'കാറ്റ് കടൽ അതിരുക'ളുടെ പ്രമേയം ഉള്ള് നീറുന്ന രോഹിഗ്യൻ-ടിബറ്റ് അഭയാർഥി പ്രശ്നങ്ങൾ; രണ്ടു കോടിയിലേറെ മുതൽമുടക്കുള്ള സിനിമയുടെ ചിത്രീകരണം തന്നെ നടന്നത് ടിബറ്റൻ സെറ്റിൽമെന്റിലും രോഹിഗ്യൻ അഭയാർഥി ക്യാമ്പുകളിലും; സെൻസറിംഗിനു എത്തിച്ചപ്പോൾ അന്താരാഷ്ട്ര വിഷയം, വിദേശ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സെൻസർ ബോർഡിന്റെ അനുമതി നിഷേധം; സമദ് മങ്കടയുടെ സിനിമ പുറംലോകം കാണാതെ പെട്ടിയിൽ; ഐഎഫ്എഫ്കെയിലും പ്രദർശിപ്പിക്കാൻ അനുമതിയില്ല
എം മനോജ് കുമാർ
തിരുവനന്തപുരം: ഉള്ള് നീറുന്ന രോഹിഗ്യൻ-ടിബറ്റ് അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്ന 'കാറ്റ് കടൽ അതിരുകൾ' സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമാകുന്നു. കിച്ചാമണി എംബിഎ ക്കു ശേഷം സമദ് മങ്കട സംവിധാനം ചെയ്യുന്ന ചിത്രമായ 'കാറ്റ് കടൽ അതിരുകൾ'ക്കാണ് അന്താരാഷ്ട്ര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. ഒരു കട്ട് പോലും ചൂണ്ടിക്കാട്ടാതെ, അന്താരാഷ്ട്ര വിഷയം കൈകാര്യം ചെയ്യുന്നു, വിദേശ ബന്ധങ്ങളെ ബാധിക്കുമോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട് എന്നൊക്കെ കാരണം നിരത്തിയാണ് അനുമതി നിഷേധം വന്നത്. കാര്യമായ പ്രശ്നങ്ങൾ ഒന്നും ചൂണ്ടിക്കാട്ടാതെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച തീരുമാനത്തിന്നെതിരെ സിനിമാ വൃത്തങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യ നിഷേധ പ്രശ്നമായാണ് സെൻസർ ബോർഡ് നടപടി വീക്ഷിക്കപ്പെടുന്നത്. സിനിമ റിവൈസ്ഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ കമ്മറ്റി കണ്ട ശേഷം മാത്രമേ ഇനി പ്രദർശനാനുമതി ലഭിക്കുകയുള്ളൂ.
റിവൈസിങ് കമ്മറ്റിയുടെ നിലപാട് എതിരായായാൽ സിനിമയുടെ ഭാവി ഇരുളടയുകയും ചെയ്യും. ബൈലക്കുപ്പയിലെ ടിബറ്റൻ അഭയാർഥി സെറ്റിൽമെമെന്റ്, ധർമ്മശാല, സിക്കിം, നാഥുലപാസ്, ഹിമാചൽപ്രദേശ്, ഡൽഹിയിലെ രോഹിഗ്യൻ അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിലായാണ് സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങിനെ യാതനകളും കഷ്ടതകളും മറികടന്നു അണിയറ പ്രവർത്തകർ സാക്ഷാത്ക്കരിച്ച സിനിമയാണ് ഇപ്പോൾ പെട്ടിയിലുറങ്ങുന്നത്. റിവൈസിങ് കമ്മറ്റിക്ക് വിട്ടതോടെ സിനിമയുടെ പ്രദർശനം അനിശ്ചിതമായി നീണ്ടുപോകും. ചലച്ചിത്രമേളകളിലേക്കും കൂടി ഉദ്ദേശിച്ചുള്ള സിനിമയായതിനാൽ മേളയ്ക്ക് സിനിമ എത്തിക്കാൻ കഴിയാത്ത പ്രശ്നം വരും. ഇതു കാരണമാണ് സെൻസർ ബോർഡ് നൽകിയ ഇരുട്ടടിയായി ഈ നടപടിയെ സിനിമയുടെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.
ഒക്ടോബർ പതിനെട്ടിന് സെൻസർ കഴിഞ്ഞ സിനിമയ്ക്കാണ് ഇപ്പോൾ വളരെ വൈകി പ്രദർശനാനുമതി നിഷേധിച്ച് തീരുമാനം വന്നിരിക്കുന്നത്. വർഗം, ദേശം, ഭാഷ എന്നിവയുടെ അതിർവരമ്പുകൾ മറികടന്നു മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. ഈ മാസം റിലീസിങ് പ്രഖ്യാപിച്ച സിനിമയാണ് സെൻസർ അനുമതി പ്രശ്നത്തിൽ പെട്ടിയിൽ കിടക്കുന്നത്. രണ്ടു കോടിയിലേറെ മുടക്കി നിർമ്മിച്ച സിനിമയുടെ ഭാവി ഇതോടെ പ്രതിസന്ധിയിലായി. ഇതാണ് അണിയറ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നത്. രണ്ടു കോടിയിലേറെ മുതൽ മുടക്കിൽ പൂർത്തിയാക്കിയ സിനിമ പെട്ടിയിലാവുമ്പോൾ സംഭവിക്കുന്ന നഷ്ടവും ഇവരെ അലട്ടുന്നുണ്ട്. അനു മോഹനും, ദവോ ലാ മോ എന്ന ടിബറ്റൻ അഭയാർഥി പെൺകുട്ടിയുമാണ് സിനിമയിലെ നായക വേഷത്തിൽ എത്തുന്നത്. ലിയോണാ ലിഷോയ്, കൈലാഷ്, ഡോ വേണുഗോപാൽ എന്നീ പുതുമുഖ താരങ്ങളും ചിത്രത്തിൽ മുഖ്യ വേഷത്തിലുണ്ട്. ഒരു രാജ്യത്തേയും മോശമായി ബാധിക്കാത്ത, പ്രതിസ്ഥാനത്ത് നിർത്താത്ത പ്രമേയം എന്നാണ് സിനിമയെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. രാജ്യം ഇല്ലാതായതോടെ അഭയാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണ് സിനിമ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമ എങ്ങിനെ രാജ്യങ്ങൾക്ക് എതിരാകും എന്നാണ് ഇവർ ഉയർത്തുന്ന ചോദ്യം.
ഏത് രാജ്യത്തും പ്രദർശിപ്പിക്കാൻ സജ്ജമായ നിലയിൽ പൂർത്തീകരിച്ച ചിത്രം കൂടിയാണ് സെൻസർബോർഡിന്റെ കടുത്ത നിലപാട് കാരണം പെട്ടിയിലായത്. രോഹിഗ്യൻ-ടിബറ്റ്ൻ അഭയാർഥികളുടെ കഥയാണ് സിനിമ പറയുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് രോഹിഗ്യൻ-ടിബറ്റൻ അഭയാർഥി പ്രശ്നങ്ങളെ കാണുന്ന സിനിമ കൂടിയാണിത്. ടിബറ്റൻ അഭയാർഥികൾ ഇന്ത്യയിൽ എത്തിയതിന്റെ അറുപതാം വാർഷികം കൂടിയാണ് ഇപ്പോൾ ആചരിക്കപ്പെടുന്നത്. 1959ലാണ് ടിബറ്റൻ അഭയാർഥികൾ ഇന്ത്യയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ അറുപതാം വാർഷിക വേളയിൽ ടിബറ്റൻ പ്രശ്നം ഒരു തവണ കൂടി ഓർമ്മിക്കപ്പെടുകയാണ് സിനിമയിലൂടെ ചെയ്യുന്നത്. എല്ലാം ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സംസ്കാരം കൂടിയാണ് സിനിമയിലൂടെ തുറന്നു കാട്ടപ്പെടുകയും ചെയ്യുന്നത്. ഉള്ള് നീറുന്ന സാമൂഹിക പ്രശ്നങ്ങൾ ആണ് സിനിമയിൽ കൈകാര്യം ചെയ്യുന്നതും. തിരുവനന്തപുരത്തെ റീജണൽ കമ്മറ്റിക്ക് തന്നെ സെൻസർ സർട്ടിഫിക്കറ്റ് നല്കാമെന്നിരിക്കെയാണ് അന്താരാഷ്ട്ര ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.
സെൻസർ ബോർഡ് തീരുമാനം ഇരുട്ടടിയാണ്-സംവിധായകൻ സമദ് മങ്കട മറുനാടൻ മലയാളിയോട് പറഞ്ഞു. അന്താരാഷ്ട്ര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ സൗഹൃദ ബന്ധങ്ങളെ ബാധിക്കുമോ എന്ന ആശങ്കയാണ് സെൻസർ ബോർഡ് അംഗങ്ങൾ പങ്കു വയ്ക്കുന്നത്. അതിനാൽ റിവൈസിങ് കമ്മറ്റിക്ക് വിടുകയാണ്. സെൻസർ ബോർഡ് അംഗങ്ങൾ അറിയിച്ചു. സിനിമ തത്ക്കാലം പെട്ടിയിലാണ്. ഇനി റിവൈസിങ് കമ്മറ്റി കണ്ട ശേഷം മാത്രമേ അവരുടെ അഭിപ്രായങ്ങൾക്ക് വിധേയമായി മാത്രമേ സിനിമയ്ക്ക് പ്രദർശനാനുമതി ലഭിക്കുകയുള്ളൂ. വലിയ കഷ്ടപ്പാടുകൾ മറികടന്നു ഞങ്ങൾ പൂർത്തീകരിച്ച് സിനിമ കൂടിയാണിത്. കിച്ചാമണി എംബിഎയ്ക്ക് ശേഷം ഏറെ കാത്തിരുന്നാണ് ഇത്തരമൊരു നല്ല കഥ ഒത്തുവന്നത്. വെല്ലുവിളികൾ അതിജീവിച്ച് സിനിമ പൂർത്തീകരിച്ച് സെൻസർ സർട്ടിഫിക്കറ്റിന് എത്തിച്ചപ്പോൾ നിരാശയാണ് ഫലം-സമദ് മങ്കട പറയുന്നു.
ഐഎഫ്എഫ്കെയിൽ ഇക്കുറി സിനിമ പരിഗണനയ്ക്ക് നൽകിയിരുന്നു. എന്നാൽ ഐഎഫ്എഫ്കെയും സിനിമയ്ക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഐഎഫ്എഫ്കെ സിനിമാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ഉയർന്നിരിക്കെ തന്നെയാണ് അഭയാർഥി പ്രശ്നം കൈകാര്യം ചെയ്ത സിനിമ ഐഎഫ്എഫ്കെയും തിരസ്ക്കരിച്ചത്. സിനിമയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ താനിത് കണ്ടിട്ടില്ലെന്നാണ് ജൂറി അംഗം പ്രതികരിച്ചത് എന്ന് സിനിമാ പ്രവർത്തകർ ഇറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് ഐഎഫ്എഫ്കെ അനുമതി നിഷേധിച്ചപ്പോൾ നീറുന്ന അന്താരാഷ്ട്ര പ്രശ്നം കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് സെൻസർ ബോർഡും അനുമതി നിഷേധിച്ചിരിക്കുന്നു.
ഇതിനു മുൻപും സെൻസർ ബോർഡ് നടപടികൾ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. സനൽകുമാർ ശശിധരന്റെ എസ് ദുർഗയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ എസ് എന്ന അക്ഷരത്തിന് ശേഷം ഗുണനചിഹ്നം പാടില്ലെന്നുള്ള ഉപാധിയോടെ കേന്ദ്ര സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റി പിന്നീട് ചിത്രത്തിന് പ്രദർശനാനുമതി നൽകുകയായിരുന്നു. നിരവധി വിവാദ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സെൻസർ ബോർഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പഹ്ലജ് നിഹ്ലാനിയെ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പുറത്താക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍