ഒടുവിൽ ബോറിസ് ജോൺസന് ചരിത്ര വിജയം; അവസാന നിമിഷത്തെ നീക്കങ്ങൾക്കൊടുവിൽ വമ്പൻ ഭൂരിപക്ഷത്തോടെ ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താൻ അനുമതി; ബ്രെക്സിറ്റ് മാത്രം വിഷയമായെടുത്ത് പ്രചാരണത്തിനിറങ്ങി ടോറികൾ; പിന്തുണയ്ക്കാത്തവർക്ക് സീറ്റ് പോലുമില്ല
സ്വന്തം ലേഖകൻ
ഏറെ നാളത്തെ ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ നാടകീയമായ വഴിത്തിരിവ്. ലിബറൽ ഡെമോക്രാറ്റുകളും സ്കോട്ടിഷ് നാഷണൽ പാർട്ടിയും പിന്തുണയ്ക്കുമെന്നുറപ്പായതോടെ നാണംകേട് ഒഴിവാക്കാൻ ലേബർ പാർട്ടിയും പിൻതുണച്ചതോടെ ബോറിസ് ജോൺസൻ ആഗ്രഹിച്ചതുപോലെ ഡിസംബർ 12ന് തന്നെ പൊതു തെരഞ്ഞെടുപ്പ് നടക്കും. ഇന്നലെ രാത്രിയിൽ നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുപ്പ് അനുമതി നൽകിക്കൊണ്ടുള്ള ബിൽ പാസായത്.
പരസ്യമായി തന്നെ ബ്രെക്സിറ്റ് ഉയർത്തി ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ ടോറികൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ ബ്രെക്സിറ്റ് വിരോധികളുടെ വോട്ടുകൾ ലിബറൽ ഡെമോക്രാറ്റുകൾക്കും ലേബറിനും വീതിച്ചുപോകും എന്നതാണ് ടോറികൾക്ക് പ്രതീക്ഷ നൽകുന്നത്. ഈ തെരഞ്ഞെടുപ്പ് വാസ്തവത്തിൽ ബ്രെക്സിറ്റ് റഫറണ്ടമായി മാറിയേക്കുന്ന പ്രത്യേകത കൂടിയുണ്ട്. ടോറികളാണ് അധികാരത്തിൽ എത്തുന്നതെങ്കിൽ ജനങ്ങൾ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നു എന്നും അവർക്ക് ഭൂരിപക്ഷം നഷ്ടമായാൽ എതിർക്കുന്നു എന്നുമുള്ള നിഗമനത്തിൽ എത്തേണ്ടി വരും.
പരസ്യമായി തന്നെ ബ്രെക്സിറ്റ് ഉയർത്തി ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ ടോറികൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ ബ്രെക്സിറ്റി വിരോധികളുടെ വോട്ടുകൾ ലിബറൽ ഡെമോക്രാറ്റുകൾക്കും ലേബറിനും വീതിച്ചുപോകും എന്നതാണ് ടോറികൾക്ക് പ്രതീക്ഷ നൽകുന്നത്. ഈ തെരഞ്ഞെടുപ്പ് വാസ്തവത്തിൽ ബ്രെക്സിറ്റ് റഫറണ്ടമായി മാറിയേക്കുന്ന പ്രത്യേകത കൂടിയുണ്ട്. ടോറികളാണ് അധികാരത്തിൽ എത്തുന്നതെങ്കിൽ ജനങ്ങൾ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നു എന്നും അവർക്ക് ഭൂരിപക്ഷം നഷ്ടമായാൽ എതിർക്കുന്നു എന്നുമുള്ള നിഗമനത്തിൽ എത്തേണ്ടി വരും.
ബ്രെക്സിറ്റിനെ എതിർത്ത് പുറത്തുപോയ ടോറി എംപിമാർക്ക് സീറ്റ് ലഭിക്കുമോ എന്നു കണ്ടറിയേണ്ടി വരും. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് സീറ്റ് നൽകേണ്ടതില്ല എന്ന നിലപാടിലാണ് ബോറിസ് ജോൺസൺ. അങ്ങനെ വരുമ്പോൾ സ്വന്തം പാർട്ടിയിലെ ഐനക്യ പ്രശ്നം പരിഹരിച്ച് ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയുമെന്ന് ബോറിസ് കരുതുന്നു. നിലവിലുള്ള എംപിമാരെ തെരഞ്ഞെടുക്കുന്നതിൽ ബോറിസ് ജോൺസന് പങ്കൊന്നുമില്ലായിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ തനിക്ക് വിശ്വസ്തരായവർക്ക് മാത്രം സീറ്റ് നൽകാൻ ആണ് ബോറിസിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഭൂരിപക്ഷം കിട്ടിയാൽ ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കും എന്ന പ്രത്യേകതയുണ്ട്.
ക്രിസ്മസിന് മുമ്പ് ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസിന്റെ നീക്കത്തെ തുടക്കം മുതൽ തന്നെ ലേബർ പാർട്ടി ശക്തമായി എതിർത്തിരുന്നു. അക്കാരണത്താലാണ് ഇത് സംബന്ധിച്ച ബിൽ ആദ്യം ബോറിസിന് പാസാക്കാൻ സാധിക്കാതെ വന്നത്. എന്നാൽ ഇന്നലെ നടന്ന ശ്രമത്തിൽ ലിബറൽ ഡെമോക്രാറ്റുകളും സ്കോട്ടിഷ് നാഷണൽ പാർട്ടി അഥവാ എസ്എൻപിയും നേരത്തെയുള്ള ഇലക്ഷനെ പിന്തുണച്ചതോടെ ലേബർ നേതാവ് ജെറമി കോർബിന്റെയും അദ്ദേഹത്തിന്റെ എംപിമാരുടെയും ഇക്കാര്യത്തിലുള്ള എതിർപ്പ് നിഷ്പ്രഭമാവുകയായിരുന്നു. ഇക്കാര്യത്തിൽ 295 വോട്ടുകൾക്കെതിരെ 315 വോട്ടുകൾ നേടിയാണ് ഗവൺമെന്റ് വിജയിച്ചിരിക്കുന്നത്.
ഡിസംബർ ഒമ്പതിന് ഇലക്ഷൻ നടത്തുന്നതിനായിരുന്നു എസ്എൻപിയും ലിബറൽ ഡെമോക്രാറ്റുകളും നേരത്തെ അനുകൂലിച്ചതെങ്കിലും ഭൂരിഭാഗം എംപിമാരും ഡിസംബർ 12ലെ ഇലക്ഷൻ എന്ന ഗവൺമെന്റ് തീരുമാനത്തെ പിന്തുണക്കാൻ തീരുമാനിച്ചതോടെ ഈ തിയതി സ്ഥിരീകരിക്കപ്പെടുകയായിരുന്നുവെന്നാണ് കോമൺസിൽ നിന്നും ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.ഇന്നലെ ഇത് സംബന്ധിച്ച വിശദമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം ഇതിനായുള്ള ബിൽ കോമൺസിൽ നാടകീയമായാണ് പാസാക്കപ്പെട്ടിരിക്കുന്നത്.
ഇടക്കാല തെരഞ്ഞെടുപ്പിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം എംപിമാരിൽ നിന്നും ലഭിക്കാതിരിക്കാൻ ലേബർ നേതാവ് തനിക്കാവുന്ന വിധത്തിലെല്ലാം ശ്രമിച്ചുവെങ്കിലും ബോറിസിന് ഇക്കാര്യത്തിൽ നിറഞ്ഞ പിന്തുണയേകി ലിബറൽ ഡെമോക്രാറ്റുകളും എസ്എൻപിയും രംഗത്തെത്തിയതോടെ കോർബിൻ നിസ്സഹായനായവുകയായിരുന്നു. ഇതോടെ തന്റെ പ്രധാനമന്ത്രി സാധ്യതയും തീർത്തും ഇല്ലാതാകുമെന്ന ആശങ്കയും നിലവിൽ കോർബിനെ വേട്ടയാടുന്നുണ്ട്. 16 വയസുള്ളവർക്കും യുകെയിലെ യൂറോപ്യൻ യൂണിയൻകാർക്കും വോട്ടവകാശം ലഭ്യമാക്കുന്നതിനുള്ള ഭേദഗതികൾ അംഗീകരിപ്പിച്ചെടുക്കുന്നതിലും ലേബർ ഇന്നലെ കടുത്ത പരാജയം നേരിട്ടിരുന്നു.
ഡിസംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ തനിക്ക് നല്ലൊരു ഭൂരിപക്ഷമേകണമെന്നും എന്നാൽ മാത്രമേ ഉചിതമായ രീതിയിൽ അടുത്ത വർഷം ആദ്യം തന്നെ യുകെയെ യൂറോപ്യൻ യൂണിയൻ പുറത്തെത്തിക്കാൻ തന്റെ സർക്കാരിന് സാധിക്കുകയുള്ളുവെന്നും ഇന്നലത്തെ ഇലക്ഷൻ പ്രഖ്യാപനത്തിന് ശേഷം ബോറിസ് വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു. തനിക്ക് ഭൂരിപക്ഷം ലഭിച്ച് വിജയിച്ചാൽ താൻ ഉടനെ കോമൺസിലേക്ക് മടങ്ങിയെത്തുമെന്നും ബ്രെക്സിറ്റിനായി താൻ തയ്യാറാക്കിയ ഡീൽ പാസാക്കിയ ബ്രെക്സിറ്റ് എത്രയും വേഗം നടപ്പിലാക്കുമെന്നും ബോറിസ് ഉറപ്പേകുന്നു.
ജനുവരിയിൽ ബോറിസ് ബ്രെക്സിറ്റ് നടപ്പിലാക്കുമെന്നും ഇതിന് പുറമെ നേരത്തെ വാഗ്ദാനം ചെയ്തത് പോലെ സ്കൂളുകൾ, ഹോസ്പിറ്റൽ, പൊലീസിങ് രംഗത്ത് വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും ഇത്തരം രംഗങ്ങളിലെ ഫണ്ട് അപര്യാപ്തത പരിഹരിക്കുന്നതിനായി പണം അനുവദിക്കുമെന്നും ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കുന്നു. ഇലക്ഷനെ അനുകൂലിച്ച് പോകരുതെന്ന ലേബർ നേതാവ് കോർബിന്റെ വിപ്പിനെ ധിക്കരിച്ച് ഇലക്ഷനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ 100ൽ അധികം ലേബർ എംപിമാർ രംഗത്തെത്തിയതും ബോറിസിന് ഇക്കാര്യത്തിൽ ഗുണം ചെയ്തിട്ടുണ്ട്.
രാജ്യത്തെ നേരത്തെ ഇലക്ഷനിലേക്ക് നയിക്കുന്ന ഇലക്ഷൻ ബിൽ ബോറിസ് ഇന്നലെ കോമൺസിൽ അവതരിപ്പിക്കുയും രണ്ടാം വായനയിൽ ഔപചാരികമായ വോട്ടിന്റെ ആവശ്യമില്ലാതെ ഇതിന് തത്വത്തിൽ അംഗീകാരം ലഭിക്കുകയുമായിരുന്നു. തുടർന്ന് ഈ ബിൽ കമ്മിറ്റി സ്റ്റേജിലേക്ക് പോവുകയും ഭേദഗതികൾ പരിഗണിക്കുകയും ചെയ്തിരുന്നു. ഇതിലേക്ക് ഒരു ഭേദഗതി മാത്രമാണ് ഡെപ്യൂട്ടി സ്പീക്കൽ ലിൻഡ്സെ ഹോയ്ലെ തെരഞ്ഞെടുത്തത്. തുടർന്ന് രാത്രി നടന്ന നിർണായകമായ വോട്ടിംഗിൽ സർക്കാർ വിജയിക്കുകയും ഡിസംബർ 12ന് ഇലക്ഷൻ സ്ഥിരീകരിക്കപ്പെടുകയുമായിരുന്നു. മൂന്നാം വായനയിൽ ബില്ലിന്റെ അവസാന വേർഷൻ കോമൺസ് അംഗീകരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച നിയമം ഇനി ലോർഡ്സിലേക്കാണ് നീങ്ങുക. എന്നാൽ ഈ ബില്ലിന് ലോർഡ്സിൽ കടമ്പകൾ നേരിടേണ്ടി വരുമെന്നാണ് സൂചന.
Stories you may Like
- ബ്രെക്സിറ്റ് കൊണ്ട് ഗുണമുണ്ടായത് ഇന്ത്യാക്കാർക്ക് തന്നെ
- കഴിഞ്ഞ വർഷം ഹോം ഓഫീസ് നൽകിയ 77,700 കെയർ വിസയിൽ 30,000 ഇന്ത്യാക്കാർക്ക് മാത്രം
- റഷ്യയുമായുള്ള യുദ്ധത്തിന് യുക്രെയ്ന് വേണ്ടി മാത്രം നീക്കി വെക്കുന്നത് 20 ബില്യൺ
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- ഭാര്യ കാമില രാജ്ഞി എന്നു തന്നെ വിളിക്കപ്പെടുമെന്ന് സ്ഥിരീകരിച്ച് ചാൾസ് രാജാവ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്