മകൻ പാക്കിസ്ഥാനിൽ എത്തിയപ്പോൾ അപ്പൻ ഇന്ത്യയിലേക്ക്; അടുത്തയാഴ്ച ചാൾസ് ഭാര്യ കാമില ഇല്ലാതെ ഇന്ത്യയിൽ എത്തുന്നത് രണ്ടു ദിവസത്തേക്ക്; ചടങ്ങിൽ പിറന്നാൾ ആഘോഷവും; രണ്ടു വർഷം തികഞ്ഞപ്പോഴേക്കും ചാൾസ് ഓടിയെത്തുന്നത് വെറുതെയല്ല
കെ ആർ ഷൈജുമോൻ
ലണ്ടൻ: മകനും ഭാര്യയും പാക്കിസ്ഥാനിൽ നടത്തിയ സന്ദർശനം ഇന്ത്യക്കു ലേശം ചൊരുക്ക് ഉണ്ടാക്കിയോ എന്ന് ബ്രിട്ടീഷ് രാജകുടുംബം നിശ്ചയമായും കരുതിയിരിക്കണം. അതിനാൽ തന്നെ വില്യമും കെയ്റ്റും പാക്കിസ്ഥാൻ സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ പകരമായി അപ്പൻ ഇന്ത്യയിൽ എത്തട്ടെ എന്ന് രാജകുടുംബം തീരുമാനിച്ചിരിക്കണം. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം നല്ല മെയ്വഴക്കത്തോടെ പരിപാലിക്കുന്ന ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുത്തൻ സാമ്പത്തിക ക്രമത്തിൽ ഇന്ത്യയെ വെറുപ്പിച്ചു ഒരടി മുന്നോട്ടു പോകുന്നത് ആലോചിക്കാനേ വയ്യാത്ത കാര്യമാണ്, അതും ബ്രക്സിറ്റ് മുന്നിൽ വന്നു നിൽക്കുമ്പോൾ.
തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയുമായി നിൽക്കുന്ന പാക്കിസ്ഥാനും ചൈനയെ വരെ വെല്ലുവിളിച്ചു സാമ്പത്തിക കരുത്തു കാട്ടുന്ന ഇന്ത്യയും ഒരേ നിലയിൽ കാണുക എന്നത് ബ്രിട്ടന് സാധ്യമല്ല. പ്രത്യേകിച്ചും ദുർബല സർക്കാരുകൾ അടിക്കടി വന്നു പോകുന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ചാപല്യങ്ങൾ മറികടക്കാൻ ഉള്ള രാജകുടുംബത്തിന്റെ നീക്കം കൂടിയായി വേണം ചാൾസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനം വിലയിരുത്താൻ.
ചാൾസിന്റെ സന്ദർശനത്തിന് രാഷ്ട്രീയമായ പ്രാധാന്യം ഉണ്ടെന്നു ഓർമപ്പെടുത്തുന്നത് അദ്ദേഹം ഒറ്റയ്ക്ക് എത്തുന്നതുകൊണ്ട് കൂടിയാണ്. ഭാര്യയെ കൂട്ടാതെ പിറന്നാൾ ദിനം ആയിട്ട് കൂടി ഇന്ത്യയിൽ എത്താൻ ഉള്ള തീരുമാനം സന്ദർശനം അത്രയും പ്രധാനപ്പെട്ടത് ആണെന്ന സൂചനയാണ് നൽകുന്നത്. ഇന്ത്യയിൽ ജവഹർലാൽ നെഹ്രുവിന്റെ പിറന്നാൾ ആഘോഷം നടക്കുമ്പോൾ തന്നെ തന്റെ 71-ാമത് പിറന്നാൾ ആഘോഷിക്കാൻ ഉള്ള അവസരം ചാൾസ് തിരഞ്ഞെടുത്തത് ബോധപൂർവമായിരിക്കണം.
രാജ്യാന്തര ബന്ധങ്ങൾ വളർത്തുന്നതിൽ എല്ലായ്പ്പോഴും ഇത്തരം പൊടിക്കൈകൾ രാഷ്ട്ര നേതാക്കൾ പയറ്റാറുള്ളത് രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴവും പരപ്പും ലോകത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ്. ആവശ്യത്തിന് മാധ്യമ ശ്രദ്ധ ഇത്തരം കാര്യങ്ങളിൽ ലഭിക്കുന്നുണ്ട് എന്ന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര വിദഗ്ദ്ധർ ഉറപ്പാക്കുകയും ചെയ്യും.
ഇതോടെ വില്യമിന്റെയും കെയ്റ്റിന്റെയും പാക് സന്ദർശനം ഏതെങ്കിലും വിധത്തിൽ ഇന്ത്യക്കു നീരസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ന്യൂട്രലൈസ് ചെയ്യാൻ ചാൾസിന്റെ പിറന്നാൾ ദിനത്തിലെ വരവ് കാരണമായി മാറും എന്നാണ് ബ്രിട്ടന്റെ ചിന്ത. ഏഴു വർഷം മുൻപ് മറ്റൊരു ഇന്ത്യ സന്ദർശനത്തിലാണ് അദ്ദേഹം 65 പിറന്നാൽ ആഘോഷിച്ചത്. അന്നാകട്ടെ അദ്ദേഹം കേരളത്തിലാണ് ചെലവിട്ടത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
ചാൾസിന്റെ വരവിനു ശേഷം കോവളം ബീച്ച് തേടി ബ്രിട്ടീഷ് സഞ്ചാരികൾ കൂടുതലായി എത്തിയത് സംസ്ഥാനത്തെ ടൂറിസം വരുമാനത്തിന് സഹായകമാകുകയും ചെയ്തു. അടുത്ത കാലത്തായി ശരത് കാല സന്ദർശന പരിപാടികളിൽ ഏഷ്യയിലേക്കുള്ള യാത്രകളിൽ ഇന്ത്യ അദ്ദേഹത്തിന്റെ സ്ഥിരം സന്ദർശക രാഷ്ട്രമായി മാറുന്നുമുണ്ട്. വില്യമും കെയ്റ്റും പാക് സന്ദർശനം പൂർത്തിയാക്കിയ ഉടൻ തന്നെ ചാൾസിന്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച അറിയിപ്പ് ക്ലാരൻസ് ഹൗസ് പുറത്തു വിട്ടതും കൗതുകകരമാണ്.
ഏഴു വർഷം മുൻപ് ഭാര്യ കാമിലയും ഒത്തു നടത്തിയ സന്ദർശനത്തിൽ നാലു ദിവസത്തോളം അദ്ദേഹം കേരളത്തിൽ ആയിരുന്നു. അന്നത്തെ പിറന്നാൾ ആഘോഷവും കേരളത്തിൽ തന്നെ ആയതു പുട്ടിനു പീര എന്ന കണക്കെ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ഈ ദിവസങ്ങളിൽ ഒക്കെയും ബ്രിട്ടീഷ് മാധ്യമങ്ങൾ മുഴുവൻ ചാൾസിന്റെയും കാമിലയുടെയും സന്ദർശന റിപ്പോർട്ട് നിറയ്ക്കുക ആയിരുന്നു.
പ്രധാന പത്രങ്ങൾ ടൈംസും ടെലെഗ്രഫും അടക്കം മിക്കവയും ഒന്നാം പേജിൽ തന്നെ മനോഹരമായ ചിത്രങ്ങൾ സഹിതം എല്ലാ ദിവസവും കേരളത്തെ ഒന്നാം പേജിൽ തന്നെ നിറച്ചതും കേരളത്തിൽ ബ്രിട്ടീഷ് സഞ്ചാരികൾ കുത്തി ഒഴുകാൻ കാരണമായിരുന്നു. അന്ന് ചാൾസിന്റെ സന്ദർശന വാർത്തകൾ നൽകിയപ്പോൾ മട്ടാഞ്ചേരിയിലെ കട സന്ദർശനത്തിനിടയിൽ പിറന്നാള ആഘോഷ ഭാഗമായി 65 തിരിയിട്ട നിലവിളക്ക് കത്തിക്കുന്നതിനിടെ ഒരു തിരിയിൽ ചാൾസിന്റെ കോട്ട് സ്പർശിച്ചതുവരെ വമ്പൻ തലക്കെട്ട് നിരത്തിയാണ് ടൈംസ് പോലുള്ള പത്രങ്ങൾ ആഘോഷിച്ചത്.
ബ്രിട്ടനിൽ നിന്നും ചാൾസ് കൂടെ കൊണ്ട് പോയ സുരക്ഷ ഉദ്യോഗസ്ഥൻ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് ചാൾസ് പോള്ളലേൽക്കാതെ രക്ഷപ്പെട്ടത് എന്നും പത്രം എഴുതിയിരുന്നു. തീ കൊണ്ടുള്ള കളി വേണ്ടെന്നു കാമില സൂചനയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നതൊക്കെ പത്രങ്ങൾ വാർത്തയാക്കിയപ്പോൾ കേരളം ഒരു അത്ഭുതമായി നിറയുകയായിരുന്നു ബ്രിട്ടനിൽ.
ഏറ്റവും ഒടുവിൽ രണ്ടു വർഷം മുൻപ് നവംബറിൽ തന്നെയാണ് ചാൾസ് ഇന്ത്യ സന്ദർശനം നടത്തിയത്. ഈ മാസം 13, 14 തീയതികളിൽ ആണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി വ്യാപാര ബന്ധങ്ങൾ, കാലാവസ്ഥ, സാമൂഹ്യ വികസനം എന്നീ കാര്യങ്ങളിൽ കേന്ദ്രീകരിച്ചു ചർച്ചകൾ ഉണ്ടാകും. ആരോഗ്യ സ്ഥിതി പരിഗണിച്ചു ബ്രിട്ടീഷ് രാജ്ഞി വിദേശ യാത്രകൾ ഏറെക്കാലമായി ഒഴിവാക്കിയ സാഹചര്യത്തിൽ ആ റോൾ ഏറ്റെടുത്തിരിക്കുന്നത് കിരീട അവകാശി കൂടിയായ ചാൾസ് രാജകുമാരൻ ആണ്.
ഇന്ത്യയിൽ നിന്നും ചാൾസ് നേരെ എത്തുക ന്യൂസിലന്റിലേക്കാണ്. അവിടെ വച്ചാകും അദ്ദേഹം പത്നി കാമിലയുമായി കൂട്ടിമുട്ടുക. അഞ്ചു നാളത്തെ ന്യൂസിലാന്റ് സന്ദർശനം കൂടുതൽ വ്യക്തിപരമായിരിക്കും എന്ന സൂചനയാണ് കാമിലയുടെ സാന്നിധ്യം നൽകുന്നത്. ഇന്ത്യ സന്ദർശനം പൂർണമായും ഔദ്യോഗികം ആയിരിക്കാൻ അദ്ദേഹത്തിന്റെ ഓഫീസ് ശ്രദ്ധ നൽകുകയാണ് എന്നത് സന്ദർശക പരിപാടിയുടെ വിശദംശങ്ങൾ തന്നെ സൂചന നൽകുന്നു.
View this post on Instagram
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍