തച്ചങ്കരിയുടെ കാലത്ത് എട്ടു കോടി വരെ പ്രതിദിന വരുമാനം നേടിയ കെഎസ്ആർടിസിക്ക് ഇപ്പോൾ വരുമാന ലക്ഷ്യമായ ഏഴ് കോടി ലഭിക്കുന്നില്ല; 13 ദിവസത്തിനുള്ളിൽ വരുമാനം ആറ് കോടിയിലും താഴെയായി; കഴിഞ്ഞ മാസത്തെ യാത്രാവരുമാനം 187 കോടി മാത്രം; ഡ്രൈവർമാരുടെ കുറവും സർവീസ് വെട്ടിക്കുറയ്ക്കലും പതിവായതോടെ കെഎസ്ആർടിസി നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിൽ; ഇടതുഭരണം ആനവണ്ടിയെ മുച്ചൂടും മുടിക്കുന്നെന്ന് ആരോപിച്ച് ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ടോമിൻ തച്ചങ്കരി എംഡി ആയിരുന്ന കാലത്താണ് കെഎസ്ആർടിസിക്ക് മികച്ച വരുമാനം ലഭിച്ചത്. നല്ലരീതിയിൽ മുന്നോട്ടു പോയ ആനവണ്ടിക്ക് അള്ളുവെച്ചതു പോലെയായിരുന്നു അദ്ദേഹത്തെ ആസ്ഥാനത്തു നിന്നും മാറ്റിയത്. യൂണിയൻകാരുടെ സമ്മർദ്ദമായിരുന്നു ഇതിനെല്ലാം കാരണം. തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിച്ചവർ വീണ്ടും ഭരണക്കാരുടെ റോളിൽ എത്തിയതോടെ കെഎസ്ആർടിസി വീണ്ടും കുത്തുപാള എടുക്കുകയാണ്. വരുമാനം ഇടിഞ്ഞ് താഴ്ന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. തച്ചങ്കരിയുടെ കാലത്ത് എട്ടുകോടി രൂപ വരുമാനം ലഭിച്ചിരുന്ന കാലത്ത് കെഎസ്ആർടിസിയിൽ പ്രതിദിന വരുമാന ലക്ഷ്യമായ 7 കോടി രൂപ ലഭിച്ചത് കഴിഞ്ഞമാസം ഒരു ദിവസം മാത്രമാണ്.
ഒക്ടോബർ 9ന് 7.27 കോടി രൂപ ലഭിച്ചു. 13 ദിവസങ്ങളിൽ വരുമാനം 6 കോടി രൂപയിലും താഴെയായി. മറ്റു ദിവസങ്ങളിലെ ശരാശരി വരുമാനം 6.09 6.15 കോടി. കഴിഞ്ഞ മാസത്തെ യാത്രാവരുമാനം 187 കോടി. ഡ്രൈവർമാരുടെ കുറവ്, സർവീസ് വെട്ടിക്കുറയ്ക്കൽ, പുതിയ ബസുകളുടെ കുറവ്, സ്പെയർ പാർട്സ്/ ടയർ ക്ഷാമം തുടങ്ങിയവയാണു വരുമാനം കുറയാൻ കാരണം. ജീവനക്കാർക്ക് ശമ്പളം കിട്ടുന്നതും ഇപ്പോൾ ഏറെ വൈകിയാണ്.
മാസം അവസാന പ്രവൃത്തിദിവസം ശമ്പളം നൽകുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശികയും തടഞ്ഞുവച്ച സ്ഥാനക്കയറ്റങ്ങളും അനുവദിക്കുക, നിയമന നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയനും ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനും ഉൾപ്പെടുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ഇന്നു പണിമുടക്കു നടത്തുന്നത്. ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള സർവീസുകളെ സമരം ബാധിക്കില്ലെന്നു കെ എസ്ആർടിസി അറിയിച്ചു.
കെഎസ്ആർടിസിയുടെ സർവീസ് മുടക്കി സമരത്തിനിറങ്ങുന്നതിനു പകരം മറ്റു രീതിയിലുള്ള സമരമുറകൾ സ്വീകരിക്കാൻ സംഘടനകൾ ശ്രമിക്കണമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തെ വരുമാനം മുടങ്ങിയാൽപ്പോലും അതു ശമ്പള വിതരണത്തെ ബാധിക്കും. ഓരോ മാസവും ശമ്പളം വൈകുന്നുണ്ടെങ്കിലും അതതു മാസം തന്നെ കൊടുത്തുതീർക്കാൻ കെഎസ്ആർടിസി കഠിനപ്രയത്നം നടത്തുകയാണ്. ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചാക്രികമായാണു പണം നൽകുന്നത്.
ആദ്യ പത്തു ദിവസത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് ഇന്ധനവില നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഊഴമനുസരിച്ചു ശമ്പളവും പെൻഷനും നൽകും. ഒരു ദിവസത്തെ വരുമാനം കുറഞ്ഞാൽ ശമ്പള വിതരണവും വൈകും.എംഡിയും ചെയർമാനും തൊഴിൽ വകുപ്പും ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികൾ തൃപ്തരല്ല. തുറന്ന ചർച്ചയ്ക്കു തയാറാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾക്കു വേണ്ടി സർവീസുകൾ റദ്ദാക്കുന്നുണ്ടെങ്കിൽ ഉത്തരവാദികൾ അതതു കെഎസ്ആർടിസി ഡിപ്പോകളാണ്. ചെലവു കുറയ്ക്കലിന്റെ ഭാഗമായി വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ മാത്രം നിർത്താനാണു നിർദ്ദേശമുള്ളത്. ഡിപ്പോകളിലെ ഉദ്യോഗസ്ഥരാണു റദ്ദാക്കേണ്ട ഷെഡ്യൂളുകൾ തീരുമാനിക്കുന്നത് മന്ത്രി പറഞ്ഞു.
അതേസമയം കെഎസ് ആർടിസി വാടകയ്ക്കെടുത്ത സ്കാനിയ ബസുകൾ 'ഓടാൻ ഭയന്ന്' ഷെഡിൽ കയറിയതോടെ തിരുവനന്തപുരം ബെംഗളൂരു, മംഗളൂരു സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടു. ഇതുമൂലം തിരുവനന്തപുരം ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസിയുടെ സ്കാനിയ സർവീസുകൾക്കു പലതിനും ഇന്നലെ ഓൺലൈൻ റിസർവേഷൻ ലഭ്യമായിരുന്നില്ല. സ്കാനിയ ബസുകളും സൂപ്പർ ഡീലക്സ് ബസുകളും പകരം ഓടിച്ചു സർവീസ് ക്രമപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്. വായ്പ തിരിച്ചടവു മുടങ്ങിയതു മൂലം കെഎസ്ആർടിസിയുടെ വാടക സ്കാനിയ ബസുകൾ കർണാടകയിലെ ധനകാര്യ സ്ഥാപനം പിടിച്ചെടുത്തിരുന്നു.
അതേസമയം കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം എന്നു നൽകാനാകുമെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമില്ലാതെ മാനേജ്മെന്റ് കൈമലർത്തും. ഈ മാസത്തെ സർക്കാർസഹായം 15 കോടി രൂപയായി ചുരുങ്ങി. ഇതുംകൂടി ചേർത്താൽ കൈവശമുള്ളത് 35 കോടി മാത്രം. കഴിഞ്ഞ തവണത്തെപ്പോലെ സ്ഥിരജീവനക്കാർക്ക് 80 ശതമാനമെങ്കിലും ശമ്പളംനൽകാൻ 54 കോടി രൂപ വേണം. 67.71 കോടിയാണ് ഒക്ടോബറിലെ ശമ്പളവിതരണത്തിനു വേണ്ടത്. സർക്കാരിനോടു വീണ്ടും 50 കോടി കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നേരത്തേ നൽകിയതിനെക്കാൾ സഹായം നൽകാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.
ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടിക്കുപുറമേ കൂടുതൽ സഹായം നൽകാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതിൽ 720 കോടിയും പെൻഷനായി മാറ്റിവെച്ചു. ശേഷിക്കുന്ന 280 കോടി രൂപയിൽനിന്ന് മാസം 20 കോടി വീതം വാങ്ങി ശമ്പളം നൽകാൻ ഉപയോഗിക്കുകയായിരുന്നു. ഓണത്തിന് 40 കോടി നൽകി. മാസം ലഭിക്കുന്ന സഹായത്തിൽനിന്ന് അഞ്ചുകോടി കെ.എസ്.ആർ.ടി.സി.യുടെ തന്നെ മറ്റു ബാധ്യതകൾ തീർക്കാൻ വിനിയോഗിക്കുകയാണ്. ദിവസവരുമാനത്തിൽനിന്നു മിച്ചംപിടിച്ച് ശമ്പളം നൽകുകയെന്നതാണ് മുന്നിലുള്ള പോംവഴി. ബാങ്ക് വായ്പാ തിരിച്ചടവും ഡീസൽ ചെലവും കഴിഞ്ഞാൽ ദിവസം ശമ്പളത്തിനായി മാറ്റിവെക്കാനാകുക 1.20 കോടിയാണ്. വരുമാനത്തെ ആശ്രയിച്ച് ശമ്പളം നൽകാനാണെങ്കിൽ നവംബർ 20 എങ്കിലും കഴിയേണ്ടിവരുമെന്നാണു നിഗമനം.
അതേസമയം, ജോലിക്ക് ഹാജരാകാത്തവർക്കു ഡയസ്നോൺ ബാധകമായിരിക്കുമെന്നു മാനേജ്മെന്റ് വ്യക്തമാക്കി. തിങ്കളാഴ്ചത്തെ വേതനം നവംബറിലെ ശമ്പളത്തിൽ നിന്ന് ഈടാക്കും. മെഡിക്കൽ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലില്ലാതെ അവധി അനുവദിക്കില്ല. കഴിഞ്ഞ ദിവസം കെഎസ്ആർടിസി സിഎംഡി വിളിച്ചുചേർത്ത ചർച്ച പരാജയമായിരുന്നു. തിങ്കളാഴ്ച മറ്റു യൂണിയനുകളിലെ ജീവനക്കാർ ജോലിക്കെത്തിയേക്കുമെന്നാണു സൂചന. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള സർവീസുകളെ പണിമുടക്ക് ബാധിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍