Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംതിങ് വെരി ബിഗ് ഹാസ് ജസ്റ്റ് ഹാപ്പൻഡ്! ട്വീറ്റുമായി ഡൊണാൾഡ് ട്രംപ്; പിന്നാലെ വന്നത് സിറിയയിൽ ഐസിസ് കേന്ദ്രത്തിനെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയെന്ന വാർത്തകൾ; ഐസിസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചനകളും; സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി ശരീരത്തിൽ സ്‌ഫോടകവസ്തു വെച്ചുകെട്ടി മരിക്കുകയായിരുന്നു എന്നു അഭ്യൂഹങ്ങൾ; ഐസിസിനെ കൂമ്പോടെ മുടിച്ചിട്ടും രോമത്തിൽ പോലും തൊടാനാവാതെ സുരക്ഷിതനായി വിലസിയ ബാഗ്ദാദിയെ അമേരിക്ക തീർത്തോ?

സംതിങ് വെരി ബിഗ് ഹാസ് ജസ്റ്റ് ഹാപ്പൻഡ്! ട്വീറ്റുമായി ഡൊണാൾഡ് ട്രംപ്; പിന്നാലെ വന്നത് സിറിയയിൽ ഐസിസ് കേന്ദ്രത്തിനെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയെന്ന വാർത്തകൾ; ഐസിസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചനകളും; സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി ശരീരത്തിൽ സ്‌ഫോടകവസ്തു വെച്ചുകെട്ടി മരിക്കുകയായിരുന്നു എന്നു അഭ്യൂഹങ്ങൾ; ഐസിസിനെ കൂമ്പോടെ മുടിച്ചിട്ടും രോമത്തിൽ പോലും തൊടാനാവാതെ സുരക്ഷിതനായി വിലസിയ ബാഗ്ദാദിയെ അമേരിക്ക തീർത്തോ?

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിക്കെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയെന്ന് സൂചന. യുഎസ് ആക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സൂചനയുമായുള്ള വാർത്തകളാണ് പുറത്തുവന്നത്. യുഎസ് സൈനിക നീക്കത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തിൽ ഒരു ട്വീറ്റും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ചു. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.

സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി ശരീരത്തിൽ സ്ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഡിഎൻഎ ബയോമെട്രിക് ടെസ്റ്റുകൾക്ക് ശേഷം മാത്രമേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ. അതിനിനിയും സമയമെടുക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച 9മണിക്ക്(ഇന്ത്യൻ സമയം ആറ് മണി) വാർത്താസമ്മേളനം വിളിക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗൻ ഹിഡ്ലി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്ദാദി ഒളിവിൽ കഴിയുകയാണ്. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്ഐയുടെ നേതാവാകുന്നത്. പിന്നീട് അൽഖ്വെയ്ദയെ സംഘടനയിൽ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ ഉടൻ സ്ഥിരീകരണമുണ്ടാകുമെന്നാണ് കരുതുന്നത്. സിറിയയിൽനിന്നും ഇറാഖിൽനിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൂർണമായും തുരത്തിയെന്നാണ് അമേരിക്ക അവകാശപ്പെട്ടത്. ഇതിനിടെയിലും ബാഗ്ദാദിയെ മാത്രം അവർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സ്ഫോടന പരമ്പര തീർത്ത് 250-ലേറെ നിരപരാധികളെ കൂട്ടക്കുരുതി ചെയ്ത ഭീകരരെ അഭിനന്ദിക്കുന്ന ബാഗ്ദാദിയുടെ വീഡിയോ ഐസിസ് പുറത്തുവിട്ടത്.

2014-നുശേഷം ആദ്യമായാണ ്ബാഗ്ദാദി പ്രത്യക്ഷപ്പെടുന്നത്. ഇറാഖിലെ മൊസൂളിലുള്ള വലിയ പള്ളിയിൽനിന്നാണ് 2014 ജൂലൈയിൽ ബാഗ്ദാദി അവസാന സന്ദേശം നൽകിയിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സൃഷ്ടിയെക്കുറിച്ച് അറിയിക്കുന്നതിനായിരുന്നു അൽ-നൂറി പള്ളിയിൽനിന്നുള്ള ആ വീഡിയോ. ലോകം മുഴുവൻ പ്രചരിച്ച ആ വീഡിയോയ്ക്കുശേഷം ബാഗ്ദാദി അപ്രത്യക്ഷനായി പല തവണ ബാഗ്ദാദി കൊല്ല്പെട്ടതായി ഇതിനിടെ അഭ്യൂഹങ്ങളും പരന്നിരുന്നു.

ഇറാഖിലും സിറിയയിലുമുണ്ടായ തിരിച്ചടികൾക്ക് പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബാഗ്ദാദി പറയുന്നു. ലങ്കയിലെ ഈസ്റ്റർ ബോംബിങ്ങുകൾ വിശുദ്ധയുദ്ധത്തിന്റെ ഭാഗമാണെന്നും ഭീകരത്തലവൻ പ്രഖ്യാപിക്കുന്നു. 2014-ലെ വീഡിയോയിൽ കണ്ടതിൽനിന്ന് തികച്ചും വ്യത്യസ്തനാണ് പുതിയ ബാഗ്ദാദി. നരച്ച താടി ഹെന്ന പുരട്ടി ചുവപ്പിച്ചിട്ടുണ്ട്. തുടർച്ചയായി സംസാരിക്കാതെ നിർത്തി നിർത്തി പതിഞ്ഞ സ്വരത്തിലാണ് സംസാരം. ഒരു കലാഷ്നിക്കോവ് തോക്കും തന്റെ സമീപത്തായി ബാഗ്ദാദി സൂക്ഷിച്ചിരുന്നു. അതിനിടെ 47-കാരനായ ബാഗ്ദാദി കടുത്ത പ്രമേഹ രോഗിയാണെന്ന വാർത്തകളും പുറത്തുവരികയുണ്ടായി. രോഗം മൂർച്ഛിച്ച് ബാഗ്ദാദി മരിച്ചുവെന്നും ഒന്നിലേറെത്തവണ അഭ്യൂഹങ്ങൾ പരന്നിരുന്നു.

1971-ൽ ഇറാഖിൽ ജനിച്ച ബാഗ്ദാദി സമാറയിലാണ് ഉള്ളതെന്നാണ് കരുതുന്നത്. സമാറയിലെ മുസ്ലിം പള്ളിയിൽ പുരോഹിതനായിരുന്ന ബാ്ഗദാദി, 2003-ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെയാണ് ഭീകരതയിലേക്ക് തിരിയുന്നത്. ഇബ്രാഹിം അവാദ് ഇബ്രാഹിം അൽ ബദ്രിയെന്ന് അറിയപ്പെട്ടിരുന്ന ബാഗ്ദാദി 2004 മുതൽ 2008 വരെ അമേരിക്കയുടെ ബുക്ക ക്യാമ്പിൽ തടവുകാരനായിരുന്നു. അൽ ഖ്വയ്ദ ബന്ധമാരോപിച്ചായിരുന്നു തടങ്കൽ. 2010-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ തലവനായി ബാഗ്ദാദി മാറി. 2011-ൽ ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക 10 മില്യൺ ഡോളർ വിലയിട്ടു. 2013-ൽ സിറിയയിലെ അൽ നുസ്ര ഗ്രൂപ്പുമായി ചേർന്ന് ഐസിസ് എന്ന പുതിയ രൂപത്തിലേക്ക് സംഘടന മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP