രതീഷിനെ ക്ലാസിൽ നിന്ന് കാണാതായത് രാവിലെ; സഹപാഠികൾ കോളേജിൽ അരിച്ചു പെറുക്കിയിട്ടും വൈകിട്ട് വരെ കണ്ടെത്തിയില്ല; തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ മിടുമിടുക്കനെ; വഴുതൂരിലെ കഞ്ചാവ് മാഫിയയുടെ ഭീഷണിയിൽ രതീഷ് നേരിട്ടിരുന്നത് കഠിനമായ മാനസിക സമ്മർദ്ദം; സിസിടിവിയിൽ മയക്കുമരുന്ന് മാഫിയയെ കുടുക്കിയതിന്റെ പ്രതികാരത്തിൽ കൊന്ന് കെട്ടിത്തൂക്കിയതോ? തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ കാമ്പസ് മരണത്തിൽ സർവ്വത്ര ദുരൂഹത
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളെജിൽ നിന്നും വെള്ളിയാഴ്ച കാണാതായ ശേഷം കോളജിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച ചെയ്ത നിലയിൽ കാണപ്പെട്ട വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത. രതീഷ് കുമാറിന്റെ മൃതദേഹമാണ് കോളെജ് ശുചിമുറിയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച പതിനൊന്നര മണിയോടെയാണ് കോളേജ് ക്യാമ്പസിൽ നിന്നും ഒന്നാം വർഷ സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയെ കാണാതായത്. അപ്പോൾ മുതൽ വിദ്യാർത്ഥികൾ രതീഷ് കുമാറിനുവേണ്ടി തിരിച്ചലായിരുന്നു. അപ്പോഴൊന്നും കാണപ്പെടാത്ത മൃതദേഹമാണ് ഇന്നലെ രാത്രി ഒമ്പതര മണിയോടെ കോളെജ് ശുചിമുറിയിൽ കാണപ്പെട്ടത്.
ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ കുട്ടിയാണ് രതീഷ്. അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചപ്പോൾ അമ്മയുടെ അനിയത്തിയാണ് രതീഷിനെ എടുത്ത് വളർത്തിയത്. പരിമിതികൾ മുന്നിൽ നിൽക്കെതന്നെയാണ് പഠിത്തത്തിൽ മുന്നോട്ടു പോവുകയും എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായി മാറുകയും ചെയ്തത്. ജീവിത വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയായതിനാൽ ഉറ്റ ബന്ധുക്കളുടെ ശ്രദ്ധ എപ്പോഴും രതീഷ് കുമാറിന് മേലുണ്ടായിരുന്നു. വിദ്യാർത്ഥിയെ അധ്യയനത്തിന്നിടയിൽ കാണാതായി എന്ന മനസിലായപ്പോൾ തന്നെ ബന്ധുക്കൾ സൈബർ സെൽ സഹായത്തോടെ രതീഷ് കുമാറിന്റെ മൊബൈൽ ഫോൺ ടവർ മനസിലാക്കിയിരുന്നു.
വിദ്യാർത്ഥി കോളേജ് കാമ്പസിൽ തന്നെയുണ്ട് എന്നാണ് ബന്ധുക്കൾ കോളേജ് അദ്ധ്യാപകരെയും പൊലീസിനെയും വിവരം അറിയിച്ചത്. എന്നിട്ടും വെള്ളിയാഴ്ച കാണാതെ ഇന്നലെ രാത്രിയാണ് കാമ്പസിലെ ശുചിമുറിയിൽ രതീഷ് കുമാർ തൂങ്ങി നിൽക്കുന്നതായി കണ്ടത്. കഞ്ചാവ് വിൽപ്പനക്കാരുടെ ഭീഷണി രതീഷ് കുമാറിന് നിലനിൽക്കുന്നുണ്ട് എന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. നെയ്യാറ്റിൻകര വഴുതൂരാണ് രതീഷ്കുമാർ താമസിച്ചിരുന്നത്. ഇവിടം കഞ്ചാവ് വിൽപ്പനക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു.
വീട്ടിൽ ഘടിപ്പിച്ച സിസിടിവി ക്യാമറകൾ വഴി രതീഷ് കുമാർ ആണ് പൊലീസിന് വിവരം നൽകുന്നത് എന്ന സംശയം ചിലർക്ക് ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഭീഷണികളും നിലനിന്നിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. രതീഷ്കുമാർ വാടകയ്ക്ക് താമസിച്ച വീട്ടിൽ സിസിടിവി വെച്ചിരുന്നു. ഈ സിസിടിവിയിലെ വിവരങ്ങൾ കൈമാറി എന്നാണ് ആരോപണം വന്നത്. ഇത് പക്ഷെ ബന്ധുക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച രതീഷ്കുമാറിന്റെ കാർ കത്തിക്കാനും ശ്രമം നടന്നിരുന്നു. ഇതോടെയാണ് രതീഷ് കുമാർ താമസം കോളേജ് കാമ്പസിനടുത്തെക്ക് മാറ്റിയത്. പക്ഷെ വെള്ളിയാഴ്ച രതീഷ് കുമാറിനെ കാണാതാവുകയും ശനിയാഴ്ച രാത്രിയിൽ കോളേജ് ശുചിമുറിയിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ കാണപ്പെടുകയും ചെയ്തത്.
രതീഷ്കുമാറിന്റെ ബന്ധു ലളിതയുടെ പ്രതികരണം
രതീഷിന്റെ അകന്ന ബന്ധുവാണ് ഞാൻ. വഴുതൂരാണ് രതീഷ് താമസിച്ചത്. ഒരു ബേക്കറിയുടെ പിന്നിലായാണ് വീട്. കഴിഞ്ഞയാഴ്ചയാണ് രതീഷിന്റെ കാറിനു ചിലർ തീയിട്ടത്. കഞ്ചാവ് ലോബിയുടെ ആളുകൾ ആണെന്നാണ് ഞങ്ങളുടെ സംശയം. കഞ്ചാവ് ലോബിയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും രതീഷ് ചോർത്തി നൽകിയിട്ടില്ല. വെറുതെയുള്ള സംശയമാണത്. കാർ കത്തിച്ചതോടെയാണ് ഞാൻ രതീഷിനോടു താമസം മാറാൻ പറഞ്ഞത്. അങ്ങിനെയാണ് ഒരാഴ്ച മുൻപ് ഇവർ താമസം കോളേജ് കാമ്പസിന് അടുത്തേക്ക് മാറുന്നത്. രതീഷിനെ കാണാതായ കാര്യം വെള്ളിയാഴ്ച തന്നെ ഞാൻ അറിഞ്ഞിരുന്നു. സൈബർ സെൽ സഹായത്തോടെയാണ് രതീഷ് കോളേജിൽ തന്നെയുണ്ട് എന്ന് ഉറപ്പിച്ചത്. ഈ വിവരമാണ് കോളേജ് അധികൃതർക്കും പൊലീസിനും കൈമാറിയത്. പക്ഷെ കാമ്പസിൽ ഉള്ള രതീഷിനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. രാത്രി പതിനൊന്നു മണിയായിട്ടും കാണാതായപ്പോൾ ഞാൻ തിരക്കിയിരുന്നു അപ്പോഴും കണ്ടു കിട്ടിയില്ല എന്നാണ് പറഞ്ഞത്.
പിന്നീട് ശനിയാഴ്ച രാത്രിയാണ് കോളേജ് ശുചിമുറിയിൽ രതീഷ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച കാമ്പസിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ശനിയാഴ്ച രാത്രി അതേ കാമ്പസിലെ ശുചിമുറിയിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ കാണപ്പെട്ടത്. ഇത് ദുരൂഹമാണ്. വിദ്യാർത്ഥികൾ തിരഞ്ഞു നടന്ന സ്ഥലത്ത് കാണാത്ത മൃതദേഹമാണ് പിന്നീട് കണ്ടു കിട്ടുന്നത്. ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ല. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത് എന്ന് ഓർക്കണം. ഞങ്ങൾ സംശയിക്കുന്നത് രതീഷിനെ ചിലർ തട്ടിക്കൊണ്ടു പോയി കൊന്ന ശേഷം കോളെജ് ശുചിമുറിയിൽ കെട്ടിത്തൂക്കി എന്നാണ്. അതിനുള്ള സാധ്യതകൾ തന്നെയാണ് മുന്നിൽ കാണുന്നത്.
ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും അവനു മുന്നിലില്ല. കഞ്ചാവ് ലോബിയുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പുറത്ത് നിന്ന് കൊന്നശേഷം അവിടെ കൊണ്ടുപോയി കെട്ടിത്തൂക്കിയതാണ് എന്ന് ആരോപിക്കുന്നത്. കോളേജ് ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് കോളേജ് കാമ്പസിൽ നിന്നും കാണാതാവുന്നത്. ആദ്യം വിദ്യാർത്ഥികൾ തിരഞ്ഞപ്പോൾ എല്ലായിടവും തിരഞ്ഞതാണ്. അപ്പോഴൊന്നും രതീഷ് കുമാറിനെ അവിടെങ്ങും കണ്ടില്ല. പിന്നീടാണ് തൂങ്ങിയ നിലയിൽ കാണുന്നത്- ലളിത പറയുന്നു.
രതീഷ്കുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി എടുത്തിട്ടില്ലെന്ന് ശ്രീകാര്യം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പഠനവൈകല്യം നേരിടുന്ന വിദ്യാർത്ഥിയാണ് എന്നാണ് അറിഞ്ഞത്. പഠനത്തിൽ പിന്നോക്കവുമാണ്. അതിന്റെ വിഷമങ്ങൾ സ്വാഭാവികമായും കാണും. ഇതാവും ആത്മഹത്യയ്ക്ക് വഴിവെച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍