Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി ആക്രമിക്കപ്പെട്ടപ്പോൾ സംഘടനാ ഭാരവാഹികളാണ് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ടത്; 4 മാസം കഴിഞ്ഞാണ് പ്രതി നടന്റെ പേര് പറയുന്നത്; ആക്രമിക്കപ്പെട്ട പെൺകുട്ടിയോട് ഫോണിലൂടെയും നേരിട്ടും സംസാരിച്ചിട്ടുണ്ട്; ഡബ്ല്യു സിസി എന്തു സഹായമാണ് ആ പെൺകുട്ടിക്ക് വേണ്ടി ചെയ്തത്; സോക്ഷ്യൽ മീഡിയായിലൂടെ ചിലത് എഴുതിപ്പിടിപ്പിക്കുക മാത്രമാണ് ചെയ്തത്: 'അമ്മ' പീഡിപ്പിക്കപ്പെട്ട നടിക്കൊപ്പം; സിദ്ദിഖ് നിലപാട് വിശദീകരിക്കുമ്പോൾ

നടി ആക്രമിക്കപ്പെട്ടപ്പോൾ സംഘടനാ ഭാരവാഹികളാണ് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ടത്; 4 മാസം കഴിഞ്ഞാണ് പ്രതി നടന്റെ പേര് പറയുന്നത്; ആക്രമിക്കപ്പെട്ട പെൺകുട്ടിയോട് ഫോണിലൂടെയും നേരിട്ടും സംസാരിച്ചിട്ടുണ്ട്; ഡബ്ല്യു സിസി എന്തു സഹായമാണ് ആ പെൺകുട്ടിക്ക് വേണ്ടി ചെയ്തത്; സോക്ഷ്യൽ മീഡിയായിലൂടെ ചിലത് എഴുതിപ്പിടിപ്പിക്കുക മാത്രമാണ് ചെയ്തത്: 'അമ്മ' പീഡിപ്പിക്കപ്പെട്ട നടിക്കൊപ്പം; സിദ്ദിഖ് നിലപാട് വിശദീകരിക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: നടൻ ദിലീപ് പ്രതിയായ ആക്രമണ സംഭവത്തിൽ താര സംഘടനയായ അമ്മ എന്നും ഇരയായ നടിക്കൊപ്പമാണെന്ന് നടൻ സിദ്ദിഖ് . ആലുവയിൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ് പി കാർത്തിക് ഉൾപ്പെടെയുള്ളവരുടെ കൂടെ ഇരുത്തിയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസ്സിൽ പൊലീസ്് ദിലീപിനെ കസ്റ്റഡിയിലെടുത്ത് എസ് പി ഓഫീസിൽ കൊണ്ടുവന്നപ്പോൾ സംഘടനയുടെ ഭാഗത്തുനിന്നും ഇടപെട്ടത് സിദ്ദിഖായിരുന്നെന്ന് പരക്കെ ആരോപണ മുയർന്നിരുന്നു. ദിലീപിനെ ജാമ്യത്തിലിറക്കാൻ വേണ്ട ഒത്താശ ചെയ്യുന്നതിനായിരുന്നു അന്ന് സിദ്ദിഖ് എസ് പി ഓഫീസ് സന്ദർശിച്ചതെന്നായിരുന്നു പരക്കെ ഉർന്ന വിമർശനം. സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. കടുത്ത ദിലീപ് അനുകൂലി എന്ന നിലയിലാണ് ഈ ഘട്ടത്തിൽ സിദ്ദിഖ് അറിയപ്പെട്ടിരുന്നത്.

താരസംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യമുയർന്നപ്പോഴും പ്രതിരോധിക്കാൻ സിദ്ദിഖ് ശക്തമായി രംഗത്തുണ്ടായിരുന്നതായും ആരോപണം ഉയർന്നിരുന്നു. അമ്മ നടിയോട് ഇതുവരെ നീതി കാട്ടിയിട്ടില്ലന്ന് അടുത്ത കാലം വരെ പല കോണുകളിൽ നിന്നും മുറവിളികൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ താനുൾപ്പെട്ട അമ്മ സംഘടന നടിക്കൊപ്പമാണെന്ന് സിദ്ദിഖ് അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം തുറന്നടിച്ചിരിക്കുന്നത്.

കേരള പൊലീസ് അസോസിയേഷനും എറണാകുളം റൂറൽ ജില്ലാ പൊലീസും സംയുക്തമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ പൊലീസ് അനുഭവങ്ങളിലൂടെ സിദ്ദിഖ് എന്ന പരിപാടിയിൽ പൊലീസുദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് നടി ആക്രമണകേസിൽ സിദ്ദിഖ് അമ്മയുടെ നിലപാട് വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ടപ്പോൾ സംഘടനാ ഭാരവാഹികളാണ് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ടത്. 3 ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ആക്രമിച്ച പ്രതിയെ നടി തിരിച്ചറിയുകയും ചെയ്തു. 4 മാസം കഴിഞ്ഞാണ് പ്രതി നടന്റെ പേര് പറയുന്നത്. ആക്രമിക്കപ്പെട്ട പെൺകുട്ടിയോട് ഞാൻ ഫോണിലൂടെയും നേരിട്ടും സംസാരിച്ചിട്ടുണ്ട്. കാര്യങ്ങൾ തിരക്കിയിട്ടുണ്ട്. ഡബ്ല്യു സിസി എന്തു സഹായമാണ് ആ പെൺകുട്ടിക്ക് വേണ്ടി ചെയ്തത്. സോക്ഷ്യൽ മീഡിയായിലൂടെ ചിലത് എഴുതിപ്പിടിപ്പിക്കുക മാത്രമാണ് ചെയ്തത്-സിദിഖ് പറഞ്ഞു. അതായത് സിനിമയിലെ വനിതാ കൂട്ടായ്മയെ കളിയാക്കുകയാണ് അവർ ചെയ്തത്.

പൊലീസിനോട് തനിക്ക് വല്ലാത്ത ആദരവാണ് ഉള്ളതെന്നും ചെറുപ്പത്തിൽ പൊലീസ്ആകണമെന്ന തായിരുന്നു ആഗ്രഹമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ആമുഖ പ്രഭാഷണം നടത്തി. കെ.പി.എ. റൂറൽ ജില്ലാ സെകട്ടറി എം വി സനൽ അവതാരകനായിരുന്നു. ഇ.കെ. അബ്ദുൾ ജബ്ബാർ, ജെ .ഷാജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP