ഇപ്പണി മടുത്തു.. ഇനി സ്വന്തമായി ചില ബിസിനസുകളൊക്കെ തുടങ്ങി അങ്ങനെ സുഖമായി ജീവിക്കണം; മീഡിയ വൺ ചാനൽ വിടുമ്പോൾ അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് ഇഖ്ബാൽ പറഞ്ഞത് ഇങ്ങനെ; ജീവിത പങ്കാളിയുമായി ചേർന്ന് സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെ തറവാട്ട് വീടിന് മുമ്പിലെ മരത്തിൽ തൂങ്ങി മരിച്ചു; ബന്ധുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കും നൊമ്പരമായി ക്യാമറാമാൻ പി.ടി.ഇഖ്ബാലിന്റെ മരണം
എം മനോജ് കുമാർ
കൽപ്പറ്റ: അടുത്ത ബന്ധുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കും നൊമ്പരമായി ക്യാമറാമാൻ പി.ടി.ഇഖ്ബാലി(37)ന്റെ മരണം. ഇന്നലെ വരെ മേപ്പാടി ടൗണിലും മറ്റു സജീവമായിരുന്ന ഇഖ്ബാലിനെ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുടുംബവീടിനു മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇഖ്ബാലിനെ കണ്ടത്. ഇഖ്ബാലിന്റെ സഹോദരനായ പ്രശസ്ത ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കൽ മുൻപ് മരിച്ചിരുന്നു. പിതാവ് അബൂബക്കറും നേരത്തെ മരിച്ചിരുന്നു. ഈ വേർപാടിന്റെ വേദന കുടുംബങ്ങളെ അലട്ടിക്കൊണ്ടിരുന്ന വേളയിൽ തന്നെയാണ് ഇഖ്ബാലും സ്വയം ജീവിതമൊടുക്കിയിരിക്കുന്നത്. ഈ കുടുംബത്തിലെ ഇളയ സഹോദരനായിരുന്നു .
കുടുംബ പ്രശ്നങ്ങൾ ഇഖ്ബാലിനെ അലട്ടിയിരുന്നതായാണ് സൂചന. ഒരു വർഷം മുൻപാണ് വിവാഹിതനായത്. പ്രണയവിവാഹമായിരുന്നു. പ്രണയ വിവാഹത്തെതുടർന്ന് കുടുംബത്തിൽ എതിർപ്പ് ശക്തമായിരുന്നു. തുടർന്ന് ഇക്ബാൽ വേറെ വീട് എടുത്ത് താമസം തുടങ്ങുകയായിരുന്നു. പക്ഷെ മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമെപമുള്ള തറവാട്ട് വീടിനു മുന്നിലാണ് ഇഖ്ബാലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തറവാട്ട് വീട് അടഞ്ഞു കിടക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ഈ വീടിനു മുന്നിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ത്യാവിഷനിലും മീഡിയ വണ്ണിലും ക്യാമറാമാനായിരുന്ന വേളയിൽ വിപുലമായ സൗഹൃദങ്ങൾക്ക് ഉടമകൂടിയായിരുന്നു ഇഖ്ബാൽ.
ഇന്ത്യാ വിഷൻ വിട്ടതിനു ശേഷമാണ് മീഡിയാവണ്ണിൽ ക്യാമറാമാനായിരുന്നു ഇഖ്ബാൽ. സ്വന്തമായി ബിസിനസ് തുടങ്ങാം എന്ന ലക്ഷ്യത്തോടെ മീഡിയവൺ വിട്ട ശേഷം മേപ്പാടിയിൽ സജീവമായിരുന്നു . മൂന്നു നാല് മാസങ്ങൾക്ക് മുൻപാണ് മീഡിയാ വൺ വിടുന്നത്. സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ ഭാര്യയുമായി ചേർന്ന് സ്ഥാപനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കെ തന്നെയാണ് ഇഖ്ബാൽ ജീവനൊടുക്കിയിരിക്കുന്നത്.
ഇന്നലെ മേപ്പാടി ടൗണിൽ പലരും ഇഖ്ബാലിനെ കണ്ടിരുന്നു. ബിസിനസ് തുടങ്ങേണ്ട കാര്യങ്ങളാണ് ഇഖ്ബാൽ ചർച്ച ചെയ്തിരുന്നതും. പക്ഷെ ഇന്ന് രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ സുഹൃത്തുക്കളുമായി പങ്ക് വെച്ചിരുന്നില്ല എന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ ഇഖ്ബാലിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആഘാതമായി മാറി. പ്രണയവിവാഹത്തെ തുടരുന്നു കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇഖ്ബാൽ ജീവനൊടുക്കും എന്ന് ബന്ധുക്കളും കരുതിയില്ല. തറവാട്ട് വീട് അടഞ്ഞു കിടന്നത് കാരണം ഇഖ്ബാൽ വീട്ടിലെത്തിയ കാര്യം ബന്ധുക്കളും അറിഞ്ഞിരുന്നില്ല. രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. മരണം അറിഞ്ഞു ഇഖ്ബാലിന്റെ സുഹൃത്തുക്കൾ ഇടുന്ന ഫെയ്സ് ബുക്ക് പോസ്റ്റുകളിൽ തന്നെ വേർപാടിന്റെ നൊമ്പരങ്ങൾ വ്യക്തമാണ്. മാധ്യമ പ്രവർത്തകർ അടക്കം ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും ആരോടും ഉള്ള് തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇഖ്ബാൽ ജീവനൊടുക്കും എന്നും ആരും കരുതിയതുമില്ല.
ഇഖ്ബാലിന്റെ വേർപാടിന്റെ നൊമ്പരങ്ങൾ തന്നെയാണ് മാധ്യമ പ്രവർത്തകനായ അഷ്റഫ് വാളൂരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നും തെളിയുന്നതും. മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന കാലത്ത് തുടങ്ങിയതാണ് ഇഖ്ബാലുമായുള്ള സൗഹൃദം.. സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ അഷറഫ് വാളൂർ കുറിക്കുന്നു. ഇഖ്ബാലുമായി ഉണ്ടായിരുന്ന ഉറ്റ സൗഹൃദത്തിന്റെ നോവ് പടർത്തുന്നതാണ് തുടർന്നുള്ള വരികളും. ഒരു റോഡിന് ഇരുവശവുമായിരുന്നു ഇന്ത്യാവിഷന്റെയും ഏഷ്യാനെറ്റിന്റെയും ഓഫീസുകൾ.. അതിനാൽ തന്നെ ഒഴിവ് സമയങ്ങളിലെ ഒരുമിച്ചിരിക്കലും അത്തരം സമയങ്ങളിലെ കനപ്പെട്ട തമാശകളുമായി ആ സൗഹൃദം തുടർന്നു പോന്നു.... പിന്നീട് ഞാൻ മലപ്പുറം വിട്ട് കോട്ടയം വഴി കോഴിക്കോട് മീഡിയ വണ്ണിലെത്തി..അപ്പോൾ ഇഖ്ബാലും മീഡിയവണ്ണിലുണ്ടായിരുന്നു. ...ഏറെക്കാലും മീഡിയ വണിലെ സഹപ്രവർത്തകരായി... ഇപ്പണി മടുത്തു ..ഇനി സ്വന്തമായി ചില ബിസിനസുകളൊക്കെ തുടങ്ങി അങ്ങനെ സുഖമായി ജീവിക്കണമെന്ന് പറഞ്ഞാണ് മീഡിയ വണ്ണിൽ നിന്നിറങ്ങിയത്...അവിശ്വസനീയം ...ഇഖ്ബാൽ...അർദ്ധവിരാമത്തിൽ അഷ്റഫ് അവസാനിപ്പിക്കുന്നു. ഈ രീതിയിൽ തന്നെയുള്ള കുറിപ്പുകളാണ് ഇഖ്ബാലിന്റെ മറ്റു സുഹൃത്തുക്കളിൽ നിന്നും വരുന്നതും. എല്ലാം നോവിന്റെ കരളുലയ്ക്കുന്ന വേദനകൾ തന്നെ.
വിപുലമായ സൗഹൃദ ബന്ധങ്ങൾ ഉള്ള വ്യക്തമായിരുന്നു ഇഖ്ബാൽ. അതുകൊണ്ട് തന്നെ നിരവധി മാധ്യമ പ്രവർത്തകരാണ് ഇഖ്ബാലിനെ അനുസ്മരിച്ച് പോസ്റ്റിട്ടത്. എം ഉണ്ണിക്കൃഷ്ണൻ ഇഖ്ബാലിനെ അനുസ്മരിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ക്യാമറയ്ക്കു പിന്നിൽ നിൽക്കുന്നവർ പലപ്പോഴും അദൃശ്യരാണ്. അവരുടെ കാഴ്ച നമുക്ക് കാഴ്ചയാകുമ്പോഴും അവരുടെ കണ്ണുകൾ നമ്മൾ കാണാറില്ല. ക്യാമറയ്ക്ക് മുന്നിൽ നിന്ന് നോക്കുമ്പോൾ പിറകിൽ കാണാമായിരുന്നു ചെറു നനവോടെ തിളങ്ങുന്ന ഇഖ്ബാലിന്റെ കണ്ണുകൾ. കണ്ണിൽ എപ്പോഴും ചെറു നനവുണ്ടായിരുന്നു അവന്. സ്നേഹം പ്രകടനപരതയല്ലെന്ന് ഇഖ്ബാലുമായി സൗഹൃദം ഉണ്ടായിരുന്നവർ അനുഭവിച്ചറിഞ്ഞു കാണും. പലപ്പോഴും ഒരു ചെറു ചിരിയിൽ എല്ലാം ഒതുക്കും.
വെളിച്ചത്തേക്കാൾ ഇരുട്ടിന്റെ കലയാണ് ഫോട്ടോഗ്രാഫി എന്ന് സഹോദരൻ റസാഖ് കോട്ടക്കലിൽ നിന്നാണ് പഠിച്ചതെന്ന് ഇഖ്ബാൽ പറഞ്ഞത് ഓർമ്മയുണ്ട്. ഗ്രേറ്റ് ഇന്ത്യൻ സർക്കസ് പ്രോഗ്രാം ഷൂട്ടിങ് പോകുമ്പോൾ ഓരോ ഫ്രേമും വ്യത്യസ്തമാക്കാൻ അത്രമേൽ ശ്രദ്ധയായിരുന്നു ഇഖ്ബാലിന്. ടെലിവിഷനിൽ ഫ്രേമുകൾ സെറ്റ് ചെയ്യുമ്പോൾ വെളിച്ചത്തെയും ഇരുട്ടിനെയും ഇത്ര സൂക്ഷ്മമായി കണക്കുകൂട്ടിയിരുന്ന ഇഖ്ബാൽ ഞങ്ങൾക്ക് അത്ഭുതമായിരുന്നു.
ഇരുളിൻ മഹാ നിദ്രയിൽ നിന്നെന്ന കവിത ചിത്രീകരിക്കുകയെന്ന ഓഫീസ് ഇടവേളയിലെ നേരം പോക്കിൽ ഇഖ്ബാൽ തന്നെ നായകനായി. വീഡിയോ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു, വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അവന്റെ നോട്ടത്തിൽ തിരിച്ചറിയാൻ ആകാത്ത ആഴമുണ്ടെന്ന്. പിന്നീട് പ്രവാസത്തെക്കുറിച്ചുള്ള ഗ്രേറ്റ് ഇന്ത്യൻ സർക്കസിലെ ഒരു എപ്പിസോഡിൽ ഇഖ്ബാൽ നായകനായ ആ ദൃശ്യങ്ങൾ വന്നു. ഇഖ്ബാൽ ഡൽഹി വിട്ട ശേഷം ഒന്നു രണ്ടു തവണയെ നേരിൽ കണ്ടിട്ടുള്ളു. തികഞ്ഞ സൂക്ഷ്മതയോടെ ക്യാമറയ്ക്ക് ചലിക്കുന്ന കണ്ണുകൾ നൽകിയ അവൻ സ്വയം അവസാനിപ്പിച്ചു പോയെന്നതിന്റെ നടുക്കം മാറുന്നില്ല. അവന്റെ നനവ് വറ്റാത്ത കണ്ണുകളാണ് ചുറ്റിലും..
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്