Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അയാളുടെ വരവ് രാത്രികളിലായിരുന്നു.. വലിയ ഷൂ ധരിച്ച് മുഖം മറച്ചെത്തിയ അയാളെ അവർ വിളിച്ചിരുന്നത് ഷെയ്ഖ് എന്നും ഹാജിയെന്നും; ലൈംഗിക വേഴ്‌ച്ചാ വേളയിലും ക്രൂരമായി വേദനിപ്പിച്ച് ആനന്ദം കണ്ടെത്തി; പിടിക്കപ്പെടുമ്പോൾ പൊട്ടിത്തെറിക്കാൻ അരയിൽ ബെൽറ്റ് ബോംബ് കെട്ടിയിരുന്നു; ഉറങ്ങുമ്പോൾ പോലും അരികത്ത് ബെൽറ്റ് ബോംബുണ്ടാകും; ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല'; ഐഎസ് ഭീകരൻ ബാഗ്ദാദിയെ കുറിച്ച് പതിനേഴുകാരിയായ യസീദി ലൈംഗിക അടിമ പെൺകുട്ടി വെളിപ്പെടുത്തിയത് ഇങ്ങനെ

'അയാളുടെ വരവ് രാത്രികളിലായിരുന്നു.. വലിയ ഷൂ ധരിച്ച് മുഖം മറച്ചെത്തിയ അയാളെ അവർ വിളിച്ചിരുന്നത് ഷെയ്ഖ് എന്നും ഹാജിയെന്നും; ലൈംഗിക വേഴ്‌ച്ചാ വേളയിലും ക്രൂരമായി വേദനിപ്പിച്ച് ആനന്ദം കണ്ടെത്തി; പിടിക്കപ്പെടുമ്പോൾ പൊട്ടിത്തെറിക്കാൻ അരയിൽ ബെൽറ്റ് ബോംബ് കെട്ടിയിരുന്നു; ഉറങ്ങുമ്പോൾ പോലും അരികത്ത് ബെൽറ്റ് ബോംബുണ്ടാകും; ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല'; ഐഎസ് ഭീകരൻ ബാഗ്ദാദിയെ കുറിച്ച് പതിനേഴുകാരിയായ യസീദി ലൈംഗിക അടിമ പെൺകുട്ടി വെളിപ്പെടുത്തിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഡമാസ്‌ക്കസ്: ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി എന്ന ലോകം ഭയക്കുന്ന ഭീകരൻ അമേരിക്കൻ സേനയെ ഭയന്നാണ് ജീവിതം മുഴുവൻ കഴിച്ചുകൂട്ടിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബാഗ്ദാദി കൊല്ലപ്പെട്ടു ആഴ്‌ച്ചകൾ പിന്നിട്ടിട്ടും ബാഗ്ദാദിയെ കുറിച്ചുള്ള ഉപകഥകൾക്ക് എങ്ങും പഞ്ഞമില്ലാത്ത അവസ്ഥയാണ്. യദീസി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്ന ഭീകരരായിരുന്നു ഐസിസുകാർ. അബൂബക്കർ അൽ ബാഗ്ദാദിക്കും അത്തരം ലൈംഗിക അടിമകൾ ഉണ്ടായിരുന്നു. അതിക്രൂരമായി പീഡനത്തിന് ഇരയാകേണ്ടി വന്ന പതിനേഴുകാരിയായ യസീദി പെൺകുട്ടി ബാഗ്ദാദിയുടെ മറ്റൊരു കഥ ലോകത്തോട് വിളിച്ചു പറയുകയാണ് ഇപ്പോൾ. ബാഗ്ദാദി ലൈംഗിക അടിമയാക്കിയ പെൺകുട്ടിയാണ് കൊല്ലപ്പെടും മുമ്പ് ബാഗ്ദാദി സഞ്ചരിച്ച വഴികളെ കുറിച്ചു വെളിപ്പെടുത്തിയത്.

പതിനേഴു വയസുള്ള തന്നെ അതിക്രൂരമായി പീഡിപ്പിച്ചാണ് ബാഗ്ദാദി ലൈംഗിക അടിമയാക്കിയത് എന്നാണ് പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ലൈംഗിക വേഴ്‌ച്ചയിൽ പോലും ക്രൂരമായി വേദനിപ്പിച്ച് ആനന്ദം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു ബാഗ്ദാദി. അവസാന കാലത്ത് അമേരിക്കൻ സേന കൊലപ്പെടുത്തുമെന്ന് ഭയന്ന് എപ്പോഴും പൊട്ടിത്തെറിക്കാൻ ബെൽറ്റ് ബോംബുമായാണ് അയാൾ കഴിഞ്ഞിരുന്നത്. ഭാര്യയുള്ളപ്പോൾ തന്നെയാണ് തന്നെ ലൈംഗിക അടിമായാക്കിയതെന്നും പെണ#്കുട്ടി വെളിപ്പെടുത്തുന്നു.

അമേരിക്ക മെയ് മാസം നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സാമ്രാജ്യം തകർന്നതോടെ ഇദ്ലിബിലേയ്ക്ക് കടക്കാനായിരുന്നു ബാഗ്ദാദിയുടെ ആലോചന. രാത്രികാലങ്ങളിലായിരുന്നു ബാഗ്ദാദി സന്ദർശിക്കാൻ എത്തിയിരുന്നത്. 2017 ൽ ഒരു രാത്രി മൂന്നു വണ്ടികളിലായി ബാഗ്ദാദി ഇദ്ലിബിലേയ്ക്ക് കടക്കാൻ ശ്രമിച്ചു. ഒപ്പം ഭാര്യമാരിൽ ഒരാളും താനും ഉണ്ടായിരുന്നതായി അന്ന് പതിനെഴുവയസുണ്ടായിരുന്ന പെൺകുട്ടി പറയുന്നു. എന്നാൽ അന്ന് വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം ഉണ്ടാകുമോ എന്ന് ബാഗ്ദാദി ഭയന്നിരുന്നു. തുടർന്ന് ഏതാനം ആഴ്ചകയോളം തെക്കു കിഴക്കൻ ഭാഗത്തുള്ള ഒരു സിറിയൻ ടൗണിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയം നാലാഴ്ചയോളം ബാഗ്ദാദിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടിയെ നിർത്തി.

ഈ താമസസ്ഥലത്തേയ്ക്ക് ബാഗ്ദാദി ഇടയ്ക്കിടയ്ക്ക് എത്തുമായിരുന്നു. ഈ സമയങ്ങളിലൊക്കെ തന്നെ പീഡിപ്പിച്ചിരിക്കുന്നു എന്ന് പെൺകുട്ടി പറയുന്നു. പലപ്പോഴും ക്രൂരമായ ലൈംഗിക പീഡനത്തിനും കടുത്ത മർദനത്തിനും ഇരയായിരുന്നു. അയാൾ രാത്രിയിൽ മാത്രമായിരുന്നു വന്നിരുന്നത്. വലിയ ഷൂ ധരിക്കുകയും മുഖം മറയ്ക്കുകയും ചെയ്തിരുന്നു. എപ്പോഴും കുറഞ്ഞത് അഞ്ചു സെക്യൂരിറ്റികളെങ്കിലും ഒപ്പമുണ്ടായിരുന്നു. അവർ അയാളെ ഹാജി എന്നോ ഷെക്ക് എന്നോ ആയിരുന്നു വിളിച്ചിരുന്നത്-പേരു വെളിപ്പെടുത്താത്ത യസീദി പെൺകുട്ടി വ്യക്തമാക്കി.

ആ സമയങ്ങളിൽ താൻ എന്തു ചോദിച്ചാലും സുരക്ഷാ കാരണങ്ങളാൽ ഒരിക്കലും അയാൾ മറുപടി പറഞ്ഞിരുന്നില്ല. 2018-ൽ യസീദി പെൺകുട്ടിയെ ബാഗ്ദാദി മറ്റൊരാൾക്ക് കൈമാറി. അയാൾ പെൺകുട്ടിയെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. 2018-ലെ വസന്തകാലത്തായിരുന്നു പെൺകുട്ടി ബാഗ്ദാദിയെ അവസാനമായി കണ്ടത്. അവസാനം ഒരാളുടെ കൈവശം തനിക്ക് ഒരു ആഭരണം കൊടുത്തു വിട്ടിരുന്നു എന്നും പെൺകുട്ടി ഓർക്കുന്നു. പിന്നീട് ഒരിക്കലും ബാഗ്ദാദിയെ കണ്ടിട്ടില്ല പെൺകുട്ടി പറയുന്നു.

ന്യൂനപക്ഷമായ യസീദികളെ കൂട്ടക്കൊല നടത്തുന്നതിലും പെൺകുട്ടികളെ അടിമകളാക്കി വിൽക്കുന്നതിലും കുപ്രസിദ്ധരായിരുന്നു ഐഎസ് ഭീകരർ. സ്വയം ഭരണാധികാരിയായി അവരോധിച്ച് ബഗ്ദാദി ഒരുക്കിയ ഭരണകൂടം യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യശക്തികൾ തച്ചു തകർത്തതിനു പിന്നാലെ ഏറെ ഭയചകിതനായിരുന്നു ബഗ്ദാദിയെന്നും പെൺകുട്ടി പറയുന്നു. അവസാനനാളുകളിൽ സുരക്ഷയുടെ കാര്യത്തിലും ഏറെ ശ്രദ്ധാലുവായിരുന്നു ഇയാൾ. ആ സമയത്തും ഭാര്യയ്‌ക്കൊപ്പം യസീദി പെൺകുട്ടിയെയും താമസിപ്പിച്ചിരുന്നു ബഗ്ദാദി.

രാത്രിയിൽ മാത്രമായിരുന്നു ബഗ്ദാദിയുടെ അക്കാലത്തെ സഞ്ചാരം. വില കുറഞ്ഞ ചെരുപ്പുമണിഞ്ഞ് മുഖം മറച്ചുള്ള യാത്രയിൽ ഒപ്പം അഞ്ച് സുരക്ഷാ ഭടന്മാരുമുണ്ടാകും. താൻ പല കാര്യങ്ങളും അയാളോടു ചോദിച്ചിരുന്നു. അപ്പോഴെല്ലാം സുരക്ഷയുടെ പേരുപറഞ്ഞ് അതിനോടെല്ലാം മുഖം തിരിച്ചു. അയാൾ എവിടെയൊക്കെ പോകുന്നുവെന്നറിയുന്നവർ കുറവായിരുന്നെന്നും പെൺകുട്ടി പറയുന്നു. 2018ൽ യസീദി പെൺകുട്ടിയെ ബഗ്ദാദി മറ്റൊരാൾക്കു കൈമാറി. അയാളാണ് പെൺകുട്ടിയെ ഡാഷിഷയിൽ നിന്നു മാറ്റുന്നത്. അതിനു ശേഷം പിന്നീട് ബഗ്ദാദിയെ കണ്ടിട്ടുമില്ല. ഇടയ്ക്ക് അയാളുടെ പേരിൽ ഒരു ആഭരണം തനിക്കു സമ്മാനമായി ലഭിച്ചതാണ് അവസാനത്തെ സംഭവം. ബഗ്ദാദിക്കൊപ്പം മരുഭൂമികളും പർവതങ്ങളും താണ്ടിയുള്ള യാത്രയ്ക്കിടെ തനിക്കേറ്റ ലൈംഗിക പീഡനത്തിന്റെ ഉൾപ്പെടെ മുറിവുകൾ ഇന്നും മാഞ്ഞിട്ടില്ല ഈ പെൺകുട്ടിയുടെ മനസ്സിൽ നിന്ന്.

2018 ആദ്യം കിഴക്കൻ സിറിയയിൽ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കെന്ന വണ്ണം പലായനത്തിലായിരുന്നു ബഗ്ദാദി. ഈ സമയത്തെല്ലാം ഇയാളുടെ അധികാര കേന്ദ്രങ്ങളെല്ലാം ഒന്നൊന്നായി തകർന്നു വീഴുകയായിരുന്നു. അവസാന ശക്തി കേന്ദ്രമെന്ന നിലയ്ക്കാണ് ഇദ്ലിബിലേക്കു പലായനം ചെയ്തത്. എന്നാൽ അക്കാലത്തും മാനസികമായി തകർന്ന നിലയിലായിരുന്നു ബഗ്ദാദി. ഐഎസ് അധീനതയിലുള്ള പല പ്രവിശ്യകളിലെയും തലവന്മാർ തന്നെ ഒറ്റു കൊടുക്കുന്നതായുള്ള പരാതി അയാൾ നിരന്തരം ഉന്നയിച്ചിരുന്നു.

ഐഎസിന്റെ പല താവളങ്ങളും തകർന്നടിഞ്ഞതോടെ ബഗ്ദാദിയുടെ സഞ്ചാരവും കുറഞ്ഞു. പിടിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായ വിധത്തിലായിരുന്നു യാത്ര. അതിനാൽത്തന്നെ ബോംബ് ഘടിപ്പിച്ച ബെൽറ്റുമണിഞ്ഞായിരുന്നു സഞ്ചരിച്ചിരുന്നത്. രാത്രി ഉറങ്ങുമ്പോഴും സമീപത്ത് ഒരു ബെൽറ്റ് സൂക്ഷിച്ചിരുന്നു. അണികളോടും ഇതു തന്നെ നിർദേശിച്ചു. ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല ബഗ്ദാദി. അതേസമയം സഹായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും യസീദി പെൺകുട്ടി പറയുന്നു.

സമ്മർദം ശക്തമായതോടെ ബഗ്ദാദിയുടെ പ്രമേഹം മൂർച്ഛിച്ചു. ഇടയ്ക്കിടെ രക്ത പരിശോധന നടത്തേണ്ടി വന്നു, ഒപ്പം ഇൻസുലിൻ കുത്തിവയ്പും. ഇടക്കാലത്ത് ആട്ടിടയന്റെ വേഷത്തിലായിരുന്നു ബഗ്ദാദിയുടെ യാത്ര. ഒരു ഘട്ടത്തിൽ ബഗ്ദാദിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൃത്യമായ സൂചന അബു സബ എന്ന ഭീകരനു ലഭിച്ചിരുന്നു. തുടർന്ന് സിറിയഇറാഖ് അതിർത്തിയിലെ താൽക്കാലിക ടെന്റുകളെല്ലാം തകർത്തു. അന്നു ബഗ്ദാദിയെയും ഐഎസ് വക്താവ് അൽമുജാഹിറിനെയും ഒരു കുഴിയിലാണ് ഒളിപ്പിച്ചത്. കുഴിക്കു മുകളിലൂടെ സംശയം തോന്നാതിരിക്കാൻ ആടുകളെയും മേയാൻ വിട്ടു. സൈനിക പരിശോധന കഴിഞ്ഞതിനു പിന്നാലെയാണ് ഇരുവരും പുറത്തുവന്നതെന്നും സാജിത്ത് പറയുന്നു. ഒക്ടോബർ 26 പുലർച്ചെ ഇദ്ലിബ് പ്രവിശ്യയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം വക്താവ് അൽ മുജാഹിറും മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടുകയുണ്ടായി.


ഐഎസ് യസീദികളെ ക്രൂരമായ പീഡനങ്ങൾക്കാണ് ഇരയാക്കിരുന്നത്. യസീദികളെ കൊലപ്പെടുത്തുകയും യസീദി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും വിൽക്കുകയും ചെയ്തിരുന്നു. തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനാണിയാളെന്നാണ് മുന്ന നാല് വർഷം മുമ്പ് പറഞ്ഞത്. ഭാര്യമാരെ പേടിച്ച് ഇയാൾ അടിമകളെ വേറെ താമസിപ്പിക്കുകയും ചെയ്യും. ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിയേണ്ടി വന്നയാളാണ് യസീദി പെൺകുട്ടിയായ മുന്ന.

ഐസിസുകാരുടെ തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. മുള്ളറെ ഒരു രഹസ്യഭാര്യയായാണ് ബാഗ്ദാദി താമസിപ്പിച്ചിരുന്നതെന്നും മുന്ന പറയുന്നു. മുള്ളറെ വിവാഹം കഴിച്ച ബാഗ്ദാദി തന്റെ കൺമുന്നിൽ വച്ച് അവരെ നാലു തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെയും ഇതുപോലെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് മുന്ന പറയുന്നു. സുഹൃത്തായ അബു സയ്യാഫിന് മുള്ളറുടെ മുഖം കാണാൻ പോലും ബാഗ്ദാദി സമ്മതിച്ചില്ലെന്നാണ് മുന്ന പറയുന്നത്. എല്ലായ്‌പ്പോഴും നിഖാബ് ധരിച്ച് നടക്കാൻ മുള്ളറെ നിർബ്ബന്ധിച്ചിരുന്നു. മറ്റു ഭാര്യമാർക്ക് ചെയ്തത് പോലെ മുള്ളർക്ക് ബാഗ്ദാദി വാച്ച് മേടിച്ചു കൊടുത്തെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP