സഞ്ജുവിന് തുണ ഗാംഗുലിയുടെ മനസ്സ്; ബിസിസിഐ അധ്യക്ഷൻ ടീം സെലക്ഷൻ ഇടപെട്ടില്ലെങ്കിലും യുവതാരങ്ങളെ മറക്കാൻ ടീം മാനേജ്മെന്റ് മുതിരില്ലെന്ന് സൂചന; ഋഷഭ് പന്ത് വീണ്ടും വിക്കറ്റ് കീപ്പറായി എത്തുമ്പോൾ ബാറ്റ്സ്മാനായി മൂന്നാം നമ്പറിൽ കളിക്കാൻ സഞ്ജുവിനൊപ്പം മത്സരിക്കുന്നത് ലോകേഷ് രാഹുലും; നെറ്റ്സിൽ ഏറെ നേരം കേരള താരത്തെ ബാറ്റ് ചെയ്യിപ്പിച്ചതിൽ പ്രതീക്ഷ; സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായത്തിൽ കളിക്കുന്നത് കാണാൻ കാത്തിരുന്ന് മലയാളികൾ; ഇന്ന് രാത്രി ഇന്ത്യാ-ബംഗ്ലാദേശ് ട്വന്റി-ട്വന്റി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മലയാളികളുടെ അഭിമാനം സഞ്ജു സാംസൺ ഇന്നു ഇന്ത്യയ്ക്കായി കളിക്കുമെന്ന് സൂചന. ബംഗ്ലാദേശുമായുള്ള ആദ്യ ട്വന്റി20 മത്സരം ഇന്നു വൈകിട്ട് 7:00 മുതൽ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ (പഴയ ഫിറോസ് ഷാ കോട്ല)) നടക്കുമ്പോൾ മലയാളി പ്രതീക്ഷയിലാണ്. നേരത്തെ ട്വന്റി ട്വന്റിയിൽ സഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ അത് സ്ഥിരമാക്കി മാറ്റാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് കൂടുതൽ പക്വതയുള്ള സഞ്ജുവാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിന് അവസരം കിട്ടിയാൽ അത് മലയാളി രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ. അതിനിടെ കളിയിലെ ആശങ്ക നഗരത്തിലെ വായു മലിനീകരണത്തെക്കുറിച്ചും പൊടിയെക്കുറിച്ചും മാത്രം. ഹാർദിക് പാണ്ഡ്യയുടെ ഒഴിവു നികത്താൻ ഓൾറൗണ്ടർ ശിവം ദുബെയെ പരീക്ഷിക്കുമെന്നാണു വിവരം.
2015ൽ സിംബാബ്വെയ്ക്കെതിരെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുമെന്നാണ് സൂചന. ബിസിസിഐ അധ്യക്ഷൻ കൂടിയായ സൗരവ് ഗാംഗുലിക്കും സഞ്ജുവിനോട് താൽപ്പര്യമുണ്ട്. സൗരവ് അധ്യക്ഷനായ ശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത്. ബിസിസിഐയുടെ ഇടപെടൽ ഈ മത്സരത്തിൽ ഉണ്ടാകില്ല. എങ്കിലും അധ്യക്ഷൻ മനസ്സ് ടീം പ്രഖ്യാപനത്തിലും മറ്റും പ്രതിഫലിക്കും. യുസ്വേന്ദ്ര ചെഹൽ, രാഹുൽ ചാഹർ എന്നിവരും കളിച്ചേക്കുമെന്നാണു സൂചന. അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുൻപ് പരമാവധി പുതുമുഖങ്ങളെ പരീക്ഷിച്ചു മികച്ച ടീമിനെ ഒരുക്കാനാണ് ഇന്ത്യ ശ്രമിക്കുകയെന്നു തീർച്ച. മാർച്ചിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിനത്തിൽ സ്പിന്നർമാരെ തുണച്ച പിച്ചാണു ഇവിടുത്തേത്.
ശ്രീലങ്കയ്ക്കെതിരെ തിളങ്ങിയ മുഹമ്മദ് നസീമിലാണു ബംഗ്ലാദേശ് പ്രതീക്ഷകളേറെയും. തമീം ഇക്ബാൽ, മുഹമ്മദ് ഷെയ്ഫുദ്ദീൻ എന്നിവരുടെ അഭാവവും ടീമിനെ തളർത്തുന്നുണ്ട്. ടീമിലുള്ള അറാഫത്ത് സണ്ണി, അൽ അമീൻ ഹുസൈൻ എന്നിവർ അവസാനം രാജ്യാന്തര ട്വന്റി20 കളിച്ചതു 3 വർഷം മുൻപ്. മലിനീകരണം രൂക്ഷമാണെങ്കിലും കളി മാറ്റില്ലെന്നു ബിസിസിഐ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാൾ നില അൽപ്പം മെച്ചപ്പെട്ടു. തൽക്കാലം മലിനീകരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും കളിയിൽ മാത്രമാണു ശ്രദ്ധയെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മദുല്ല റിയാദും പറയുന്നു. ഇന്നലെയും ഇരു ടീമുകളും പരിശീലനത്തിനിറങ്ങി. ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെയുള്ള പ്രമുഖരില്ലാത്ത ബംഗ്ലാദേശ് ടീം അധികം തലവേദനയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വിശ്രമത്തിലാണ്. രോഹിത് ശർമയാണ് ക്യാപ്റ്റൻ. രോഹിതിനുകീഴിൽ ഒരുകൂട്ടം യുവതാരങ്ങൾ ഇറങ്ങുന്നു. സഞ്ജുവിന് ഇടംകിട്ടുമോ എന്ന് ഉറപ്പായിട്ടില്ല. ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയതെന്ന് മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഉശിരൻ പ്രകടനത്തിന്റെ ആത്മവിശ്വാസമുണ്ട് സഞ്ജുവിന്. മൂന്നാംനമ്പരാണ് സഞ്ജുവിനുള്ള സ്ഥാനം. നിലവിൽ ലോകേഷ് രാഹുലിനാണ് കൂടുതൽ സാധ്യത. ഓൾറൗണ്ടർ ശിവം ദുബെ അരങ്ങേറിയേക്കും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരും.
വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് തന്നെയാകുമെന്ന് ഇന്നലെ രോഹിത് വ്യക്തമാക്കിയതോടെ ബാറ്റ്സ്മാനായി സഞ്ജു ടീമിൽ ഇടംപിടിക്കുമോയെന്നാണ് ആരാധകരുടെ നോട്ടം. ഇന്നലെ നെറ്റ്സിൽ ഏറെ നേരം സഞ്ജു പരിശീലനം നടത്തിയതും പ്രതീക്ഷയ്ക്കു വകനൽകുന്നു. എന്നാൽ വിജയ് ഹസാരെ ട്രോഫിയിലൂടെ ഫോമിലേക്കു മടങ്ങിയെത്തിയ കെ.എൽ. രാഹുൽ സഞ്ജുവിന് കനത്ത വെല്ലുവിളിയാണ്. ഓപ്പണർമാരായി ശിഖർ ധവാനും രോഹിതും ഇറങ്ങുമ്പോൾ മൂന്നാം നമ്പറിൽ രാഹുൽ-സഞ്ജു എന്നിവരിൽ ഒരാക്കാകും നറുക്കു വീഴുക. നാലാം നമ്പറിൽ ഫോമിലുള്ള ശ്രേയസ് അയ്യരും അഞ്ചാമനായി പന്തും ബാറ്റിങ് നിരയിൽ ഉണ്ടാകും.
സഞ്ജു സാംസൺ, മുംബൈ താരം ശിവം ദുബെ ഇവരിൽ ഒരാൾ തീർച്ചയായും പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ രോഹിത് ശർമ്മ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ പിന്തുണയ്ക്കുകയും ചെയ്തു.' അവനെ ഞങ്ങൾ പിന്തുണയ്ക്കേണ്ടതുണ്ട്. പതിഞ്ചോ ഇരുപതോ ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് റിഷാബ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവന്റെ കാര്യത്തിൽ അന്തിമതീരുമാനടുക്കാൻ ഇനിയും ഏറെ സമയമുണ്ട് ' രോഹിത് ശർമ്മ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുതെന്നും ശിവം ദുബെയും കഴിഞ്ഞ ഐ പി എൽ മുതൽ ശ്രദ്ധാകേന്ദ്രമാണെന്നും ഒപ്പം നിലവിൽ ടീമിൽ ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രം കളിച്ച താരങ്ങളുണ്ടെന്നും അവർക്കും അവസരം നൽകേണ്ടതുണ്ടെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.
വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.
അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്ക്കെതിരെ ഹരാരയിലായിരുന്നു മത്സരം.
ടീം: ഇന്ത്യ-- രോഹിത് ശർമ, ശിഖർ ധവാൻ, സഞ്ജു സാംസൺ/ ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിവം ദുബെ, ക്രുണാൾ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുശ്വേന്ദ്ര ചഹാൽ/ രാഹുൽ ചഹാർ, ദീപക് ചഹാർ, ശർദുൾ താക്കൂർ/ഖലീൽ അഹമ്മദ്.
ബംഗ്ലാദേശ്-- ലിട്ടൺ ദാസ്, സൗമ്യ സർക്കാർ, മുഹമ്മദ് മിഥുൻ/ മുഹമ്മദ് നയിം, മുഷ്ഫിക്കർ റഹിം, മഹ്മദുള്ള, മൊസദെക് ഹുസൈൻ, അഫിഫ് ഹുസൈൻ, അറാഫത് സണ്ണി, മുസ്താഫിസുർ റഹ്മാൻ, അൽ അമീൻ ഹുസൈൻ, അബു ഹയ്ദെർ/ തയ്ജുൾ ഇസ്ലാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്