ബിഎസ്എൻഎല്ലിന് നഷ്ടപ്പെട്ടത് ലോകത്തെ മികച്ച വിവരവിനിമയ ശൃംഖലകളിലൊന്നെന്ന ഖ്യാതി; ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി ഏറെ നാളായെങ്കിലും സാമ്പത്തികമായി കൂപ്പുകുത്തിയത് ചുരുങ്ങിയ വർഷങ്ങളിൽ; ശമ്പളമില്ലാതെ ഇനിയും തുടരുന്നത് അനേകം താൽക്കാലിക ജീവനക്കാർ; സ്ഥിര ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കുമ്പോൾ ബാക്കി വരുന്ന 80000ത്തോളം കരാർ തൊഴിലാളികൾക്ക് അവേശഷിക്കുന്നത് പ്രതീക്ഷകൾ മാത്രം; അത് അവസാനിക്കുമ്പോൾ ഇനിയും രാമകൃഷ്ണന്മാർ ഉണ്ടായേക്കാം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; ലോകത്തെ മികച്ച വിവരവിനിമയ ശൃംഖലകളിലൊന്നായിരുന്ന ബിഎസ്എൻഎല്ലിന്റെ പതനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. സാങ്കേതികമായ പിന്നോക്കാവസ്ഥയും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സാമ്പത്തികമായി പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയിൽ എത്തിയത് ചുരുങ്ങിയ വർഷങ്ങളിലായിരുന്നു. ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ബിഎസ്എൻഎൽ, ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും സാധിക്കാത്ത നിലയിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ജനറൽ മാനേജർ (ബജറ്റ് ആൻഡ് ബാങ്കിങ്) പുരൺ ചന്ദ്ര കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ട് പ്രകാരം കടഭാരം12,786 കോടിയാണ്.ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ബിഎസ്എൻഎല്ലിന്റെ പ്രവർത്തനം മെച്ചപ്പെട്ടതായിരുന്നു. എങ്കിലും കാലം കഴിയും തോറും നില പരിതാപകരമായി വന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു കരാർ തൊഴിലാളികൾക്ക് അവേശഷിക്കുന്ന ശമ്പള കുടിശ്ശിക. 10 മാസത്തോളമായി ഇതിൽ താഴേക്കിടയിൽ നിന്നുള്ള ജീവനക്കാർക്ക് മുതൽ തുച്ഛമായ ശമ്പളം.
അതിന്റെ അവസാന ഉദാഹരണമായി മാറി നിലമ്പൂർ സ്വദേശി രാമകൃഷ്ണൻ. മാസങ്ങളായി ശമ്പളം മുടങ്ങി ജീവിതം വഴിമുട്ടിയ രാമകൃഷ്ണൻ ടെലിഫോൺ എക്സ്ചേഞ്ചിൽ ജീവനൊടുക്കുകയായിരുന്നു. നിലമ്പൂർ കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത് രാമകൃഷ്ണൻ (52) ആണ് പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന നിലമ്പൂർ ടെലിഫോൺ എക്സ്ചേഞ്ചിലെ സ്വിച്ച് റൂമിൽ തൂങ്ങിമരിച്ചത്. പതിവുപോലെ ജോലിക്കെത്തി ഓഫിസ് വൃത്തിയാക്കിയ ശേഷമായിരുന്നു രാമകൃഷ്ണന്റെ ആത്മഹത്യ.
ഭിന്നശേഷിക്കാരനായ രാമകൃഷ്ണൻ നിലമ്പൂർ എക്സ്ചേഞ്ചിൽ 30 വർഷമായി ജോലി ചെയ്യുന്നു. 6000 രൂപയായിരുന്നു വേതനം. മാസങ്ങളായി വേതനം കുടിശികയാണ്. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതിയെന്ന് ഉത്തരവുണ്ടായിരുന്നു. വേതനം മണിക്കൂറിനു 90 രൂപയാക്കി കുറയ്ക്കുകയും ചെയ്തതോടെ രാമകൃഷ്ണൻ അസ്വസ്ഥനായിരുന്നെന്ന് സഹപ്രവർത്തകരും ബന്ധുക്കളും പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു കടുംകയ്യ്. ബിഎസ്എൻഎല്ലിൽ ഏകദേശം ഒരു ലക്ഷത്തോളം വരുന്ന കരാർ തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. ഇതിൽ മിക്കവർക്കും വേതനം കിട്ടാക്കനിയാണ്. വർഷങ്ങളായി ഇവിടെ തന്നെ തൊഴിലെടുക്കുന്നവർ നിർത്തി പോകാത്തത് അവരുടെ നല്ല പ്രായവും ആരോഗ്യവും ഇവിടെ തന്നെ ക്ഷയിച്ച് തീർന്നതിനാലാണ്. ഇപ്പോഴും അവർക്ക് ബാക്കിയുള്ള എന്നെങ്കിലും കിട്ടുമെന്നുള്ള വേതനിന്റെ പ്രതീക്ഷകൾ മാത്രമാണ്.
പത്തുമാസമായി 10 പൈസപോലും ശമ്പളംകിട്ടാതെ ജീവിതം വഴിമുട്ടിയ എണ്ണായിരം കരാർ തൊഴിലാളികൾ വെറുംകൈയോടെ ബിഎസ്എൻഎല്ലിന്റെ പടിയിറങ്ങേണ്ടി വരും. 30 വർഷംവരെ തുച്ഛമായ കൂലിക്ക് പണിയെടുത്തവരാണ് പെരുവഴിയിലായത്. കരാർ തൊഴിലാളികൾക്ക് മാർച്ച് മുതലുള്ള ശമ്പളം കുടിശ്ശികയാണ്. സ്ഥിരം ജീവനക്കാർ സ്വയം വിരമിക്കലിന് ഒരുങ്ങുമ്പോൾ കരാർ ജീവനക്കാർക്ക് ശമ്പളകുടിശ്ശിക കിട്ടുമെന്നുപോലും ഉറപ്പില്ല. ഇപിഎഫ്, ഇഎസ്ഐ പിടുത്തങ്ങൾക്കുശേഷം 376 രൂപ ദിവസവേതനം വാങ്ങിയവരാണിവർ. 2019 ജനുവരി മുതൽ രണ്ടായിരത്തിലധികം കരാർ തൊഴിലാളികളെയാണ് ബിഎസ്എൻഎൽ പുറത്താക്കിയത്. 60 വയസ്സായവരെ ആദ്യം പിരിച്ചുവിട്ടു. പിന്നീട് 58 കാരെയും 56 കാരെയും പുറത്താക്കി. ഇപ്പോൾ 52 കഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കുകയാണ്.മാസം മുഴുവൻ ജോലി ചെയ്ത ഇവരോട് ഇനി 15 ദിവസംമാത്രം മതിയെന്നും ദിവസം ഒമ്പത് മണിക്കൂറുണ്ടായിരുന്ന ജോലി മൂന്ന് മണിക്കൂർമാത്രം മതിയെന്നും ഉത്തരവിറങ്ങി.
ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്ക് രണ്ട് ദിവസത്തിനകം അപേക്ഷിച്ചത് 17,433 ജീവനക്കാർ. ബുധനാഴ്ച മുതലാണ് ഓൺലൈനായി വിആർഎസിന് അപേക്ഷ തുടങ്ങിയത്. ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരാണിത്.കേരളത്തിൽനിന്ന് മുന്നൂറിലധികം ജീവനക്കാരും അപേക്ഷിച്ചിട്ടുണ്ട്. കേരളത്തിലാകെ 9545 ജീവനക്കാരാണുള്ളത്. ഇതിൽ 6700 പേർ വിആർഎസ് പരിധിയിൽപെടും.ഡിസംബർ 3 വരെ അപേക്ഷിക്കാം. ജനുവരി 31ന് വിആർഎസ് പ്രാബല്യത്തിൽ വരും. 50 വയസ്സിനു മുകളിലുള്ള സ്ഥിരം ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിൽനിന്ന് ഡെപ്യൂട്ടേഷനിൽ വന്നവർക്കും അപേക്ഷിക്കാം. 80,000 പേർ വിആർഎസ് എടുക്കുമെന്നാണ് കണക്കുകൂട്ടുന്നതെങ്കിലും ആദ്യ രണ്ട് ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് ഒരു ലക്ഷത്തിലധികമാളുകൾ വിആർഎസ് എടുക്കുമെന്നതാണ്
50 വയസ്സിനു മുകളിലുള്ള 1,09,208 ജീവനക്കാരാണ് ബിഎസ്എൻഎല്ലിലുള്ളത്. കഴിഞ്ഞ മൂന്നുമാസമായി ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചും ആനുകൂല്യങ്ങൾ തടഞ്ഞുവച്ചുമാണ് ജീവനക്കാരെ നിർബന്ധിത വിആർഎസിന് കേന്ദ്രം മാനസികമായി തയ്യാറെടുപ്പിച്ചത്. വിആർഎസ് തുകയിൽ 30 ശതമാനം ആദായനികുതി നൽകണമെന്ന വ്യവസ്ഥയുണ്ടായിട്ടുപോലും ജീവനക്കാർ കൂട്ടത്തോടെ വിആർഎസിന് തയ്യാറായതും ഈ കാരണത്താലാണ്.
സ്വകാര്യ ടെലിഫോൺ കമ്പനികൾക്ക് തഴച്ചുവളരാൻ അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയമാണ് പൊതുമേഖലയുടെ തകർച്ചയ്ക്ക് ആധാരം. ഇന്ത്യൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തിയാണ് സ്വകാര്യ ടെലിഫോൺ സംരംഭകർ കൊഴുക്കുന്നത്. വൻ മുതൽമുടക്ക് ആവശ്യമുള്ള ടെലിഫോൺ മേഖലയിൽ പൊതുമേഖലാ ബാങ്കുകളടക്കം വാരിക്കോരി വായ്പ നൽകുന്നു. സ്വകാര്യകമ്പനികൾ അഞ്ചാം തലമുറ മൊബൈൽ സാങ്കേതികവിദ്യയിലേക്ക് കടന്നിരിക്കുകയാണ്. ഇന്റർനെറ്റ്, ജിപിഎസ്, ഭരണനിർവഹണ, ആരോഗ്യമേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് 5 ജി സംവിധാനം വഴിവയ്ക്കും. 10 ജിബിപിഎസ് വരെ സ്പീഡ് ആണ് സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ഇവരുമായി മത്സരിക്കുന്ന ബിഎസ്എൻഎൽ ആകട്ടെ ഇനിയും 4 ജി പോലും ഭാഗികമായേ നടപ്പാക്കിയിട്ടുള്ളൂ. 3ജി യിൽ നൂറിൽ താഴെ എംബിപിഎസ് ഡാറ്റ സ്പീഡ് മാത്രമാണ് ബഹുഭൂരിപക്ഷം ഉപയോക്താക്കൾക്കും ബിഎസ്എൻഎൽ നൽകുന്നത്.
എന്തുകൊണ്ടാണ് ഈ ദുരവസ്ഥ എന്ന് പരിശോധിച്ചാൽ കേന്ദ്ര സർക്കാരിൽനിന്നുള്ള മൂലധനസഹായം ബിഎസ്എൻഎല്ലിന് ഇല്ല എന്നതാണ് ഉത്തരം. സർക്കാർ നേരിട്ട് മൂലധനപിന്തുണ നൽകുന്നില്ലെന്നതോ പോകട്ടെ, ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുന്നതിന് ആവശ്യമായ സർക്കാർ ഗ്യാരന്റി നൽകുന്നുമില്ല. പുതിയ സാങ്കേതികവിദ്യ ആർജിക്കുന്നതിലും നെറ്റ്വർ്ക്ക് വിപുലപ്പെടുത്തുന്നതിലും ബിഎസ്എൻഎൽ വർഷങ്ങളായ സ്തംഭനാവസ്ഥയിലാണ്. ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ടവറുകളിൽ നല്ലൊരുപങ്കും സ്വകാര്യ കമ്പനികളുടേതാണ് എന്നറിയുമ്പോഴാണ് പതനത്തിന്റെ ആഴം വ്യക്തമാവുക.
ഇന്ത്യയിൽ ആകെയുള്ള
ബിഎസ്എൻഎൽ ജീവനക്കാർ 1,57,427
50 മുതൽ 55 വയസ്സ് വരെയുള്ളവർ: 32,932
55 മുതൽ 58 വയസ്സ് വരെയുള്ളവർ: 43176
58നും 60നും ഇടയിൽ ഉള്ളവർ: 33100
ആകെ: 1,09,208
ബാക്കിയുള്ള ജീവനക്കാർ: 48,219
(ഓഗസ്റ്റിലെ കണക്ക് അനുസരിച്ച്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍