Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മപോലും മൂന്നാം പ്രതിയായ പ്രദീപ്കുമാറിനെതിരെ കോടതിയിൽ മൊഴി നൽകിയിട്ടില്ലെന്ന് സി.ഡബ്ല്യു.സി ചെയർമാൻ എൻ. രാജേഷ്; ഉയരുന്നതെല്ലാം രാഷ്ട്രീയ ആരോപണമെന്നും അഭിഭാഷകൻ

വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മപോലും മൂന്നാം പ്രതിയായ പ്രദീപ്കുമാറിനെതിരെ കോടതിയിൽ മൊഴി നൽകിയിട്ടില്ലെന്ന് സി.ഡബ്ല്യു.സി ചെയർമാൻ എൻ. രാജേഷ്; ഉയരുന്നതെല്ലാം രാഷ്ട്രീയ ആരോപണമെന്നും അഭിഭാഷകൻ

സ്വന്തം ലേഖകൻ

കൊച്ചി: വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മപോലും മൂന്നാം പ്രതിയായ പ്രദീപ്കുമാറിനെതിരെ കോടതിയിൽ മൊഴി നൽകിയിട്ടില്ലെന്ന് സി.ഡബ്ല്യു.സി ചെയർമാൻ എൻ. രാജേഷ്. കേസിലെ മൂന്നാം പ്രതിക്കുവേണ്ടിയാണ് കോടതിയിൽ ഹാജരായതെന്നും എന്നാൽ സി.ഡബ്ല്യു.സി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപുതന്നെ ഈ വക്കാലത്ത് ഒഴിഞ്ഞിരുന്നെന്നും എൻ. രാജേഷ് പ്രതികരിച്ചു.

സംഭവം നടന്ന സമയത്തോ അന്വേഷണം നടന്ന സമയത്തോ കുറ്റപത്രം സമർപ്പിച്ച സമയത്തോ ഇതിൽ പ്രതികളായ ഒരാൾക്ക് വേണ്ടിയും ഹാജരായിട്ടില്ല. പിന്നീട് മൂന്നാം പ്രതിയായ പ്രദീപ്കുമാർ എന്നയാൾക്കു വേണ്ടിയാണ് കേസിൽ ഹാജരായതെന്നും അദ്ദേഹം പറഞ്ഞു. പ്രദീപ് കുമാറിന് ജയിലിൽ കഴിയവെ കാൻസർ വരുകയും തുടർന്ന് ജാമ്യാപേക്ഷ കൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ വിചാരണ സമയത്താണ് ഇയാൾക്കായി ഹാജരായത്. അന്ന് സി.ഡബ്ല്യു.സി ചെയർമാൻ ആകാൻ അപേക്ഷ കൊടുത്തിരുന്നില്ല. പിന്നീട് ചെയർമാനായി അധികാരമേറ്റപ്പോൾത്തന്നെ ഇത്തരത്തിലുള്ള എല്ലാ കേസുകളുടെയും വക്കാലത്ത് ഒഴിഞ്ഞിരുന്നു.

ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്കു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. ഞാൻ സി.ഡബ്ല്യു.സി ചെയർമാൻ ആയി അധികാരമേറ്റ 2019 മാർച്ച് എട്ട് വരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെതിരേ പെൺകുട്ടിയുടെ അമ്മ പോലും കോടതിയിൽ മൊഴി നൽകിയിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതികൾക്ക് ശിക്ഷ കിട്ടുക. വാളയാർ പെൺകുട്ടിളുടെ കേസ് നടന്ന സമയത്തോ അന്വേഷണംനടന്ന സമയത്തോ കുറ്റപത്രം സമർപ്പിച്ച സമയത്തോ ഞാൻ ഇതിൽ പ്രതികളായ ഒരാൾക്ക് വേണ്ടിയും ഹാജരായിട്ടില്ല. അതിന് ശേഷം കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറിനു വേണ്ടിയാണ് ഹാജരായത്. അയാൾ 22 മാസം ജയിലിൽ കിടന്നിരുന്നു. രണ്ട് അഭിഭാഷകർക്കുശേഷം മൂന്നാമതായാണ് താൻ പ്രദീപിന് വേണ്ടി ഹാജരാകുന്നതെന്നും അദ്ദേഹം പറയുന്നു.

ഞാൻ 23 വർഷം സർവീസ് ഉള്ള അഭിഭാഷകനാണ്. എന്റെ കീഴിൽ അമ്പതോളം പേർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. അത്തരത്തിൽ എന്റെ കീഴിൽ 12 വർഷം മുൻപ് പ്രാക്ടീസ് ചെയ്ത ഒരു അഭിഭാഷകനാണ് കേസ് ഏറ്റെടുത്തത്. എന്റെ ജൂനിയർ ആണെന്ന വാദം ശരിയല്ല. എന്റെ ഓഫീസിൽ പ്രാക്ടീസ് ചെയ്തിരുന്നയാളാണ്. ഇപ്പോൾ സ്വന്തമായി ഓഫീസിട്ട് പ്രാക്ടീസ് ചയ്യുകയാണ്. പാലക്കാട് ജില്ലയിൽ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. 13-14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൻ രാജേഷ് പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP