Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം നടിച്ച് 12കാരിയ ചിക്കൻ കട മുതലാളിയുടെ വീട്ടിൽ കൊണ്ടു വന്ന് പീഡിപ്പിച്ചത് കടയിലെ പണിക്കാരൻ; ബലാത്സംഗ വിവരം വർഷ അറിഞ്ഞതോടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തൽ തുടങ്ങി; നഗ്ന വീഡിയോകൾ ചിത്രീകരിച്ച് സംതൃപ്തി അടഞ്ഞതും കോഴിക്കച്ചവടക്കാരന്റെ 19കാരിയായ ഭാര്യ; വീഡിയോ എടുത്തത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പണം തട്ടാൻ; വടുതലയിലെ യഥാർത്ഥ വില്ലത്തി വർഷ തന്നെ; സ്‌കൂൾ വിദ്യാർത്ഥിനിയോട് കാട്ടിയതുകൊടും ക്രൂരത

പ്രണയം നടിച്ച് 12കാരിയ ചിക്കൻ കട മുതലാളിയുടെ വീട്ടിൽ കൊണ്ടു വന്ന് പീഡിപ്പിച്ചത് കടയിലെ പണിക്കാരൻ; ബലാത്സംഗ വിവരം വർഷ അറിഞ്ഞതോടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തൽ തുടങ്ങി; നഗ്ന വീഡിയോകൾ ചിത്രീകരിച്ച് സംതൃപ്തി അടഞ്ഞതും കോഴിക്കച്ചവടക്കാരന്റെ 19കാരിയായ ഭാര്യ; വീഡിയോ എടുത്തത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പണം തട്ടാൻ; വടുതലയിലെ യഥാർത്ഥ വില്ലത്തി വർഷ തന്നെ; സ്‌കൂൾ വിദ്യാർത്ഥിനിയോട് കാട്ടിയതുകൊടും ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 12 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കൂട്ടുകാരനും പീഡന ദൃശ്യങ്ങൾ പകർത്തിയ ദമ്പതിമാരും അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമൂഹമാധ്യമങ്ങളിൽ നഗ്ന വീഡിയോ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘമാണ് ഇതെന്നാണ് സൂചന. പ്രണയം നടിച്ച് പീഡിപ്പിച്ച ലിതിൻ (19), ദമ്പതിമാരായ ബിബിൻ (25), ഭാര്യ വർഷ (19) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ആദ്യം പകർത്തിയ നഗ്‌നദൃശ്യങ്ങൾക്കു പുറമേ വീണ്ടും നഗ്‌നചിത്രങ്ങൾ ആവശ്യപ്പെട്ടു കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തിയത് ഇവ ലൈംഗിക വെബ്‌സൈറ്റുകളിൽ അപ്ലോഡ് ചെയ്യാനാണോ എന്നു പരിശോധിക്കുന്നതായി പൊലീസ്. ഇത്തരം വെബ്‌സൈറ്റുകളിലേക്കു പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്‌നദൃശ്യങ്ങൾ നൽകുന്ന സംഘം സജീവമാണെന്നു മുൻപു കണ്ടെത്തിയിരുന്നു. ബിബിന്റെ ചിക്കൻ സെന്ററിലെ ജീവനക്കാരനാണു ലിതിൻ. ലിതിൻ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ദമ്പതിമാരുടെ വടുതലയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു.

സംഭവമറിഞ്ഞ വർഷയും ബിബിനും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്നദൃശ്യങ്ങൾ വീണ്ടും ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ യൂടൂബിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിൻ വീണ്ടും പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇത് ദമ്പതിമാർ മൊബൈലിൽ ചിത്രീകരിച്ചു. ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് പെൺകുട്ടിയും കുടുംബവും ശക്തമായ നിലപാട് എടുത്തു. അച്ഛനമ്മമാരുടെ പരാതിയിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വർഷയേയും ബിബിനേയും അറസ്റ്റ് ചെയ്തു. വർഷയാണ് സംഭവത്തിന്റെ സൂത്രധാര. വർഷയുടെ പിന്തുണയിലാണ് എല്ലാം നടന്നത്.

പെൺകുട്ടി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ബിബിനെയും വർഷയെയും വടുതലയിലുള്ള വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസിനെ വെട്ടിച്ച് ബിബിൻ വീട്ടിൽനിന്ന് കടന്നുകളായൻ ശ്രമം നടത്തിയെങ്കിലും പൊലീസ് സംഘം പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ലിതിൻ പോക്‌സോ കോടതിയിൽ കീഴടങ്ങി. കോടതി മൂന്നുപേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലാകുമ്പോഴും വർഷയ്ക്ക് മുഖത്ത് കുറ്റബോധമോ നിരാശയോ ഇല്ലായിരുന്നു.

പീഡന ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ച നിലയിലാണ്. ദൃശ്യങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാനായി പ്രതികളുടെ മൊബൈൽ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥിനിയെ തന്ത്രപരമായാണ് ലിതിൻ വളച്ചെടുത്തത്. ബിപിൻ വർഷ ദമ്പതികളുടെ സഹായിയായ ലിതിൻ ഇവരുടെ വീട്ടിൽ വെച്ച് രണ്ട് തവണ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ലിതിനെതിരെ കേസെടുത്തിരിക്കുന്നത്. ആതേ സമയം പീഡനത്തിന് ഒത്താശ ചെയ്തതിനും ദൃശ്യങ്ങൾ പകർത്തിയതിനുമാണ് ദമ്പതികൾക്കെതിരെയുള്ള കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP