പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.എഫ്.ഇ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രവാസി ചിട്ടിയിൽ അംഗങ്ങളാകുന്നവരുടെ പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിലേയ്ക്കുള്ള അംശാദായം കെ.എസ്.എഫ്.ഇ. നേരിട്ട് അടയ്ക്കുന്ന പദ്ധതിക്ക് തുടക്കമായി. സുവർണ്ണ ജൂബിലി വർഷത്തിൽ പ്രവാസി ചിട്ടി ഉപഭോക്താക്കൾക്കായി കെ.എസ്.എഫ്.ഇ. അവതരിപ്പിക്കുന്ന പദ്ധതിയാണ് ഇതെന്ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു. കുറഞ്ഞത് പതിനായിരം രൂപ പ്രതിമാസ അടവു വരുന്ന ചിട്ടിയിൽ 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. നവംബർ ഒന്നു മുതൽ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കും.
കേരള പ്രവാസി ക്ഷേമ ബോർഡാണ് പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കിവരുന്നത്. ഇതിൽ അംഗമായിട്ടുള്ളവർക്കും ഇനി അംഗങ്ങളാകുന്നവർക്കും പ്രവാസി ചിട്ടിയിൽ ചേരുമ്പോൾ അംഗത്വ നമ്പർ നൽകി പെൻഷൻ ആനുകൂല്യം തെരഞ്ഞെടുക്കാം. ഇവരുടെ അംശാദായം ഓരോ മാസവും കെ.എസ്.എഫ്.ഇ. അടയ്ക്കും.
പ്രതിമാസം 2,000 രൂപയാണ് പെൻഷനായി ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക. അഞ്ച് വർഷത്തിന് മുകളിൽ അംശാദായം അടയ്ക്കുന്നവർക്ക് പൂർത്തിയാകുന്ന ഓരോ അധിക വർഷത്തിനും മൂന്നു ശതമാനം നിരക്കിൽ മിനിമം പെൻഷൻ തുകയിൽ വർദ്ധനവുണ്ടാകും. ഇത്തരത്തിൽ പരമാവധി 4000 രൂപവരെ പെൻഷനായി ലഭിക്കും. അറുപതാമത്തെ വയസ്സു മുതലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക.
പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുമ്പോൾ വരിക്കാരന് മരണം സംഭവിക്കുകയാണെങ്കിൽ, വരിക്കാരൻ പ്രവാസിയാണെങ്കിൽ നോമിനിക്ക് 50,000 രൂപയും പ്രവാസജീവിതം മതിയാക്കി നാട്ടിൽ വന്നതിന് ശേഷമാണ് മരണപ്പെടുന്നതെങ്കിൽ നോമിനിക്ക് 30,000 രൂപയും ലഭിക്കും. 50,000 രൂപയുടെ ആരോഗ്യാനുകൂല്യങ്ങളും അംഗത്വ കാലയളവിൽ പ്രസ്തുത അംഗത്തിന് ലഭിക്കും. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി 4000 രൂപയും രണ്ട് പെൺമക്കളുടെ വിവാഹാവശ്യങ്ങൾക്കായി 10,000 രൂപ വരെയും ഒരംഗത്തിന് ലഭിക്കും. വനിതാ അംഗങ്ങൾക്ക് 3,000 രൂപ വരെ പ്രസവാനുകൂല്യവുമുണ്ട്. ഒരു വരിക്കാരന് ഒരു ചിട്ടിയിൽ മാത്രമേ പെൻഷൻ സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. ചിട്ടിത്തവണ മുടക്കം കൂടാതെ അടയ്ക്കുന്നവരുടെ അംശാദായം മാത്രമേ കെ.എസ്.എഫ്.ഇ. തുടർന്ന് അടയ്ക്കുകയുമുള്ളൂ.
2019 ഒക്ടോബർ 31വരെയുള്ള കണക്കനുസരിച്ച് 11551 പേർ 388 പ്രവാസി ചിട്ടികളിലായി ചേർന്നു കഴിഞ്ഞു. ശരാശരി കണക്ക് നോക്കിയാൽ ഒരു ദിവസം ഒരു ചിട്ടി വച്ചെങ്കിലും ആരംഭിക്കാൻ പ്രവാസി ചിട്ടിയിൽ സാധിക്കുന്നുണ്ട്. പ്രതിമാസം ശരാശരി ആയിരം പേർ ചിട്ടിയിൽ ചേരുന്നുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ 453 കോടിയിലേറെ രൂപയുടെ വിറ്റുവരവ് ലഭിക്കാനാവശ്യമായ ചിട്ടികൾ ഇതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞു. ഇതുവരെ 62 കോടിയിലേറെ രൂപ സംസ്ഥാന വികസനത്തിനായി സമാഹരിക്കാനും പ്രവാസി ചിട്ടിയിലൂടെ സാധിച്ചു. മാസം 2,500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ അര നൂറ്റാണ്ടായി കേരളീയർക്കുമുന്നിൽ സുരക്ഷിതത്വമുള്ള സമ്പാദ്യ പദ്ധതികൾ അവതരിപ്പിച്ച് വിശ്വാസം നേടിയ കെ.എസ്.എഫ്.ഇ. കഴിഞ്ഞ ഒക്ടോബറിലാണ് ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി പ്രവാസിചിട്ടികൾ ആരംഭിച്ചത്. പ്രവാസി മലയാളികളുടെ സമ്പാദ്യശീലത്തിനു കരുത്തു പകരാനും കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന കിഫ്ബിയിലേയ്ക്ക് നിക്ഷേപം കണ്ടെത്തുന്നതിനുമായി കേരള സർക്കാർ കെ.എസ്.എഫ്.ഇ. വഴി നടപ്പാക്കുന്ന ഇത് കുറഞ്ഞ സമയംകൊണ്ടുതന്നെ വലിയ വിജയമായി മാറിക്കഴിഞ്ഞു. പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി പ്രവാസികൾക്ക്, പ്രവാസി രാജ്യത്തിരുന്നുതന്നെ നിയമാനുസൃത ചിട്ടിയിൽ ചേരാനും, ലേലത്തിൽ പങ്കെടുക്കാനുമുള്ള അവസരമാണ് ലഭിച്ചത്. പ്രവാസികൾക്ക് ഏതു സമയത്തും ചിട്ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാനും സഹായങ്ങൾ നൽകാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ മറ്റൊരു സാമ്പത്തിക സ്ഥാപനത്തിലും ഇല്ലാത്ത പ്രത്യേകതയാണ്. യു.എ.ഇ. യിലെ പ്രവാസി മലയാളികൾക്ക് വേണ്ടി ആദ്യം തുറന്ന് കൊടുത്ത ഈ പദ്ധതി ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ലഭ്യമാണ്.
ചിട്ടിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും ഫ്ളോട്ട് ഫണ്ടുമാണ് കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ച് സംസ്ഥാനത്തെ വികസന പദ്ധതികൾക്കായി ഉപയോഗിക്കുന്നത്. ചിട്ടി പിടിക്കുന്നവർ ആ തുക സ്ഥിര നിക്ഷേപമാക്കിയാൽ അതും കിഫ്ബി ബോണ്ടുകളിൽ കെഎസ്എഫ്ഇ നിക്ഷേപിക്കും. പ്രവാസികൾക്ക് യാതൊരു അധിക മുതൽ മുടക്കുമില്ലാതെ കേരളത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാകാനും കൃത്യസമയത്ത് സമ്പാദ്യത്തുക ലാഭവിഹിതം സഹിതം പണമായി കൈവശം വാങ്ങാനും ഒരുപോലെ സാഹചര്യമൊരുങ്ങുകയാണ് ഇതിലൂടെ. പ്രവാസികളുടെ വിവിധ സംഘടനകൾക്ക് നാട്ടിലെ ഏതെങ്കിലും കിഫ്ബി പദ്ധതി സ്പോൺസർ ചെയ്യാനുള്ള സൗകര്യവും ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, എം.ഡി എ.പുരുഷോത്തമൻ, ഡയറക്ടർ വി.കെ.പ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- കെ ടി ഡി എഫ് സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍