Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിഎൻഎ പരിശോധനയ്ക്ക് നിറപറ മുതലാളി സമ്മതം പ്രകടിപ്പിച്ചിട്ടും അതു മാത്രം നടന്നില്ല; സീമയുടെ വയറ്റിലെ കുട്ടിയുടെ അച്ഛനെ ശാസ്ത്രീയമായി കണ്ടെത്താതെ കള്ളക്കളികൾ നടക്കുന്നത് ഒത്തുതീർപ്പിന്റെ ഭാഗം; പ്രധാന പ്രതിയെ അറസ്റ്റിലാകുന്നതിന് മുമ്പ് സീമയ്ക്ക് ജാമ്യം കിട്ടിയതിലും അസ്വാഭാവികത; കേസിൽ നിന്ന് പിന്മാറില്ലെന്ന് പരസ്യമായി ബിജു കർണ്ണൻ വിശദീകരിക്കുമ്പോഴും അന്വേഷണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ; വാദിയും പ്രതിയും വീമ്പ് പറയുമ്പോഴും ഗർഭം കാട്ടിയുള്ള പണം തട്ടിപ്പ് കേസ് അട്ടിമറിയിലേക്കോ?

ഡിഎൻഎ പരിശോധനയ്ക്ക് നിറപറ മുതലാളി സമ്മതം പ്രകടിപ്പിച്ചിട്ടും അതു മാത്രം നടന്നില്ല; സീമയുടെ വയറ്റിലെ കുട്ടിയുടെ അച്ഛനെ ശാസ്ത്രീയമായി കണ്ടെത്താതെ കള്ളക്കളികൾ നടക്കുന്നത് ഒത്തുതീർപ്പിന്റെ ഭാഗം; പ്രധാന പ്രതിയെ അറസ്റ്റിലാകുന്നതിന് മുമ്പ് സീമയ്ക്ക് ജാമ്യം കിട്ടിയതിലും അസ്വാഭാവികത; കേസിൽ നിന്ന് പിന്മാറില്ലെന്ന് പരസ്യമായി ബിജു കർണ്ണൻ വിശദീകരിക്കുമ്പോഴും അന്വേഷണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ; വാദിയും പ്രതിയും വീമ്പ് പറയുമ്പോഴും ഗർഭം കാട്ടിയുള്ള പണം തട്ടിപ്പ് കേസ് അട്ടിമറിയിലേക്കോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വ്യവസായി ബിജു കർണ്ണനെ ഭീഷിണിപ്പെടുത്തി അര കോടിയോളം രുപ തട്ടിയെടുത്ത കേസ്സിൽ അറസ്റ്റിലിയ ചാലക്കുടി സ്വദേശിനി സിമയ്ക്കൊപ്പം താമസിച്ചിവന്നിരുന്ന അജീർ ഹുസൈനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പെരുമ്പാവൂർ സി ഐ ഫൈസൽ. അതിനിടെ കേസ് ഒത്തുതീർപ്പിലെത്തുമെന്നും സൂചനയുണ്ട്. ഡിഎൻഎ പരിശോധനയിലേക്ക് കാര്യങ്ങൾ എത്താത്തത് അതുകൊണ്ടാണ്. പൊലീസും കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് ശ്രമിച്ചില്ല. യുവതിയുടെ വയറ്റിലുള്ള കുട്ടിയുടെ അച്ഛൻ ആരെന്നത് ഈ കേസിൽ നിർണ്ണായകമാണ്.

കേസിൽ 4 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ സീമയുൾപ്പെടെ 3 പേരെ പരാതി ബിജു പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സീമയെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസെത്തിയപ്പോൾ ഇയാൾ രക്ഷപെട്ടെന്നാണ് പുറത്തുവന്നിട്ടുള്ള സൂചന.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കണ്ടെത്താൻ വ്യാപക അന്വേഷണം നടത്തിവരികയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പണം നഷ്ടപ്പെട്ടത് സംബന്ധിച്ചുമാത്രമാണ് പരാചതിയെന്നും ഇതുപ്രകാരം അന്വേഷണം നടത്തിയെന്നും സീമയും കൂട്ടാളികളും പണം കൈക്കലാക്കിയതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ലഭ്യമായ സാഹചര്യത്തിലാണ് അറസ്റ്റെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

കേസിൽ പ്രധാന പ്രതിയായ അജീർ ഹുസൈൻ അറസ്റ്റിലായിട്ടില്ല. അതിന് മുമ്പ് തന്നെ സീമയ്ക്ക് ജാമ്യം കിട്ടി. പ്രോസിക്യൂഷൻ എതിർക്കാത്തതു കൊണ്ടാണ് ഇതെന്ന ആരോപണം സജീവമാണ്. കേസ് ഒതുക്കി തീർക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ആരോപണം. അതിനിടെ ഗർഭിണിയെന്ന പരിഗണനയിലാണ് സീമയ്ക്ക് ജാമ്യം കിട്ടിയതെന്ന് പൊലീസും സൂചന നൽകുന്നു. ഇതായാലും നിറപറ അരി മുതലാളിയുടെ പരാതിയിൽ പൊലീസ് വലിയൊരു അന്വേഷണം ഇപ്പോൾ നടത്തുന്നില്ലെന്നതാണ് ലഭിക്കുന്ന സൂചന.

താൻ ഗർഭിണിയാണെന്നും വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്നും തങ്ങൾ തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നെന്നും അതിനാലാണ് പണം നൽകിയതെന്നും മറ്റുമായിരുന്നു സീമ പൊലീസിൽ വെളിപ്പെടുത്തിയിരുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഡി എൻ എ ടെസ്റ്റ് നടത്തി താൻ ഇക്കാര്യം പുറം ലോകത്തെ അറിയിക്കുമെന്നും പത്രസമ്മേളനം വിളിച്ച് ഇക്കാര്യം മാധ്യമങ്ങളെ അറിക്കുമെന്നെല്ലാം സീമ പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ വെല്ലുവിളിച്ചതായും മറ്റുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ സീമയുടെ പരാമർശങ്ങൾ പൊലീസ് തള്ളി. ഒരിക്കൽ ഹോട്ടലിൽവച്ച് കണ്ടുവെന്നുള്ളത് ശരിയാണെന്നും ഈ ദിവസവും ഇപ്പോഴത്തെ സീമയുടെ ഗർഭാവസ്ഥയും തമ്മിൽ യോജിച്ച് പോകുന്നില്ലന്നുമാണ് പൊലീസ് കണ്ടെത്തൽ.

സീമയുടെ ആരോപണങ്ങൾ ശരിയല്ലന്നും താൻ ഡി എൻ പിരശോധനയ്ക്ക് തയ്യാറാണെന്നും ബിജു കർണ്ണൻ വാക്കാൽ പൊലീസിൽ വെളിപ്പെടുത്തിയതായ വിവരവും ഇതിനകം പുറത്തുവന്നിരുന്നു. എന്നാൽ തുടർനീക്കങ്ങൾ നടന്നതായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പിലായെന്ന വാർത്ത പുറത്തു വരുന്നത്. പരാതിയുമായി ബിജു കർണ്ണൻ മുന്നോട്ട് പോകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് നിറപറ അരി മുതലാളി സമ്മതിക്കുന്നില്ല. നിയമ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.

തന്റെ ഗർഭത്തിന് ഉത്തരവാദി ബിജുവാണെന്ന് തെളിക്കുന്നതിനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്ന് ചോദ്യം ചെയ്യലിൽ സീമ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു തെളിവ് ശേഖരണത്തിനായി പെരുമ്പാവൂർ പൊലീസ് സീമയെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈയവസരത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സീമ ഇത്തരത്തിൽ മൊഴി നൽകിയതെന്നാണ് അറിയുന്നത്. അന്ന് മണിക്കൂറികളോളം ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ തന്റെ കൈവശമെത്തിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്ന കാര്യത്തിൽ ഇവർ വ്യക്തമായ ഉത്തരം നൽകിയില്ല.15 ലക്ഷത്തോളം രൂപ സ്ഥലം വാങ്ങുന്നതിനായി ചിലവഴിച്ചു എന്നും ബാക്കി തുക ചികത്സയ്ക്കായി വിനയോഗിച്ചു എന്നും മറ്റുമാണ് സീമ പൊലീസിൽ സമ്മതിത്.

തൃശൂർ ജില്ലയിൽ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയതായി സീമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.ഇതേക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി. ബിജുവിനെ വലിയിൽ വീഴ്‌ത്താൻ സീമയും ഇപ്പോൾ ഒപ്പം താമസിച്ചുവരുന്ന ആജീർ ഹുസൈനും ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചിരിക്കാമെന്നും ഇതിന്റെ ഭാഗമായിട്ടായിരിക്കാം ബിജുവിനെ എറണാകുളത്ത് ഹോട്ടലിൽ കണ്ടുമുട്ടിയെന്ന് ഇവർ അവകാശപ്പെടുന്ന തീയതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്ന് സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

ബിജുവും താനും ഹോട്ടലിൽ കഴിഞ്ഞതിന് പിന്നാലെയാണ് താൻ ഗർഭിണിയായതെന്നാണ് സീമ ആവർത്തിച്ച് വ്യക്തമാക്കുന്നത്.എന്നാൽ ഹോട്ടലിൽ കഴിഞ്ഞെന്ന് സീമ പറഞ്ഞ തീയതിയും ഗർഭാവസ്ഥയുടെ ദൈർഘ്യവും ഒത്തുപോകുന്നില്ലന്നില്ലന്ന വിവരമാണ് പ്രാഥമീക മെഡിക്കൽ പരിശോധനയിൽ പൊലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. സീമയെ സ്വന്തം വീട്ടിലും ചാലക്കുടിയിലെ താമസസ്ഥലത്തും എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.സീമയുമായി അടുത്ത ഘട്ടത്തിൽ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താൻ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നും തുടർന്നാണ് ഗർഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി സീമ പണം കൈക്കലാക്കിയെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്.

ഇത്തരമൊരുവിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോർത്താണ് താൻ ഭീഷിണയ്ക്കുവഴങ്ങി പണം നൽകിയതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഇവരുടെ ശല്യം തുടർന്നതിനെത്തുടർന്നാണ് താൻ പരാതിനൽകാൻ നിർബന്ധിതനായതെന്നുമാണ് ബിജു പെരുമ്പാവൂർ പൊലീസിൽ വ്യക്തമാക്കിയിരുന്നു. പരാതിയിൽപ്പറയുന്ന മുഴുവൻ തുകയും സീമകൈപ്പറ്റിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.മുഴുവൻ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയിൽ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കുന്നന്ദംകുളം വേലൂർ ആലുങ്കൽ മൻസൂറിനും നൽകിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരിൽ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നും സീമ പിടിയിലായ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP