Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുമെന്ന് അറിയിച്ച പെൺകുട്ടി രാത്രി ഏറെയായിട്ടും രണ്ടിടത്തും എത്തിയില്ല; ഹോസ്റ്റൽ വാർഡന്റെ പരാതിയിലെ സിസിടിവി പരിശോധന നൽകിയത് നിരാശ മാത്രം; ആളൊഴിഞ്ഞ റോഡിൽ കണ്ട ഒൻപതാംക്ലാസുകാരി പറഞ്ഞത് കഞ്ചാവ് മാഫിയയുടെ ക്രൂര പീഡനം; പുറത്തു വരുന്നത് കോവളത്തും വർക്കലയിലും നിറയുന്ന സെക്‌സ് മാഫിയയുടെ സജീവ സാന്നിധ്യം; സ്‌കൂൾ കുട്ടിയെ തട്ടിയെടുത്തവർ പദ്ധതി ഇട്ടത് സൂര്യനെല്ലി-വിതുര മോഡൽ; സാക്ഷര കേരളത്തെ നാണംകെടുത്തി വീണ്ടുമൊരു പോക്‌സോ കേസ്

സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുമെന്ന് അറിയിച്ച പെൺകുട്ടി രാത്രി ഏറെയായിട്ടും രണ്ടിടത്തും എത്തിയില്ല; ഹോസ്റ്റൽ വാർഡന്റെ പരാതിയിലെ സിസിടിവി പരിശോധന നൽകിയത് നിരാശ മാത്രം; ആളൊഴിഞ്ഞ റോഡിൽ കണ്ട ഒൻപതാംക്ലാസുകാരി പറഞ്ഞത് കഞ്ചാവ് മാഫിയയുടെ ക്രൂര പീഡനം; പുറത്തു വരുന്നത് കോവളത്തും വർക്കലയിലും നിറയുന്ന സെക്‌സ് മാഫിയയുടെ സജീവ സാന്നിധ്യം; സ്‌കൂൾ കുട്ടിയെ തട്ടിയെടുത്തവർ പദ്ധതി ഇട്ടത് സൂര്യനെല്ലി-വിതുര മോഡൽ; സാക്ഷര കേരളത്തെ നാണംകെടുത്തി വീണ്ടുമൊരു പോക്‌സോ കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും സൂര്യനെല്ലി വിതുര മോഡൽ. പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്നു പീഡിപ്പിച്ചെന്ന പരാതിയിൽ 4 യുവാക്കൾ അറസ്റ്റിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തട്ടിക്കൊണ്ടിപോയ പെൺകുട്ടിയെ സൂര്യ നെല്ലി വിതുര മോഡലിൽ ഉപയോഗിക്കുകയായിരുന്നു ഈ സംഘത്തിന്റെ തന്ത്രം. പെൺകുട്ടിയുടെ ഇടപെടലാണ് പീഡകരെ അഴിക്കുള്ളിലാക്കിയത്. വെട്ടുതുറ സ്വദേശി സോജൻ(23), മര്യനാട് സ്വദേശികളായ അഭിലാഷ്(25), ടോമി(23), നിരഞ്ജൻ(20) എന്നിവരെയാണു പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

സ്‌കൂൾ അവധിയായിരുന്നതിനാൽ വെള്ളിയാഴ്ച വൈകിട്ടു ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ഒൻപതാം ക്ലാസുകാരിയെയാണു ബൈക്കിൽ വന്ന നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പെൺകുട്ടി വീട്ടിലേക്കു പോകുന്ന വഴിയാണ് ബൈക്കിലെത്തിയ സംഘം പീഡിപ്പിക്കാനുള്ള തട്ടിക്കൊണ്ടു പോയത്. പീഡനത്തിന് ശേഷം പിറ്റേന്ന് രാവിലെ കുട്ടിയെ തുമ്പഭാഗത്ത് റോഡിൽ ഇറക്കിവിട്ട ശേഷം പീഡകർ പക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ധൈര്യവും സമയോജിതമായ ഇടപെടലിലൂടെ പൊലീസ് അന്വേഷണവുമാണ് പ്രതികളെ അഴിക്കുള്ളിലാക്കാൻ സഹായിച്ചത്.

കോവളം, വർക്കല ബീച്ചുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണു വിദ്യാർത്ഥിനി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. പ്രതികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നു വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡിവൈഎസ്‌പി കെ.എ.വിദ്യാധരൻ അറിയിച്ചു.കഠിനംകുളം എസ്എച്ച്ഒ പി.ബി. വിനോദ്കുമാർ,എസ്ഐ മാരായ പി. അഭിലാഷ്, ജി. സവാദ്ഖാൻ,കൃഷ്ണപ്രസാദ്, അജയകുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന പെൺകുട്ടിയെ കാണാതാകുന്നത്.തുടർന്ന് ഹോസ്റ്റൽ വാർഡൻ കഠിനംകുളം പൊലീസിൽ പരാതി നല്കി. തുടർന്ന് വെള്ളിയാഴ്ച രാവിലെയോടെ പെൺകുട്ടിയെ സ്റ്റേഷൻ കടവ് ഭാഗത്ത് നിന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടു സ്‌കൂളിൽ നിന്നു വീട്ടിലേക്കു വരികയായിരുന്ന ഒൻപതാം ക്ലാസുകാരിയെയാണു ബൈക്കിൽ വന്ന നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പെൺകുട്ടി വീട്ടിലേക്കു പോകാൻ ഇറങ്ങിയതാണെന്നു കേസെടുത്ത കഠിനംകുളം പൊലീസ് അറിയിച്ചു. പ്രതികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നു വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡിവൈഎസ്‌പി കെ.എ.വിദ്യാധരൻ അറിയിച്ചു. കഴിഞ്ഞ മുപ്പതാം തീയതിയാണ് സംഭവം നടന്നത്. വിദ്യാർത്ഥിനി സ്‌കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. സ്‌കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്‌കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി കണ്ടെത്തി.

പിന്നീട് വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ദിവസം പെൺകുട്ടിയെ തുമ്ബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. പീഡനവിവരം പെൺകുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. സ്‌കൂളിൽ നിന്നും പുറത്ത് ഇറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി. പിന്നീട് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവരും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ എതിർപ്പും നിലപാടും തിരിച്ചറിഞ്ഞാണ് ഇവർ കുട്ടിയെ ഉപേക്ഷിച്ചത്.

കുട്ടിയുടെ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷമായിരുന്നു തട്ടിക്കൊണ്ട് പോകലും പീഡനവും. കോവളത്തും വർക്കലയിലും പെൺകുട്ടിയെ കാഴ്ച വച്ച് പണമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിലേക്ക് പെൺകുട്ടിയെ മാനസികമായി എത്തിക്കാനായിരുന്നു പീഡനവും തട്ടിക്കൊണ്ടു പോകലും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP