പിപി മുകുന്ദനെ ഓർഗനൈസിങ് സെക്രട്ടറിയാക്കിയാൽ അധ്യക്ഷനാകാമെന്ന് സുരേഷ് ഗോപി; ആക്ഷൻ ഹീറോയെ ഡൽഹിക്ക് വിളിപ്പിച്ച് അമിത് ഷാ; ബിജെപിയെ ഇനി കേരളത്തിൽ നയിക്കുക സൂപ്പർതാരം തന്നെയെന്ന സൂചന നൽകി ദേശീയ നേതാക്കളും; വിജ്ഞാൻ ഭാരതി നേതാവ് ജയകുമാർ വിസമ്മതം അറിയിച്ചതോടെ ശ്രീധരൻ പിള്ളയുടെ പിൻഗാമിയെ നിശ്ചയിക്കാൻ ഡൽഹിയിൽ നടക്കുന്നത് അതിവേഗ ചർച്ചകൾ; കേരളത്തിലെ ബിജെപി അധ്യക്ഷനിൽ അവസാന വാക്ക് അമിത് ഷായുടേത് മാത്രം
എം മനോജ് കുമാർ
ന്യൂഡൽഹി: കേരളത്തിലെ ബിജെപി അധ്യക്ഷനെ ദേശീയ പ്രസിഡന്റ് അമിത് ഷാ നിശ്ചയിക്കും. ഇതിന്റെ വ്യക്തമായ സൂചനകൾ കേരളത്തിലെ നേതാക്കൾക്ക് വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ കൊടുത്തു കഴിഞ്ഞു. സുരേഷ് ഗോപിക്കാണ് പ്രഥമ സ്ഥാനം. ചുമതല ഏറ്റെടുക്കാൻ സുരേഷ് ഗോപിയും താൽപ്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ സംഘടനയെ ചലിപ്പിക്കാൻ പഴയ നേതാവിനെ ബിജെപിയിൽ തിരിച്ചെത്തിക്കണമെന്നാണ് സുരേഷ് ഗോപിയുടെ നിർദ്ദേശം. പിപി മുകുന്ദനെ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി പദമേൽപ്പിച്ചാൽ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നൽകി. ചർച്ചകൾക്കായി സുരേഷ് ഗോപിയെ അമിത് ഷാ ഡൽഹിക്ക വിളിപ്പിച്ചിട്ടുണ്ട്. പിപി മുകുന്ദന്റെ കാര്യവും ഡൽഹി ചർച്ചയിൽ സജീവ വിഷയമാകും.
പി എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെ സംസ്ഥാനത്ത് പുതിയ ബിജെപി അധ്യക്ഷനായുള്ള നീക്കങ്ങൾ സജീവമായി നടക്കുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ് കേരളത്തിൽ ഉയർന്ന് കേട്ടത്.മറ്റൊരു ജനറൽ സെക്രട്ടറിയായ എടി രമേശിന്റെ പേരും ചർച്ചയായി. എന്നാൽ ഏറെ ജനസ്വാധീനമുള്ള നെതാവിനെ കണ്ടെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിവരം. അപ്രതീക്ഷിതമായി ഡൽഹിയിൽ മനോജ് തിവാരിയെ പാർട്ടി അധ്യക്ഷനായി പാർട്ടി നിയമിച്ച പോലെ കേരളത്തിലും ഇത്തരത്തിൽ ഒരു നീക്കം ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെയാണ് സുരേഷ് ഗോപിയെ ഡൽഹിക്ക് വളിപ്പിക്കുന്നത്. സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാൻ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് താത്പര്യമുണ്ടെന്നാണ് വിവരം. തൃശ്ശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വൻ ജനപ്രീതി സൃഷ്ടിച്ചുവെന്ന് റിപ്പോർട്ടാണ് അമിത് ഷായ്ക്ക് താരത്തോട് താത്പര്യം തോന്നാൻ കാരണം.
കേന്ദ്രമന്ത്രി വി മുരളീധര പക്ഷം കെ സുരേന്ദ്രന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ സുരേഷ് ഗോപിയാകും നല്ലതെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. വി മുരളീധരൻ അടക്കമുള്ളവരോട് അമിത് ഷാ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രൂപ്പുകൾ അതി ശക്തമാണ്. അതുകൊണ്ടാണ് സുരേഷ് ഗോപി സ്ഥാനം ഏറ്റെടുക്കാൻ കരുതലുകൾ എടുക്കുന്നത്. 1992 മുതൽ ബിജെപിയുടെ ഓർഗൈനിസിങ് സെക്രട്ടറിയായി കേരളത്തിൽ സംഘടനയെ മുന്നോട്ട് കൊണ്ടു പോയത് പിപി മുകുന്ദനാണ്. കുറച്ചു കാലമായി പാർട്ടിയിൽ സജീവമല്ല. എങ്കിലും പാർട്ടിക്കാർക്കിടയിൽ പിപി മുകുന്ദന് നല്ല സ്വാധീനമുണ്ട്. ഇപ്പോഴുള്ള എല്ലാ നേതാക്കളും പിപി മുകുന്ദന് കീഴിൽ വളർന്നവരാണ്. ഇതെല്ലാം പരിഗണിച്ചാണ് പിപി മുകുന്ദന്റെ പേര് സുരേഷ് ഗോപി ചർച്ചയാക്കുന്നത്.
കേരളത്തിൽ വി മുരളീധരൻ അധ്യക്ഷനായെത്തിയതോടെയാണ് പിപി മുകുന്ദൻ പിന്നോട്ട് വലിയുന്നത്. പിന്നീടൊരിക്കലും പാർട്ടി വേദികളിൽ മുരളീധരന്റെ കാലത്ത് മുകുന്ദനെ കണ്ടില്ല. നേമം തെരഞ്ഞെടുപ്പിൽ രാജഗോപാലിന്റെ കൺവെൻഷൻ വേദിയിൽ മുകുന്ദൻ എത്തി. കുമ്മനം രാജശേഖരൻ പാർട്ടിയിലേക്ക് മുകുന്ദനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ അതിന് അപ്പുറത്തേക്ക് ഭാരവാഹിത്വമോ പദവികളോ മുകുന്ദന് കിട്ടിയില്ല. ഇതിനിടെയാണ് ശ്രീധരൻ പിള്ള അധ്യക്ഷനാകുന്നത്. അപ്പോഴും പിപി മുകുന്ദന് റോളൊന്നും നൽകിയില്ല. ബിജെപിയിൽ മുകുന്ദൻ എത്തിയാൽ ബാക്കിയെല്ലാവരും അപ്രസക്തരാകുമെന്നതായിരുന്നു ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമായി. ഇതിനിടെയാണ് വീണ്ടും അധ്യക്ഷ മാറ്റം എത്തുന്നത്.
സുരേഷ് ഗോപിക്ക് മുകുന്ദനെ സംഘടനാ സെക്രട്ടറിയാക്കാനാണ് താൽപ്പര്യം. തന്റെ തിരക്കുകൾക്കിടയിൽ പാർട്ടിയെ നയിക്കാൻ കരുത്തനായ വ്യക്തി വേണമെന്നതാണ് ഇതിന് കാരണം. വോട്ട് മറിച്ചു വിൽക്കൽ അടക്കമുള്ള മുകുന്ദനെതിരായ ആരോപണങ്ങൾ ഭാവനാ സൃഷ്ടിയാണെന്നും സുരേഷ് ഗോപി വിലയിരുത്തുന്നു. താൻ നേതാവായാൽ മുകുന്ദൻ സജീവമായി ബിജെപിയിൽ ഉണ്ടാകണമെന്നാണ് സുരേഷ് ഗോപിയുടെ ആഗ്രഹം. കേരളത്തിന് പുറത്ത് നിന്നുള്ള എ ജയകുമാറിനേയും ബിജെപി അധ്യക്ഷനാക്കാൻ അമിത് ഷാ പരിഗണിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തനം തുടരാനാണ് ജയകുമാറിന് താൽപ്പര്യം. രാഷ്ട്രീയ പ്രവർത്തനം തൽകാലം ജയകുമാർ ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് സുരേഷ് ഗോപി വീണ്ടും ചർച്ചകളിൽ ഒന്നാമനാകുന്നത്.
അടുത്ത് കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പും ഒന്നര വർഷത്തിന്നിടെ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് ദേശീയ നേതൃത്വം നടത്തുന്നത്. ആരെ ചുമതല ഏൽപ്പിച്ചിട്ടും കേരളത്തിൽ ബിജെപിക്ക് ക്ലച്ച് പിടിക്കാൻ കഴിയാതെ പോകുന്ന സാഹചര്യത്തിൽ പി.പി.മുകുന്ദനെ തന്നെ ബിജെപി സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയാക്കാനാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. പി.പി.മുകുന്ദൻ സ്റ്റേറ്റ് ഓർഗ നൈസിങ് സെക്രട്ടറിയായാൽ ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ വിസമ്മതമില്ലെന്നാണ് സുരേഷ് ഗോപി ബിജെപി ദേശീയ നേതൃത്വത്തോട് സമ്മതിച്ചിരിക്കുന്നത്.
നാലിലധികം പ്രോജക്റ്റ്കൾക്ക് കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന അധ്യക്ഷ പദവിയിൽ ഇരിക്കാൻ പ്രയാസമുണ്ട് എന്നാണ് സുരേഷ് ഗോപി അറിയിച്ചത്. അപ്പോഴാണ് പി.പി.മുകുന്ദനെ സ്റ്റേറ്റ് ഓർഗനൈസിങ് പദവിയിലിരുത്തി സംസ്ഥാന അധ്യക്ഷനാകാൻ സുരേഷ്ഗോപിയോട് അമിത് ഷാ തന്നെ ആവശ്യപ്പെട്ടത്. ഇതിലുള്ള സമ്മതമാണ് സുരേഷ് ഗോപി അറിയിച്ചത്. അതുപ്രകാരമാണ് ദേശീയ നേതൃത്വം പി.പി.മുകുന്ദനുമായി ബന്ധപ്പെടുന്നത്. അമിത് ഷായുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള തിരക്കിട്ട നീക്കങ്ങൾ തന്നെയാണ് കേരള കാര്യത്തിൽ നടക്കുന്നത്. ഈ കാര്യത്തിൽ വ്യക്തത വരാൻ വൈകുന്നത് മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്ന കാര്യത്തിൽ ചർച്ച നടക്കുന്നതിനാലാണ്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍