'അയാളുടെ വരവ് രാത്രികളിലായിരുന്നു.. വലിയ ഷൂ ധരിച്ച് മുഖം മറച്ചെത്തിയ അയാളെ അവർ വിളിച്ചിരുന്നത് ഷെയ്ഖ് എന്നും ഹാജിയെന്നും; ലൈംഗിക വേഴ്ച്ചാ വേളയിലും ക്രൂരമായി വേദനിപ്പിച്ച് ആനന്ദം കണ്ടെത്തി; പിടിക്കപ്പെടുമ്പോൾ പൊട്ടിത്തെറിക്കാൻ അരയിൽ ബെൽറ്റ് ബോംബ് കെട്ടിയിരുന്നു; ഉറങ്ങുമ്പോൾ പോലും അരികത്ത് ബെൽറ്റ് ബോംബുണ്ടാകും; ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല'; ഐഎസ് ഭീകരൻ ബാഗ്ദാദിയെ കുറിച്ച് പതിനേഴുകാരിയായ യസീദി ലൈംഗിക അടിമ പെൺകുട്ടി വെളിപ്പെടുത്തിയത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ഡമാസ്ക്കസ്: ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി എന്ന ലോകം ഭയക്കുന്ന ഭീകരൻ അമേരിക്കൻ സേനയെ ഭയന്നാണ് ജീവിതം മുഴുവൻ കഴിച്ചുകൂട്ടിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബാഗ്ദാദി കൊല്ലപ്പെട്ടു ആഴ്ച്ചകൾ പിന്നിട്ടിട്ടും ബാഗ്ദാദിയെ കുറിച്ചുള്ള ഉപകഥകൾക്ക് എങ്ങും പഞ്ഞമില്ലാത്ത അവസ്ഥയാണ്. യദീസി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്ന ഭീകരരായിരുന്നു ഐസിസുകാർ. അബൂബക്കർ അൽ ബാഗ്ദാദിക്കും അത്തരം ലൈംഗിക അടിമകൾ ഉണ്ടായിരുന്നു. അതിക്രൂരമായി പീഡനത്തിന് ഇരയാകേണ്ടി വന്ന പതിനേഴുകാരിയായ യസീദി പെൺകുട്ടി ബാഗ്ദാദിയുടെ മറ്റൊരു കഥ ലോകത്തോട് വിളിച്ചു പറയുകയാണ് ഇപ്പോൾ. ബാഗ്ദാദി ലൈംഗിക അടിമയാക്കിയ പെൺകുട്ടിയാണ് കൊല്ലപ്പെടും മുമ്പ് ബാഗ്ദാദി സഞ്ചരിച്ച വഴികളെ കുറിച്ചു വെളിപ്പെടുത്തിയത്.
പതിനേഴു വയസുള്ള തന്നെ അതിക്രൂരമായി പീഡിപ്പിച്ചാണ് ബാഗ്ദാദി ലൈംഗിക അടിമയാക്കിയത് എന്നാണ് പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ലൈംഗിക വേഴ്ച്ചയിൽ പോലും ക്രൂരമായി വേദനിപ്പിച്ച് ആനന്ദം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു ബാഗ്ദാദി. അവസാന കാലത്ത് അമേരിക്കൻ സേന കൊലപ്പെടുത്തുമെന്ന് ഭയന്ന് എപ്പോഴും പൊട്ടിത്തെറിക്കാൻ ബെൽറ്റ് ബോംബുമായാണ് അയാൾ കഴിഞ്ഞിരുന്നത്. ഭാര്യയുള്ളപ്പോൾ തന്നെയാണ് തന്നെ ലൈംഗിക അടിമായാക്കിയതെന്നും പെണ#്കുട്ടി വെളിപ്പെടുത്തുന്നു.
അമേരിക്ക മെയ് മാസം നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സാമ്രാജ്യം തകർന്നതോടെ ഇദ്ലിബിലേയ്ക്ക് കടക്കാനായിരുന്നു ബാഗ്ദാദിയുടെ ആലോചന. രാത്രികാലങ്ങളിലായിരുന്നു ബാഗ്ദാദി സന്ദർശിക്കാൻ എത്തിയിരുന്നത്. 2017 ൽ ഒരു രാത്രി മൂന്നു വണ്ടികളിലായി ബാഗ്ദാദി ഇദ്ലിബിലേയ്ക്ക് കടക്കാൻ ശ്രമിച്ചു. ഒപ്പം ഭാര്യമാരിൽ ഒരാളും താനും ഉണ്ടായിരുന്നതായി അന്ന് പതിനെഴുവയസുണ്ടായിരുന്ന പെൺകുട്ടി പറയുന്നു. എന്നാൽ അന്ന് വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം ഉണ്ടാകുമോ എന്ന് ബാഗ്ദാദി ഭയന്നിരുന്നു. തുടർന്ന് ഏതാനം ആഴ്ചകയോളം തെക്കു കിഴക്കൻ ഭാഗത്തുള്ള ഒരു സിറിയൻ ടൗണിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയം നാലാഴ്ചയോളം ബാഗ്ദാദിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടിയെ നിർത്തി.
ഈ താമസസ്ഥലത്തേയ്ക്ക് ബാഗ്ദാദി ഇടയ്ക്കിടയ്ക്ക് എത്തുമായിരുന്നു. ഈ സമയങ്ങളിലൊക്കെ തന്നെ പീഡിപ്പിച്ചിരിക്കുന്നു എന്ന് പെൺകുട്ടി പറയുന്നു. പലപ്പോഴും ക്രൂരമായ ലൈംഗിക പീഡനത്തിനും കടുത്ത മർദനത്തിനും ഇരയായിരുന്നു. അയാൾ രാത്രിയിൽ മാത്രമായിരുന്നു വന്നിരുന്നത്. വലിയ ഷൂ ധരിക്കുകയും മുഖം മറയ്ക്കുകയും ചെയ്തിരുന്നു. എപ്പോഴും കുറഞ്ഞത് അഞ്ചു സെക്യൂരിറ്റികളെങ്കിലും ഒപ്പമുണ്ടായിരുന്നു. അവർ അയാളെ ഹാജി എന്നോ ഷെക്ക് എന്നോ ആയിരുന്നു വിളിച്ചിരുന്നത്-പേരു വെളിപ്പെടുത്താത്ത യസീദി പെൺകുട്ടി വ്യക്തമാക്കി.
ആ സമയങ്ങളിൽ താൻ എന്തു ചോദിച്ചാലും സുരക്ഷാ കാരണങ്ങളാൽ ഒരിക്കലും അയാൾ മറുപടി പറഞ്ഞിരുന്നില്ല. 2018-ൽ യസീദി പെൺകുട്ടിയെ ബാഗ്ദാദി മറ്റൊരാൾക്ക് കൈമാറി. അയാൾ പെൺകുട്ടിയെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. 2018-ലെ വസന്തകാലത്തായിരുന്നു പെൺകുട്ടി ബാഗ്ദാദിയെ അവസാനമായി കണ്ടത്. അവസാനം ഒരാളുടെ കൈവശം തനിക്ക് ഒരു ആഭരണം കൊടുത്തു വിട്ടിരുന്നു എന്നും പെൺകുട്ടി ഓർക്കുന്നു. പിന്നീട് ഒരിക്കലും ബാഗ്ദാദിയെ കണ്ടിട്ടില്ല പെൺകുട്ടി പറയുന്നു.
ന്യൂനപക്ഷമായ യസീദികളെ കൂട്ടക്കൊല നടത്തുന്നതിലും പെൺകുട്ടികളെ അടിമകളാക്കി വിൽക്കുന്നതിലും കുപ്രസിദ്ധരായിരുന്നു ഐഎസ് ഭീകരർ. സ്വയം ഭരണാധികാരിയായി അവരോധിച്ച് ബഗ്ദാദി ഒരുക്കിയ ഭരണകൂടം യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യശക്തികൾ തച്ചു തകർത്തതിനു പിന്നാലെ ഏറെ ഭയചകിതനായിരുന്നു ബഗ്ദാദിയെന്നും പെൺകുട്ടി പറയുന്നു. അവസാനനാളുകളിൽ സുരക്ഷയുടെ കാര്യത്തിലും ഏറെ ശ്രദ്ധാലുവായിരുന്നു ഇയാൾ. ആ സമയത്തും ഭാര്യയ്ക്കൊപ്പം യസീദി പെൺകുട്ടിയെയും താമസിപ്പിച്ചിരുന്നു ബഗ്ദാദി.
രാത്രിയിൽ മാത്രമായിരുന്നു ബഗ്ദാദിയുടെ അക്കാലത്തെ സഞ്ചാരം. വില കുറഞ്ഞ ചെരുപ്പുമണിഞ്ഞ് മുഖം മറച്ചുള്ള യാത്രയിൽ ഒപ്പം അഞ്ച് സുരക്ഷാ ഭടന്മാരുമുണ്ടാകും. താൻ പല കാര്യങ്ങളും അയാളോടു ചോദിച്ചിരുന്നു. അപ്പോഴെല്ലാം സുരക്ഷയുടെ പേരുപറഞ്ഞ് അതിനോടെല്ലാം മുഖം തിരിച്ചു. അയാൾ എവിടെയൊക്കെ പോകുന്നുവെന്നറിയുന്നവർ കുറവായിരുന്നെന്നും പെൺകുട്ടി പറയുന്നു. 2018ൽ യസീദി പെൺകുട്ടിയെ ബഗ്ദാദി മറ്റൊരാൾക്കു കൈമാറി. അയാളാണ് പെൺകുട്ടിയെ ഡാഷിഷയിൽ നിന്നു മാറ്റുന്നത്. അതിനു ശേഷം പിന്നീട് ബഗ്ദാദിയെ കണ്ടിട്ടുമില്ല. ഇടയ്ക്ക് അയാളുടെ പേരിൽ ഒരു ആഭരണം തനിക്കു സമ്മാനമായി ലഭിച്ചതാണ് അവസാനത്തെ സംഭവം. ബഗ്ദാദിക്കൊപ്പം മരുഭൂമികളും പർവതങ്ങളും താണ്ടിയുള്ള യാത്രയ്ക്കിടെ തനിക്കേറ്റ ലൈംഗിക പീഡനത്തിന്റെ ഉൾപ്പെടെ മുറിവുകൾ ഇന്നും മാഞ്ഞിട്ടില്ല ഈ പെൺകുട്ടിയുടെ മനസ്സിൽ നിന്ന്.
2018 ആദ്യം കിഴക്കൻ സിറിയയിൽ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കെന്ന വണ്ണം പലായനത്തിലായിരുന്നു ബഗ്ദാദി. ഈ സമയത്തെല്ലാം ഇയാളുടെ അധികാര കേന്ദ്രങ്ങളെല്ലാം ഒന്നൊന്നായി തകർന്നു വീഴുകയായിരുന്നു. അവസാന ശക്തി കേന്ദ്രമെന്ന നിലയ്ക്കാണ് ഇദ്ലിബിലേക്കു പലായനം ചെയ്തത്. എന്നാൽ അക്കാലത്തും മാനസികമായി തകർന്ന നിലയിലായിരുന്നു ബഗ്ദാദി. ഐഎസ് അധീനതയിലുള്ള പല പ്രവിശ്യകളിലെയും തലവന്മാർ തന്നെ ഒറ്റു കൊടുക്കുന്നതായുള്ള പരാതി അയാൾ നിരന്തരം ഉന്നയിച്ചിരുന്നു.
ഐഎസിന്റെ പല താവളങ്ങളും തകർന്നടിഞ്ഞതോടെ ബഗ്ദാദിയുടെ സഞ്ചാരവും കുറഞ്ഞു. പിടിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായ വിധത്തിലായിരുന്നു യാത്ര. അതിനാൽത്തന്നെ ബോംബ് ഘടിപ്പിച്ച ബെൽറ്റുമണിഞ്ഞായിരുന്നു സഞ്ചരിച്ചിരുന്നത്. രാത്രി ഉറങ്ങുമ്പോഴും സമീപത്ത് ഒരു ബെൽറ്റ് സൂക്ഷിച്ചിരുന്നു. അണികളോടും ഇതു തന്നെ നിർദേശിച്ചു. ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല ബഗ്ദാദി. അതേസമയം സഹായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും യസീദി പെൺകുട്ടി പറയുന്നു.
സമ്മർദം ശക്തമായതോടെ ബഗ്ദാദിയുടെ പ്രമേഹം മൂർച്ഛിച്ചു. ഇടയ്ക്കിടെ രക്ത പരിശോധന നടത്തേണ്ടി വന്നു, ഒപ്പം ഇൻസുലിൻ കുത്തിവയ്പും. ഇടക്കാലത്ത് ആട്ടിടയന്റെ വേഷത്തിലായിരുന്നു ബഗ്ദാദിയുടെ യാത്ര. ഒരു ഘട്ടത്തിൽ ബഗ്ദാദിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൃത്യമായ സൂചന അബു സബ എന്ന ഭീകരനു ലഭിച്ചിരുന്നു. തുടർന്ന് സിറിയഇറാഖ് അതിർത്തിയിലെ താൽക്കാലിക ടെന്റുകളെല്ലാം തകർത്തു. അന്നു ബഗ്ദാദിയെയും ഐഎസ് വക്താവ് അൽമുജാഹിറിനെയും ഒരു കുഴിയിലാണ് ഒളിപ്പിച്ചത്. കുഴിക്കു മുകളിലൂടെ സംശയം തോന്നാതിരിക്കാൻ ആടുകളെയും മേയാൻ വിട്ടു. സൈനിക പരിശോധന കഴിഞ്ഞതിനു പിന്നാലെയാണ് ഇരുവരും പുറത്തുവന്നതെന്നും സാജിത്ത് പറയുന്നു. ഒക്ടോബർ 26 പുലർച്ചെ ഇദ്ലിബ് പ്രവിശ്യയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം വക്താവ് അൽ മുജാഹിറും മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടുകയുണ്ടായി.
ഐഎസ് യസീദികളെ ക്രൂരമായ പീഡനങ്ങൾക്കാണ് ഇരയാക്കിരുന്നത്. യസീദികളെ കൊലപ്പെടുത്തുകയും യസീദി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും വിൽക്കുകയും ചെയ്തിരുന്നു. തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനാണിയാളെന്നാണ് മുന്ന നാല് വർഷം മുമ്പ് പറഞ്ഞത്. ഭാര്യമാരെ പേടിച്ച് ഇയാൾ അടിമകളെ വേറെ താമസിപ്പിക്കുകയും ചെയ്യും. ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിയേണ്ടി വന്നയാളാണ് യസീദി പെൺകുട്ടിയായ മുന്ന.
ഐസിസുകാരുടെ തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. മുള്ളറെ ഒരു രഹസ്യഭാര്യയായാണ് ബാഗ്ദാദി താമസിപ്പിച്ചിരുന്നതെന്നും മുന്ന പറയുന്നു. മുള്ളറെ വിവാഹം കഴിച്ച ബാഗ്ദാദി തന്റെ കൺമുന്നിൽ വച്ച് അവരെ നാലു തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെയും ഇതുപോലെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് മുന്ന പറയുന്നു. സുഹൃത്തായ അബു സയ്യാഫിന് മുള്ളറുടെ മുഖം കാണാൻ പോലും ബാഗ്ദാദി സമ്മതിച്ചില്ലെന്നാണ് മുന്ന പറയുന്നത്. എല്ലായ്പ്പോഴും നിഖാബ് ധരിച്ച് നടക്കാൻ മുള്ളറെ നിർബ്ബന്ധിച്ചിരുന്നു. മറ്റു ഭാര്യമാർക്ക് ചെയ്തത് പോലെ മുള്ളർക്ക് ബാഗ്ദാദി വാച്ച് മേടിച്ചു കൊടുത്തെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
Stories you may Like
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ
- ബലാത്സംഗം ആയുധമാക്കുന്ന യുദ്ധങ്ങളുടെ കഥ!
- പി.ആർ.ഡി.എസ്. അടിമ വ്യാപാര നിരോധന വിളംബര വാർഷീകം തിരുവനന്തപുരത്ത്
- നമ്മുടെ ധാരണകളെല്ലാം തെറ്റാണെന്ന് തിരുത്തുന്ന ഡോക്ടറുടെ വാക്കുകൾ കേൾക്കുക
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്