ഒരു വർഷം മുമ്പു കൂട്ടു വന്ന മരണം ഇത്തവണയെത്തിയത് ഫാ വിത്സൺ ഉറങ്ങുമ്പോൾ; കേരളത്തിൽ വിവരമെത്തിയത് സോഷ്യൽ മീഡിയ വഴി; ആരോടും യാത്ര പറയാൻ നിൽക്കാതെ വിത്സൺ മടങ്ങിയത് 15 സഹോദരങ്ങളെ തനിച്ചാക്കി; വിടവാങ്ങിയത് കെറ്ററിങ് കാത്തലിക് മിഷൻ സജീവമാക്കാൻ പ്രവർത്തിച്ച വൈദികൻ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഒരു വർഷം മുൻപ് മരണത്തിന്റെ തണുത്ത കരങ്ങൾ ഫാ. വിത്സൺ കൊറ്റത്തിലിനെ ഒന്ന് തലോടാൻ എത്തിയതാണ്. അന്ന് ഭാഗ്യം പക്ഷെ അദ്ദേഹത്തിന് ഒപ്പം നിന്നു. ഗുരുതരമായ ഉദര രോഗം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള നൂൽപ്പാലത്തിലൂടെ ആഴ്ചകൾ അദ്ദേഹം രോഗക്കിടക്കയിൽ കഴിഞ്ഞ ശേഷമാണു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.
സാവധാനം ആരോഗ്യ നില വീണ്ടെടുത്ത ഫാ. വിത്സൺ ബ്രിട്ടീഷ് സമൂഹത്തിനൊപ്പം മലയാളികൾക്ക് വേണ്ടിയും കേറ്ററിങ്ങിൽ ആധ്യാത്മിക സേവനം നടത്തി വരവേ യാതൊരു സൂചനയും നൽകാതെ മരണം പതുങ്ങിയെത്തി അദ്ദേഹത്തെ തട്ടിയെടുക്കുക ആയിരുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹത്തെ കെറ്ററിങ് ടൗണിൽ വച്ച് കണ്ടവർ കുശാലാന്വേഷണം നടത്തുമ്പോഴും യാതൊരു അവശതയും പ്രകടമായിരുന്നില്ല. രോഗം പൂർണമായും ഭേദമായെന്നു കരുതിയ അവസരത്തിൽ ഉറക്കത്തിൽ എത്തിയ മരണത്തെ തടഞ്ഞു നിർത്താൻ ഇത്തവണ ഭാഗ്യം അദ്ദേഹത്തിന് ഒപ്പം ഉണ്ടായില്ല എന്നതാണ് സത്യം.
ഇന്നലെ രാവിലെ പള്ളിയിൽ കുർബാന അർപ്പിക്കുന്നതിനു ഒരുക്കം നടക്കവെയാണ് അച്ചന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് പള്ളി സഹായികൾ താമസ സ്ഥലത്ത് എത്തിയപ്പോൾ ചലനമറ്റ നിലയിൽ കിടക്കുന്ന വൈദികനെയാണ് കണ്ടെത്തിയത്. പാരാ മെഡിക്കൽ ടീം എത്തി മരണം സ്ഥിരീകരിച്ചതോടെ പൊലീസ് എത്തി നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുക ആയിരുന്നു. അസ്വാഭാവിക മരണം എന്ന നിലയിൽ പൊലീസ് കേസെടുത്തിരിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം ഉൾപ്പെടയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും മൃതദേഹം വിട്ടു നൽകുക.
നോർത്താംപ്ടൺ രൂപതയുടെ കീഴിൽ വൈദിക സേവനത്തിനെത്തിയ ഫാ. വിത്സൺ കെറ്ററിങ് ആസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നത്. മലയാളി സമൂഹത്തിന്റെ ആധ്യാല്മിക പ്രവർത്തനങ്ങളിൽ സദാ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെട്ടിരുന്നതായി ഇടവക അംഗങ്ങൾ ഓർമ്മിക്കുന്നു. രണ്ടര വർഷം മുൻപ് സ്കോട്ലന്റിൽ ഫാ. മാർട്ടിൻ വാഴേച്ചിറയും അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം യുകെ മലയാളികളെ തേടിയെത്തുന്ന രണ്ടാമത്തെ വൈദികന്റെ മരണമാണ് കെറ്ററിങ്ങിലേത്.
ഇക്കാരണത്താൽ തന്നെ കഴിഞ്ഞ രണ്ടാഴ്ചയായി യുകെ മലയാളികൾ കേൾക്കുന്ന തുടർ മരണ പരമ്പരയിൽ ഒന്ന് കൂടി എന്ന നിലയിൽ ഏറെ ഞടുക്കത്തോടെയാണ് 51 വയസ് മാത്രം പ്രായമുള്ള ഫാ വിത്സന്റെ മരണവും സാധാരണക്കാർ ശ്രവിച്ചത്. ഒരാഴ്ച മരണ വാർത്തകൾ മാറി നിന്ന ശേഷമാണു മൂന്നാഴ്ചയായി തുടരുന്ന മരണങ്ങളിൽ എട്ടാമത്തേതായി ഫാ വിത്സൺ ഇന്നലെ മാറിയിരിക്കുന്നത്. പക്ഷെ ദീർഘകാലമായി രോഗത്തിന്റെ പിടിയിലായിരുന്നു വൈദികൻ എന്ന വിവരം പുറത്തു വന്നതോടെ മരണത്തിലെ ദുരൂഹത ഏറെക്കുറെ ഒഴിവാകുകയാണ്. എന്നാൽ പൊലീസ് നടപടികൾ ഒഴിവാക്കാൻ സാധിക്കാത്തതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടയുള്ള കാര്യങ്ങളിൽ സ്വാഭാവികമായ കാലതാമസവും ഉണ്ടാകും.
അതിനിടെ ഫാ. വിത്സന്റെ മരണ വിവരം നൊടിയിടയിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് കേരളത്തിലെ ബന്ധുക്കൾക്കും ആഘാതമായി. കൃത്യമായ വിവരം നൽകാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നവർക്കു സാധിക്കാത്തതിനാൽ ബന്ധുക്കളിൽ പലരും ഉടനെ അന്വേഷണമായി. വൈദികന്റെ ഓസ്ട്രേലിയയിലും യൂറോപ്പിലുമുള്ള ബന്ധുക്കളും തുടർന്ന് യുകെ മലയാളികളെ ബന്ധപ്പെടുക ആയിരുന്നു. അദ്ദേഹത്തിന്റെ സൗത്താംപ്ടണിൽ ഉള്ള ബന്ധുവും അൽപം വൈകിയാണ് വിവരം അറിഞ്ഞത്.
കോട്ടയം അയർക്കുന്നം ആറുമാനൂർ കൊറ്റത്തിൽ കുടുംബത്തിലെ പതിനാറു മക്കളിൽ ഒരാളാണ് ഫാ വിത്സൺ. സഹോദരങ്ങൾ എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്നാണ് നാട്ടിലെ ബന്ധുക്കൾ അറിയിക്കുന്നത്. അതിനാൽ സംസ്കാരം നാട്ടിൽ തന്നെ നടത്താൻ ഉള്ള സാധ്യതയാണ് നിലനിൽക്കുന്നത്. രണ്ടു വർഷം മുൻപ് ഉണ്ടായ അസുഖം ശമനം കണ്ടതോടെ ഏതാനും മാസം മുൻപ് അദ്ദേഹം നാട്ടിൽ എത്തി മാസങ്ങളോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ സന്ദർശിച്ചു അടുത്തിടെയാണ് തിരികെ യുകെയിൽ എത്തിയത്.
ചങ്ങനാശേരി രൂപത നടത്തുന്ന ജേണലിസം കോളേജിന്റെ പ്രിൻസിപ്പൽ ആയി സേവനം ചെയ്തിരുന്ന ഫാ. വിൽസണ്ന് വൈദികർക്കിടയിൽ മികച്ച ബന്ധങ്ങൾ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നാലു വർഷമായി ഇദ്ദേഹം യുകെയിൽ വൈദികനായി സേവനം ചെയ്യുകയാണ്.
മരണം അറിഞ്ഞു ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ അടക്കം ഉള്ളവർ എത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരം നോർത്താംപ്ടൺ, കേറ്ററിങ്, കോർബി, മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി നിരവധിപേർ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേർഡ് ദൈവാലയത്തിൽ ഒത്തുചേർന്നു. 4. 30നു നടന്ന വി. കുർബാനയ്ക്കും ഒപ്പീസു പ്രാർത്ഥനയ്ക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. വികാരി ജനറാൾമാരായ ഫാ. ജോർജ്ജ് ചേലക്കലും ഫാ. ജിനോ അരീക്കാട്ടും ചാൻസിലർ ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി ഫാ. ഫാൻസുവ പത്തിലും എംഎസ്എഫ്എസ് സഭാംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാർത്ഥനാശുശ്രൂഷകളിൽ പങ്കുചേർന്നു.
നേരത്തെ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. വിൽണിൻെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിങ് ജെനെറൽ ആശുപത്രിയിലെത്തി ഒപ്പീസുപ്രാർത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതൽ നാല് മണി വരെ പൊതുദർശനത്തിന് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരുന്നു. തുടർനടപടികൾക്കായി കെറ്ററിങ് ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി എംഎസ്എഫ്എസ് സന്യാസസഭ നിയമിച്ചിരിക്കുന്ന ഫാ. ബെന്നി വലിയവീട്ടിൽ എംഎസ്എഫ്എസ് അറിയിച്ചു. നടപടികൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങൾക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികൾ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും ഫാ. വിൽസണിനുവേണ്ടി അനുസ്മരണപ്രാർത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അഭ്യർത്ഥിച്ചു. ഫാ. വിൽസൺ കൊറ്റത്തിലിന്റെ ആകസ്മിക വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍