Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെഹ്‌റു കുടുംബത്തിനുള്ള എസ്‌പിജി സുരക്ഷ പിൻവലിക്കുന്നത് രാഷ്ട്രീയ പകപോക്കലെന്ന് കെ സി വേണുഗോപാൽ; ഇത്തരം നടപടികളിലൂടെ പുറത്ത് വരുന്നത് ബിജെപിയുടെ ക്രൂര മനോഭാവമെന്നും എഐസിസി ജനറൽ സെക്രട്ടറി

നെഹ്‌റു കുടുംബത്തിനുള്ള എസ്‌പിജി സുരക്ഷ പിൻവലിക്കുന്നത് രാഷ്ട്രീയ പകപോക്കലെന്ന് കെ സി വേണുഗോപാൽ; ഇത്തരം നടപടികളിലൂടെ പുറത്ത് വരുന്നത് ബിജെപിയുടെ ക്രൂര മനോഭാവമെന്നും എഐസിസി ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നെഹ്‌റു കുടുംബത്തിന്റെ എസ്‌പിജി സുരക്ഷ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ്. കേന്ദ്ര സർക്കാർ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോഴും സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും നേതാക്കളുടെ ജീവൻ പന്താടുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പകപോക്കൽ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. ഇത്തരം നടപടികളിലൂടെ ബിജെപിയുടെ ക്രൂര മനോഭാവമാണ് പുറത്തു വരുന്നതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.

സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവർക്ക് ഗൗരവമായ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിലാണ് എസ്‌പിജി സുരക്ഷ പിൻവലിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് നിലവിൽ എസ്‌പിജി സുരക്ഷ ഉണ്ടായിരുന്നത്. എന്നാൽ പ്രധാനമന്ത്രി ഒഴികെയുള്ളവർക്ക് ഗൗരവമായ സുരക്ഷ ഭീഷണികളില്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.

എസ്‌പിജിയെ ഒപ്പം കൂട്ടാതെയുള്ള വിദേശ യാത്രകളിലും, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഒഴിവാക്കിയുള്ള രാജ്യത്തെ യാത്രകളിലും നെഹ്‌റു കുടംബത്തിന് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നതാണ് വിലയിരുത്തലിന്റെ അടിസ്ഥാനം . തുടർന്നാണ് എസ്‌പിജി സുരക്ഷ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചത്. പകരം സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ നൽകും. ഭീഷണികളില്ലെന്ന വിലയിരുത്തലിൽ മുൻപ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ എസ്‌പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റിൽ പിൻവലിച്ചിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഇപ്പോൾ സിആർപിഎഫിനാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP