വാളയാറിൽ കൊല്ലപ്പെട്ട രണ്ടാമത്തെ പെൺകുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷി; കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സന്ദീപ് വാര്യർ; സഹോദരി കൊല്ലപ്പെട്ട ദിവസം വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ പെൺകുട്ടിയുടെ മൊഴി; മാതാപിതാക്കളും ഇക്കാര്യം ശരിവെക്കുന്നു; ഒമ്പതു വയസുകാരി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ചു എന്നത് അവിശ്വസനീയം; മുഖ്യമന്ത്രി അടക്കം ആത്മഹത്യയെന്ന് പറയുന്ന ആ ഒമ്പതുകാരിക്ക് സംഭവിച്ചത് എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. എന്നാൽ, 11 വയസും ഒമ്പതു വയസും പ്രായമുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്നത് ഇപ്പോഴും അവിശ്വസനീയമായി നിലനിൽക്കുന്നു. കൊലപാതകമാണെന്ന കൃത്യമായ സൂചന ഉണ്ടായിട്ടും അതിലേക്ക് ഊന്നി അന്വേഷണം മുന്നോട്ടു പോകാത്തതു തന്നെയാണ് വാളയാറിൽ സംഭവിച്ച ആദ്യത്തെ വീഴ്ച്ച. ഈ വീഴ്ച്ചയിലേക്ക് വിരൽ ചൂണ്ടുന്ന ഔദ്യോഗിക റിപ്പോർട്ടും ലഭ്യമാണ്. ആ റിപ്പോർട്ടിന്റെ പകർപ്പുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ രംഗത്തുവന്നു.
വാളയാർ കേസിൽ കൊല്ലപ്പെട്ട രണ്ടാമത്തെ പെൺകുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷി ആണെന്ന് വ്യക്തമക്കുന്ന റിപ്പോർട്ടാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പുരത്തുവിട്ടത്. ഇളയ സഹോദരിയുടെ മൊഴി സ്ഥിരീകരിക്കാൻ ഇപ്പോൾ പൊലീസ് തയ്യാറായിരുന്നില്ല. ഈ മൊഴി മുഖവിലയ്ക്കെടുത്ത് അന്വേഷണം മുന്നോട്ടു പോയിരുന്നെങ്കിൽ രണ്ടാമത്തെ പെൺകുട്ടിയും മരിക്കുന്ന സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഇക്കാര്യം 2017 മെയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യമാണ് യുവമോർച്ച ചൂണ്ടിക്കാട്ടുന്നത്.
സഹോദരി കൊല്ലപ്പെട്ട ദിവസം വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ പെൺകുട്ടി മൊഴി നൽകിയിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ ഇപ്പോഴും ഇക്കാര്യം പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിക്കാൻ തയ്യാറാവുന്നില്ല. എന്നാൽ, 2017 മെയ് രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയാണ് കൊല്ലപ്പെട്ടതെന്ന ഗൗരവവത്തോടെ രണ്ടാമത്തെ മരണവും അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. റിപ്പോർട്ടിലെ വിവരം സന്ദീപ് ചൂണ്ടിക്കാട്ടുന്നു.
കേസ് അന്വേഷിച്ചിരുന്ന പാലക്കാട് നാർക്കോട്ടിക് സെൽ ഡിഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് കൊടുത്ത റിപ്പോർട്ടാണ് യുവമോർച്ച പുറത്തുവിട്ടിരിക്കുന്നത്. മൂത്ത കുട്ടി മരണപ്പെട്ട ദിവസം സംഭവം നടന്ന വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ സഹോദരി പറഞ്ഞെങ്കിലും ഇതേപ്പറ്റി അന്വേഷണത്തിൽ സൂചനയൊന്നും ലഭിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. മറ്റു വഴികളില്ലാത്തതിനാൽ, റിപ്പോർട്ടിൽ ഇക്കാര്യം ഗൗരവം കുറച്ച് പരാമർശിക്കുകയായിരുന്നെന്ന് യുവമോർച്ച ആരോപിക്കുന്നു. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും കുട്ടിയുടെ പ്രായം, കയർ കെട്ടിയ സ്ഥലത്തിന്റെ ഉയരം എന്നിവ പരിഗണിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
കേസ് അട്ടിമറിച്ചതിനെ ഉന്നത ഇടപെടൽ ഉണ്ടെന്ന ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വരെ ഇടപെടലുണ്ട്. അരിവാൾ പാർട്ടിക്കാരാണ് പ്രതികളെന്ന് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. സിപിഎമ്മിലെ ഉന്നതർക്കും ചില കോൺഗ്രസ് നേതാക്കൾക്കും പ്രതികൾ രക്ഷപ്പെട്ടതിൽ പങ്കുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും യുവമോർച്ച സെക്രട്ടറി ആവശ്യപ്പെട്ടു.
മരിച്ച ഒമ്പതു വയസുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവസാനമായി കുട്ടി കഴിച്ചത് മാങ്ങയാണെന്ന പറയുന്നുന്നു. ഭക്ഷണം കഴിച്ച ശേഷം മണിക്കൂറുകൾ കഴിഞ്ഞ ശേഷം ഇരുപതു കിലോയിൽ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ചു എന്നാതാണ് അവിശ്വസനീയമായ കാര്യം. സഹോദരിയുടെയും മരണങ്ങൾക്ക് ഉത്തരവാദികളായവർ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന തോന്നലിൽ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ നിയോഗിച്ചത് മൂന്ന് പൊലീസ് സംഘങ്ങളെയായിരന്നു. 2017 ജനുവരി 13-ന് കുടിലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 11-കാരിയുടെ കേസിൽ വാളയാർ എസ്ഐ. ആയിരുന്ന പി.സി. ചാക്കോയ്ക്കായിരുന്നു അന്വേഷണച്ചുമതല. സംഭവസമയത്ത് കുടിലിനു സമീപം മുഖം മറച്ച നിലയിൽ രണ്ടുപേരെ കണ്ടെന്ന ഇളയകുട്ടിയുടെ മൊഴിയും ലഭിച്ചതോടെ പൊലീസ് സമീപവാസിയായ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ പീഡനം നടന്നതായി സൂചിപ്പിച്ചിരുന്നില്ല. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പീഡനം നടന്നതായി സംശയിക്കുന്നെന്ന നിഗമനം വാക്കാൽ അറിയിച്ചിരുന്നെന്ന് അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഡോക്ടർ വാളയാർ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ച വിവരം പോസ്റ്റ്മോർട്ടം രേഖകളിൽ കാണാതായത് സംബന്ധിച്ച ദുരൂഹതയെക്കുറിച്ച് അന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും കണ്ടില്ലെന്ന് നടിക്കയായിരുന്നു.
ഇത്തരമൊരു പിഴവ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായ സാഹചര്യം പൊലീസ് പിന്നീട് പരിശോധിച്ചതായും സൂചനകളില്ല. ഇത് കേസ് ഒതുക്കിത്തീർക്കുന്നതിനുള്ള സംഘടിത നീക്കം നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. മൂത്തകുട്ടി മരിച്ച് 56-ാം ദിവസമാണ് ഇളയസഹോദരിയായ ഒമ്പതുവയസ്സുകാരിയെ ഇതേസാഹചര്യത്തിൽ കുടിലിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഒമ്പതുകാരിയുടെ മൃതദേഹം പൊലീസ് സർജൻ ഡോക്ടർ പി.ബി. ഗുജ്റാളിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഈ റിപ്പോർട്ടിൽ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനുവരെ വിധേയയാക്കിയിരുന്നെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചേച്ചിയുടെ മരണത്തിൽ നിർണായക മൊഴിനൽകിയ ഇളയപെൺകുട്ടിയെ സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നിലപാടിനെതിരേ വ്യാപക പ്രതിഷേധമുയർന്നു. കേസന്വേഷണം ലാഘവത്തോടെ നടത്തിയെന്നാരോപിച്ച് വാളയാർ എസ്ഐ. ആയിരുന്ന പി.സി. ചാക്കോയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇതേ തുടർന്നാണ്, പാലക്കാട് എ.എസ്പി.യായിരുന്ന പൂങ്കുഴലിക്ക് അന്വേഷണം കൈമാറി. എന്നാൽ, ഒരുദിവസം മാത്രമാണ് എ.എസ്പി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല ഉണ്ടായിരുന്നത്. പിറ്റേന്നു തന്നെ കേസിന്റെ ചുമതല ഡിവൈ.എസ്പി. എം.ജെ. സോജനെ ഏൽപ്പുക്കയായിരുന്നു. കേസന്വേഷണത്തിൽ അപാകമുണ്ടായിട്ടില്ലെന്ന് പൊലീസ് ആണയിടുമ്പോഴും കുറ്റവാളികളെ കണ്ണിചേർക്കാൻപോന്ന തെളിവുകൾ ഏറെയുണ്ടായിട്ടും പ്രതികൾ എങ്ങനെ നിയമത്തിന്റെ മുന്നിൽനിന്ന് രക്ഷപ്പെട്ടുവെന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം പൊലീസിനുമില്ല.
മൂത്തമകൾ മരിച്ച ദിവസം പ്രതി വി മധു വീട്ടിൽ നിന്ന് പോയത് ഇളയ മകൾ കണ്ടിരുന്നു. അന്ന് തന്നെ ഇളയ മകൾ ഇത് പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ മധുവിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. മധു പ്രദേശത്തെ സിപിഐഎം പ്രവർത്തകൻ ആയിരുന്നുവെന്നും പെൺകുട്ടികളുടെ അമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിയും പൊലീസും തമ്മിൽ ഒത്തുകളിയുണ്ടെന്നും അതുകൊണ്ട് കേസ് ജയിക്കുമെന്ന് തുടക്കത്തിൽ പറഞ്ഞ് പറ്റിച്ചതെന്നും അമ്മ പറയുന്നു. ആദ്യ കുട്ടി മരിച്ച ദിവസം രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്നതായി ഒമ്പത് വയസുകാരിയായ രണ്ടാമത്തെ കുട്ടി കണ്ടിരുന്നു. ഇക്കാര്യം പൊലീസിൽ അന്ന് പറഞ്ഞതുമാണെന്ന് അമ്മ കൂട്ടിച്ചേർത്തു.
സ്കൂൾ അവധിയായിരുന്ന സമയത്ത് പെൺകുട്ടികളുടെ അച്ഛൻ കാലിന് സുഖമില്ലാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. അന്ന് അച്ഛനെ കാണാനെന്ന വ്യാജേന പ്രതികളിലൊരാളായ വി മധു വീട്ടിലെത്തിയിരുന്നു. അച്ഛനെ കണ്ട ശേഷം ഷെഡ്ഡിൽ പോയിവരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ഷെഡ്ഡിന് പിന്നിലൂടെ വന്ന് വീട്ടിലെത്തി മൂത്ത പെൺകുട്ടിയെ വിളിക്കുകയായിരുന്നു. അച്ഛന് വെള്ളം വേണമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിളിച്ചത്. അച്ഛൻ ജനൽ വഴി നോക്കുമ്പോൾ മധു മകളെ ചുമരിൽ ചേർത്ത് നിർത്തിയിരിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അമ്മ പറയുന്നു. അച്ഛൻ വിളിച്ചതോടെ മധു ജനൽ വഴി ചാടി പോവുകയായിരുന്നു. അമ്മ പണിക്ക് പോയ സമയത്തായിരുന്നു ഇത്. പണി കഴിഞ്ഞ തിരിച്ചുവന്ന അമ്മ കണ്ടത് വീടിന്റെ പടിയിലിരുന്ന് കരയുന്ന അച്ഛനെയാണ്. വിവരം അന്വേഷിച്ചപ്പോഴാണ് മകൾക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അച്ഛൻ പറയുന്നത്.
ഇതെ കുറിച്ച് അപ്പോൾ തന്നെ അമ്മ മകളോട് ചോദിച്ചു. അപ്പോഴാണ് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞാൽ മധു തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി അമ്മയോട് പറയുന്നത്. പെൺകുട്ടികളുടെ അമ്മയുടെ ചേച്ചിയുടെ മകനാണ് മധു. പെൺകുട്ടികൾ മരണശേഷം മധുവിന്റെ വീട്ടിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ താമസിച്ചിരുന്നു. മധുവിനെ പൊലീസിൽ പിടിപ്പിച്ചത് പെൺകുട്ടികളുടെ അമ്മയും അച്ഛനുമാണെന്ന് പറഞ്ഞ് മധുവിന്റെ അച്ഛനുമായി കുടുംബം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് ഇരുവരും തിരിച്ചുവരികയായിരുന്നു. പെൺകുട്ടികളുടെ മരണത്തിൽ പരാതി നൽകിയ ശേഷം ഇവരുടെ വീട്ടിൽ കല്ലേറുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു.
Stories you may Like
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- പി ജയരാജന് എതിരെ യുവമോർച്ചയുടെ പരാതി
- മോർച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ പറഞ്ഞത് പ്രാസഭംഗിയിൽ: ഇ.പി. ജയരാജൻ
- യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'!
- 'യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും'
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്