Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

50 ലക്ഷംരൂപയുടെ സ്വർണം കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമം; മുട്ടിനു താഴെ പ്ലാസ്റ്ററിട്ട് കടത്തിയത് സ്വർണം മിശ്രിത രൂപത്തിലാക്കി; അബുദബിയിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി കരിപ്പൂരിൽ പിടിയിൽ

50 ലക്ഷംരൂപയുടെ സ്വർണം കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമം; മുട്ടിനു താഴെ പ്ലാസ്റ്ററിട്ട് കടത്തിയത് സ്വർണം മിശ്രിത രൂപത്തിലാക്കി; അബുദബിയിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി കരിപ്പൂരിൽ പിടിയിൽ

ജംഷാദ് മലപ്പുറം

കോഴിക്കോട്: കരിപ്പൂർ വിമാനത്തവളം വഴി 50ലക്ഷംരൂപയുടെ സ്വർണം കാലിൽ കെട്ടിവെച്ച് കടത്താൻശ്രമം, മുട്ടിനു താഴെ പ്ലാസ്റ്ററിട്ട് കടത്തിയത് സ്വർണം മിശ്രിത രൂപത്തിലാക്കിയ ശേഷം. അബൂദാബിയിൽ നിന്ന് കണ്ണൂർ സ്വദേശി ഷഹ്ജാസ് എന്ന യാത്രക്കാരനിൽ നിന്നാണ് കരിപ്പൂർ എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഇത്തിഹാദ് എയർ വിമാനത്തിൽ അബൂദാബിയിൽ നിന്നു കരിപ്പൂരിലെത്തിയ ഷഹ്ജാസിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഇരുകാലിലും മുട്ടിനു താഴെ പ്ലാസ്റ്ററിട്ട രീതിയിൽ കണ്ടത്. അസുഖത്തെ തുടർന്നു മരുന്നു വച്ചു കെട്ടിയതാണെന്നു പറഞ്ഞു ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാലിലെ കെട്ടഴിക്കാൻ കസ്റ്റംസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കുഴന്പ് രീതിയിൽ കെട്ടിവച്ചത് സ്വർണ മിശ്രിതമാണെന്നു കണ്ടെത്തിയത്.

1.710 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്. തുടർന്നാണ് ഇതിൽ നിന്നു 50 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് കമ്മീഷണർ നിധിൻലാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക്് വർഗീസ്, അഭിനവ്, വിജിൽ, റഹീസ്, ശിൽപ, രാമന്ദർ, ഫ്രാൻസിസ് എന്നിവരാണ് സ്വർണം പിടികൂടിയത്. കരിപ്പൂർ വിമാനത്തവളം വഴി വ്യത്യസ്തമായ രീതിയിൽ വ്യാപകമായാണ് സ്വർണക്കടത്ത് നടക്കുന്നത്. മലദ്വാരത്തിൽഒളിപ്പിച്ചും, സ്വർണം ദ്രവക രൂപത്തിലാക്കി വിവിധ സ്ഥലങ്ങളും വസ്തുക്കൾക്കുള്ളിലും ഒളിപ്പിച്ചാണ് കടത്ത് നടക്കുന്നത്. ഈ വർഷം കേരളത്തിലെ വിമാനത്തവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഇതിൽ പകുതിയിലധികം പിടികൂടിയത് കരിപ്പൂർ വിമാനത്തവളത്തിൽനിന്നാണെന്നത് കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കരിപ്പൂരിനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണമാണ്. സ്വർണമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സംസ്ഥാനത്ത് കൂടുതൽ സ്വർണക്കടത്ത് കരിപ്പൂർ വിമാനത്താവളം വഴിയെന്നാണ് കസ്റ്റംസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ പുതുതായി ആരംഭിച്ച കണ്ണൂർ വിമാനത്താവളം വഴിയും സ്വർണക്കടത്ത് നടക്കുന്നതായും കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം സെപ്റ്റംബർ 30 വരെ പിടിച്ച 150.478 കിലോ സ്വർണത്തിൽ 83.69 കിലോയും കരിപ്പൂരിൽനിന്നാണ്. 21.73 കോടി രൂപ വിലവരുമിതിന്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 77.08 കിലോയായിരുന്നു. കണ്ണൂർ എയർപോർട്ടുവഴി 18.61 കിലോ സ്വർണമാണ് പിടികൂടിയത്.കരിപ്പൂരിൽ 175 കേസാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 28.15 കിലോ പിടികൂടി. 55 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞവർഷം തിരുവനന്തപുരത്തുനിന്ന് 19.74 കിലോയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP