കാനഡയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് വൻ വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പ്; കോട്ടയത്തുകാരികളായ ദിവ്യ മോഹനും റ്റിന്റു ജോണും ചേർന്ന് തട്ടിയെടുത്തത് അഞ്ചരക്കോടി രൂപ; വിദേശത്ത് ജോലി പ്രതീക്ഷിച്ച് പണം നൽകി കബളിപ്പിക്കപ്പെട്ടത് 150തോളം നഴ്സുമാർ; പതിനൊന്ന് മാസത്തിനുള്ളിൽ ഫാമിലി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരോരുത്തരിൽ നിന്നും വാങ്ങിയത് അഞ്ച് ലക്ഷം വീതം; വിസ നൽകുമ്പോൾ ബാക്കി മൂന്ന് ലക്ഷവും നൽകണമെന്നും ധാരണ; തട്ടിപ്പു സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസ് ഏതുമില്ലാതെ
പ്രമോദ് ഒറ്റക്കണ്ടം
കോട്ടയം: നഴ്സിങ് പഠനം കഴിഞ്ഞ് വിദേശത്ത് ഒരു ജോലി ആഗ്രഹിക്കാത്ത മലയാളി നഴ്സുമാർ കുറവാണ്. ഏതുവിധേനെയും യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും അമേരിക്കയിലേക്കും എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. എന്നാൽ, ഈ ആഗ്രഹത്തെ മറയാക്കി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന നിരവധി തട്ടിപ്പുകാർ സജീവമായി രംഗത്തുണ്ട്. വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് രംഗത്ത് കൂടുതൽ ജാഗ്രത വേണമെന്ന സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും അതൊന്നും വിലവെക്കാതെ സ്വയം കുഴിയിൽ ചാടുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. കാനഡയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് നൂറ്റമ്പതോളം നഴ്സുമാരിയിൽ നിന്നുമായി അഞ്ചര കോടി രൂപ തട്ടിയെടുത്ത കോട്ടയത്തെ വ്യാജ റിക്രൂട്ടിഗ് ഏജൻസിക്കാണ് ഇപ്പോൾ പിടി വീണിരിക്കുന്നത്.
കാനഡയിലെ നോവാസ്കോർട്യയിലുള്ള കേപ് ബ്രിട്ടൻ റീജിയണൽ ഹോസ്പിറ്റലിലേക്ക് കാർഡിയാക് നേഴ്സിങ്, അസിസ്റ്റന്റ് പോസ്റ്റിലേക്കെന്ന പേരിൽ ജോലി വാഗ്ദാനം ചെയ്താണ് 150ഓളം നഴ്സുമാരിൽ നിന്നായി അഞ്ചര ക്കോടി രൂപ തട്ടിപ്പു നടത്തിയത്. രണ്ട് യുവതികൾ ചേർന്നു നടത്തുന്ന പാലായിൽ സാൻന്തോം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ലൂമിനർ അക്കാഡമിക്കെതിരെ രണ്ട് നഴ്സുമാരാണ് പൊലീസിൽ പരാത നൽകിയത്. അക്കാഡമിയുടെ പാർട്ണർമാരായ കടപ്പാട്ടൂർ താമസിച്ചു വരുന്ന ദിവ്യ മോഹൻ, പുലിയന്നൂർ സ്വദേശിനി റ്റിന്റു ജോൺ എന്നിവർക്കെതിരെയാണ് പരാതി.
വിദേശ ജോലി പ്രതീക്ഷിച്ച് പണം നൽകി ജോലി ലഭിക്കാതെ തട്ടിപ്പിന് ഇരയായ കോട്ടയം സ്വദേശിനി ജിന്റു ജോസഫ്, പാമ്പാടി സ്വദേശിനി നീതു ജോയി എന്നീ രണ്ട് നഴ്സുമാരാണ് കോട്ടയം എസ് പിക്ക് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തി പാലാ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്നും പതിനൊന്ന് മാസത്തിനുള്ളിൽ ഫാമിലി വിസാ നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ചു ലക്ഷം രൂപ വീതം തട്ടിയെടുത്തു എന്നാണ് പരാതി. വിസ നൽകുമ്പോൾ ബാക്കി 3 ലക്ഷം രൂപ കൂടി നൽകണം എന്ന വ്യവസ്ഥയാണ് ഇവർ മുന്നോട്ടു വെച്ചത്.
ദിവ്യയുടെ പാലയിലെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിലേക്കാണ് ഇരുവരും തുക കൈമാറിയത്. പണം നൽകി മൂന്നു വർഷം കഴിഞ്ഞും വിസ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇരുവരും പരാതി നൽകിയത്. ഇതിനിടയിൽ നിരവധി തവണ ഇവർ ഏജൻസി ഓഫീസിൽ പണം തിരികെ വാങ്ങാൻ സമീപിച്ചെങ്കിലും ചില രേഖകൾ നൽകി പിടിച്ചു നിൽക്കാനാണ് നടത്തിപ്പുകാർ ശ്രമിച്ചത്. നോവാസ്കോർട്യാ ഇമിഗ്രഷൻ അധികൃതരുമായി ബന്ധപ്പെട്ടപ്പോളാണ് ഇവർ നൽകിയത് മുഴുവനും വ്യാജ രേഖകളാണെന്ന് ബോധ്യമായത് തുടർന്ന് എസ് പി ക്കു പരാതി നൽകുകയായിരുന്നെന്നും ജിന്റു ജോസഫ് മറുനാടനോട് പറഞ്ഞു.
തങ്ങളെ പോലെ ഏതാണ്ട് നൂറ്റി അൽപതോളം നേഴ്സുമാരിൽ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ടെന്നും യുവതികൾ പറയുന്നു. അതേസമയം തങ്ങൾ നൂറോളം പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും വാങ്ങിയ പണത്തിൽ രണ്ടു കോടിയോളം തുക തിരികെ കൊടുത്തു എന്നുമാണ് കേസിൽ പ്രതിയായ റ്റിന്റു ജോൺ പ്രതികരിച്ചത്. അതേസമയം വിദേശ റിക്രൂട്ട്മെന്റ് നടത്താൻ ആവശ്യമായ മാൻപവർ ലൈസൻസോ മറ്റ് യാതൊരുവിധ ആധികാരിക രേഖകളോ തങ്ങൾക്കില്ലാ എന്നും ഇന്നേ വരെ ഒരാളെപ്പോലും വിദേശത്തേക്ക് അയച്ചിട്ടില്ലാ എന്നും ഇവർ തന്നെ സമ്മതിക്കുന്നു.
വിദേശ നഴ്സിങ് ജോലി ആഗ്രഹിക്കുന്നവർ കൂടൂതലായി എത്തിന്ന ഐഇഎൽടിഎസ് പരിശീലന സ്ഥാപനങ്ങളിൽ നിന്നും പഠിതാക്കളുടെ നമ്പർ സംഘടിപ്പിച്ചാണ് ഇവർ തട്ടിപ്പിനു തുടക്കമിടുന്നത്. സ്കോർ കുറവുള്ള നേഴ്സുമാരെ ഫോണിൽ വിളിച്ച് ജനസംഖ്യ തീരെ കുറവുള്ള കാനഡയിലെ നോവാസ്കോർട്യാ സംസ്ഥാനത്തെ ഹോസ്പിറ്റലിലേക്ക് നേഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിരവധി ഒഴിവുകളുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഐഇഎൽടിഎസ് സ്കോർ 5 മതിയെന്നും ഫാമിലി വിസ നൽകുമെന്നും ഇവർ പറഞ്ഞു. ഈ വാക്കുകൾ വിശ്വസിച്ചത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ മോഹിച്ചവർ എട്ട് ലക്ഷം രൂപ നൽകാമെന്ന് അറിയിക്കുകയാിരുന്നു.
ആദ്യം 5 ലക്ഷം രൂപയും വിസ നൽകുമ്പോൾ 3 ലക്ഷവും നൽകണം എന്നതായിരുന്നു ഇവരുടെ നിർദ്ദേശം. ഇത് വിശ്വസിച്ച് പണം നൽകിയ നൂറ് കണക്കിത് യുവതികളാണ് തട്ടിപ്പിനിരയായത്. കോട്ടയത്തെ ഐഇഎൽടിഎസ് പരിശീലന സ്ഥാപനത്തിലെ മുൻ ജീവനക്കാരികളായിരുന്നു ദിവ്യയു റ്റിന്റുവും. ഈ സ്ഥാപനത്തിലെ പരിചയവും ബന്ധങ്ങളും ഉപയോഗിച്ചാണ് റിക്രൂട്ട്മെന്റ് തട്ടിപ്പിനിറങ്ങിയത്. അവരുടെ സ്ഥാപനത്തിലെ ബോർഡിൽ നിരവധി കോഴ്സുകൾ ചെയ്യുന്നതായും പരസ്യം ചെയ്തിട്ടുണ്ട്.
മുൻപ് മൂന്ന് ഷട്ടർ മുറികളുണ്ടായിരുന്ന കൊട്ടാരമറ്റം ബസ് ടെർമിനലിന്റെ മുന്നിലെ സ്ഥാപനത്തിൽ ഇപ്പോൾ ഒരു മുറി മാത്രമാണ് തുറക്കുന്നത്. അതും സ്ഥിരമല്ല മറ്റു ജീവനക്കാരുമില്ല. രണ്ട് സ്ത്രീകളുടേയും പരാതിയിൽ കേസെടുത്ത പാലാ പൊലീസ് പ്രതികളുടെ ബാങ്ക് അക്കാണ്ട് അടക്കമുള്ളത് പരിശോധിച്ചു വരുന്നതായും അടുത്ത ടിവസം തുടർ നടപടികളുണ്ടാവുമെന്നും പോമറുനാടനോടു പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഇവർക്കെതിരേ നിരവധി പേർ പരാതിയുമായി വരാൻ സാധ്യതയമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍