പഠനാവശ്യത്തിന് തിരുവനന്തപുരത്ത് താമസിച്ചിരുന്ന കോഴിക്കോടുകാരി രാവിലെ എത്തിയത് കഴുത്ത് വേദനയുടെ ചികിൽസയ്ക്ക്; വൈകിട്ട് ആറരയ്ക്ക് വരാൻ പറഞ്ഞത് അനുസരിച്ചെത്തിയപ്പോൾ കുഴമ്പു പുരട്ടി അയച്ചത് ഒന്നര മണിക്കൂറിന് ശേഷം എത്താൻ ആവശ്യപ്പെട്ട്; രാത്രി എട്ടു മണിക്കെത്തിയപ്പോൾ സ്വകാര്യ ഭാഗങ്ങളിലേക്ക് കൈകടത്തി ഡോക്ടർ നേതാവ്; സർക്കാർ ഡോക്ടർ അറസ്റ്റിലായപ്പോൾ നാണക്കേട് ഒഴിവാക്കാൻ വെബ് സൈറ്റ് എഡിറ്റ് ചെയ്ത് കെജിഎംഒഎ; ഡോ സനൽകുമാറിന്റേത് മെഡിക്കൽ എത്തിക്സ് എല്ലാം ലംഘിച്ച ക്രൂരത
എം മനോജ് കുമാർ
തിരുവനന്തപുരം: ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർ തിരുമല സ്വദേശിയും ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുമായ എൽ.ടി. സനൽകുമാറിന്റെ കുറവൻകോണത്തെ സ്വകാര്യ ക്ലീനിക് പൂട്ടി പൊലീസ് സീൽവച്ചു. കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ് സനൽകുമാർ. അതിനിടെ കെജിഎംഒഎ സൈറ്റുകളിൽ നിന്ന് സനൽകുമാറിന്റെ ചിത്രവും വിവരങ്ങളും ഒഴിവാക്കി.
കെജിഎംഒഎയുടെ സംസ്ഥാന കമ്മറ്റിയുടെ വെബ് സൈറ്റിൽ വൈസ് പ്രസിഡന്റായി നൽകിയിരുന്ന പേരും ചിത്രവും ഒഴിവാക്കി. ഇന്നലെ വരെ മൂന്ന് വൈസ് പ്രസിഡന്റുമാർ സംഘടനയ്ക്കുണ്ടായിരുന്നതായി വെബ് സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും സനൽകുമാറിനെ ഇന്ന് ഒഴിവാക്കി. കെജിഎംഒഎയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു സനൽകുമാർ. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വെബ് സൈറ്റിൽ പേരും ചിത്രവും ഉണ്ടായിരുന്നു. വിവാദം ചർച്ചയായതോടെ ഈ പേജ് തന്നെ കെ ജി എം ഒ എയുടെ ജില്ലാ വെബ് സൈറ്റിൽ നിന്ന് നീക്കി. അതായത് ഡോക്ടറുടെ ചെയ്തി നാണക്കേടുണ്ടാക്കിയെന്ന് കെജിഎംഒഎയും സമ്മതിക്കുകയാണ്.
കഴുത്തുവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ കവടിയാർ കുറവൻകോണത്ത് സൈബർഹൗസിലെ സ്വകാര്യക്ലിനിക്കിൽ വച്ചു ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. നാലുവർഷമായി സുനിൽകുമാർ ഇവിടെ ക്ലിനിക്ക് നടത്തിവരികയാണ്. അതിന് മുമ്പ് തിരുമലയ്ക്ക് അടുത്ത കുന്നത്തുപുഴയ്ക്ക് അടുത്തായിരുന്നു ക്ലീനിക്. കവടിയാറിലെ ഫ്ളാറ്റിൽ താമസിച്ചു പഠിക്കുന്ന യുവതി കോഴിക്കോട് സ്വദേശിനിയാണ്. കോഴിക്കോട് സ്വദേശിയായ യുവതി വിദ്യാഭ്യാസ ആവശ്യത്തിനായി തിരുവനന്തപുരത്ത് താമസിച്ച് വരികയാണ്. കഴുത്തിന്റെ വേദനയ്ക്കാണ് സർജൻകൂടിയായ സനൽകുമാറിന്റെ ക്ളിനിക്കിൽ യുവതി ചികിത്സക്കെത്തിയത്. അവിടെ വച്ച് പീഡിപ്പിച്ചൂവെന്നാണ് പരാതി.
രണ്ടാം തീയതി വൈകിട്ട് നടന്ന സംഭവത്തേക്കുറിച്ച് യുവതി ആദ്യം സുഹൃത്തുക്കളോടും പിന്നീട് മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം യുവതിയെ മജിസ്ര്ടേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. അതിലും പരാതിയിൽ ഉറച്ച് നിന്നതോടെ മ്യൂസിയം സിഐ യു.ബിജുവിന്റെ നേതൃത്വത്തിലെ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രി ക്ലിനിക്കിലെത്തിയ മ്യൂസിയം സിഐ: യു. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അറസ്റ്റു ചെയ്തു. പരാതിയും മറ്റ് നടപടികളും പൊലീസ് രഹസ്യമാക്കി സൂക്ഷിച്ചിരുന്നു. ഒരു വിവരവും പുറത്തു പോയില്ലെന്ന് ഉറപ്പിച്ചായിരുന്നു അറസ്റ്റ്. ഡോക്ടറുടെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ടായിരുന്നു ഇത്.
പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. രണ്ടാം തീയതിയാണ് സനൽകുമാറിനെ കാണാനെത്തിയത്. രാവിലെ 11.30ന് ക്ളിനിക്കിലെത്തിയ യുവതിയുടെ കഴുത്ത് പരിശോധിച്ചശേഷം വൈകിട്ട് 6.30ന് വരാൻ നിർദ്ദേശിച്ച് സനൽകുമാർ തിരിച്ചയച്ചു. വൈകിട്ട് വന്നപ്പോൾ യുവതിയുടെ കഴുത്തിൽ കുഴമ്പ് പുരട്ടിയശേഷം ഒന്നരമണിക്കൂർ കഴിഞ്ഞ് വരാൻ നിർദ്ദേശിച്ചു. എട്ട് മണിയോടെ വീണ്ടും ക്ലിനിക്കിലെത്തിയപ്പോൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചു. ഭയന്നുപോയ യുവതി കരഞ്ഞുകൊണ്ട് ക്ലിനിക്കിൽനിന്ന് പോയി. അടുത്തദിവസം സുഹൃത്തുക്കൾക്കൊപ്പം എത്തി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ പരാതി മ്യൂസിയം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് എടുത്ത സനൽകുമാർ 2017വരെ ജനറൽ മെഡിസിനാണ് കൈകാര്യം ചെയ്തത്. തൈയ്ക്കാട് ആശുപത്രിയിലായിരുന്നു ജോലി. 2017ലാണ് മെഡിക്കൽ കോളേജിൽ നിന്ന് ഗൈനക്കോളജിയിൽ എംഎസ് എടുത്തത്. ഇതോടെ ഫോർട്ട് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റുമായി. മുമ്പ് തിരുമലയിലായിരുന്നു സ്വകാര്യ പ്രാക്ടീസ്. അവിടെ നിന്നാണ് കുറവൻകോണത്തേക്ക് മാറിയത്. ചില പരാതികളെ തുടർന്നായിരുന്നു ഇതെന്നും സൂചനയുണ്ട്.
തിരുവനന്തപുരം തിരുമലയ്ക്ക് അടുത്ത് കുന്നപ്പുഴയിലായിരുന്നു ഡോക്ടർ മുൻപ് താമസിച്ചിരുന്നത്. സമാനമായ സംശയങ്ങൾ അവിടെയും ഡോക്ടർക്ക് നേരെ ഉയർന്നിരുന്നു. ഇത് നാട്ടുകാർ പ്രശ്നമാക്കി. തുടർന്ന് ഡോക്ടർ കുന്നപ്പുഴയിൽ നിന്നും താമസം മാറ്റുകയായിരുന്നു. എംബിബിഎസ് ഡോക്ടർ ആയാണ് സനൽകുമാർ സർവീസിൽ കയറിയത്. തുടർന്ന് ഗൈനക്കോളജിയിൽ എംഡി എടുക്കുകയായിരുന്നു. ഗൈനക്കോളജി എടുക്കാൻ തുണയായത് സർവീസ് ക്വാട്ടയായിരുന്നു. സർവീസിൽ കയറിയത് മുതൽ കെജിഎംഒഎയിൽ സജീവമാണ് സനൽകുമാർ. കെജിഎംഒഎ ലീഡർ എന്ന നിലയിലാണ് സനൽകുമാർ അറിയപ്പെടുന്നതും. മുൻപ് സനൽകുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പ്രശ്നമാകാതെ മുങ്ങിപ്പോയതും ഈ കെജിഎംഒഎ ബന്ധം കൊണ്ടാണ് എന്ന സൂചനയുണ്ട്. കെജിഎംഒഎ നേതാവ് പീഡനക്കേസിൽ അകപ്പെട്ടത് ഗൗരവകരമായാണ് കെജിഎംഒഎ വൃത്തങ്ങൾ വീക്ഷിക്കുന്നത്. രോഗപരിശോധനക്കിടയിൽ രോഗികൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ ഒത്തുതീർപ്പിനില്ലെന്നാണ് പൊതുവേ സംഘടന എടുക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ സനൽകുമാർ പ്രശ്നത്തിൽ സൂക്ഷിച്ചാണ് കെജിഎംഒഎ നീക്കങ്ങൾ.
സനൽകുമാർ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ്. നിലവിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മാത്രമാണ് സ്വകാര്യ പ്രാക്ടീസിന് വിലക്കുള്ളത്. ഈ പഴുതുപയോഗിച്ചാണ് സനൽകുമാർ കുറവൻകോണത്ത് ക്ലീനിക് നടത്തിയിരുന്നത്. ചില വെബ് സൈറ്റുകളും ഇത് സാധൂകരിക്കുന്നു. 200 രൂപയാണ് കൺസൾട്ടിങ് ഫീസായി ദിവസവും വാങ്ങുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ രാത്രി പത്ത് വരെ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍