രാത്രി ഒരു മണിക്ക് മീഞ്ചോല ഹോട്ടലിൽ എത്തിയ പൊലീസ് പറഞ്ഞത് സ്റ്റേഷനിലേക്ക് വരാൻ; എസ്ഐയുടെ മുറിയിൽ എത്തിച്ചപ്പോൾ വസ്ത്രങ്ങൾ ഊരിമാറ്റി തല കീഴായി തൂക്കിയിട്ട് മർദ്ദനം; ഗരുഡൻ തൂക്കവും ഇരുമ്പുകട്ടകൊണ്ട് മുതുകിൽ മർദ്ദനവും അടിവയറ്റിൽ തൊഴിയും; നിരപരാധിയായ ഹോട്ടൽ ഉടമയെ മർദ്ദിച്ചതിനും കള്ളക്കേസിൽ കുടുക്കിയതിൽ കടുത്ത ജനരോഷം; ഹോട്ടലിനു നേരെ നടന്ന ഗുണ്ടാ ആക്രമണത്തിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമെന്ന് ആരോപണം; വെഞ്ഞാറമൂട് എസ്ഐയ്ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
മറുനാടൻ മലയാളി ബ്യൂറോ
വെഞ്ഞാറമൂട്: ഹോട്ടൽ നടത്തുന്ന യുവാവിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ക്രൂരമർദ്ദനത്തിനു വിധേയമാക്കി മറ്റൊരു കേസിൽ പ്രതിയാക്കി റിമാൻഡ് ചെയ്ത വെഞ്ഞാറമൂട് എസ്ഐയ്ക്കെതിരെ രോഷം പുകയുന്നു. വെഞ്ഞാറമൂട് മീഞ്ചോല ഹോട്ടൽ നടത്തുന്ന മിഥിലാജിനെയാണ് ക്രൂരമർദ്ദനത്തിനും ഗരുഡൻ തൂക്കത്തിനു വിധേയമാക്കിയ ശേഷം വെഞ്ഞാറമൂട് എസ്ഐ വേറൊരു കേസിലെ ഒൻപതാം പ്രതിയാക്കി റിമാൻഡ് ചെയ്തത്. മർദ്ദനവും കള്ളക്കേസുമായി മിഥിലാജിനെ കുടുക്കിയപ്പോൾ ചാർജ് ചെയ്ത കേസിലെ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ മിഥിലാജിനു ജാമ്യം ലഭിച്ചിട്ടില്ല.
ഇതെല്ലാം മിഥിലാജിനെതിരെയുള്ള ഗൂഡ നീക്കങ്ങളുടെ സൂചന നൽകുകയും ചെയ്യുന്നു. മീഞ്ചോല ഹോട്ടലിൽ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നൽകിയ പരാതിക്ക് പ്രതികാരമായാണ് മിഥിലാജിനെ നേരെ വന്ന പൊലീസ് മർദ്ദനവും കള്ളക്കേസുമെന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. കള്ളക്കേസിൽ കുരുക്കി ക്രൂരമർദ്ദനം നടത്തി ജാമ്യമില്ലാതെ മിഥിലാജിനെ അകത്തിട്ട വെഞ്ഞാറമൂട് എസ്ഐയുടെ നടപടിക്കെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. നടപടി വൈകിയാൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരെ ഒപ്പം ചേർത്ത് ഉപവാസ സമരം അനുഷ്ടിക്കാനും കുടുംബം ആലോചിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മിഥിലാജിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാത്രി പന്ത്രണ്ട് മണിക്കാണ് സ്റ്റേഷനിലേക്ക് കൂട്ടുക്കൊണ്ട് പോകുന്നത്. അതിനു ശേഷം അതിക്രൂരമായ പീഡനമാണ് മിഥിലാജിനു നേരെ നടന്നത് എന്നാണ് കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. എസ്ഐയുടെ റൂമിൽ കയറ്റിയശേഷം വസ്ത്രങ്ങൾ ഊരിമാറ്റി തലകീഴായി തൂക്കിയിട്ടു. പതിനഞ്ച് മിനുട്ടോളം തൂക്കിയിട്ട നിലയിൽ നെഞ്ചിലും പുറത്തും എസ്ഐ മർദ്ദിച്ചു. ഗരുഡൻ തൂക്കം തൂക്കി. പിന്നീട് തല എസ്ഐയുടെ മുട്ടിന്നിടയിൽ തിരുകി ഇരുമ്പ്കട്ട പോലുള്ള സാധനം കൊണ്ട് മുതുകിൽ ആഞ്ഞിടിച്ചു. കയ്യിൽ കമ്പി വളയിട്ട് പല്ലിൽ ഇടിച്ച് പല്ല് പൊട്ടിച്ചു. കണ്ണിനു താഴെ ആഞ്ഞിടിച്ചു. അടിവയറ്റിൽ ആഞ്ഞു തൊഴിച്ച് മൂത്രതടസം സൃഷ്ടിച്ചു. അവശനായ മിഥിലാജിനെ എസ്ഐ ഭീഷണിപ്പെടുത്തി. പരാതി നൽകിയാൽ കഞ്ചാവ് കേസിലെ പ്രതിയാക്കി അകത്തിടും എന്ന് ഭീഷണിപ്പെടുത്തി. സ്വയം നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മകനുള്ളത്. ഈ പരാതി അന്വേഷിച്ച് എസ്ഐക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം-മിഥിലാജിന്റെ അച്ഛൻ അബ്ദുൽ ബഷീർ നൽകിയ പരാതിയിൽ പറയുന്നു.
നിലവിൽ മിഥിലാജ് അറസ്റ്റിലായ കേസിൽ മിഥിലാജ് പ്രതിയല്ല. ഒരു ബൈക്ക് അപകടവുമായി ബന്ധപ്പെട്ടു നാട്ടുകാരുമായി നിലനിന്ന പ്രശ്നത്തിലെ കേസിലാണ് മിഥിലാജ് പ്രതി ചേർക്കപ്പെട്ടത്. ആ കേസിൽ നിലവിൽ എട്ടുവരെ പ്രതികൾ ഉണ്ട്. അതിലെ പ്രതിപ്പട്ടിക പൊലീസ് പൂർത്തിയാക്കിയതുമാണ്. നാട്ടുകാരുമായി പ്രശ്നമുണ്ടാക്കിയ കേസിൽ എട്ടുപേരെ പൊലീസ് പ്രതിയാക്കിയിട്ടുണ്ട്. ഈ കേസിൽ പുതുതായി രണ്ടു പ്രതികളെ കൂടി ഉൾപ്പെടുത്തുകയാണ് വെഞ്ഞാറമൂട് പൊലീസ് ചെയ്തതത്. അതിൽ ഒമ്പതാം പ്രതിയാക്കി മിഥിലാജിനെ ചേർത്തു. ഒരു പ്രതിയെക്കൂടി പുതുതായി ഉൾപ്പെടുത്തി. മീഞ്ചോല ഹോട്ടലിൽ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ടു മിഥിലാജ് ഉൾപ്പെടെയുള്ളവർ പൊലീസിന് നൽകിയ പരാതിയെ തുടർന്നുള്ള പ്രതികാരമായാണ് മിഥിലാജിനു നേരെയുള്ള ആക്രമണം എന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ ജൂൺ അവസാനമാണ് മീഞ്ചോല ഹോട്ടലിൽ ഗുണ്ടാ ആക്രമണം നടന്നത്. ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ക്ഷുഭിതരായ ഗുണ്ടാ സംഘമാണ് ഹോട്ടലിനു നേരെ ആക്രമണം നടത്തിയത്. പുതിയ ഹോട്ടൽ ഇവർ പൂർണമായും അടിച്ചു തകർത്തിരുന്നു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. ആക്രമണ വേളയിൽ ഹോട്ടലിന്റെ കാഷ് കൗണ്ടറിലുണ്ടായിരുന്ന 80000 രൂപയും അപഹരിക്കപ്പെട്ടതായി ഹോട്ടൽ ഉടമ റഷാദ് പറഞ്ഞിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഗുണ്ടാ സംഘവും പൊലീസ് ചേർന്ന് നടത്തിയ നീക്കത്തിനു ഒടുവിലാണ് മിഥിലാജ് ഒരു ബന്ധവുമില്ലാത്ത ഒരു കേസിൽ പ്രതി ചേർക്കപ്പെട്ടതും റിമാൻഡ് ചെയ്തപ്പെട്ടതും. ഇതാണ് ബന്ധുക്കളുടെ ആരോപണം. വെഞ്ഞാറമൂട് എസ്ഐ ഗുണ്ടകൾക്ക് ഒത്താശ ചെയ്യുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മിഥിലാജിനു നേരെ നടന്ന അക്രമണത്തിൽ ബന്ധുക്കളുടെ പ്രതികരണം:
വെമ്പായത്തുള്ള കുട്ടികൾ ബൈക്കിൽ വരുമ്പോൾ ബൈക്ക് മറിഞ്ഞു അപകടമുണ്ടായി. അപ്പോൾ നാട്ടുകാരുമായി കശപിശയുണ്ടായി. ഇത് പൊലീസ് കേസായി. അതിൽ എട്ടു പ്രതികൾ ഉണ്ട്. ആ പ്രതിപ്പട്ടിക പൊലീസ് പൂർത്തിയാക്കിയതാണ്. ഈ കേസിൽ പുതിയ പ്രതിപ്പട്ടികയുണ്ടാക്കിയാണ് പൊലീസ് മിഥിലാജിനെ ഒമ്പതാം പ്രതിയാക്കിയത്. ക്രൂരമായി പൊലീസ് മിഥിലാജിനെ മർദ്ദിച്ചു. ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം അകത്തിട്ടു. ഈ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ ഒമ്പതാം പ്രതിയാക്കിയ മിഥിലാജിനു മാത്രം ജാമ്യം കിട്ടിയില്ല. പൊലീസിന്റെ ഒത്തുകളി വ്യക്തമാണ്. രാത്രി ഒരു മണിക്കാണ് സ്റ്റേഷനിലേക്ക് മിഥിലാജിനെ പൊലീസ് കൂട്ടിക്കൊണ്ട് പോകുന്നത്. ഗരുഡൻ തൂക്കവും ദേഹമാസകലമുള്ള മർദ്ദനവും മിഥിലാജിനു ഏൽക്കേണ്ടിവന്നു. മജിസ്ട്രേട്ടിന് മുന്നിൽ മിഥിലാജ് മർദ്ദനകാര്യത്തിൽ മൊഴി നൽകിയിട്ടുണ്ട്.
ഹോട്ടൽ ആക്രമണക്കേസിൽ പരാതി നൽകിയതിന് പൊലീസ് പ്രതികാരം ചെയ്തതാണ്. ഗുണ്ടകൾക്ക് പൊലീസ് അരുനിൽക്കുകയാണ്. കേസിലെ വാദികൾ തന്നെ പൊലീസിന് മുന്നിൽ പറഞ്ഞിട്ടുണ്ട്. മിഥിലാജിനെ അറിയാം. പ്രശ്നത്തിൽ മിഥിലാജ് ഉൾപ്പെട്ടിട്ടില്ലെന്ന്. ഇതൊന്നും പൊലീസ് വകവെച്ചില്ല. കള്ളക്കേസിൽ പൊലീസ് മിഥിലാജിനെ പ്രതിയാക്കി. ഇപ്പോൾ ഞങ്ങൾ നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിരിക്കുകയാണ്-ബന്ധുക്കൾ പറയുന്നു.
Stories you may Like
- 'മട്ടൺ ബിരിയാണിക്ക് ചൂടില്ല', ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചു
- അമർ പ്രീത് സിങ് കൊടുംകുറ്റവാളി; കൊലയിൽ റോയും അന്വേഷണത്തിൽ
- പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; പണം നൽകാതെ അതിഥി മുങ്ങി; കേസെടുത്ത് പൊലീസ്
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഹമാസും ഇറാനും ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്