മൊബൈലുകളിലെ 'സ്റ്റഫ് ക്യൂനിൽ' ആദ്യം സംശയം തോന്നിയത് സ്റ്റുഡന്റ് പൊലീസിന്; 'റാണി'യിൽ ഒളിച്ചിരിക്കുന്ന അധോലോകത്തെ തേടിയിറങ്ങിയ കുന്ദംകുളം സിഐ സുരേഷ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങൾ; മരുമകന്റെ വഴിയേ നടന്ന് കഞ്ചാവ് റാണി ചതിയിൽ കുടുക്കി ലഹരിക്ക് അടിമയാക്കിയത് നിരവധി വിദ്യാർത്ഥികളെ; രാത്രിയിൽ ട്രെയിനിൽ ഇറങ്ങി കഞ്ചാവുമായി പോയ യുവതിയെ പൊലീസ് പൊക്കിയത് തന്ത്രപരമായി; വടകരയിൽ നിന്നെത്തി പെരുമ്പിലാവിൽ സാമ്രാജ്യം സൃഷ്ടിച്ച ശ്രീദേവിയെന്ന ഉന്മാദ രാജ്ഞിയുടെ കഥ
എം മനോജ് കുമാർ
തൃശൂർ: മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തി. പെരുമ്പിലാവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ. സ്വാശ്രയ കോളേജിലെ പണക്കാരായ കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് റാണിയുടെ ഇടപെടുലകൾ. സ്റ്റുഡന്റ് പോസീസ് കേഡറ്റിൽ നിന്ന് കിട്ടിയെ തുമ്പിന്റെ പിന്നാലെ കേരളാ പൊലീസ് നടന്നപ്പോൾ കുടുങ്ങിയത് മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണിയെയാണ്. കഞ്ചാവ് ശ്രീദേവി. വടകരയാണ് സ്വദേശം. പക്ഷേ കുറേ നാളായി പെരുമ്പിലാവുകാരിയാണ്. മരുമകന്റെ പിന്തുണയിൽ കഞ്ചാവ് കച്ചവടം നടത്തിയ പത്താംക്ലാസുകാരി.
അന്ധ്രാപ്രദേശിലെ കാട്പാടിയിൽ പോയി കഞ്ചാവ് മൊത്ത വിലയ്ക്ക് വാങ്ങും. അത് പെരുമ്പിലാവിൽ എത്തിച്ച് കച്ചവടവും. ഇടനിലക്കാരും സഹായികളും ആരുമില്ല. എല്ലാം അറിയാവുന്നത് മരുമകന് മാത്രം. അങ്ങനെ വിലസിയ കഞ്ചാവ് കച്ചവടക്കാരിയാണ് ശ്രീദേവി. 38 വയസ്സാണ് പ്രായം. അർക്കും സംശയം തോന്നാതെ കച്ചവടം നടത്തിയ മിടുമിടുക്കി. സ്റ്റുഡന്റ് പൊലീസ് കേഡറ്റും ജനമൈത്രി പൊലീസും ചില കോളജ് വിദ്യാർത്ഥിനികളുടെ മൊബൈൽ ഫോണിൽ 'സ്റ്റഫ് ക്യൂൻ' എന്ന പേരിൽ ഒരു നമ്പർ കണ്ടെത്തിയിടത്താണ് തുടക്കം. ഈ നമ്പർ പൊലീസിന് കൈമാറി. ഇതോടെ പൊലീസ് രഹസ്യമായി ഈ നമ്പർ നിരീക്ഷിച്ചു. ഇതോടെ കച്ചവടം കഞ്ചാവാണെന്ന് കണ്ടെത്തി. തെളിവ് സഹിതം കഞ്ചാവ് റാണിയെ പൊക്കാനായിരുന്നു പ്ദ്ധതി.
കൂട്ടുകാരികൾ സ്റ്റഫ് ക്യൂനിനെ വിളിക്കുന്നത് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് ആദ്യം ശ്രദ്ധിച്ചത്. ആരാണെന്ന് ചോദിച്ചിട്ട് പലരും പറഞ്ഞില്ല. ഈ നമ്പർ രഹസ്യമായി പൊലീസിനെ വിളിച്ചറിയിച്ചു സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. കുന്നംകുളം ഇൻസ്പെക്ടർ കെജി സുരേഷ് ഈ നമ്പർ സൈബർ സെല്ലിനു നൽകി ഉടമയെ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ശ്രീദേവിയുടേതാണെന്നും കണ്ടെത്തി. അങ്ങനെ വെറുതെ കിട്ടിയ നമ്പരിന് പിന്നാലെ നീങ്ങിയാണ് പൊലീസ് ശ്രീദേവിയെ കണ്ടെത്തിയത്. രണ്ടു മാസം നിരീക്ഷിച്ചുശ്രീദേവി ആരാണെന്ന് വിശദമായി അന്വേഷിച്ചു. ഇവർ പോകുന്നിടത്തെല്ലാം പൊലീസും പോയി. ആന്ധ്രയിലെ കാട്പാടി വരെ ശ്രീദേവിയുടെ സ്ഥിര യാത്രകളുടെ ഉദ്ദേശവും കണ്ടെത്തി.
യാത്രയിൽ ആർക്കും സംശയം തോന്നത്ത സാധാരണക്കാരിയാണ് ശ്രീദേവി. കൈയിൽ അസ്വാഭാവികമായി ഒന്നും ഉണ്ടാകില്ല. അതുകൊണ്ട ്തന്നെ മാന്യമായി പെരുമാറുന്ന ഇവരെ ആരും സംശയിക്കുകയുമില്ല. ഇതേ രീതിയിലാണ് ഇത്തവണയും കാട്പാടിയിൽ നിന്ന് ശ്രീദേവി ട്രെയിനിൽ കയറിയത്. തൃശൂരിൽ ഇറങ്ങി കുന്ദമംഗലത്തേക്ക് രാത്രിയിൽ ബസിൽ വരും. കുന്ദമംഗലത്ത് നിന്ന് ഓട്ടോയിൽ വീട്ടിലേക്ക്. ഇതാണ് യാത്രാവഴിയെന്ന് മനസ്സിലാക്കി ബസിൽ നിന്ന് തൊണ്ടിയുമായി ശ്രീദേവിയെ പൊക്കി. ആറ് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
മുപ്പത്തൊൻപതുകാരിയായ ശ്രീദേവിയുടെ മൂത്ത മകൾ വിവാഹം കഴിച്ചതാണ്. മരുമകനായെത്തിയ മകളുടെ ഭർത്താവിന് പണി കഞ്ചാവു വിൽപന. മരുമകന്റെ കഞ്ചാവു വിൽപനയ്ക്കു സഹായിക്കാൻ ഒപ്പംകൂടി. ചുരുങ്ങിയത് പതിനഞ്ചു തവണയെങ്കിലും ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കഞ്ചാവു കൊണ്ടുവന്നു മറിച്ചുവിറ്റു. രണ്ടു പെൺകുട്ടികളും ഒരു മകനുമുണ്ട്. ശ്രീദേവിക്ക്. ഭർത്താവ് രാജൻ തിരുവനന്തപുരം സ്വദേശിയാണ്. കഞ്ചാവു വിൽപനയാണെന്ന് വീട്ടുലള്ളവർക്ക് അറിയാം. കൈനിറയെ കാശും മക്കൾക്ക് സ്വർണാഭരണങ്ങളും നൽകുന്നതിനാൽ ആരും എതിർത്തില്ല.
ശ്രീദേവിയുടെ കഞ്ചാവു വിൽപന ശൃംഖലയിൽ കോളജ് വിദ്യാർത്ഥികൾ ഒട്ടേറെയുണ്ട്. ശ്രീദേവിയുടെ ഫോണിലേക്ക് വിളിക്കുന്നവരുടെ ഫോൺ നമ്പറുകൾ പൊലീസ് ശേഖരിച്ചു. ഈ നമ്പർ ഉപയോഗിക്കുന്ന കോളജ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പൊലീസ് വിളിച്ചുവരുത്തി കാര്യങ്ങൾ അറിയിക്കാനാണ് തീരുമാനം. കഞ്ചാവ് ഉപയോഗിക്കുന്നവർക്കു മാത്രമായി വാട്സാപ്പ് ഗ്രൂപ്പുകളും ശ്രീദേവി ഉണ്ടാക്കിയിരുന്നു. ഇത് വഴിയായിരുന്നു ഇടപാടുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണു കച്ചവടം. പത്തിലധികം തവണ കഞ്ചാവ് കൊണ്ടുവന്ന യുവതിയെ ദിവസങ്ങളായി പൊലീസ് നിരീക്ഷിക്കുകയായിരുന്നു. ആദ്യമായാണു പിടിയിലാവുന്നത്.
പ്രഫഷനൽ കോളജിലെ വിദ്യാർത്ഥികളിൽ നിന്നു കഞ്ചാവ് ഇവിടെ ലഭ്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീദേവിയെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും കഞ്ചാവ് അടക്കം കണ്ടെത്താൻ ക്ഷമയോടെ നിരീക്ഷിച്ചു വരികയായിരുന്നു. എസിപി ടി.എസ്.സിനോജ്, സിഐ കെ.ജി.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ സിറ്റി ക്രൈംബ്രാഞ്ച് എസ്എസ്ഐ രാഗേഷും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ആന്റി നർകോട്ടിക് സംഘവുമുണ്ടായിരുന്നു.ശ്രീദേവിയെയും ഇടപാടുകാരെയും ബന്ധിപ്പിക്കാൻ മറ്റു കണ്ണികൾ ഉണ്ടോ എന്ന അന്വേഷണത്തിൽ ചില ആൺകുട്ടികൾ വഴിയാണു കഞ്ചാവ് എത്തിക്കുന്നതെന്നാണ് പൊലീസിനു ലഭിച്ച സൂചന. കുന്നംകുളം പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും ചേർന്ന് ഇവരെ പിടികൂടാൻ അന്വേഷണം നടത്തിവരികയാണ്.
കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന മുറുകുന്നു. തമിഴ്നാട്ടിൽ നിന്നുംകൊണ്ടുവരുന്ന കഞ്ചാവ് മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് പെരുമ്പിലാവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയ ആണെന്ന് നാട്ടുകാർ പറയുന്നു.വൻകിടക്കാർ മുതൽവിതരണ സംഘങ്ങൾ വരെയുള്ള വൻ ശൃംഖലയാണ് ഇവിടെ പ്രവർത്തിക്കുന്നത്.ഇന്നലെ കുന്നംകുളത്തു നിന്നും 6 കിലോ കഞ്ചാവുമായി അറസ്റ്റിലായ പെരുമ്പിലാവ് ആൽത്തറ മണിയിൽകളം ശ്രീദേവി ഈ ശൃഖലയിലെ പ്രധാന കണ്ണിയാണ്. ഒട്ടേറെ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് കഞ്ചാവ് ലോബിയുടെ തലപ്പത്ത് പ്രവർത്തിക്കുന്നത്.
രണ്ടു കിലോ വീതം മൂന്നു പ്ലാസ്റ്റിക് കവറുകളിലാക്കി സെല്ലോടേപ്പ് ഉപയോഗിച്ച് ഭദ്രമായി ചുറ്റിയശേഷം വലിയ ബാഗിൽ നിറച്ചാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ട്രെയിനുകളിൽ പ്രത്യേകിച്ച് സ്ത്രീകളുടെ ബാഗുകൾ പരിശോധന കുറവായതുകൊണ്ടാണ് ട്രെയിന്‍മാർഗം കഞ്ചാവ് കൊണ്ടുവരാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ചെറിയ പൊതികളിലാക്കിയും ചില ഏജന്റുമാർ മുഖേനയുമാണു വിൽപന നടത്തിയിരുന്നത്. മൂന്നു വർഷം തുടർച്ചയായി യുവതി തമിഴ്നാട്ടിൽനിന്നു കഞ്ചാവ് കേരളത്തിലേക്കു കടത്തിയിരുന്നതായി എസ്ഐ: കെ.ജി. സുരേഷ് പറഞ്ഞു. തമിഴ്നാട്ടിൽനിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ വൻ തുകയ്ക്കാണ് വിൽക്കുന്നത്.
ഒരുതവണ കഞ്ചാവ് കൊണ്ടുവന്നു വിൽക്കുമ്പോൾ ആയിരങ്ങളാണുലാഭമായി ലഭിക്കുന്നത്. അധികം കായികാധ്വാനമില്ലാതെ പണം സമ്പാദിക്കാമെന്ന ലക്ഷ്യത്തോടെയാണു യുവതി കഞ്ചാവു കടത്തിയതെന്നും പൊലീസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍