Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിസോർട്ട് മാനേജരും ജീവനക്കാരിയും തമ്മിൽ വർഷങ്ങളായുള്ള അടുപ്പം; ലിജിയെ സ്വന്തമാക്കാൻ വസീം ഭർത്താവ് റിജോഷിനെ വകവരുത്തിയതെന്ന് കുറ്റസമ്മതം; റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നും വസീം സഹോദരന് അയച്ച വീഡിയോയിൽ; വസീമിനെയും ലിജിയെയും ഇളയകുട്ടിയെയും കാണ്മാനില്ല; ശാന്തൻപാറയിൽ പുത്തടി മഷ്‌റൂം ഹട്ട് റിസോർട്ടിന് സമീപം യുവാവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം തുടരുന്നു

റിസോർട്ട് മാനേജരും ജീവനക്കാരിയും തമ്മിൽ വർഷങ്ങളായുള്ള അടുപ്പം; ലിജിയെ സ്വന്തമാക്കാൻ വസീം ഭർത്താവ് റിജോഷിനെ വകവരുത്തിയതെന്ന് കുറ്റസമ്മതം; റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നും വസീം സഹോദരന് അയച്ച വീഡിയോയിൽ; വസീമിനെയും ലിജിയെയും ഇളയകുട്ടിയെയും കാണ്മാനില്ല; ശാന്തൻപാറയിൽ പുത്തടി മഷ്‌റൂം ഹട്ട് റിസോർട്ടിന് സമീപം യുവാവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: രാജകുമാരിക്ക് സമീപം ശാന്തൻപാറ പുത്തടിയിൽ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നും വസീം സഹോദന് അയച്ച് വീഡിയോയിൽ പറയുന്നു. വീഡിയോ പൊലീസിന് കൈമാറി. പ്രതികളെ തേടിയുള്ള പൊലീസ് അന്വേഷണം തുടരുന്നു. പുത്തടി മഷ്‌റൂം ഹട്ട് റിസോർട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിസോർട്ടിലെ ജീവനക്കാരനായ റിജോഷാണ് ( 37) കൊല്ലപ്പെട്ടത്. ശാന്തൻപാറ മുല്ലൂർ വീട്ടിൽ റിജോഷിനെ ഒരാഴ്ച മുമ്പാണ് കാണാതായത്.

റിജോഷിന്റെ ഭാര്യയെ സ്വന്തമാക്കാൻ റിസോർട്ട് മാനേജർ കടുംകൈ ചെയ്‌തെന്നാണ് കരുതുന്നത്. നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയിൽ ഇട്ട ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ചിട്ടുള്ളതായിട്ടാണ് സൂചന. ജെ സി ബി ഉപയോഗിച്ച് വൻതോതിൽ മണ്ണിട്ടാണ് കുഴി മൂടിയിരുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്. റിജോഷിന്റെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസിം എന്നിവരെ കാണാതായി. മൊബൈലുകളിൽ വിളിച്ചിട്ട് പ്രതികരണമില്ലെന്നാണ് പൊലീസ് പറയുന്നത്.

ലിജിയും ഭർത്താവ് റിജോഷും വർഷങ്ങളായി ഈ റിസോർട്ടിലെ ജീവനക്കാരായിരുന്നു. വസിം തൃശ്ശൂർ സ്വദേശിയാണ്. തൃശ്ശൂരിലെ തന്നെ ഡോക്ടറാണ് റിസോർട്ടിന്റെ ഉടമയെന്നാണ് നാട്ടുകാർക്ക് ലഭിച്ചിട്ടുള്ള വിവരം. റിജേഷിനെ ഒരാഴ്ചയായി കാണാതായെന്ന് ബന്ധുക്കൾ ശാന്തമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ലിജിയും വസീമും സ്ഥലത്തില്ലെന്ന് വ്യക്തമായി. റിജേഷ് - ലിജി ദമ്പതികൾക്ക് മൂന്നു പെൺമക്കളാണുള്ളത് .ഇതിൽ രണ്ട് കുട്ടികൾ ഭർത്തൃഗൃഹത്തിലായിരുന്നു.

ഇളയ കുട്ടിയെയും കൂട്ടി ലിജി വസീമിനൊപ്പം പോയതെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റയും അനുമാനം. വർഷങ്ങളായി ലിജിയും വസീമും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ലിജിയെ സ്വന്തമാക്കാൻ വസിം റിജേഷിനെ കൊലപ്പെടുത്തുകയായിരുന്നിരിക്കാമെന്നും ഇതിന് ലിജിയുടെ ഭാഗത്തു നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരിക്കാമെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP