കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റും; എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും മാറ്റാൻ എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം; സമ്പൂർണ അഴിച്ചുപണിക്ക് ഒരുങ്ങുന്നത് ഗ്രൂപ്പുകളിയുടെ ഭാഗമായി തന്നെ; രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾപ്പെടെ മാറണമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് നേതാക്കൾ; കൊച്ചി നഗരത്തിലെ വെള്ളപ്പൊക്കവും ടി ജെ വിനോദിന്റെ ഭൂരിപക്ഷ കുറവും ചൂണ്ടിക്കാട്ടി ഗ്രൂപ്പുകളിച്ച് കോൺഗ്രസ് പടിയിറക്കിവിടാൻ ഒരുങ്ങുന്നത് ജില്ലാ കോൺഗ്രസിലെ ശ്രദ്ധേയമായ വനിതാ മുഖത്തെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിനിന് മാറ്റാൻ കോൺഗ്രസിനുള്ളിൽ എ, ഐ ഗ്രൂപ്പുകളുടെ ധാരണ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പു വകവെക്കാതെയാണ് ഗ്രൂപ്പുമാനേജർമാർ സൗമിനി ജെയിനിനെ മാറ്റാൻ ഒരുങ്ങുന്നത്. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നെടുത്ത തീരുമാനം കെ പി സി സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കും. നഗരസഭ ഭരണത്തിൽ അഴിച്ചു പണി നടത്താനും ജില്ലാ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
മേയറെയും മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും മാറ്റാൻ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്നും കെ ബാബു പറഞ്ഞു. രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾപ്പടെ ഭരണസമിതി മൊത്തത്തിൽ മാറണമെന്ന് മുന്നേ തന്നെ ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് മേയറെ മാറ്റാൻ തീരുമാനിച്ചതെന്ന് കെ ബാബു വ്യക്തമാക്കി. കോർപ്പറേഷനിലെ ഭരണ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണം ഉപതെരഞ്ഞെടുപ്പ് ഫലമോ നഗരത്തിലെ വെള്ളക്കെട്ടോ അല്ല.
മേയർ എന്ന നിലയിൽ സൗമിനി നന്നായി പ്രവർത്തിച്ചു. നഗരസഭയുടെ വീഴ്ചകൾക്ക് മേയർക്ക് മാത്രമല്ല എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. പേരണ്ടൂർ കനാൽ ഉൾപ്പെടെയുള്ള വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നെന്നും എന്നാൽ സർക്കാരിനും വീഴ്ചപറ്റിയെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി. മേയറെ മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഡിസിസി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി യോഗം ചേർന്നിരുന്നു. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വിജയം യുഡിഎഫിനൊപ്പമായിരുന്നെങ്കിലും ഫലം വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മേയറുടെ ഭരണവീഴ്ച്ചയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
ഭരണത്തിൽ പിടിപ്പുകേട് ഉണ്ടായെന്നും ജനവികാരം മനസിലാക്കാൻ കോർപ്പറേഷന് കഴിഞ്ഞില്ലെന്നും കുറ്റുപ്പെടുത്തി ഹൈബി ഈഡൻ എംപി രംഗത്തെത്തിയിരുന്നു. എന്നാൽ നേട്ടങ്ങൾ വരുമ്പോൾ മാത്രം സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഹൈബിക്കെതിരെ മേയർ തുറന്നടിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കോർപ്പറേഷൻ നടത്തിയ പ്രവർത്തനങ്ങൾ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കാത്തതുകൊണ്ടാണ് ക്രഡിറ്റ് മറ്റുള്ളവർ കൊണ്ടുപോയതെന്നും മേയർ കുറ്റപ്പെടുത്തിയിരുന്നു.
കോർപറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർഥ കാരണം കൃത്യമായി അറിയുന്നയാളാണ് ഹൈബി. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണവും ഉദ്ദേശ്യവുമെന്താണെന്ന് മനസ്സിലാവുന്നില്ല. ഓരോ ജനപ്രതിനിധിക്കും പ്രതിസന്ധി ഘട്ടത്തിൽ ചില കർത്തവ്യമുണ്ട്. ഒന്നരമാസം മുമ്പ് റോഡ് അറ്റകുറ്റപ്പണി തുടങ്ങിവെച്ചെങ്കിലും അതു മുന്നോട്ടു പോവാതിരുന്നത് ജല അഥോറിറ്റി അമൃത് പദ്ധതി പ്രകാരം റോഡുകളിൽ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി ഏറ്റെടുത്ത് റോഡുകൾ തിരിച്ചു നൽകാതിരുന്നതു മൂലമാണെന്നാണ് അവർ പറയുന്നത്.
ഇതേതുടർന്ന് മേയറെന്ന നിലക്ക് താൻ വാട്ടർ അഥോറിറ്റിക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നയാളാണ് ഹൈബി ഈഡൻ. വാട്ടർ അഥോറിറ്റിയുടെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയതാണ്. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഇ.ശ്രീധരന്റെ വിദഗ്ധാഭിപ്രായം തേടും. തന്റെ രാജിയുമായി ബന്ധപ്പെട്ട് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു സൗമിനിയുടെ പക്ഷം.
കൊച്ചിൻ കോർപ്പറേഷൻ മേയർ സ്ഥാനത്ത് നിന്നും സൗമിനി ജയിനെ മാറ്റാനുള്ള നീക്കത്തിനു പിന്നിൽ പദവി വീതം വയ്ക്കൽ മാത്രമല്ല, എ ഗ്രൂപ്പിൽ നിന്നു തന്നെയുള്ള ശക്തമായ എതിർപ്പുകളും കാരണമെന്നു സൂചന. 'എ'യ്ക്കൊപ്പം 'ഐ' ഗ്രൂപ്പും സൗമിനിക്കെതിരേ രംഗത്തു വന്നതോടെയാണ് മേയർ സ്ഥാനത്തു നിന്നും അവരെ മാറ്റാൻ തിടുക്കപ്പെട്ട് നീക്കങ്ങൾ നടന്നതെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. അതേസമയം സൗനിമിക്ക് പകരക്കാരിയായി ഫോർട്ട് കൊച്ചി ഒന്നാം ഡിവഷനിൽ നിന്നുള്ള കൗൺസിലർ ഷൈനി മാത്യുവിനെയാണ് പരിഗണിക്കുന്നത്.
കോർപ്പറേഷനിലെ മുൻ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് സ്റ്റാൻഡിങ് കൗൺസിലർ എന്ന നിലയിൽ കഴിവ് തെളിയിച്ചൊരാളാണ് സൗമിനി. അവരുടെ പ്രവർത്തന മികവ് തന്നെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനും കാരണമായത്. മേയർ എന്ന നിലയിൽ സൗമിനി ജയിന്റെ ഇതുവരെയുള്ള പ്രകടനവും മികച്ചതാണ്. മുൻ മേയർ ടോണി ചമ്മണി അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങൾ അടക്കം ഉയർന്നിരുന്നു. എന്നാൽ, സൗമിനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഒന്നും തന്നെ ഉയർന്നിരുന്നില്ല. തെരഞ്ഞെടുപ്പു ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ മറവിലാണ് സൗമിനിക്കെതിരെ ഗ്രൂപ്പുകൾ ഒരുമിച്ചത്. അടുത്തകാലത്ത് കോൺഗ്രസിൽ നിന്നും വളർന്ന വനിതാ നേതാക്കളിൽ നിലപാടുള്ള സ്ത്രീ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.
കൗൺസിലിനുള്ളിലും മികച്ച പ്രവർത്തനാണ് സൗമിനിയുടെത്. വനിതകളായിട്ടുള്ള കൗൺസിലർമാരിൽ പലരും പുതുമുഖങ്ങളാണ്. മേയർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്ന ഷൈനി മാത്യു കഴിഞ്ഞ നാലു വർഷത്തെ കൗൺസിൽ യോഗങ്ങളിൽ ആകെ എഴുന്നേറ്റ് നിന്ന് എന്തെങ്കിലും പറഞ്ഞിട്ടുള്ളത് മൂന്നു തവണയോ മറ്റോ ആണ്. അങ്ങനെയുള്ളവരെ മേയർ ആക്കിയാൽ ഫലം എന്തായിരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം മേയർ സ്ഥാനത്തു നിന്നു മാറാൻ കോൺഗ്രസ് നേതൃത്വം തന്നോട് ആവശ്യപ്പെടുകയാണെങ്കിൽ അനുസരിക്കുമെന്നാണ് സൗമിനി ജയിൻ നിലപാട് എടുത്തിരിക്കുന്നത്. രാജിവെക്കണമെന്ന വിവരം ഇവരെ നേതാക്കൾ അറിയിച്ചിട്ടില്ലെന്നും അറിയുന്നു.
എറണാകുളം ജില്ലയിൽ കോൺഗ്രസിന്റെ കൈവശമുള്ള രണ്ട് പ്രധാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കൊച്ചിൻ കോർപ്പറേഷനും ജില്ല പഞ്ചായത്തും. ഐ ഗ്രൂപ്പിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന് മേയർ സ്ഥാനവുമായിരുന്നു പാർട്ടിയിലെ സമവാക്യം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്ന് ആശ സനലും ബോബി കുര്യാക്കോസും രംഗത്ത് വന്നപ്പോൾ ഇരുവർക്കും രണ്ടര വർഷം വീതം വീതിച്ചു നൽകാൻ തീരുമാനമാവുകയായിരുന്നു. ആശ സനൽ രണ്ടര വർഷം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ അവരെ മാറ്റി ബോബി കുര്യാക്കോസിനെ അടുത്ത രണ്ടര വർഷത്തക്ക് പ്രസിഡന്റാക്കി ഐ ഗ്രൂപ്പ് തീരുമാനം നടപ്പാക്കുകയും ചെയ്തു. ഇതേ രീതിയിൽ തന്നെയായിരുന്നു മേയർ സ്ഥാനത്തേക്കും രണ്ടര വർഷം വീതമുള്ള വീതം വയ്ക്കൽ തീരുമാനം വന്നത്. മുൻ മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് ചേർന്ന എ ഗ്രൂപ്പ് യോഗത്തിൽ ആദ്യത്തെ രണ്ടര വർഷക്കാലം ഷൈനി മാത്യുവിനെയും ബാക്കി രണ്ടര വർഷക്കാലം സൗമിനി ജയിനേയും മേയർ ആക്കാനുള്ള തീരുമാനം എടുത്തിരുന്നു.
എന്നാൽ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ മേയർ സ്ഥാനം വീതം വയ്ക്കലിനെതിരേ രംഗത്തു വരികയും സൗമിനിയെ മേയർ ആക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ലത്തീൻ സമുദായംഗമായ ഷൈനിക്കു വേണ്ടി സമുദായ സംഘടനകളും പ്രമുഖ നേതാക്കളും രംഗത്തു വന്നിരുന്നു. സുധീരന്റെ മേൽ കടുത്ത സമ്മർദ്ദവും ഇവർ നടത്തിയിരുന്നു. എന്നാൽ പുതുമുഖമായ ഷൈനിയെ അല്ല, പാർട്ടി പ്രവർത്തനത്തിൽ കഴിവ് തെളിയിച്ച സൗമിനിയെ മേയർ ആക്കണമെന്ന നിലപാടായിരുന്നു സുധീരന്. അന്ന് സുധീരനൊപ്പം എ ഗ്രൂപ്പിലെ കൗൺസിലർമാരും സൗമിനിയെ ആയിരുന്നു പിന്തുണച്ചത്.
Stories you may Like
- ഇടുക്കി സ്വദേശിയായ യുവാവും ബംഗാളി യുവതിയും ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- മലയാളി യുവാവിന്റെയും കാമുകിയുടേയും ആത്മഹത്യക്ക് പിന്നിൽ ആ ഫോൺ കോൾ
- കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി.പി. എമ്മിന് തിരിച്ചടി
- മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്