മൂന്നോ നാലോ കംപ്യൂട്ടർ ക്ലിക്കിന് കഷ്ടപ്പെട്ട് ഐഇഎൽടിഎസ് നേടിയ നഴ്സുമാരോട് കേരളാ നഴ്സിങ് കൗൺസിൽ ഈടാക്കുന്നത് 2000 രൂപ! നഴ്സുമാരെ സഹായിക്കാനെന്ന് പറയുന്ന നഴ്സിംങ് കൗൺസിൽ കൊള്ളലാഭം ഉണ്ടാക്കുന്നത് ജോലി കിട്ടാൻ കാത്തിരിക്കുന്ന പാവം നഴ്സുമാരെ പിഴിഞ്ഞ്; പ്രതിഷേധം കനക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് നഴ്സുമാരുടെ കേരളത്തിലെ കാവൽക്കാർ
എം മനോജ് കുമാർ
തിരുവനന്തപുരം: യുകെയിലേക്കുള്ള നഴ്സസുമാരുടെ വെരിഫിക്കേഷനുവേണ്ടി ഓൺലൈനിൽ കേരളാ നഴ്സിങ് കൗൺസിൽ നടത്തുന്നത് മൂന്നു നാല് ക്ലിക്കുകൾ മാത്രം. വെറും മൂന്നു മൂന്നു മിനിട്ട് മാത്രമുള്ള ജോലിക്ക് ഈടാക്കുന്നതോ 2000 രൂപയും. കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിന് എതിരെ ഉദ്യോഗാർത്ഥികൾക്കുള്ള എതിർപ്പ് ശക്തമാകുന്നു. യുകെയിലേക്കുള്ള നഴ്സസുമാരുടെ വെരിഫിക്കേഷനുവേണ്ടി കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിന് ഓൺലൈനിൽ നേരിടേണ്ടി വരുന്നത് മൂന്നോ നാലോ ചോദ്യങ്ങൾ മാത്രം. ആവശ്യമുള്ളത് വെറും മൂന്നു മിനിട്ട് മാത്രവും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരത്തിനു നാലഞ്ച് ക്ലിക്ക് മാത്രം മതി. ജോലി തേടി ഉദ്യോഗാർത്ഥികൾ അലയുമ്പോഴാണ് വെരിഫിക്കേഷനായുള്ള മൂന്നു മിനിറ്റ് ജോലിക്ക് 2000 രൂപ ഈടാക്കി കേരള നഴ്സിങ് കൗൺസിൽ പകൽക്കൊള്ള നടത്തുന്നത്.
യുകെയിൽ നിന്ന് എൻഎംസിയുടെ വെരിഫിക്കേഷന് വേണ്ടി ഇന്ത്യയിലെ ഓരോ നഴ്സിങ് കൗൺസിലിലേക്കും ഒരു ഓൺലൈൻ റിക്വസ്റ്റ് ആണ് ഇപ്പോൾ നൽകുന്നത്. ഓൺലൈൻ റിക്വസ്റ്റിന്റെ കൂടെ നഴ്സിങ് കൗൺസിൽ ഒരു ഇ മെയിൽ ആണ് കേരളാ നഴ്സിങ് കൗൺസിലിന് വിടുന്നത്. ഈ ഇമെയിൽ ഓപ്പൺ ചെയ്യുമ്പോൾ ഇവിടെ എൻഎംസി അപ്ലോഡ് ചെയ്ത കേരള നഴ്സസ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുണ്ട്. എൻഎംസി ചോദിക്കുന്ന നാലഞ്ചു ചോദ്യങ്ങൾ മാത്രമേയുള്ളൂ. പേര്, ജനനതീയതി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, യുകെയിൽ രജിസ്ട്രേഷന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടോ? നിങ്ങൾ അപേക്ഷിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി ആണിത്. നിങ്ങളുടെ രജിസ്റ്റർ നമ്പർ പ്രകാരവും നിങ്ങളുടെ ഡാറ്റാ പ്രകാരവും ശരിയാണോ ഇല്ലയോ എന്ന് ക്ലിക്ക് ചെയ്യുക. അങ്ങിനെ ക്ലിക്ക് ചെയ്ത് കൺഫേം ചെയ്താൽ മാത്രം മതി. വെറും ഒരു മൂന്നു മിനിറ്റ് കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേയുള്ളൂ. അറ്റാച്ച് ചെയ്തിരിക്കുന്ന സർട്ടിഫിക്കറ്റ് നോക്കി കൺഫേം ചെയ്താൽ മാത്രം മതി. അതിനുവേണ്ടിയിട്ടാണ് കേരള നഴ്സിങ് കൗൺസിൽ സർട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്പോർട്ടും അവർക്ക് കൊടുത്ത് 2000 രൂപ ഫീസും അടയ്ക്കണമെന്നു പറയുന്നത്. ഈ കൊള്ളയ്ക്ക് എതിരെയാണ് ഉദ്യോഗാർത്ഥികൾ ശബ്ദിക്കുന്നത്.
തങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ബാധ്യതയുള്ള കൗൺസിൽ 2000 രൂപ ഈടാക്കി പിഴിച്ചിൽ നടത്തുന്നതിൽ ഉദ്യോഗാർത്ഥികളിൽ നിന്നുള്ള എതിർപ്പ് ശക്തമാകുകയുമാണ്. ഇപ്പോൾ എല്ലാം ഓൺലൈൻ ആക്കിയിരിക്കെ എന്തിനാണ് 2000 രൂപ ഫീസ് ഈടാക്കുന്നത് എന്നാണ് ഉദ്യോഗാർത്ഥികൾ ഉയർത്തുന്ന ചോദ്യം. മുൻപ് സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി അയച്ചു നൽകേണ്ടിയിരുന്നു. കേരളാ നഴ്സസ് കൗൺസിൽ ആണ് കൊറിയർ വഴി ഇത് നിർവഹിച്ചത്. അതിനുള്ള പ്രോസസിങ് ഫീസായാണ് കൗൺസിൽ 2000 രൂപ ഈടാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ എല്ലാം ഓൺലൈൻ ആയി മാറി. ഹാർഡ് കോപ്പിക്ക് പകരം എല്ലാം സോഫ്റ്റ് കോപ്പികൾ മതി. അത് കേരളാ നഴ്സസ് കൗൺസിൽ സാക്ഷ്യപ്പെടുത്തിയാൽ മതി. മൂന്നു മിനിറ്റ് കൊണ്ട് ഈ പ്രക്രിയ പൂർത്തീകരിക്കാം. അപ്പോൾ എന്തിനാണ് മുൻപത്തെ രീതിയിൽ 2000 രൂപ തങ്ങളെ പിഴിയുന്നത് എന്തിനാണ് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നത്.
നഴ്സ്മാരുടെ വെരിഫിക്കേഷനിൽ ബ്രിട്ടൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കെ ആ ഇളവുകൾ കേരള നഴ്സസ് കൗൺസിൽ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കാത്തതിലാണ് കൗൺസിലിനെതിരെ എതിർപ്പ് ഉയരുന്നത്. മുൻപ് നഴ്സുമാരുടെ വെരിഫിക്കെഷനുവേണ്ടി സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി തന്നെ ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു. കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലാണ് ഈ ഹാർഡ് കോപ്പി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ലഭ്യമാക്കിയിരുന്നത്. അതിനാൽ സർട്ടിഫിക്കറ്റുകൾ കൊറിയർ വഴി അയച്ചു നൽകുകയാണ് ചെയ്തിരുന്നത്. അതിനുള്ള പ്രോസസിങ് ഫീസായാണ് നഴ്സസ് കൗൺസിൽ 2000 രൂപ ഈടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബ്രിട്ടൻ നഴ്സസുമാരുടെ വെരിഫിക്കേഷനിൽ ഇളവുകൾ വരുത്തി. മുൻപ് ഹാർഡ് കോപ്പി വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ സോഫ്റ്റ് കോപ്പി മതി. അത് കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ സാക്ഷ്യപ്പെടുത്തിയാൽ മതി. എല്ലാം പൂർണമായി ഓൺലൈൻ ആയി മാറി. ഇപ്പോൾ വെരിഫിക്കേഷൻ ഇനത്തിൽ ഇത്രയും തുക ആവശ്യമല്ല. പിന്നെ നഴ്സ്മാരെ പിഴിയേണ്ടതുണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്.
ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് യുകെ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ ഒന്നുമില്ലാതെ ഓൺലൈൻ അപേക്ഷ മാത്രം സമർപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. എന്നാൽ യുകെ വെരിഫിക്കേഷന് വേണ്ടി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ, 2000 രൂപ നെഫ്റ്റ് വഴി ഫീസ് ഒടുക്കിയ രേഖ എന്നിവ കേരള നഴ്സ് ആൻഡ് മിഡൈ്വഫ് കൗൺസിലിൽ സമർപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം അപേക്ഷകൾ പരിഗണിക്കുവാൻ നിർവാഹമില്ലെന്നും അറിയിക്കുന്നു-ഇതാണ് കേരള നഴ്സസ് കൗൺസിൽ പുറപ്പെടുവിച്ച ഉത്തരവ്. ഈ ഉത്തരവ് പ്രകാരം യുകെയിലേക്കുള്ള നഴ്സസുമാരുടെ വെരിഫിക്കേഷനുവേണ്ടി നഴ്സുമാർ 2000 രൂപ ഒടുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിലാണ് നഴ്സ്മാർക്ക് എതിർപ്പ് ശക്തമാകുന്നത്.
കേരള നഴ്സിങ് കൗൺസിൽ നൽകുന്ന വിശദീകരണം:
യുകെയിലേക്കുള്ള വെരിഫിക്കേഷൻ ഓൺലൈൻ ആക്കിയിട്ടു ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഞങ്ങൾ വെരിഫിക്കേഷന് ഈടാക്കിയിരുന്ന ഫീസ് രണ്ടായിരം രൂപയാണ്. ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഫീസ് എന്തായാലും കുറയ്ക്കും-നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രാർ ഡോക്ടർ സലീന ഷാ മറുനാടനോട് പറഞ്ഞു. ഫീസ് കുറയ്ക്കാൻ കൗൺസിൽ യോഗം കൂടണം. അല്ലാതെ ഒറ്റയടിക്ക് രജിസ്ട്രാർക്ക് കുറയ്ക്കാൻ കഴിയില്ല. ഫീസ് പ്രശ്നത്തിൽ ഞങ്ങൾ നേരിട്ട ഒരു പ്രശ്നം യുകെയിൽ നിന്നുള്ള നിസ്സഹകരണം ആയിരുന്നു. യുകെക്കാർ ഒരു തീരുമാനവും ഞങ്ങളെ അറിയിക്കുന്നില്ല. ഞങ്ങൾ ഈ കാര്യത്തിൽ തുടർച്ചയായി മെയിൽ അയച്ചു കൊണ്ടിരുന്നു. ഫീസിന്റെ കാര്യത്തിൽ ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞിട്ടില്ല. നേരത്തെ സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി അയക്കേണ്ടതുണ്ടായിരുന്നു. കൊറിയർ വഴിയാണ് സർട്ടിഫിക്കറ്റുകൾ അയച്ചുകൊണ്ടിരുന്നത്. അപ്പോൾ പ്രോസസിങ് ഫീസായി കൗൺസിലിനു ഒരു തുക ഈടാക്കേണ്ടി വരും. ആ തുകയാണ് 2000 രൂപ.
ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഇപ്പോൾ സോഫ്റ്റ് കോപ്പി മതി. ഹാർഡ് കോപ്പി വേണ്ട. പക്ഷെ പ്രോസസിങ് ഫീസ് രജിസ്ട്രാർക്ക് ഒറ്റയ്ക്ക് കുറയ്ക്കാൻ കഴിയില്ല. കൗൺസിൽ യോഗത്തിൽ മാത്രമേ തുക കുറയ്ക്കാൻ അല്ലെങ്കിൽ ഒരു തീരുമാനത്തിനു കഴിയൂ. വരുന്ന 12 ആം തീയതിയോ 13നോ കൗൺസിൽ യോഗം കൂടാനാണ് തീരുമാനിച്ചിരിക്കുന്നത്. വരുന്ന കൗൺസിൽ യോഗത്തിൽ ഫീസ് കുറയ്ക്കും. ഇപ്പോൾ ഞങ്ങൾ പറയുന്നത് അപേക്ഷകർ സഹകരിക്കണം എന്നാണ്. ഇപ്പോൾ വെരിഫിക്കേഷന് 2000 രൂപ തന്നെ നൽകേണ്ടതുണ്ട്. തീരുമാനം ഞങ്ങൾ കൈക്കൊള്ളാതിരുന്നതിനാലാണ് ഇങ്ങനെ പറയുന്നത്. അപ്പോൾ അടിയന്തിര സ്വഭാവം ഉള്ള അപേക്ഷകർ മാത്രം ഇപ്പോൾ അപേക്ഷിച്ചാൽ മതി. മറ്റുള്ളവർ കൗൺസിൽ യോഗം കഴിയുന്നത് വരെ കാത്തിരിക്കുക. അതിനാൽ അത്യാവശ്യം ഉള്ളവർ മാത്രം നിലവിലെ ഫീസ് അടച്ച് അപേക്ഷിച്ചാൽ മതി. മറ്റുള്ളവർ കൗൺസിൽ തീരുമാനത്തിനു കാത്ത് നിൽക്കുക-രജിസ്ട്രാർ പറയുന്നു.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്