അയോധ്യയിൽ വിധി എന്തുതന്നെ ആയാലും ആത്മനിയന്ത്രണം കൈവിടരുതെന്ന് ആർഎസ്എസ് നേതൃത്വം; രാജ്യത്തെ സാമുദായിക സൗഹാർദ്ദത്തെയും സമാധാനത്തെയും ബാധിക്കാതെ നോക്കണമെന്നും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം; ഇതര സമുദായങ്ങളുടെ വികാരത്തെ ഹനിക്കാൻ ആരും ശ്രമിക്കരുതെന്നും മുന്നറിയിപ്പ്; ഏഴ് പതിറ്റാണ്ടു നീണ്ട ഭൂമി തർക്കത്തിന് അന്തിമ വിധി വരിക പതിനഞ്ച് ദിവസത്തിനുള്ളിൽ; ആർഎസ്എസ് പ്രകടിപ്പിക്കുന്നത് ശുഭാപ്തി വിശ്വാസം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: അയോധ്യ കേസിലെ വിധി എന്തുതന്നെ ആയാലും ആത്മനിയന്ത്രണം കൈവിടരുതെന്ന് ആർഎസ്എസ് നേതൃത്വം. കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിവരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്ത് സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഡൽഹിയിൽ ചേർന്ന ആർഎസ്എസ് നേതൃയോഗമാണ് അയോധ്യ വിധി രാജ്യത്തെ സാമുദായിക സൗഹാർദ്ദത്തെയും സമാധാനത്തെയും ബാധിക്കാതെ നോക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിധി എന്ത് തന്നെയായാലും പ്രവർത്തകരെ കർശനമായി നിയന്ത്രിക്കാനും ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കാത്ത തരത്തിൽ മുന്നോട്ട് നീങ്ങാനും തീരുമാനിച്ചു. ഇക്കാര്യത്തിൽ ബിജെപി-ആർഎസ്എസ് നേതൃത്വം സജീവമായി ഇടപെടും. അയോധ്യ കേസിലെ വിധി രാജ്യത്തെ പൗരന്മാരിൽ സമ്മിശ്ര പ്രതികരണം സൃഷ്ടിക്കുമെങ്കിലും എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും ഇതരസമുദായങ്ങളുടെ വികാരത്തെ ആരും ഹനിക്കാൻ ശ്രമിക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.
ആർഎസ്എസിന്റെ മുതിർന്ന നേതാക്കളായ സുരേഷ് ഭയ്യാജി, ദത്താത്രേയ ഹൊസബല്ലെ, മന്മോഹൻ വൈദ്യ, വിഎച്ച്പി നേതാക്കളായ ജസ്റ്റിസ് വി എസ് കൊക്കജെ, അലോക് കുമാർ എന്നിവർ ചർച്ചകളിൽ പങ്കുചേർന്നു ബുധനാഴ്ച ആരംഭിച്ച യോഗത്തിന്റെ ആദ്യദിനത്തിൽ അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായും പങ്കെടുത്തു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ മൂന്ന് ദിവസവും യോഗത്തിൽ സംബന്ധിച്ചു. ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളും ഭാവിപരിപാടികളും ബിജെപി നേതൃത്വം യോഗത്തിൽ ആർഎസ്എസിനെ ധരിപ്പിച്ചു. പൗരത്വ രജിസ്റ്ററും യോഗത്തിൽ ചർച്ചയായെന്നാണ് സൂചന.
ഒക്ടോബർ 30നും നവംബർ അഞ്ചിനുമിടയിൽ ഹരിദ്വാറിൽ യോഗം ചേരാനാണ് ആർഎസ്എസ് നേരത്തെ തീരുമാനിച്ചത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ യോഗം ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. അയോധ്യ കേസിൽ വിധി നവംബർ 17ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന സൂചനകൾ വന്നിരുന്നു.
തുടർച്ചയായ 40 ദിവസം നടന്ന വാദം കേൾക്കലിനുശേഷമാണ് സുപ്രീംകോടതി വിധി പറയാനായി കേസ് മാറ്റിയത്. അധിക വാദമുഖങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകാനായി കക്ഷികൾക്കു സുപ്രീംകോടതി മൂന്നു ദിവസത്തെ സമയവും നൽകിയിരുന്നു. വാദം കേൾക്കുന്നതിന്റെ അവസാന ദിവസം സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. രാമജന്മ ഭൂമിയുടേതെന്ന് അവകാശവാദത്തോടെ ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് നൽകിയ ഭൂപടവും അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി നൽകിയ പുസ്തകവും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചു കീറി.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസുമാരായ എസ്.എ ബോബ്‌ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൻ, അബ്ദുൾ നാസർ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്ന അവസാന ദിവസത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.അതിനിടെ അയോധ്യ തർക്ക വിഷയത്തിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥത സമിതി സുപ്രീംകോടതിയിൽ അനുരഞ്ജന രേഖ സീൽ ചെയ്ത കവറിൽ സമർപ്പിക്കുകയും ചെയ്തു. ഒരു വിഭാഗം മധ്യസ്ഥതയിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതിന് തയാറല്ലെന്നും സുപ്രീംകോടതി ജഡ്ജി എഫ്.എം. ഖലീഫുള്ള, ജീവനകലാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന് അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മൂന്നംഗ മധ്യസ്ഥത സമിതി വ്യക്തമാക്കി.
കേസിൽ വാദം കേൾക്കുന്ന അവസാന ദിവസം കേസിൽനിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട ബിജെപിയുടെ പിന്തുണയുള്ള ഉത്തർപ്രദേശ് വഖഫ് ബോർഡ് ചെയർപേഴ്‌സൻ സഫർ അഹമ്മദ് ഫറൂക്കി സുപ്രീംകോടതിയിൽ വ്യക്തിപരമായി അപേക്ഷ നൽകി. മധ്യസ്ഥതയ്ക്കായി സുപ്രീംകോടതി നിയമിച്ച മൂന്നു പേരിലൊരാളായ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നൽകിയത്. ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ചു തങ്ങൾക്ക് അറിവില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകർ വ്യക്തമാക്കിയിരുന്നു.അവസാന ദിവസം വാദത്തിനിടെ മുസ്ലിം വിഭാഗം അയോധ്യയിലെ തർക്ക ഭൂമിയിൽ 1989 വരെ ഹിന്ദുക്കൾ അവകാശം ഉന്നയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. 1992 ഡിസംബറിൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, 1850ന് മുമ്പുവരെ സ്ഥലത്ത് പതിവായി നിസ്‌കാരം നടന്നതിന് തെളിവില്ലെന്നായിരുന്നു എതിർ കക്ഷികളുടെ വാദം.
അയോധ്യ കേസ് നാൾവഴി
1528: ബാബറി മസ്ജിദ് നിർമ്മിച്ചു. മുഗൾ ചക്രവർത്തി ബാബറുടെ കമാൻഡർ മിർ ബാഖിയാണ് മസ്ജിദ് പണികഴിപ്പിച്ചത്.
1885: മഹന്ത് രഘുബീർ ദാസ് ഫൈസാബാദ് ജില്ലാ കോടതിയിൽ ഒരു ഹർജി നൽകി. മസ്ജിദിന് പുറത്ത് ഒരു കൂടാരം പണിയാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കോടതി അത് തള്ളി.
1949: ശ്രീരാമന്റെ വിഗ്രഹം ബാബറി മസ്ജിദിൽ കൊണ്ടുവച്ചു.
1950: രാംലല്ല വിഗ്രഹത്തിൽ പൂജ നടത്താൻ അനുവദിക്കണം എന്നവശ്യപ്പെട്ട് ഗോപാൽ സിംല വിശാരദ് എന്നയാൾ ഫൈസാബാദ് ജില്ലാ കോടതിയിൽ ഹർജി നൽകി.
1950: നിരന്തപൂജ അനുവദിക്കണമെന്നും വിഗ്രഹങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് പരമഹൻസ രാമചന്ദ്രദാസ് എന്നയാളും ഹർജി നൽകി.
1959: ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നിർമോഹി അഖാഡ കേസ് ഫയൽ ചെയ്തു.
1981: ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് തന്നെയാണ് വ്യക്തമാക്കി ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് കേസ് ഫയൽ ചെയ്തു
1986 ഫെബ്രു 1: ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് കീഴ്‌ക്കോടതി ഉത്തരവ്
1989ഓഗസ്റ്റ് 14: തൽസ്ഥിതി നിലനിർത്തണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവ്
1992 ഡിസംബർ 6: കർസേവകർ ബാബറി മസ്ജിദ് തകർത്തു
1993 ഏപ്രിൽ 3 : തർക്കഭൂമിയിലെ ചില ഭാഗം ഏറ്റെടുക്കുന്നതിനുള്ള നിയമം കേന്ദ്രസർക്കാർ പാസാക്കി.
1993: നിയമം ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതയിൽ വിവിധ ഹർജികൾ ഫയൽ ചെയ്തു. ഹൈക്കോടതിയിൽ നിലവിലുള്ള വിവിധ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ്.
1994 ഒക്ടോബർ 24 : ഇസ്ലാം വിശ്വാസമനുസരിച്ച് ആരാധനയ്ക്ക് പള്ളി അനിവാര്യഘടകമല്ലെന്ന് ചരിത്രപ്രസിദ്ധമായ ഇസ്മായിൽ ഫാറൂഖി കേസിൽ സുപ്രിംകോടതി വിധിച്ചു.
2002 ഏപ്രിൽ : തർക്കഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി
2003 മാർച്ച് 13 : തർക്ക പ്രദേശത്ത് മതപരമായ ഒരു പ്രവൃത്തിയും പാടില്ലെന്ന് ഭൂരെ അസ്ലം കേസിൽ സുപ്രീംകോടതി ഉത്തരവിട്ടു
2003 മാർച്ച് 14: അലഹാബദ് ഹൈക്കോടതി തർക്കഭൂമി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുംവരെ ഇടക്കാല ഉത്തരവ് പാലിക്കാൻ ബാധ്യമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
2010 സെപ്തം 30: തർക്കഭൂമി മൂന്നായി വിഭജിച്ച് അലഹാബാദ് ഹൈക്കോടതിയുടെ മൂന്നംഗം ബെഞ്ചിന്റെ ഭൂരിപക്ഷ (2:1) വിധി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവർക്കാണ് വീതിച്ചുനൽകിയത്.
2011 മെയ് 9 : ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
2016 ഫെബ്രുവരി 26 : തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണം എന്നാവാശ്യപ്പെട്ട് സുബ്രഹമണ്യൻ സ്വാമി സുപ്രീം കോടതിയിൽ ഹർജി നൽകി.
2017 മാർച്ച് 21 : കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് സാധ്യത പരിശോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ നിർദ്ദേശിച്ചു.
2017 ഓഗസ്റ്റ് 7: 1994ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.
2017 ഓഗസറ്റ് 8: തർക്ക സ്ഥലത്തുനിന്ന് നിശ്ചിതദൂരം മാറി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി പണിയാമെന്ന് യുപി ഷിയാ സെൻട്രൽ വഖഫ് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.
2017 സെപ്റ്റംബർ 11 : തർക്കഭൂമിയുടെ പരിപാലനത്തിന് രണ്ട് ജില്ല ജഡ്ജിമാരെ 10 ദിവസത്തിനകം നിയോഗിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.
2017 നവംബർ 20 : അയോധ്യയിൽ അമ്പലവും ലക്‌നൗവിൽ പള്ളിയും പണിയാമെന്ന് യുപി ഷിയാ സെൻട്രൽ വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
2017 ഡിസംബർ 1: 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 32 പൗരാവകാശ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
2017 ഡിസംബർ 5: അപ്പീലുകളിൽ വാദം തുടങ്ങി. ചീഫ് ജ്സ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ടതാണ് ബെഞ്ച്.
2018 ഫെബ്രുവരി 8 : സുപ്രീംകോടതി സിവിൽ കേസ് അപ്പീലുകളിൽ വാദം കേൾക്കാൻ തുടങ്ങി.
2018 മാർച്ച് 14 : സുബ്രഹ്മണ്യം സ്വാമിയുടേത് ഉൾപ്പടെ ഇടക്കാല ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രികോടതി തള്ളി
2018 ഏപ്രിൽ 6 : വിശാല ബെഞ്ച് കേസ് പരിഗണിക്കണമെന്ന് വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജീവ് ധവാൻ ആവശ്യപ്പെട്ടു
2018 ജൂലൈ 6: ചില മുസ്ലിം സംഘടനകൾ കേസ് കേൾക്കുന്നത് വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ.
2018 ജൂലൈ 20: ഈ വാദങ്ങളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി
2018 സെപ്തിംബർ 27: അഞ്ചംഗ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പുതുതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് ഒക്ടോബർ 29ന് കേസ് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
2018 ഒക്ടോബർ 29: ഉചിതമായ ബെഞ്ച് ജനുവരി ആദ്യവാരം കേൾക്കുന്നതിനായി കേസ് മാറ്റി. വാദം കേൾക്കുന്ന തിയതി ആ ബെഞ്ച് നിശ്ചയിക്കുമെന്നും ഉത്തരവിട്ടു.
2018 ഡിസംബർ 24: 2019 ജനുവരി നാല് മുതൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
2019 ജനുവരി 4 : ഉചിതമായ ബെഞ്ച് ജനുവരി 10ന് കേസിൽ വാദം കേൾക്കുന്നതിനുള്ള തിയതി നിശ്ചയിക്കുമെന്ന പ്രഖ്യാപിച്ചു.
2019 ജനുവരി 8: അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്ദെ, എൻ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവർ ബെഞ്ചിൽ
2019 ജനുവരി 10: ജസ്റ്റിസ് യു യു ലളിത് പിന്മാറി. പുതിയ ബെഞ്ച് രൂപീകരിച്ച് ജനുവരി 29ന് കേസ് പരിഗണിക്കാനായി മാറ്റി.
2019 ജനുവരി 25: അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, ഡി വൈ ചന്ദ്രൂചൂഡ്, അശോക് ഭൂഷണൻ, എസ് എ നസീർ എന്നിവർ അംഗങ്ങൾ.
2019 ജനുവരി 29: തർക്കഭൂമിക്ക് ചുറ്റമുള്ള 67 ഏക്കർ ഏറ്റെടുത്തത് യഥാർഥ ഉടമകൾക്ക് വിട്ടുകൊടുക്കുന്നതിന് അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
2019 ഫെബ്രുവരി 26: മധ്യസ്ഥ സാധ്യത സുപ്രീംകോടതി ആരായുന്നു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കണമോ എന്നകാര്യത്തിൽ മാർച്ച് അഞ്ചിന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി.
2019 മാർച്ച് 8: ഒത്തുതീർപ്പിന് സമിതിയെ നിയോഗിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് എഫ് എം ഐ ഖലിഫുള്ള, ഹിന്ദു ആത്മീയാചാര്യൻ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർ ഉൾപ്പെട്ടതാണ് മധ്യസ്ഥ സമിതി.
2019 ഏപ്രിൽ 9: തർക്ക ഭൂമി യഥാർഥ ഉടമകൾക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തെ നിർമോഹി അഖാഡ സുപ്രീം കോടതിയിൽ എതിർത്തു
2019 മെയ് 9: മുന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് നൽകി.
2019 മെയ് 10: മധ്യസ്ഥ സമിതിക്ക് പ്രവർത്തനം തുടരാൻ ഓഗസ്റ്റ് 15വരെ സുപ്രീംകോടതി സമയം നീട്ടിനൽകി.
2019 ജൂലൈ 11: മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി സുപ്രീംകോടതി ആരാഞ്ഞു.
2019 ജൂലൈ18: മധ്യസ്ഥ ശ്രമം തുടരാനും ഓഗസ്റ്റ് ഒ്ന്നിനകം റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു.
2019 ഓഗസ്റ്റ് 1: മുദ്രവെച്ച കവറിൽ മധ്യസ്ഥ സമിതി റിപ്പോർട്ട് നൽകി.
2019 ഓഗസ്റ്റ് 2: മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനാൽ ഓഗസ്റ്റ് ആറ് മുതൽ പ്രതിദിനവാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
2019 ഓഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ പ്രതിദിന വാദം തുടങ്ങി.
2019 ഒക്ടോബർ 4: ഒക്ടോബർ 17ന് വാദം കേൾക്കൽ അവസാനിപ്പിക്കുമെന്നും നവംബർ 17നകം വിധി പറയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാന് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി ഉത്തവിട്ടു.
2019 ഒക്ടോബർ 16: വാദം കേൾക്കൽ അവസാനിപ്പിച്ചു. വിധി പറയാനായി മാറ്റി.
2019 ഒക്ടോബർ 17: മാധ്യസ്ഥ സമിതി അന്തിമ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി. അഞ്ചംഗ ബെഞ്ച് ചേംബറിൽ ഇരുന്നു
Stories you may Like
- എല്ലാം ഇനി ആർഎസ്എസ് തീരുമാനിക്കും
- തിരുവനന്തപുരത്ത് ആർ എസ് എസിന്റെ സങ്കുൽ ബൈഠക്
- ജനുവരി 22ന് എല്ലാവരും വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
- 'ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും'; വിമർശവുമായി സഞ്ജയ് റാവത്ത്
- അയോധ്യ കേസിൽ വിധിയെഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം- ചീഫ് ജസ്റ്റിസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍