നിനച്ചിരിക്കാതെ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ കടന്ന് കയറിയ അമേരിക്കൻ പട്ടാളത്തെ നേരിടാൻ ഐസിസ് കൂലിപട്ടാളം ഒരുങ്ങിയപ്പോൾ ആകാശത്ത് നിന്നും ആക്രമണം; ഡ്രോണുകളും ഹെലികോപ്ടറുകളും തകർത്തെറിഞ്ഞത് ഐസിസ് സാമ്രാജ്യത്തിന്റെ ആസ്ഥാനം; അവിശ്വാസികൾക്കായി അത്യപൂർവ്വ ഓർപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ട് പെന്റഗൺ; അബൂബേക്കർ അൽ ബാഗ്ദാദി ജീവിച്ചിരിക്കുന്നുവെന്ന് പറയുന്നവർക്കെല്ലാം ഇനി വായടക്കാം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഐസിസ് തലവൻ അബൂബേക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാൻ പാക്കിസ്ഥാൻ ആവശ്യപ്പെട്ടത് തെളിവാണ്. ബാഗ്ദാദിയെ കൊന്നതിന് തെളിവ് വിടുന്നത് വരെ ഇത് വിശ്വസിക്കില്ലെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ വെറുമൊരു ചെറുമീനാണ്. എങ്കിലും സംശയങ്ങൾ അന്തരീക്ഷത്തിൽ കത്തുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഓർപ്പറേഷന്റെ വീഡിയോ തന്നെ പുറത്തു വിടുകയാണ് പെന്റഗൺ. ബാഗ്ദാദിയെ പിടിച്ചു പോയി കൊന്നുവെന്ന് പറയുന്ന വിമർശകർക്ക് കൂടിയുള്ള മറുപടി. അതുകൊണ്ട് തന്നെ അബൂബേക്കർ അൽ ബാഗ്ദാദി ജീവിച്ചിരിക്കുന്നുവെന്ന് പറയുന്നവർക്കെല്ലാം ഇനി വായടക്കാം. ഓപ്പറേഷനിൽ അമേരിക്കൻ സൈനിക കരുത്ത് തകർത്തെറിഞ്ഞത് ഐസിസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ്.
ഡെൽറ്റാ ഫോഴ്സ് നീക്കത്തിന്റെ ആകാശ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ഐസിസ് തീവ്രവാദികളുമായി ഏറ്റു മുട്ടൽ നടക്കുന്നതും തുടർന്ന് ആകാശത്ത് നിന്ന് ബോംബ് വർഷിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചും ബാഗ്ദാദിയുടെ ഒളിക്കേന്ദ്രം ആക്രമിച്ചു. സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി മരിച്ചത്. ഇതിൽ സ്വന്തം മക്കളായ രണ്ട് കുട്ടികളും പൊട്ടിതെറിച്ചു മരിച്ചു. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബാഗ്ദാദിയുടെ ഒളി കേന്ദ്രത്തിലേക്ക് ഡെൽറ്റാ ടീം ഇരച്ചു കയറുകയായിരുന്നു. രണ്ട് ദിശയിൽ നിന്നായിരുന്നു ആക്രമണം. ചുവരുകളിൽ തുളയുണ്ടാക്കിയാണ് നായ അടങ്ങുന്ന കമാണ്ടോ സംഘം ഓപ്പറേഷൻ നടത്തിയത്. ഐസിസന്റെ യഥാർത്ഥ ആസ്ഥാനമായിരുന്നു അത്.
ഞായറാഴ്ച അർധരാത്രി ഇറാഖിൽ നിന്ന് 8 ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും മറ്റുമായാണ് യുഎസ് സേന സിറിയ ലക്ഷ്യമായി പറന്നത്. സ്പെഷൽ ഓപ്പറേഷൻസ് വിഭാഗമായ ഡെൽറ്റ ഫോഴ്സസിനായിരുന്നു നേതൃത്വം. ഒരു മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി ഒന്നിന് ഇദ്ലിബിലെ ബാരിഷയിലിറങ്ങുമ്പോൾ ബഗ്ദാദിയുടെ ഒളിത്താവളത്തിൽ നിന്നു വെടിയുതിർന്നു. തിരിച്ചുള്ള മിസൈൽ വർഷത്തിൽ 2 വീടുകളിലൊന്നു തരിപ്പണമായി. യുഎസ് സേന കീഴടങ്ങാൻ നിർദ്ദേശിച്ചപ്പോൾ 2 മുതിർന്നവരും 11 കുട്ടികളും പുറത്തെത്തി. എന്നാൽ ബഗ്ദാദിയും 2 ഭാര്യമാരും 3 കുട്ടികളും ഉള്ളിലെ തുരങ്കത്തിലേക്കു കടന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ സ്വയം സ്ഫോടനം നടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ യുഎസ് ഹെലികോപ്റ്ററുകൾ തിരികെ. മുൻപു രണ്ടു തവണ അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്ന ഓപ്പറേഷൻ ഇക്കുറി വിജയം. ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങൾ ഇസ്ലാം ആചാരപ്രകാരം കടലിൽ മറവു ചെയ്തതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബഗ്ദാദിയെ യുഎസ് കുടുക്കിയത് രഹസ്യനീക്കങ്ങളിലൂടെയാണ്. ബഗ്ദാദിയുടെ ഒളിസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങളും കെട്ടിടത്തിന്റെ രൂപരേഖ അടക്കമുള്ള കാര്യങ്ങളും വിശ്വസ്തനായ ചാരൻ വഴിയാണ് യുഎസ് സൈന്യത്തിനു ലഭിച്ചത്. ബഗ്ദാദിയെക്കുറിച്ചു വിവരങ്ങൾ നൽകിയ ചാരന് യുഎസ് രണ്ടരക്കോടി ഡോളർ ( ഏകദേശം 177 കോടിയോളം രൂപ) പാരിതോഷികം നൽകുമെന്ന സൂചനയും പുറത്തു വന്നു. ബഗ്ദാദിയെ പിടികൂടുന്നവർക്കു ഇത്രയും തുക യുഎസ് മുൻപ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിറിയയിലെ ഇദ്ലിബ് പ്രവശ്യയിലെ ബഗ്ദാദിയുടെ ഒളിത്താവളവും സിറിയൻ അതിർത്തിയിൽ കൂടുതൽ സുരക്ഷ തേടി ബഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളാണെന്നാണ് സൂചന. ബഗ്ദാദിയെ സൈന്യം വളയുമ്പോഴും ഇയാൾ ഒപ്പമുണ്ടായിരുന്നു. ബഗ്ദാദി കൊല്ലപ്പെട്ടതിനു ശേഷം ഇയാൾ കുടുംബത്തോടൊപ്പം രക്ഷപെട്ടതായാണ് റിപ്പോർട്ട്. ഐഎസ് ആക്രമണത്തിൽ അടുത്ത ബന്ധു കൊല്ലപ്പെട്ടതാണ് ഐഎസിനെതിരെ പ്രവർത്തിക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. എന്നാൽ ഇങ്ങനെയൊരു ചാരനെ കുറിച്ച് പെന്റഗണോ വൈറ്റ്ഹൗസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തീർത്തും അനൗദോഗികമായ
ബഗ്ദാദിയുടെ ഒളിസങ്കേതത്തിൽ കടന്നു കയറിയ കുർദ് ചാരനാണു കെട്ടിടത്തിന്റെ രൂപരേഖ, ബഗ്ദാദിക്കൊപ്പം എത്ര പേർ തുടങ്ങിയ വിവരങ്ങൾ ചോർത്തിയതെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നത്. കമാൻഡോ നടപടിക്ക് സഹായമാകുന്ന രീതിയിൽ ചില വിവരങ്ങൾ കുർദുകൾ നൽകിയിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നേരത്തേ പറഞ്ഞിരുന്നു. ബഗ്ദാദിയുടെ താമസസ്ഥലം വരെ എത്താൻ സാധിച്ചിരുന്നതായും ഇവിടെ നിന്നാണ് ബഗ്ദാദിയുടെ അടിവസ്ത്രം ശേഖരിച്ചതെന്നും കുർദുകൾ നയിക്കുന്ന എസ്ഡിഎഫിന്റെ ഉപദേശകൻ പൊലാറ്റ് കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ബഗ്ദാദിയുടെ അടിവസ്ത്രം മോഷ്ടിച്ചത് താനാണെന്നു കുർദുകളിലൊരാൾ അവകാശവാദം ഉന്നയിച്ചിരുന്നു. ഇയാൾക്കാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നും ബഗ്ദാദിയെ കുടുക്കിയത് ഇയാളെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പുലർച്ചെ സിറിയയിൽ നടത്തിയ സൈനിക നടപടിക്കൊടുവിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. തുർക്കി അതിർത്തിയോടു ചേർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് വളയുകയായിരുന്നു.
പിടിക്കപ്പെടുമെന്നായപ്പോൾ, സ്വയം നടത്തിയ സ്ഫോടനത്തിൽ ബഗ്ദാദിയുടെ മൂന്നു കുട്ടികളും കൊല്ലപ്പെട്ടതായും ട്രംപ് വ്യക്തമാക്കി. യുഎസ് സൈന്യത്തിന്റെ കയ്യിൽപെടാതെ ഭയന്നോടിയ ബഗ്ദാദി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച്ജീ വനൊടുക്കുകയായിരുന്നു. അഞ്ചു വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന ബഗ്ദാദി. ബാഗ്ദാദിയെ വേട്ടയാടിയ അമേരിക്കൻ സൈനിക നായയുടെ ചിത്രം ട്വീറ്റ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾക്ക് പുതു മാനം നൽകിയിരുന്നു. ബാഗ്ദാദിയെ വേട്ടയാടി കൊലപ്പെടുത്തുന്നതിൽ മഹത്തായ പങ്കുവഹിച്ച അത്ഭുതകരമായ നായ എന്ന വിശേഷണത്തോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്. നായയുടെ ചിത്രം പങ്കുവെച്ചെങ്കിലും പേര് വെളിപ്പെടുത്താനാകില്ലെന്നും ട്രംപ് പറയുന്നു. ബാഗ്ദാദിയെ പിന്തുടർന്ന് പിടികൂടി കൊലപ്പെടുത്തുന്നതിൽ മികച്ച പങ്കുവഹിച്ച നായയാണിതെന്നും ട്രംപ് ട്വീറ്റിൽ പറയുന്നു.
സുരക്ഷാ കാരണങ്ങളാൽ നായയുടെ പേരോ ഫോട്ടോയോ പുറത്തുവിടില്ലെന്ന് പെന്റഗൺ തിങ്കളാഴ്ച അറിയിച്ചിരുന്നെങ്കിലും ട്രംപ് നായയുടെ ചിത്രം പുറത്തുവിടുകയായിരുന്നു. 'നായ ഇപ്പോഴും ഓപ്പറേഷൻ തീയറ്ററിലാണ്, എപ്പോൾ പൂർണ ആരോഗ്യവാനായി ഡ്യൂട്ടിയിലേക്ക് മടങ്ങാൻ കഴിയുമെന്ന് അറിവില്ല. അതുകൊണ്ട് തന്നെ അതുവരെ ഫോട്ടോകളോ നായയുടെ പേരോ മറ്റോ പുറത്തുവിടാൻ ഉദ്ദേശ്യമില്ല,' എന്നായിരുന്നു നേരത്തെ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞത്. സിറിയയിലെ സൈനിക നീക്കത്തിനിടെ നായയാണ് ബഗ്ദാദിയെ ഒരു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇവിടെ വച്ച് മൂന്ന് മക്കൾക്കൊപ്പം ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയത്. സ്ഫോടനത്തിൽ നായക്ക് പരിക്കേൽക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്