ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിന് കീഴിലാക്കാൻ പ്രസ്ഥാനം തുടങ്ങി; ഐസിസ് എന്ന ഇസ്ലാമിക ഭീകര സംഘടനയിൽ പ്രവർത്തിച്ചത് കേരളം മുതൽ ബ്രിട്ടൻ വരെയുള്ളിടങ്ങളിൽ പെൺകുട്ടികളടങ്ങിയ യുവത്വം; ഒടുവിൽ അമേരിക്കയുടെ പിടിയിലാകുന്നതിന് തൊട്ട് മുമ്പ് പൊട്ടിത്തെറിച്ചു; അബൂബേക്കർ അൽ ബാഗ്ദാദിയെ തീർത്ത അമേരിക്കയുടെ ഓപ്പറേഷൻ ഒബ്ളിട്രേഷൻ നടന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൺ: റഷ്യൻ സഹകരണത്തെ 'ഗ്രേറ്റ്' എന്നു വിശേഷിപ്പിച്ച ഇറാഖ് ഇന്റലിജൻസിനെ 'എക്സലന്റ്' എന്നാണു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുമ്പോൾ അവസാനിക്കുന്നത് ഇസ്ലാമിക ഭരണത്തിന് കീഴിൽ ലോകത്തെ മുഴുവൻ കൊണ്ടു വരാൻ ആഗോളതലത്തിൽ ഭീകര പ്രസ്ഥാനം കെട്ടിപ്പെടുത്ത തീവ്രവാദിയാണ്. സിറിയയിൽ യു.എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സൈനിക നീക്കത്തിനിടെ അബൂബക്കർ അൽ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം മൂന്നുകുട്ടികളും മരിച്ചതായി ട്രംപ് പറഞ്ഞു. എല്ലാം ടിവിയിൽ സിനിമ കാണുന്നത് പോലും തത്സമയം ട്രംപ് കാണുകയും ചെയ്തു. ഓപ്പറേഷൻ ഒബ്ളിട്രേഷൻ എന്നായിരുന്നു ഓപ്പറേഷന് നൽകിയ പേര്. ഇത് വിജയമാകുമ്പോൾ അവസാനിക്കുന്നത് ബാഗ്ദാദി എന്ന ഭീകരനും.
കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്ദാദി ഒളിവിൽ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവാകുന്നത്. പിന്നീട് അൽഖായിദ സംഘടനയിൽ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ബഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ ദേഹത്തു സ്ഫോടകവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുൻപ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് അവസാനമിറങ്ങിയതും ബഗ്ദാദിയായിരുന്നു. കൊല്ലപ്പെട്ട ശേഷം അവിടെവച്ചു തന്നെയായിരുന്നു ഡിഎൻഎ പരിശോധന. 15 മിനിറ്റിനകം ഫലം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചയോളം പദ്ധതിയിട്ടതിനു ശേഷമായിരുന്നു ലോകം കണ്ട ഏറ്റവും ഭീകരന്മാരിലൊരാളായ ബഗ്ദാദിയെ യുഎസ് ഇല്ലാതാക്കിയത്.
സിറിയതുർക്കി അതിർത്തി ഇദ്ലിബിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. സിറിയക്കു വിട്ടുകൊടുക്കാതെ ഐസിസ് കയ്യടക്കി വച്ചിരുന്ന പ്രദേശങ്ങളിലൊന്നായിരുന്നു ഇദ്ലിബ്. ഇവിടെ കുടുംബത്തോടെയായിരുന്നു ബഗ്ദാദിയുടെ ജീവിതം. പ്രദേശത്ത് യുഎസിന്റെ ഡെൽറ്റ ഫോഴ്സ് സംഘം ഹെലികോപ്ടറുകളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം കെട്ടിടത്തിനു നേരെ തുടർച്ചയായി വെടിയുതിർത്തു. ഹെലികോപ്ടറുകൾ അടുത്തെത്തിയതോടെ താഴെ നിന്നു വെടിവയ്പുണ്ടായിരുന്നു. എന്നാൽ നാടൻ തോക്കു കൊണ്ടായിരുന്നു വെടിവയ്പ്. തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾക്കൊപ്പം ബഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി കമാൻഡോസ് കുതിച്ചു. ഇതിനിടയിൽ ഒരു തുരങ്കത്തിലേക്ക് മൂന്നു കുട്ടികളുമായി കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു.
അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോഹങ്ങൾ ശരിവെക്കുന്നതരത്തിൽ നേരത്തെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. റഷ്യയും ഇറാഖും അമേരിക്കയ്ക്ക് എല്ലാ പിന്തുണും നൽകി. ഇതാണ് ഏറ്റവും നിർണ്ണായകം. അങ്ങനെ ഐസിസിന്റെ എല്ലാമെല്ലാമായിരുന്ന ബാഗ്ദാദി അവസാനിക്കുകയാണ്. തീവ്രവാദത്തിന് ആഗോള മുഖം നൽകിയ മറ്റൊരു ഭീകരൻ. ഭീകരതയ്ക്കെതിരെ ഒരുമിക്കണമെന്ന ആഹ്വാനം ഏറ്റെടുത്ത് അമേരിക്കയ്ക്ക് റഷ്യയും പിന്തുണ നൽകി. അൽഖൈയ്ദാ നേതാവ് ഉസാമാ ബിൻലാദനെ വകവരുത്തിയതിന് ശേഷമുള്ള അമേരിക്കയുടെ ഏറ്റവും വലിയ സൈനിക വിജയം. കേരളത്തിൽ നിന്ന് പോലും തീവ്രവാദികളെ സൃഷ്ടിച്ച തീവ്രവാദ ബുദ്ധിയായിരുന്നു ഐസിസിന്റെ കരുത്ത്. ഇതിന് പിന്നിലെ ചാലക ശക്തിയാണ് സ്വയം പൊട്ടിത്തെറിക്കുന്നത്. അതുകൊണ്ട് തന്നെ ഐസിസ് ഭീകര സംഘടന തന്നെ ഇനി പ്രതിസന്ധിയിലാകും.
ലോകത്തെ വിറപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം പേടിച്ചു കരഞ്ഞ് ഒരു ഭീരുവിനെപ്പോലെയായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ഭീകരതയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളയാളെ ശനിയാഴ്ച രാത്രി യുഎസ് ഇല്ലാതാക്കിയിരിക്കുന്നു. ലോകത്തെ ഏറ്റവും ക്രൂരമായ ഭീകര സംഘടനയായ ഐഎസിന്റെ സ്ഥാപക തലവനു വേണ്ടി യുഎസ് വർഷങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നു. ഇയാളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുകയെന്നതായിരുന്നു ഭരണകൂടത്തിന്റെ പരമമായ ലക്ഷ്യം. ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാൾ പേടിച്ചു വിറച്ച് ഓടുകയായിരുന്നു' വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
അതീവ രഹസ്യമായിരുന്നു ഓപ്പറേഷൻ. അമേരിക്കൻ കമാണ്ടോ ആക്രമണം കണ്ട് കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടിയവരുടെ കൂട്ടത്തിൽ ബഗ്ദാദി മാത്രമാണ് തുരങ്കത്തിലേക്ക് കടന്നത്. വെടിയേൽക്കാതിരിക്കാനുള്ള 'മറയായാണ്' കുട്ടികളെയും വലിച്ച് ഒപ്പം കൂട്ടിയത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേർത്തു നിർത്തിയായിരുന്നു ഇയാൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മൃതദേഹങ്ങൾ ചിതറിത്തെറിച്ചു. തുരങ്കം ഇടിഞ്ഞു ദേഹത്തേക്കു വീഴുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന 11 കുട്ടികളെ ആദ്യമേ തന്നെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. പോരാട്ടത്തിനൊടുവിൽ അവിടെ നിന്നു പോകുമ്പോൾ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളും ലഭ്യമായതായി ട്രംപ് പറഞ്ഞു.
കെ9 നായ്ക്കളിലൊന്നിനു പരുക്കേറ്റെങ്കിലും യുഎസിന്റെ ഭാഗത്ത് ആൾനാശമില്ല. 'ഗ്രാൻഡ് സ്റ്റൈലിൽ' ഒരു സിനിമ പോലെയായിരുന്നു ബഗ്ദാദിയെ വേട്ടയാടി കൊലപ്പെടുത്തിയതെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ഒരു നായയെ പോലെ, ഒരു ഭീരുവിനെപ്പോലെയാണ് അയാൾ മരിച്ചത്. ഇന്നു ലോകം ജീവിക്കാൻ കൂടുതൽ സുരക്ഷിതമായിരിക്കുന്നു..' ട്രംപ് കൂട്ടിച്ചേർത്തു. റഷ്യ, തുർക്കി, സിറിയ, ഇറാഖ് എന്നിവയ്ക്കൊപ്പം സിറിയൻ കുർദുകൾക്കും ട്രംപ് നന്ദി പറഞ്ഞു. റഷ്യയുടെ കീഴിലുള്ള ചില സിറിയൻ മേഖലയിലൂടെയായിരുന്നു ഹെലികോപ്ടർ യാത്രയെന്നതും സഹായകരമായി. മേഖലയിലെ ഏറ്റവും അപകടം പിടിച്ച വ്യോമപാതകളിലൊന്നിലൂടെയായിരുന്നു യുഎസ് കമാൻഡോസിന്റെ യാത്ര. അതും വളരെ താഴ്ന്നായിരുന്നു പറന്നത്, അതിവേഗത്തിലും. എല്ലാ രാജ്യങ്ങളും ചേർന്നുള്ള മികച്ച സഹകരണമാണ് ബഗ്ദാദിയുടെ മരണത്തിലേക്കു നയിച്ചതെന്നും ട്രംപ് പറഞ്ഞു.
ഹയാത്ത് തഹ്രിൽ അൽഷാം എന്ന വിഭാഗത്തിനു കീഴിലായിരുന്നു ഇദ്ലിബ്. ഇവരാകട്ടെ ഐഎസിന്റെ എതിരാളികളും. ഐഎസിൽ ചേരുന്നവരെ തിരഞ്ഞുപിടിച്ച് വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു ഈ സംഘം. ഇവരുടെ സഹായവും ബഗ്ദാദിയെ തിരയാൻ യുഎസ് തേടി. ഇതോടൊപ്പം അമേരിക്കൻ ഇന്റലിജൻസും സ്പെഷൽ ഡെൽറ്റ ഫോഴ്സും ചേർന്നു. രണ്ടാഴ്ച മുൻപു തന്നെ ഇതിനു വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു. ബഗ്ദാദിയുടെ താവളം സ്ഥിരീകരിച്ചു നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കിടെ 23 തവണ ഇയാളെ പിടികൂടാനായി പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പദ്ധതി മാറ്റുകയായിരുന്നു. ട്രംപിനും അടുത്ത ഉദ്യോഗസ്ഥർക്കും സൈനിക മേധാവികൾക്കും മാത്രമേ ഇതിനെപ്പറ്റി അറിവുണ്ടായിരുന്നുള്ളൂ. ആക്രമണത്തിൽ ബഗ്ദാദിയുടെ എത്ര അനുയായികൾ കൊല്ലപ്പെട്ടുവെന്ന വിവരം വരുംനാളുകളിൽ വ്യക്തമാകും. ഇദ്ലിബിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ഇറാഖ് ദേശീയ ടെലിവിഷനും വാർത്താ ഏജൻസികളും പുറത്തുവിടുന്നുണ്ട്.
ഐഎസിന്റെ കീഴിലുള്ള 100 ശതമാനം പ്രദേശങ്ങളും ഇതോടെ തന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇല്ലാതാക്കിയെന്നും ട്രംപ് പറഞ്ഞു. അധമനായ, ആക്രമണകാരിയായ ഭീകരനായിരുന്നു ബഗ്ദാദി. അതേ രീതിയിൽത്തന്നെയാണ് അയാൾ കൊല്ലപ്പെട്ടതും. എന്നാൽ ബഗ്ദാദിയെ പിടികൂടാൻ വേണ്ടിയല്ല സിറിയയിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിച്ചതെന്നും ട്രംപ് വ്യക്തമാക്കി. സിനിമ കാണുന്നതു പോലെ 'വ്യക്തമായി' ആക്രമണം തൽസമയം കാണുകയും ചെയ്തു. എന്നാൽ ഇതെങ്ങനെ സാധിച്ചെന്ന ചോദ്യത്തിന് ട്രംപ് മറുപടി നൽകിയില്ല. കഴിഞ്ഞയാഴ്ച തന്നെ ആക്രമണത്തിനുള്ള സമ്മതം ട്രംപ് നൽകിയിരുന്നതായി പ്രതിരോധ സെക്രട്ടറി പറഞ്ഞു.
ബഗ്ദാദിയെ ജീവനോടെ പിടിക്കാനായില്ലെങ്കിൽ കൊലപ്പെടുത്താനായിരുന്നു നിർദ്ദേശം. ബഗ്ദാദി താമസിച്ചിരുന്ന കെട്ടിടം വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ കുട്ടികളുമായി ഇറങ്ങി ഓടുകയായിരുന്നു.-ട്രംപ് വിശദീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്