ദുൽഖറിന്റെ സിനിമ പൂർത്തിയാക്കണം; ലേലം രണ്ടിന് നൽകിയ വാക്ക് പാലിക്കണം; മഴവിൽ മനോരമയിലെ കോടീശ്വരനുമായി മുന്നോട്ട് പോകാൻ പ്രത്യേക അനുമതിയും വേണം; ആക്ഷൻ ഹീറോയെ അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചത് കേന്ദ്ര മന്ത്രിസ്ഥാനം തൊട്ടടുത്തെന്ന് അറിയിക്കാൻ; സിനിമയിലേയും ടിവിയിലേയും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സുരേഷ് ഗോപിയും; ബിജെപി അധ്യക്ഷനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ തുടരും
എം മനോജ് കുമാർ
കൊച്ചി: മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകാൻ സുരേഷ് ഗോപിക്ക് തടസ്സങ്ങൾ ഏറെ. സിനിമയിൽ വീണ്ടും സജീവമായതാണ് ഇതിന് കാരണം. മൂന്ന് സിനിമകളുമായി സുരേഷ് ഗോപി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിനൊപ്പം മഴവിൽ മനോരമയുടെ കോടിശ്വരൻ എന്ന പരിപാടിയുടെ അവതാരകനും. ഇതെല്ലാം പൂർത്തിയാക്കേണ്ടതുള്ളതാണ് സുരേഷ് ഗോപിക്ക് മുമ്പിലുള്ള പ്രശ്നം. സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ അതോ പാർട്ടിയുടെ കേരള അദ്ധ്യക്ഷനോ ? പാർട്ടി നേതാക്കൾക്കിടയിൽ ഈ ചർച്ച ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രികൂടിയായ അമിത് ഷാ മന്ത്രിസഭാ പുനഃസംഘടനയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തുമെന്ന സൂചനയാണ് നൽകിയത്. ഇത് കേട്ടപ്പോൾ തന്നെ തന്റെ സിനിമയിലെ ഏറ്റെടുത്ത ജോലികളെ കുറിച്ച് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര മന്ത്രിയായാലും ഈ ചുമതലകൾ നിർവ്വഹിക്കാൻ അനുവദിക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.
ജോബി ജോർജ് നിർമ്മിക്കുന്ന നിഥിൻ രഞ്ജി പണിക്കരുടെ കാവൽ എന്ന സിനിമയിലാണ് സുരേഷ് ഗോപി ഇപ്പോൾ അഭിനയിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി മലയാളത്തിൽ വീണ്ടും സജീവമാകുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പർ താരം തിരിച്ചെത്തുന്നത്. തിരിച്ചുവരവിൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടൻ മുന്നേറികൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി നായകനാവുന്ന അനൂപ് സത്യൻ ചിത്രം അടുത്തിടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ദുൽഖർ സൽമാനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം നടന്റെ ലേലം2 എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. സൂരേഷ് ഗോപിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയ സിനികളിൽ ഒന്നാണ് ലേലം. ചിത്രത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി എന്ന നടന്റെ കഥാപാത്രം പ്രേക്ഷക മനസുകളിൽ നിന്നും ഇന്നും മായാതെ നിൽക്കുന്ന ഒന്നാണ്. ജോഷിയുടെ സംവിധാനത്തിലാണ് ലേലം പുറത്തിറങ്ങിയിരുന്നത്. തിയ്യേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ സിനിമകളിൽ ഒന്നുകൂടിയായിരുന്നു ലേലം. മികച്ച കളക്ഷനും തിയ്യേറ്ററുകളിൽ നിന്നും സിനിമ സ്വന്തമാക്കിയിരുന്നു. ലേലത്തിന് രണ്ടാം ഭാഗം വരുമെന്ന് സോഷ്യൽ മീഡിയയിൽ മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നതാണ്. രൺജി പണിക്കരുടെ തിരക്കഥയിൽ മകൻ നിതിൻ രൺജി പണിക്കർ സിനിമ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള കസബ എന്ന ചിത്രത്തിലൂടെയാണ് നിതിൻ രൺജി പണിക്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
കസബയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രമായി നിതിൻ പ്ലാൻ ചെയ്ത സിനിമയായിരുന്നു ലേലം 2. എന്നാൽ അതിന്റെ തിരക്കഥ പൂർത്തിയാവാൻ വൈകിയതോടെ ആണ് കാവൽ എന്ന പുതിയ ചിത്രം അടുത്തിടെ സംവിധായകൻ പ്രഖ്യാപിച്ചത്. സുരേഷ് ഗോപി തന്നെ നായകനാവുന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. കാവലും ഒരു മാസ് ആക്ഷൻ ചിത്രമാണെന്ന സൂചനകൾ നൽകികൊണ്ടാണ് എത്തുന്നത്. കാവൽ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ ലേലം 2 നിതിൻ രൺജി പണിക്കർ ഉപേക്ഷിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ ലേലം 2 ഉപേക്ഷിച്ചിട്ടില്ലെന്നും ആ പ്രോജക്ട് നടക്കുമെന്നും സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം സുരേഷ് ഗോപിയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്താണ് മുമ്പാട്ട് പോകുന്നത്. അതുകൊണ്ടാണ് സമ്മതം മൂളിയ സിനിമാ പ്രോജക്ടിൽ അഭിനയിക്കാൻ അമിത് ഷായിൽ നിന്ന് സുരേഷ് ഗോപി അനുമതി തേടുന്നത്. സുരേഷ് ഗോപി വിസമ്മതം അറിയിച്ചാൽ ലേലം രണ്ട് നടക്കാതെ പോകും. കാവലും അനൂപ് സത്യൻ ചിത്രവും തുടങ്ങിയതു കൊണ്ടു തന്നെ പൂർത്തിയാക്കേണ്ടതുമുണ്ട്.
കേന്ദ്രമന്ത്രിമാരുടെ പ്രവർത്തന രീതിയിൽ നിരവധി നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പോട്ട് വച്ചിട്ടുണ്ട്. ഓഫീസിൽ എത്തേണ്ടതിന്റെ കൃത്യ നിഷ്ഠയാണ് ഇതിൽ പ്രധാനം. സിനിമാ ഷൂട്ടിംഗുമായി കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുരേഷ് ഗോപിക്ക് മുമ്പോട്ട് പോകേണ്ടതുണ്ട്. ഈ സമയത്ത് മുഴുവൻ കൃത്യമായി ഡൽഹിയിൽ നിൽക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ല. അഭിനയിക്കാനും അവതരണത്തിനും പോയാൽ അത് പ്രധാനമന്ത്രിക്ക് അലോസരമായാൽ ബന്ധത്തിൽ വിള്ളുണ്ടാകും. മോദിയും സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് തന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചത്. കേരളത്തിലെ ബിജെപിയിലെ ക്രൗഡ് പുള്ളറായി സുരേഷ് ഗോപിയെ മാറ്റുകയാണ് അമിത് ഷായുടെ തന്ത്രം. ഇതിന് വേണ്ടിയാണ് കേന്ദ്രമന്ത്രി പദം ഓഫർ ചെയ്യുന്നത്. ഇതിനൊപ്പം ബിജെപി അധ്യക്ഷ സ്ഥാനത്തേയ്ക്കും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്. എന്നാൽ പരിവാർ സംഘടനകളിൽ പ്രവർത്തന പരിചയമില്ലാത്ത ആളെ അധ്യക്ഷനാക്കുന്നത് ആർ എസ് എസിന് താൽപ്പര്യമില്ല. അതുകൊണ്ടാണ് സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി പരിഗണിക്കുന്നത്.
ഇതോടെ ബിജെപി അധ്യക്ഷനായി ആരും എത്താവുന്ന അവസ്ഥയിലായി. കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് ജയകുമാർ എന്നിവരാണ് പരിഗണനയിൽ. ബാലശങ്കറും അധ്യക്ഷനാകാൻ സാധ്യതയുണ്ട്. ഇവർക്കൊപ്പം സുരേഷ് ഗോപിയേയും പരിഗണിക്കുന്നു. വൽസൻ തില്ലങ്കേരിയെയാണ് കേരളത്തിലെ ആർഎസ് എസിന് കൂടുതൽ താൽപ്പര്യം. കെ സുരേന്ദ്രൻ പട്ടികയിൽ രണ്ടാമനും. രണ്ട് നാളുകൾക്ക് മുൻപേ മിസോറാം ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ പാർട്ടി കേന്ദ്രത്തിൽ അത്തരത്തിൽ ആലോചനകളുണ്ടായെന്നും ജനപ്രിയനായ നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപിയെ മനസിൽ കണ്ടാണെന്നും അറിയുന്നു.എന്നാൽ കേരളത്തിലെ നേതാക്കൾ ഈ അഭ്യൂഹങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയോട് അടിയന്തരമായി ഡൽഹിയിലേക്ക് എത്തുവാൻ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പെത്തി. ഇതോടെ സുരേഷ് ഗോപി പാർട്ടി അധ്യക്ഷനാകുമെന്ന അഭ്യൂഹം കത്തി പടർന്നു.
തൊട്ടു പിന്നാലെ സിനിമാ സെറ്റിൽ നിന്നും താരം ഡൽഹിയിലെത്തി ബിജെപി ദേശീയ അദ്ധ്യക്ഷനായ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാർലമെന്റിൽ ശീതകാല സമ്മേളനത്തിന് തൊട്ടു മുൻപായി കേന്ദ്രമന്ത്രിസഭയുടെ രണ്ടാം ഘട്ട വികസനമുണ്ടാകുമെന്ന് അറിയുന്നു. ഇതിൽ കേരളത്തിൽ നിന്നും സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് എത്തിക്കുവാൻ നീക്കമുണ്ടെന്നും അതിനെ കുറിച്ച് അറിയിക്കുന്നതിനായിട്ടാണ് താരത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. നിലവിൽ രാജ്യസഭയിലെ അംഗമാണ് സുരേഷ് ഗോപി. എന്നാൽ മന്ത്രിസഭയിലേക്കല്ല പാർട്ടിയുടെ കേരളഘടകത്തിന്റെ തലപ്പത്തേയ്ക്ക് ജനകീയനായ സുരേഷ് ഗോപിയെ നിയമിക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുവാനാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എന്നാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാനാണ് സാധ്യതയെന്ന് സിനിമയിലെ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്ത് മറുനാടനോട് പറഞ്ഞു.
ഡൽഹി സന്ദർശനത്തിന്റെ വിവരങ്ങൾ സുരേഷ് ഗോപി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ താത്പര്യം കാട്ടാതിരുന്ന സുരഷ് ഗോപി അമിത് ഷാ വിളിപ്പിച്ചതോടെയാണ് തൃശൂരിൽ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. പ്രധാനമന്ത്രിയുമായി സുരേഷ് ഗോപിക്കുള്ള അടുത്ത ബന്ധവും അനുകൂലഘടകമാണ്. അധ്യക്ഷനായി പരിഗണിക്കുന്നതിലും സുരേഷ് ഗോപിക്ക് വിയോജിപ്പില്ല. തന്റെ തിരക്കുകൾ പരിഗണിച്ച് പി പി മുകുന്ദനെ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി പദമേൽപ്പിച്ചാൽ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസ് നിലപാട് നിർണ്ണായകമാണ്. ആർഎസ്എസ് പ്രചാരകന്മാരാണ് സാധാരണ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകുന്നത്. നിലവിൽ മുകുന്ദന് പ്രചാരകനല്ല. അതുകൊണ്ട് തന്നെ മുൻ പ്രചാരകനെ ചുമതല ഏൽപ്പിക്കുന്നതിൽ അമിത് ഷായ്ക്ക് തീരുമാനം എടുക്കാനാകില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി എന്ന സാധ്യത എത്തുന്നത്.
പി എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെ സംസ്ഥാനത്ത് പുതിയ ബിജെപി അധ്യക്ഷനായുള്ള നീക്കങ്ങൾ സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ് ആദ്യം ഉയർന്നു കേട്ടത്. വി മുരളീധര പക്ഷം സുരേന്ദ്രന്റെ പേരാണ് മുന്നോട്ടുവച്ചത്. മറ്റൊരു ജനറൽ സെക്രട്ടറിയായ എം ടി രമേശിന്റെ പേരും ചർച്ചയായി. എന്നാൽ, നിലവിലുള്ള പലനേതാക്കളെയും പരീക്ഷിച്ചിട്ടും ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കാത്തതിനാൽ ജനപ്രിയനായ ഒരാളെ ആ പദവി ഏൽപ്പിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. നേരത്തേ പരിഗണനയിലുണ്ടായിരുന്നവരിൽ പലരും പാർട്ടിയിലെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമായതിനാൽ ഗ്രൂപ്പുകൾക്ക് അതീതനായ ഒരാൾ വേണമെന്ന ആലോചനയും ഉണ്ട്. അപ്രതീക്ഷിതമായി ഡൽഹിയിൽ മനോജ് തിവാരിയെ പാർട്ടി അധ്യക്ഷനായി നിയമിച്ച പോലെ കേരളത്തിലും ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെയാണ് സുരേഷ് ഗോപിയെ ഡൽഹിക്ക് വളിപ്പിച്ചത്. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനസ്വാധീനം തെളിയിക്കാൻ സുരേഷ് ഗോപിക്കു കഴിഞ്ഞുവെന്ന റിപോർട്ടും പാർട്ടി നേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ട്.
1992 മുതൽ ബിജെപിയുടെ ഓർഗനൈസിങ് സെക്രട്ടറിയായിരുന്ന പി പി മുകുന്ദൻ കുറച്ചു കാലമായി പാർട്ടിയിൽ സജീവമല്ല. എങ്കിലും പാർട്ടിക്കാർക്കിടയിൽ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്. ഇപ്പോഴുള്ള എല്ലാ നേതാക്കളും പി പി മുകുന്ദന് കീഴിൽ വളർന്നവരാണ്. ഇതെല്ലാം പരിഗണിച്ചാണ് പിപി മുകുന്ദന്റെ പേര് സുരേഷ് ഗോപി മുന്നോട്ടുവയ്ക്കുന്നത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ആഗ്രഹം ബാക്കിയാക്കി പിപി മുകുന്ദൻ മടങ്ങുമ്പോൾ
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പരിചയപ്പെട്ടവരെയെല്ലാം കുടുംബമാക്കിയ കർമ്മയോഗി; മുകുന്ദന് അന്ത്യാജ്ഞലി
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്