മ്യൂസിയം പൊലീസ് പിടികൂടിയത്. ഓണക്കാലത്ത് സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കണ്ണേറ്റുമുക്ക് വലിയശാല സ്വദേശിയായ മരിയൻ കോളെജ് വിദ്യാർത്ഥിയായ ജെറി പോക്‌സോ കേസിൽ കുടുങ്ങിയത്. മുഹമ്മദ് സജിൻ ചെയ്തതുപോലെ സജിനും പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്‌കൂൾ യൂണിഫോമിൽ സ്‌കൂളിൽ നിന്നും വിളിച്ചു കൊണ്ട് വന്നാണ് ഉച്ച നേരത്ത് ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ ജെറി പീഡിപ്പിച്ചത്.

നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഡിഗ്രി വിദ്യാർത്ഥിയായ ജെറി പിടിയിലായത്. കടയ്ക്കാവൂർ സ്വദേശിയായ ജെറി കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കണ്ണേറ്റുമുക്കിലെ സുഹൃത്തിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇതിനിടെയാണ് പ്രണയം നടിച്ച് സ്‌കൂൾ വിദ്യാർത്ഥിനിയെ വശത്താക്കി ആൽത്തറയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയി ജെറി പീഡിപ്പിച്ചത്.

ട്യൂഷന് ക്ലാസിലെ പ്രണയമാണ് പീഡനത്തിലേക്കും ഒടുവിൽ പോക്സോ കേസിലെ അറസ്റ്റിലേക്കും വഴിവെച്ചത്. ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കിൽ എത്തിച്ചാണ് ഈ ഓണക്കാല വേളയിൽ ജെറി ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സുഹൃത്ത് പുറത്ത് കാവൽ നിൽക്കുമ്പോഴാണ് ജെറി പീഡനം നടത്തിയത്. കഴിഞ്ഞ 14 നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഒൻപതാം ക്ലാസുകാരി മൊഴി നൽകിയത്. കേസ് വന്നപ്പോൾ മുങ്ങി നടക്കുകയായിരുന്ന ജെറിയെ ഇന്നലെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജെറി സഞ്ചരിച്ചിരുന്ന ലൊക്കേഷൻ മനസിലാക്കി റോഡിൽ നിന്നാണ് ജെറിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജെറിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രണയം പീഡനത്തിലേക്ക് മാറ്റിയതാണ് പോക്സോ കേസിൽ ജെറി കുടുങ്ങാൻ കാരണം.

പെൺകുട്ടിയുടെ സുഹൃത്തുമായാണ് ജെറി ആദ്യം അടുത്തത്. പെൺകുട്ടിയുടെ സുഹൃത്ത് ജെറിയെ പെൺകുട്ടിക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായി. ട്യൂഷൻ ക്ലാസിൽ പെൺകുട്ടി എത്തിയപ്പോഴൊക്കെ ജെറിയെ കണ്ടു. സ്‌കൂളിലേക്ക് പോകുന്ന വഴിയിലും ജെറി കാത്തു നിൽക്കാൻ തുടങ്ങി. പ്രണയത്തിലായപ്പോൾ അടുപ്പം കൂട്ടാനും എപ്പോഴും സംസാരിക്കാനും പെൺകുട്ടിക്ക് ജെറി ഫോൺ വാങ്ങി നൽകുകയും ചെയ്തു. ഈ ഫോൺ പെൺകുട്ടി വീട്ടുകാർ കാണാതെയാണ് സൂക്ഷിച്ചത്.

ഫോൺ സംസാരത്തിൽ തുടങ്ങിയ അടുപ്പമാണ് വഴിവിട്ട ബന്ധത്തിനു പെൺകുട്ടിയെ പ്രേരിപ്പിച്ചത്. സ്‌കൂളിൽ നിന്ന് സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടിയെ ജെറി ബൈക്കിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ യാത്ര അവസാനിപ്പിച്ചത് വെള്ളയമ്പലം ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിലും. പെൺകുട്ടിയും ജെറിയും വീട്ടിൽ കയറി കതകടയ്ക്കുമ്പോൾ പുറത്ത് സുഹൃത്ത് കാവലായി നിന്നു. ശാരീരിക ബന്ധത്തിനു ശേഷം പെൺകുട്ടിയെ ജെറി ബൈക്കിൽ സ്‌കൂളിൽ കൊണ്ട് വിടുകയായിരുന്നു. ഇതോടെ സംഭവം പുറത്തറിഞ്ഞു. സ്‌കൂൾ അധികൃതരും രക്ഷിതാക്കളും അറിഞ്ഞു. സ്‌കൂളിലും വീട്ടിലും പീഡനം അറിഞ്ഞു. ഇതോടെ വീട്ടിൽ ബഹളവുമായി. പ്രശ്നം അറിഞ്ഞിട്ടും പെൺകുട്ടിയുമായി റെജി ബന്ധം തുടർന്നു. വെളുപ്പിന് ഒരു ദിവസം റെജി പെൺകുട്ടിയുടെ വീട്ടിലുമെത്തി. ഇത് വീട്ടുകാർ അറിയുകയും റെജി നൽകിയ ഫോൺ കണ്ടെടുക്കുകയും അത് നശിപ്പിച്ചു കളയുകയും ചെയ്തു. ഇതോടെ വീട്ടുകാർ പെൺകുട്ടിയേയും കൂട്ടി തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP