Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒബാമ ട്രംപിനെ പോലെ തന്റേടം കാട്ടിയിരുന്നെങ്കിൽ ഞങ്ങളുടെ മകൾ ഇപ്പോഴും ജീവിച്ചിരുന്നേനെ': ലൈംഗിക അടിമയാക്കി ബാഗ്ദാദി തുടർച്ചയായി ബലാൽസംഗം ചെയ്ത് പീഡിപ്പിച്ച യുഎസ് സന്നദ്ധ പ്രവർത്തക കായ്‌ല മുള്ളറുടെ ദുർഗതി ഓർത്ത് മാതാപിതാക്കൾ; തന്റെ മറ്റുഭാര്യമാരെ പോലെ കായ്‌ലയ്ക്കും വാച്ച് നൽകി പ്രീണിപ്പിക്കാൻ നോക്കി ക്രൂരതയുടെ ഉസ്താദ്; കായ്‌ല മുള്ളർ എന്ന് പേരിട്ട യുഎസ് ഓപ്പറേഷറനിൽ ബാഗ്ദാദി അഗ്നിഗോളമായപ്പോളും കാൾ ചോദിക്കുന്നു ഞങ്ങളുടെ മകളുടെ മൃതശരീരം എവിടെ?

'ഒബാമ ട്രംപിനെ പോലെ തന്റേടം കാട്ടിയിരുന്നെങ്കിൽ ഞങ്ങളുടെ മകൾ ഇപ്പോഴും ജീവിച്ചിരുന്നേനെ': ലൈംഗിക അടിമയാക്കി ബാഗ്ദാദി തുടർച്ചയായി ബലാൽസംഗം ചെയ്ത് പീഡിപ്പിച്ച യുഎസ് സന്നദ്ധ പ്രവർത്തക കായ്‌ല മുള്ളറുടെ ദുർഗതി ഓർത്ത് മാതാപിതാക്കൾ; തന്റെ മറ്റുഭാര്യമാരെ പോലെ കായ്‌ലയ്ക്കും വാച്ച് നൽകി പ്രീണിപ്പിക്കാൻ നോക്കി ക്രൂരതയുടെ ഉസ്താദ്; കായ്‌ല മുള്ളർ എന്ന് പേരിട്ട യുഎസ് ഓപ്പറേഷറനിൽ ബാഗ്ദാദി അഗ്നിഗോളമായപ്പോളും കാൾ ചോദിക്കുന്നു ഞങ്ങളുടെ മകളുടെ മൃതശരീരം എവിടെ?

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: 'ഒബാമ ട്രംപിനെ പോലെ തന്റേടത്തോടെ ഒരുതീരുമാനമെടുത്തിരുന്നെങ്കിൽ, കെയ്‌ല മുള്ളർ ഒരുപക്ഷേ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു' മാതാപിതാക്കൾ വേദനയോടെ ഓർക്കുമ്പോൾ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം അത്ര വലിയ ദ്രോഹമാണ് ഐസിസ് തലവൻ ബാഗ്ദാദി 26 കാരിയോട് കാട്ടിയത്. അവളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ ഐസിസ് ഭീകരരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു മാതാപിതാക്കൾ. കായ്‌ല മുള്ളറുടെ പേരിലാണ് ബാഗ്ദാദിയെ വകവരുത്താനുള്ള ഓപ്പറേഷനെ യുഎസ് വിശേഷിപ്പിച്ചത്.

കായ്‌ല മുള്ളറെ 2013 ലാണ് ഐസിസ് വലയിലാക്കുന്നത്. സിറിയൻ യുദ്ധത്തിലെ അഭയാർഥികളെ സന്ദർശിക്കാൻ ഒരുആശുപത്രി സന്ദർശിക്കുന്ന വേളയിലായിരുന്നു അവളെ പിടികൂടിയത്. പല വനിതാ തടവുകാരുടെയും മോചനത്തിന് മുള്ളർ വഴിയൊരുക്കി. എന്നാൽ, 2015 ൽ ബാഗ്ദാദി അവളെ ക്രൂരമായി വകവരുത്തി. അതും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ശേഷം. എന്നാൽ, മൃതശരീരം ഒരിക്കലും വീണ്ടെടുക്കാൻ കഴിഞ്ഞില്ല. അതിപ്പോഴും അജ്ഞാതമായി തുടരുന്നു.

തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനാണ് ബാഗ്ദാദിയെന്ന് ഐസിസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട യസീദി പെൺകുട്ടി മുന്ന നാല് വർഷം മുമ്പ് വെളിപ്പെടുത്തിയിരുന്നു, ഭാര്യമാരെ പേടിച്ച് ഇയാൾ അടിമകളെ വേറെ താമസിപ്പിക്കുകയും ചെയ്യും. .യുഎസ് സന്നദ്ധ പ്രവർത്തകയായ കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് മുന്ന വെളിപ്പെടുത്തിയിരിക്കുന്നത്. തടവിൽ പാർപ്പിച്ച മുള്ളർക്കൊപ്പമാണ് തന്നെ തടവിലാക്കിയിരുന്നതെന്നും മുന്ന പറഞ്ഞു. മുള്ളറെ ഒരു രഹസ്യഭാര്യയായാണ് ബാഗ്ദാദി താമസിപ്പിച്ചിരുന്നതെന്നും മുന്ന പറയുന്നു. മുള്ളറെ വിവാഹം കഴിച്ച ബാഗ്ദാദി തന്റെ കൺമുന്നിൽ വച്ച് അവരെ നാലു തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെയും ഇതുപോലെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് മുന്ന പറയുന്നു. സുഹൃത്തായ അബു സയ്യാഫിന് മുള്ളറുടെ മുഖം കാണാൻ പോലും ബാഗ്ദാദി സമ്മതിച്ചില്ലെന്നാണ് മുന്ന പറയുന്നത്. എല്ലായ്‌പ്പോഴും നിഖാബ് ധരിച്ച് നടക്കാൻ മുള്ളറെ നിർബ്ബന്ധിച്ചിരുന്നു. മറ്റു ഭാര്യമാർക്ക് ചെയ്തത് പോലെ മുള്ളർക്ക് ബാഗ്ദാദി വാച്ച് മേടിച്ചു കൊടുത്തെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

ഐസിസ് കസ്റ്റഡിയിലെ തന്റെ ക്രൂരമായ അനുഭവങ്ങൾ 16കാരിയായ മുന്ന അന്ന് തുറന്ന് പറഞ്ഞിരുന്നു, തന്റെ ഭാര്യയായിത്തീരാൻ മുള്ളറിൽ ബാഗ്ദാദി സകല സമ്മർദവും ചെലുത്തിയിരുന്നു. അതിന്റെ ഭാഗമായി ഇവരുടെ നഖങ്ങൾ വരെ പിഴുതെടുത്തിരുന്നുവത്രെ. തന്റെ മറ്റ് ഭാര്യമാർ 26 കാരിയായ മുള്ളറെ കണ്ടെത്തുമെന്ന ഭയത്താൽ ബാഗ്ദാദി, ഐസിസിലെ ഉപനേതാവായ അബു സയാഫിന്റെയും ഭാര്യയുടെയും കൂടെ അയാളുടെ വീട്ടിലായിരുന്നു നിർത്തിയിരുന്നതെന്നും മുന്ന വെളിപ്പെടുത്തുന്നു. 2015 ആദ്യം നടന്ന ഒരു വ്യോമാക്രമണത്തിൽ മുള്ളർക്കൊപ്പം സയാഫും കൊല്ലപ്പെടുകയായിരുന്നു.

കായ്‌ല മുള്ളർക്ക് കാവ്യനീതി

കാൾ മുള്ളറും ഭാര്യയും അരിസോണയിൽ നിന്ന് സിറിയയിലേക്ക് പോയിരുന്നു. കായ്‌ലയുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ. അവിടെ അവളെ ബ്ാഗ്ദാദിക്ക് ലൈംഗിക ചൂഷണത്തിന് വേണ്ടി പൂട്ടിയിട്ടിരുന്ന ഒരു ഐസിസ് ലൈംഗിക അടിമയെ അവർ കണ്ടുമുട്ടിയിരുന്നു. കായ്‌ലയ്ക്കായി ബാഗ്ദാദി ഓപ്പറേഷൻ ട്രംപ് അർപ്പിച്ചത് ഹൃദയസ്പർശിയാണെന്ന് കാൾ മുള്ളർ പറഞ്ഞു. കായ്‌ലയോട് ചെയ്തതിന് തക്ക ശിക്ഷയാണ് ബാഗ്ദാദിക്ക് കിട്ടിയത്, കാൾ പറഞ്ഞു.

തുർക്കി അതിർത്തി കടന്ന് സിറിയയിലെ യുദ്ധം താറുമാറാക്കിയ ആശുപത്രിയിൽ എത്തിയപ്പോഴാണ് കായ്‌ലയെ ഐസിസ് തടവുകാരിയാക്കിയത്. ചെറുപ്പം മുതൽ ഒട്ടേറെ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു അരിസോണ സ്വദേശിയായ കായ്‌ല. നന്നായി പ്രസംഗിച്ചിരുന്ന അവൾ ഡിഗ്രി പൂർത്തിയാക്കിയ ശേഷം അനാഥാലയങ്ങളിൽ സേവനം ചെയ്യാനായി 2009 ഡിസംബറിൽ കായ്‌ല ഇന്ത്യയിലേക്കു തിരിച്ചു. കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പറ്റാതിരുന്നതിനാൽ സഞ്ചാരം തുടർന്നു.

ടിബറ്റൻ അഭയാർഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലായി അടുത്ത ശ്രദ്ധ. പിന്നീട് ഇസ്രയേൽ, ഫലസ്തീൻ, ഫ്രാൻസ് എന്നിവിടങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. ഫലസ്തീനിൽ നിന്നും വീട്ടിലേക്കു പോകവേ കണ്ടുമുട്ടിയ സിറിയക്കാരൻ കായ്ലയുടെ മനസ്സിലുടക്കി. അയാൾ പങ്കുവച്ച വിവരങ്ങളാണു സിറിയയിലേക്കു പോകാനുള്ള ആഗ്രഹമുണ്ടാക്കിയത്. സിറിയയിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ട വേളയിൽ അഭയാർഥികളെ സഹായിക്കാനായി കായ്ല എത്തി. ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകളെ ശാക്തീകരിക്കാനായി സംഘടന രൂപീകരിച്ചു. സ്ത്രീകൾ വീടുകളിൽ നെയ്തെടുത്ത കുഞ്ഞുടുപ്പുകൾ വിൽക്കാനും മറ്റും ഈ സംഘടന സഹായിച്ചു. 2013 ജൂണിലാണു കായ്‌ല അവസാനമായി യുഎസിലെത്തി മാതാപിതാക്കളായ മാർഷ കാൾ മുള്ളർ ദമ്പതികളെ കണ്ടത്. ഇത്തവണ പോകേണ്ടെന്നും ഞങ്ങൾക്കൊപ്പം നിൽക്കൂവെന്നും മാർഷ പറഞ്ഞെങ്കിലും കായ്‌ല ഉറച്ചുനിന്നു. താനുണ്ടാക്കിയ കളിമൺരൂപം അമ്മയ്ക്കു കൈമാറി, 'എപ്പോഴും എന്റെ കൈകൾ ഒപ്പമുണ്ടാകുമെന്ന്' പറഞ്ഞു കായ്ല യാത്ര ചോദിച്ചു

കാൾ മുള്ളറും കായ്‌ലയുടെ അമ്മയും ഇർബിലിൽ എത്തിയാണ് ഐസ്സിസ് എണ്ണ കോടീശ്വരനായ അബു സായിഫിന്റെ ഭാര്യ ഉം സായഫിനെ കണ്ടത്. അബു സായഫ് ഡെൽറ്റ് ഫോഴ്‌സിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. എഫ്ബിഐയുടെ ഉപദേശത്തെ അവഗണിച്ചാണ് ഇരുവരും ഉം സായഫിനെ കാണാൻ പോയത്. ആ കൂടിക്കാഴ്ചയിൽ ബ്ഗാദാദിയുടെ ക്രൂരകഥകൾ അവർ കേട്ടു. നിങ്ങൾ എന്തുചെയ്യുന്നുവെന്ന ഞങ്ങൾക്ക് അറിയേണ്ട. ഞങ്ങൾക്ക് മകളെ കുറിച്ച് മാത്രം അറിഞ്ഞാൽ മതി എന്നാണ് കാൾ അവരോട് പറഞ്ഞത്.

പല തണുത്തുറഞ്ഞ ഇരുണ്ട സ്ഥലങ്ങളിലും അവളെ ഐസിസ് പാർപ്പിച്ചു. അവളെ ബാഗ്ദാദി ബലാൽസംഗം ചെയ്തുവെന്നത് വസ്തുതയാണ്. അവളെ ബാഗ്ദാദിയോ അയാളുടെ സംഘടനയിലെ ആരോ ആണ് വകവരുത്തിയത്. അതാരാണ് എന്ന് കണ്ടുപിടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രസിഡന്റ് ട്രംപ് അതിന് ഞങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷ, കായ്‌ല മുള്ളർ പറഞ്ഞു. മകളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് മാർഷ മുള്ളറുടെയും പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP