Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകുമാർ മേനോൻ ശ്രമിക്കുന്നത് താൻ മോശക്കാരിയാണ് എന്ന് വരുത്തിത്തീർക്കാൻ; സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്നത് ദുഷ്പ്രചരണം; സംവിധായകനെതിരെ നൽകിയ പരാതിയിൽ നടി മഞ്ജു വാര്യർ മൊഴി നൽകിയത് തൃശ്ശൂരിലെ പൊലീസ് കേന്ദ്രത്തിലെത്തി; നടിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ഒരാഴ്ചക്കകം ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ശ്രീകുമാർ മേനോൻ ശ്രമിക്കുന്നത് താൻ മോശക്കാരിയാണ് എന്ന് വരുത്തിത്തീർക്കാൻ; സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്നത് ദുഷ്പ്രചരണം; സംവിധായകനെതിരെ നൽകിയ പരാതിയിൽ നടി മഞ്ജു വാര്യർ മൊഴി നൽകിയത് തൃശ്ശൂരിലെ പൊലീസ് കേന്ദ്രത്തിലെത്തി; നടിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ഒരാഴ്ചക്കകം ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: താൻ മോശക്കാരിയാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രീകുമാർ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്ന് നടി മഞ്ജു വാര്യർ. തൃശ്ശൂരിലെ പൊലീസ് കേന്ദ്രത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മൊഴി നൽകവെയാണ് മഞ്ജു ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. 2017 മുതൽ നടിയുടെ കരിയറിനേയും, സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഒടിയൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്‌തെന്ന പരാതിയെ തുടർന്ന് സംവിധായകനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ശ്രീകുമാർ മേനോൻ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തി. താൻ മോശക്കാരിയാണെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും മഞ്ജു മൊഴി നൽകി. മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ബുധനാഴ്ചയാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിന്റെ ആദ്യ പടിയായിട്ടാണ് മഞ്ചു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടൈ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടർനടപടികൾ സ്വീകരിക്കുക. ഒരാഴ്ചക്കകം ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.

തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. സ്ത്രീകളോടു അപമര്യാദയോടെയുള്ള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഡിജിപിക്ക് മഞ്ജു വാര്യർ നൽകിയ പരാതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലിലേക്ക് കൈമാറുകയായിരുന്നു.

ശ്രീകുമാർ മേനോന്റെ പേരിലുള്ള 'പുഷ്' കമ്പനിയുമായുള്ള കരാർ പ്രകാരം 2013 മുതൽ നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2017 ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ സമൂഹത്തിൽ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാർ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെ സംഘടിമായ നീക്കം നടത്തുന്നതായും ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പരാതിയിൽ പറയുന്നു. ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലിനും പങ്കുണ്ടെന്നും താരം പരാതിയിൽ പറയുന്നു.

മഞ്ജുവാര്യരുടെ പരാതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സംവിധായകൻ ശ്രീകുമാർമേനോൻ വ്യക്തമാക്കിയിരുന്നു. പരാതിയെ കുറിച്ചറിഞ്ഞത് മാധ്യമവാർത്തകളിൽ നിന്നാണ്. തന്റെ ബുദ്ധിയിലും സ്നേഹത്തിലും ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങളെല്ലാം എത്ര വേഗമാണ് മഞ്ജു മറന്നതെന്ന് ശ്രീകുമാർമേനോൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങിയപ്പോൾ നൽകിയ ജാമ്യ ഹർജിയിലും ശ്രീകുമാർ മേനോനെതിരെ പരാമർശമുണ്ടായിരുന്നു. ഇതിനിടെയാണ് ഒടിയൻ സിനിമ തുടങ്ങുന്നത്. ഇവിടെ വച്ചു തന്നെ ചില പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. ഒടിയന് ശേഷം ശ്രീകുമാർ പ്രഖ്യാപിച്ച എംടിയുടെ രണ്ടാമൂഴം നടക്കില്ലെന്നും ഉറപ്പായി. ഇതിനിടെ 2018 ഡിസംബറിൽ തന്നെ മഞ്ജുവിനെ വിമർശിച്ച് ശ്രീകുമാർ മേനോൻ രംഗത്ത് വന്നിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ന്യൂസ്18 ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ വിമർശനം.

മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീർത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകൾ പ്രമോട്ട് ചെയ്യുന്നു. എന്നാൽ ഒടിയൻ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്മ ഭാഗ്യമാണ്. മോഹൻലാൽ, പ്രകാശ് രാജ് എന്നിവർക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നിൽക്കുന്ന ഒരേയൊരു നടൻ മോഹൻലാൽ ആണെന്നും ശ്രീകുമാർ ആരോപിച്ചിരുന്നു.

മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോൾ അവർ സ്വീകരിക്കുന്ന പല നിലപാടുകളും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു. മലയാളത്തിലെ വളരെ അനുഗൃഹീതയായ, വലിയ ഭാവിയുള്ള നടിയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു അഭിനയ പ്രതിഭാസം ആണ് മഞ്ജു വാര്യർ എന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചിരുന്നു. ഈ വാക്കുകളിൽ നിറഞ്ഞ അതൃപ്തിയാണ് ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തുന്നത്.

താൻ ആരാണെന്നും എന്താണ് തന്റെ വില എന്നതും ആദ്യം തിരിച്ചറിയേണ്ടത് മഞ്ജു വാര്യർ ആണെന്ന് ശ്രീകുമാർ മേനോൻ അന്ന് അഭിമുഖത്തിൽ പരിഹസിച്ചിരുന്നു. മഞ്ജുവിന് തിരുത്താൻ വേണ്ടി മഞ്ജുവിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഇപ്പോൾ തുറന്ന് പറയുന്നതും മുമ്പ് തുറന്ന് പറഞ്ഞതും എല്ലാം മഞ്ജുവിന് തിരുത്താൻ വേണ്ടിയാണെന്നാണ് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ മഞ്ജു വാര്യർ നൂറ് ശതമാനം കൈവിട്ടു എന്നാണ് ശ്രീകുമാർ മേനോൻ ഉന്നയിക്കുന്ന മറ്റൊരു ആരോപണം.

താൻ മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം പറയുന്നുണ്ടെന്നും ശ്രീകുമാർ മേനോൻ പറയുന്നുണ്ട്. ഒരാൾക്ക് ആവശ്യമുള്ള സമയത്തല്ലേ സുഹൃത്തും സൗഹൃദവും എല്ലാം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വനിത മതിലിൽ നിന്ന് പിന്മാറിക്കൊണ്ട് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങളേയും ശ്രീകുമാർ മേനോൻ വിമർശിക്കുന്നുണ്ട്. വനിതാ മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ ജനം ചിരിക്കില്ലേ എന്നാണ് ശ്രീകുമാർ മേനോൻ ചോദ്യമായി ഉയർത്തിയത്. അന്ന് പരസ്യമായ ഭിന്നതയ്ക്ക് പുതിയ തലം നൽകുന്നതാണ് ഇപ്പോഴത്തെ വിവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP