വിമലഗിരിയിൽ അതിക്രമത്തിന് ഇരയായത് മലയാളി പെൺകുട്ടി; പീഡിപ്പിച്ചത് മലയാളിയായ കരാട്ടെ അദ്ധ്യാപകനും; പരാതിപ്പെട്ടപ്പോൾ വൈദികന്റെ നേതൃത്വത്തിൽ വീടുകയറി ആക്രമണവും അപവാദ പ്രചാരണവും; അക്രമത്തിന് ഒത്താശ ചെയ്തത് ഇരയുടെ അച്ഛനും സഹോദരങ്ങളും; ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ; കുടുംബ പ്രശ്നമാക്കി കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ഗൂഢനീക്കം; വിവാദത്തിലാകുന്നത് വടക്കൻ കേരളം ആസ്ഥാനമായ സഭയ്ക്ക് കീഴിലെ സ്കൂൾ മാനേജ്മെന്റ്
മറുനാടൻ മലയാളി ബ്യൂറോ
ഊട്ടി: ഗൂഢല്ലൂർ പുത്തൂർവയൽ സ്കൂളിൽ കരാട്ടേ അദ്ധ്യാപകനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടത് മലയാളി ദമ്പതികളുടെ മകൾക്ക്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് അദ്ധ്യാപകനിൽ നിന്നും ദുരനുഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഊട്ടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി നൽകിയതിന്റെ പേരിൽ പെൺകുട്ടിയേയും അമ്മയേയും ഒരു സംഘം ആളുകൾ വീടുകയറി ആക്രമിച്ചിരുന്നു. വടക്കൻ കേരളത്തിൽ ആസ്ഥാനമായുള്ളതും നീലഗിരി ജില്ല വരെ വ്യാപിച്ചു കിടക്കുന്നതുമായ ഒരു രൂപതയുടെ കീഴിലുള്ളതാണ് വിമലഗിരി പള്ളി. തമിഴ്നാട്ടിലെ ഒരു പ്രദേശിക കക്ഷിനേതാവിന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
പരാതിയിൽ കരാട്ടേ അദ്ധ്യാപകനും സംഭവം മറച്ചുവച്ച് പെൺകുട്ടിയെ അപമാനിച്ച ഇടവക വികാരിയായ വൈദികനും സ്കൂൾ പ്രിൻസിപ്പലായ വൈദികനും അടക്കമുള്ളവർക്കെതിരെ പോക്സോ കേസ് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ലൈംഗികാതിക്രമത്തിനു പുറമേ മാനസിക പീഡനങ്ങൾക്കും അപമാനത്തിനും ക്രൂരമായ മർദ്ദനത്തിനുമാണ് പെൺകുട്ടി ഇരയായിരിക്കുന്നത്. എന്നാൽ മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് ഗൂഡല്ലൂർ പൊലീസിന്റെ ശ്രമം. എന്നാൽ ദേശീയ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ പ്രശ്നം സജീവമാകുന്നുണ്ട്. അപ്പോഴും പൊലീസ് പീഡകർക്കൊപ്പമാണ്. വിവാദം ഒഴിവാക്കാൻ ചിലത് ചെയ്യുന്നുവെന്ന് മാത്രം.
മലയാളിയായ കരാട്ടെ അദ്ധ്യാപകനാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിക്ക് ഗൂഡല്ലൂരിലെ ആശുപത്രിയിൽ ചികിത്സ നിഷേധിക്കുകയും ചെയ്തു. പൊലീസിന്റെ സമ്മർദ്ദഫലമായാണ് ചികിത്സ നിഷേധിച്ചതെന്നാണ് ആരോപണം. ഇതേത്തുടർന്ന് മലയാളികൾ ഇടപെട്ട് ഊട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയും അമ്മയും ഗൂഡല്ലൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് വീടുകയറി അക്രമമുണ്ടായത്. പെൺകുട്ടിയുടെ അച്ഛനും സഹോദരന്മാരുമാണ് അക്രമം നടത്തിയത്. ഈ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. വീടുകയറി അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ പള്ളി വികാരി ജാമ്യമെടുക്കാതെ ഒളിവിലാണ്.
വിമലഗിരിയിലുള്ള ഒരു സ്കൂളിലാണ് മൂന്നു മാസങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമം നടന്നത്. ഇയാളും മലയാളിയാണ്. സംഭവത്തെ തുടർന്ന് തുടർന്ന് പെൺകുട്ടി കരാട്ടേ പഠനം ഉപേക്ഷിച്ചു. ഇതോടെ അദ്ധ്യാപകന്റെ അതിക്രമം മറ്റു കുട്ടികൾക്കു നേരെയായി. സ്കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിൽ കുട്ടികൾ ദുരനുഭവം പങ്കുവച്ചു. കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ചൈൽഡ് ലൈൻ അത് സ്ഥലം ഡി.വൈ.എസ്പിക്ക് കൈമാറി. ബാലവകാശ കമ്മീഷനും ഇടപെട്ടിരുന്നു. കരാട്ടേ അദ്ധ്യാപകന് പുറമേ വിമലഗിരി സ്കൂൾ പ്രിൻസിപ്പൽ, പള്ളി വികാരി എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ഈ കേസിൽ അന്വേഷണം തുടരുകയാണ്.
വൈദികർക്കെതിരെ പരാതി നൽകിയെന്ന് അറിഞ്ഞതോടെ വിമലഗിരിയിലെ കുട്ടിയുടെ ഇടവക വികാരി കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റിക്കാൻ ശ്രമിച്ചു. ഇതു പൊളിഞ്ഞതോടെ വികാരി തന്നെ കുട്ടിയെയും കുടുംബത്തേയും പള്ളിയിലെ ആരാധനയ്ക്കിടെ അപമാനിച്ചു. ഇതോടെ കുടുംബം ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി വാക്കാൽ പരാതി നൽകി. രൂപത അധികൃതർക്കും പരാതി നൽകുമെന്നും അറിയിച്ചു. അപമാനിക്കൽ തുടർന്നതോടെ പൊലീസിന് പരാതി എഴുതി നൽകാൻ കുടുംബം തീരുമാനിച്ചു. ഇതിനിടെ കുട്ടിയുടെ പിതാവിനെ വശത്താക്കിയ എത്തിയ ഗുണ്ടകൾ ഞായറാഴ്ച വീട് കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം വികാരി ഒളിവിലാണ്. കുട്ടിയുടെ പിതാവും സഹോദരന്മാരും ഉൾപ്പെടുന്ന സംഘമാണ് ആക്രമിച്ചത്.
ഇയാൾ ഇപ്പോൾ ഒളിവിലാണ്. കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതിന്റെ ഫലമായി ചെവിക്ക് ഗുരുതരമായി തകരാർ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ ഡോക്ടർ അറിയിച്ചിട്ട് പോലും ഗൂഢല്ലൂർ പൊലീസ് തിരിഞ്ഞുനോക്കിയില്ല. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാൻ സമ്മർദ്ദവും നടത്തി. സമ്മർദ്ദം ശക്തമായതോടെ കുട്ടിയെ പറഞ്ഞുവിടാൻ ഡോക്ടർമാർ നിർബന്ധിതരായി. ഈ സമയം അവിടെ എത്തിയ ചില മലയാളികൾ ചേർന്ന് കുട്ടിയെ ഊട്ടിയിലുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വീട് കയറിയുള്ള ആ്രകമണത്തിനെതിരെ പരാതിയും നൽകി. കേസിൽ നാലു പേരെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും പൊലീസ് രാവിലെ അവരെ വിട്ടയക്കുകയായിരുന്നു.
പൊലീസ് ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കുടുംബപ്രശ്നമെന്ന നിലയിൽ ഒത്തുതീർപ്പാക്കാം എന്നാണ് പൊലീസിന്റെ നിലപാട്. തമിഴ്നാട്ടിലുള്ള ചില ദേശീയ മാധ്യമങ്ങൾ വിഷയത്തിൽ ഇടപെട്ടതോടെ ഇന്നലെ രാത്രി 12 മണിക്ക് ഊട്ടിയിലെ ആശുപത്രിയിൽ എത്തിയ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. താൻ പറയാത്ത കാര്യങ്ങളും പൊലീസ് എഴുതിച്ചേർക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു. കേസിന്റെ ബലത്തിന് അതാവശ്യമാണെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാൽ താൻ പറയാത്ത കാര്യങ്ങൾ മൊഴിയായി എഴുതരുതെന്നു പറഞ്ഞ് പെൺകുട്ടി എതിർത്തതോടെ പൊലീസ് മൊഴി മാറ്റിയെഴുതി. തുടർന്ന് പെൺകുട്ടിയെ ഒരു വെള്ളപേപ്പറിൽ ഒപ്പുവയ്പ്പിക്കുകയും ചെയ്ത് പൊലീസ് മടങ്ങിയെന്ന് പെൺകുട്ടിയുടെ അമ്മയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല. ഇതിനിടെ കേസിന്റെ ആവശ്യത്തിനായി പെൺകുട്ടിയേയും അമ്മയേയും പൊലീസ് വാഹനത്തിന്റെ കയറ്റി ഗൂഢല്ലൂർക്ക് കൊണ്ടുപോയതായും വിവരമുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാതെയാണ് കൂട്ടിക്കൊണ്ടുപോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍