ഭാര്യവീട്ടിലേക്ക് വന്നത് ഒളിച്ചോടിയ മകളെയും കാമുകനെയും തേടി; വാക്ക് തർക്കവും സംഘട്ടനവും നടന്നത് ഭാര്യാപിതാവും സഹോദരനുമായും; സംഭവം അറിഞ്ഞു പ്രശ്നത്തിൽ ഇടപെട്ടത് നാട്ടുകാരായ അരുൺലാലും പ്രേംലാലും; ഗുരുദേവനെ അപമാനിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയ സിപിഎം കൗൺസിലർക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചവർ അറസ്റ്റിലായപ്പോൾ പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് ആക്ഷേപവും; ഇലവുംതിട്ടയിലെ സജീവ് വധക്കേസിൽ അറസ്റ്റിലായവർ യഥാർത്ഥ പ്രതികൾ തന്നെയോ?
എം മനോജ് കുമാർ
ഇലവുംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിൽ സജീവ് വധവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധികളെ ആണെന്ന് ആക്ഷേപം. യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും സജീവ് ആക്രമിക്കപ്പെടുമ്പോൾ രക്ഷിക്കാൻ എത്തിയവർ പ്രതി ചേർക്കപ്പെടുകയും ചെയ്ത സംഭവത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സജീവ് ആക്രമിക്കപ്പെടുന്ന വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ രണ്ടു പേരാണ് കേസിലെ പ്രതികൾ ആയതെന്നാണ് ഇതുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഗ്രാമശക്തി പൗരസമിതി ഭാരവാഹികൾ ആരോപിക്കുന്നത്. സംഭവത്തിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് ഗ്രാമശക്തി ഭാരവാഹികൾ പരാതി നൽകി.
വിദേശത്ത് ജോലിയുണ്ടായിരുന്ന സജീവിന്റെ കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് കുടുംബത്തിൽ ഉള്ളവർ തന്നെയാണ് സജീവിനെ മർദ്ദിച്ചത് എന്നാണ് ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ പ്രതി ചേർക്കപ്പെട്ടവർ ഇതുമായി ബന്ധമില്ലാത്ത നാട്ടുകാരാണ്. സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലാകാനുള്ളത് സജീവിനെ മർദ്ദിച്ചവരാണ്. എന്നാൽ അറസ്റ്റിലായതോ സജീവിനെ രക്ഷിക്കാൻ ഓടിയെത്തിയവരും. ഇതെന്തു നീതി എന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായത് അരുൺലാലാണ്. അരുൺലാൽ, പ്രേംലാൽ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. സജീവ് ആക്രമിക്കപ്പെട്ടുന്ന വിവരം അറിഞ്ഞു ഇവർ അവിടെ വന്നതാണെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. സംഭവം കുടുംബവഴക്കായിരുന്നു. പ്രതി ചേർക്കപ്പെട്ടത് നാട്ടുകാരും. ഇതാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ ആക്ഷേപം.
കേസുമായി ബന്ധപ്പെട്ടു വാർഡ് കൗൺസിലർക്കെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. മെഴുവേലി പഞ്ചായത്തിലെ സിപിഎം അംഗം ഗുരുദേവനെ അപമാനിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകരായ അരുൺലാലും പ്രേംലാലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ സിപിഎമ്മിനും വാർഡ് കൗൺസിലർക്കും ഇരുവർക്കും എതിരെ വിരോധം നിലനിൽക്കുന്നുണ്ട്. ഭാര്യവീട്ടുകാർ സജീവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചപ്പോൾ ഈകേസിൽ അരുൺലാലും പ്രേംലാലും പ്രതിചേർക്കപ്പെട്ടതും രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമാണ് എന്ന ആക്ഷേപവും ഇലവുംതിട്ടയിൽ സജീവമാണ്.
ജൂലൈ 27 നാണ് സജീവ് ഇലവുംതിട്ടയിലെ ഭാര്യ വീട്ടിൽ ആക്രമിക്കപ്പെടുന്നത്. മദ്യപിച്ചാണ് സജീവ് ഇലവുംതിട്ടയിലെ ഭാര്യവീട്ടിൽ എത്തുന്നത്. ഭാര്യാപിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനുമായാണ് സജീവ് വഴക്കുണ്ടാക്കുന്നത്. ഈ സംഘട്ടനത്തിൽ സജീവിനെ ഇവർ ക്രൂരമായി മർദിച്ചു. കുഴഞ്ഞുവീണു കിടക്കുകയായിരുന്നു സജീവ്. സംഭവം അറിഞ്ഞേത്തിയ നാട്ടുകാരാണ് ഓട്ടോ വിളിച്ചു വരുത്തിയത്. ഓട്ടോ വന്നപ്പോൾ നടന്നു പോയാണ് സജീവ് ഓട്ടോയിൽ കയറിയത്. തുടർന്ന് ബന്ധുക്കൾ സജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സക്കിടെ ഓഗസ്റ്റ് ഒന്നിനാണ് സജീവിന്റെ മരണം സംഭവിക്കുന്നത്. എന്നാൽ കേസ് വന്നതോ നാട്ടുകാർക്കെതിരെയും. ഇതാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ പ്രവർത്തനം തുടങ്ങാൻ കാരണം.
ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ ഉള്ളടക്കം:
ഇലവുംതിട്ടയിലെ സജീവിന്റെ ഭാര്യാവീട്ടിൽ ജൂലൈ 27 നു നടന്നത് കുടുംബവഴക്കാണ്. മദ്യപിച്ച് എത്തിയ സജീവുമായി ഭാര്യാപിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനും വഴക്കിട്ടു. ഇത് സംഘർഷമായി. സജീവിന് നല്ല രീതിയിൽ മർദ്ദനവുമേറ്റു. സംഭവം നടക്കുമ്പോൾ 50 മീറ്റർ അകലെയുള്ള വീട്ടിൽ എസ്എൻഡിപിയുടെ ഒരു പ്രാർത്ഥനാ യോഗം നടക്കുന്നുമുണ്ട്. ഇവർ സംഭവങ്ങൾക്ക് ദൃക്സാക്ഷികളുമാണ്. ഇവർ സംഭവം കണ്ടു ഓടി അവിടെ എത്തിയതാണ്. ആ സമയം സജീവ് മുറ്റത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ആ സമയം മൊബൈൽ ഫോണും പേഴ്സും താഴെ വീണുകിടക്കുകയായിരുന്നു. സജീവിന്റെ കൈവിരലിൽ നിന്നും ചോര വരുന്നുമുണ്ടായിരുന്നു. നാട്ടുകാർ സംഭവം അറിഞ്ഞു ഓട്ടോ വിളിച്ചു. ആ ഓട്ടോയിൽ സജീവ് നടന്നു വന്നാണ് കയറി പോയത്. അന്ന് രാത്രി സജീവിനെ ബന്ധുക്കൾ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ സെന്ററിലും അവിടുന്ന് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലും കൊണ്ട് പോയതായി അറിഞ്ഞു. തന്നെ മകളുടെ കാമുകൻ മനുവും മറ്റു മൂന്നു പേരും ചേർന്ന് മർദ്ദിച്ചതായി സജീവ് മൊഴി നൽകിയതായി അറിയുന്നു. നാലു പേർക്ക് എതിരെ കേസ് ഈ പ്രശ്നത്തിൽ പൊലീസ് കേസ് എടുത്തതായും അറിയുന്നു.
മർദ്ദനത്തിനു ശേഷം സജീവിന്റെ ഭാര്യാ പിതാവായ ഗോപാലൻ താനും രാജനും കൂടി കമ്പി വടി കൊണ്ടും പട്ടിക കൊണ്ടും സജീവിനെ അടിച്ചതായും ഇനി ഇങ്ങോട്ട് വരില്ല എന്നും ഗോപാലൻ അയൽവാസികളോട് പറഞ്ഞിട്ടുണ്ട്. രണ്ടു വർഷം മുൻപ് ബൈക്ക് അപകടത്തിൽ സജീവിന് നട്ടെല്ലിനു ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. രണ്ടു മാസത്തിലധികം വൈക്കം ഇന്റോ-അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അടുത്ത പത്ത് വർഷത്തേക്ക് ഭാരം എടുക്കുകയോ, വീഴുകയോ, നട്ടെല്ലിനു ക്ഷതം ഉണ്ടാകുന്ന ജോലിയോ ചെയ്താൽ മരണം വരെ സംഭവിക്കാം എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇത് അറിയാവുന്നവർ സജീവിന്റെ ഭാര്യാ പിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനും മാത്രമാണ്.
വിദേശത്ത് നിന്നും വന്ന ദിവസം സജീവ് മദ്യപിച്ചാണ് വീട്ടിൽ എത്തിയത്. എഴുന്നേൽക്കാൻ കഴിയാത്ത ഭാര്യയെയും മകളെയും സജീവ് മർദ്ദിച്ചിരുന്നു. വെളുപ്പിനു മകളും കാമുകനും ആറന്മുള പൊലീസിൽ പരാതി നൽകിയിരുന്നു. സജീവിന്റെ മരണ ശേഷം മകൾ നടത്തിയ വാർത്താസമ്മേളനത്തിൽ സജീവിനെ ആരും മർദ്ദിച്ചതായി പറയുന്നില്ല. ഇതൊന്നും ഇലവുംതിട്ട പൊലീസ് പരിഗണിച്ചില്ല. എന്നാൽ നാട്ടുകാരായ രണ്ടു പേരെ കേസിൽപ്പെടുത്തുകയും ചെയ്തു. അതിനാൽ സത്യസ്ഥിതി വെളിയിൽ വരാൻ പൊലീസിലെ പ്രത്യേക സംഘമോ ക്രൈംബ്രാഞ്ച് അന്വേഷണമോ ഈ കേസിൽ വേണം-ഇതാണ് ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ പ്രതികരണം:
ഇലന്തൂർ പരിയാരത്താണ് കൊല്ലപ്പെട്ട സജീവിന്റെ വീട്. വിവാഹം കഴിച്ചത് മെഴുവേലിയിൽ നിന്നാണ്. ഇവിടെ വച്ചാണ് സജീവ് ആക്രമിക്കപ്പെട്ടത്. സജീവിന്റെ മകൾക്ക് ഒരു പ്രേമബന്ധമുണ്ട്. ഇതിൽ സജീവന് എതിർപ്പുണ്ട്. മകൾ ഒരു ബാങ്കിൽ താത്കാലിക സ്റ്റാഫ് ആണ്. മകളുടെ കാമുകൻ മനുവും കൂട്ടാളികളും തന്നെ മർദ്ദിച്ച് എന്ന് കാണിച്ച് സജീവ് ആറന്മുള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സജീവ് വിദേശത്ത് നിന്നും വന്ന ശേഷം മകൾ കാമുകന്റെ കൂടെ പോയിട്ടുണ്ട്. മകൾ അമ്മയുടെ വീട്ടിൽ എത്തി എന്നറിഞ്ഞാണ് സജീവ് ഇലന്തൂര് ഭാര്യവീട്ടിൽ എത്തുന്നത്. മദ്യപിച്ചായിരുന്നു ഭാര്യ വീട്ടിലേക്കുള്ള സജീവിന്റെ വരവ്. വന്നപ്പോൾ തന്നെ സജീവ് ഭാര്യാ പിതാവിനെ മർദ്ദിച്ചു. ഭാര്യാ സഹോദരനും ഭാര്യാ പിതാവും കൂടിയാണ് സജീവിനെ മർദ്ദിക്കുന്നത്. പട്ടിക കഷണവും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് മർദ്ദനം നടത്തിയത്.
എസ്എൻഡിപി പ്രാർത്ഥനാ സംഘം ഈ പ്രശ്നങ്ങൾ കാണുന്നുമുണ്ട്. ഭാര്യവീട്ടിലെ സംഘർഷം ആണ് മർദ്ദനത്തിൽ കലാശിച്ചത്. അരുൺലാലും പ്രേംലാലും പ്രശ്നങ്ങൾ അറിഞ്ഞു അവിടെ എത്തിയതാണ്. ഒരു പലചരക്ക് കടക്കാരനാണ് ഇവരെ സംഭവ സ്ഥലത്തേക്ക് അയക്കുന്നത്. അരുൺലാൽ മർച്ചന്റ് നേവിയിലാണ്. പ്രേംലാൽ ഗൾഫിലുമാണ്. ഇവർ രണ്ടുപേരും ലീവിന് വന്നതാണ്. ഇവർ അവിടെ എത്തിയപ്പോൾ അടികൊണ്ടു സജീവ് വീണു കിടക്കുകയാണ്. മൊബൈൽ, പേഴ്സ് എന്നിവ സജീവിന് നൽകുന്നതും ഓട്ടോ വിളിച്ചു കൊടുക്കുന്നതും ഇവർ രണ്ടു പേരുമാണ്. ബന്ധുവായ പലചരക്ക് കടക്കാരനും അവിടെ എത്തി. ഇവർ ഉള്ളപ്പോൾ നടന്നാണ് സജീവ് ഓട്ടോയിൽ കയറി പോകുന്നത്.
പക്ഷെ കേസ് വന്നപ്പോൾ സജീവിന്റെ ഭാര്യവീട്ടുകാർ പ്രതിസ്ഥാനത്തില്ല. പകരം രക്ഷിക്കാൻ എത്തിയവരാണ് പ്രതിപ്പട്ടികയിൽ. പ്രേംലാൽ ഒന്നാം പ്രതിയും അരുൺ ലാൽ രണ്ടാം പ്രതിയും. അരുൺലാൽ ആണെങ്കിൽ 50 ദിവസത്തിലേറെ ജയിലിൽ കിടന്നു. ഇതാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്കെല്ലാം ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. കൂട്ട നിവേദനമായാണ് പരാതി നൽകിയത്. പക്ഷെ ഈ പരാതിയിൽ നടപടി വന്നിട്ടില്ല. സജീവന്റെ ഭാര്യാപിതാവും ഭാര്യാ സഹോദരനും കൂടിയാണ് മർദ്ദനം നടത്തിയത്. അവർ പ്രതികൾ അല്ല. അവരെ പ്രതികളാക്കണം. നാട്ടുകാരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഇതാണ് ഞങ്ങളുടെ ആവശ്യം-ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.
അറസ്റ്റ് ചെയ്തവർ യഥാർത്ഥ പ്രതികൾ തന്നെയെന്ന് ഇലവുംതിട്ട പൊലീസ്
സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ അരുൺലാലും ഒളിവിലുള്ള പ്രേംലാലും യഥാർത്ഥ പ്രതികൾ തന്നെയെന്നു ഇലവുംതിട്ട പൊലീസ്. ഞങ്ങൾ സജീവിന്റെ മൊഴിയെടുത്തിരുന്നു. മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത് എന്നാണ് മൊഴിയിൽ പറയുന്നത്. കാമുകനും സുഹൃത്തുക്കളും സംഭവം നടക്കുമ്പോൾ അവിടെയില്ല. മകളുടെ കാമുകൻ ആരെന്നു സജീവിന് അറിയുകയുമില്ല. ഞങ്ങൾ കേസ് എടുത്തത് സജീവിന്റെ മൊഴി പ്രകാരം മകളുടെ കാമുകനും സുഹൃത്തുക്കൾക്കും എതിരായാണ്. സജീവിനു മർദ്ദനമേറ്റ ദിവസം സജീവ് വന്നത് ഒരു ഓട്ടോയിലാണ്. ആ ഓട്ടോ ഡ്രൈവർ അവിടെതന്നെയുണ്ടായിരുന്നു. ആ സമയം ആരാണ് അവിടെ എത്തിയത് എന്ന് അന്വേഷണം നടത്തിയപ്പോൾ ഓട്ടോ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോൾ രണ്ടു പേർ ബൈക്കിൽ അവിടെയ്ക്ക് വന്നു എന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് കടക്കാരനിലേക്ക് അന്വേഷണം നടത്തിയപ്പോൾ ഇവർ രണ്ടുപേരെയും താൻ അയച്ചതാണ് എന്നാണ് കടക്കാരൻ മൊഴി നൽകിയത്. ഇവർ സംഭവം അറിഞ്ഞു അവിടെ എത്തിയത് തന്നെയാണ്.
അരുൺലാലും പ്രേംലാലും സജീവും തമ്മിൽ വാക്ക് തർക്കം വന്നു. ഇവർ രണ്ടു പേരും ചേർന്ന് സജീവിനെ മർദ്ദിച്ചു. മർദ്ദനം നടക്കുമ്പോൾ ഭാര്യാ പിതാവും സഹോദരനും അവിടെയുണ്ട്. ഭാര്യാപിതാവ് 90 വയസുള്ള ആളാണ്. ഭാര്യാ സഹോദരൻ എഴുന്നേറ്റ് നടക്കാൻ പോലും ശേഷിയില്ലാത്ത ആളും. പിന്നെയുള്ളത് വൃദ്ധമാതാവാണ്. പ്രതി ചേർക്കപ്പെടെണ്ടവർ തന്നെയാണ് പ്രതി ചേർക്കപ്പെട്ടത്. ഭാര്യാ സഹോദരനും ഭാര്യാ പിതാവും സാക്ഷിപ്പട്ടികയിൽ മാത്രമേ വരൂ. ഗൾഫിൽ നിന്നും വന്ന സജീവ് മദ്യപിച്ച് വീട്ടിൽ എത്തിയ ശേഷം എഴുന്നേറ്റ് നടക്കാൻ കഴിയാത്ത ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇതിനു മകൾ സാക്ഷിയാണ്. ഇതോടെ മകൾ അമ്മയെയും കൂട്ടി അമ്മയുടെ വീട്ടിൽ എത്തുകയായിരുന്നു. ഇതിനു ശേഷമാണ് സജീവിന്റെ ആക്രമണം ഭാര്യവീട്ടുകാരുടെ നേർക്ക് വന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്