നീതിന്യായ വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ ഹൃതികമാരും ശരണ്യമാരും ഇനിയും കൺമുന്നിൽ ജീവനില്ലാതെ തൂങ്ങിയാടും; ഒപ്പം രാഷ്ട്രീയലാഭം മാത്രം നോക്കി ഹർഹാദിനും പ്ലേഗേൾസിനുമൊക്കെ പിന്തുണ നിർലോഭം നല്കുമ്പോൾ നമ്മളറിയുന്നില്ല, കേൾക്കുന്നില്ല ചുറ്റുവട്ടങ്ങളിലെവിടെയോ ഞെരിഞ്ഞമരുന്ന കുഞ്ഞുതേങ്ങലുകൾ! പിച്ചിച്ചീന്തിയെറിയപ്പെടുന്ന കുഞ്ഞുമേനികൾ! വർത്തമാനകാല കേരളത്തിന്റെ ദയനീയ ചിത്രം വ്യക്തമാക്കി അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
'എന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നിടത്തോളം കാലം എല്ലാം ലൈംഗികതയും സ്വാഭാവികമാണ്.നിങ്ങളുടെ ഫാന്റസിക്കനുസരിച്ചു ഞാൻ സെക്സ് ചെയ്യണമെന്ന് പറയുന്നതാണ് അസ്വാഭാവികം. എനിക്കിപ്പോൾ ഞാൻ നിത്യവും കാണുന്ന അഞ്ചാം ക്ളാസുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്.പറഞ്ഞറിയിക്കാനാവാത്ത സ്നേഹവും.ഞാനവൾക്കു എല്ലാ ദിവസവും മഞ്ച് വാങ്ങികൊടുക്കുന്നു.അവൾക്കെന്നോടുള്ള പ്രേമവും ഞാൻ അസ്വദിക്കുന്നു. ഇതൊക്കെ വളരെ സ്വാഭാവികമാണ്.'
ഇന്നും ഓർക്കുമ്പോൾ സിരകളിൽ രക്തം തിളയ്ക്കുന്ന,നുരഞ്ഞു പൊന്തുന്ന വെറുപ്പിന്റെയും അറപ്പിന്റെയും മനംപിരട്ടുന്ന മുഖവും വാക്കുകളുമാണിവ. ഈ അറപ്പുളവാക്കുന്ന വാക്കുകൾ സമൂഹമാധ്യമത്തിൽ അഭിമാനത്തോടെ പങ്കുവച്ച ഫർഹാദ് എന്ന ചെറുപ്പക്കാരൻ മലയാളിയായിരുന്നു.ഈ മനോവൈകല്യമുള്ള കമന്റിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച പെൺകുട്ടിയും മലയാളിയായിരുന്നു.ഇരുവരും വിപ്ലവം നെഞ്ചിലേറ്റിയ യുവത്വങ്ങളായിരുന്നു.ഇത് ഇപ്പോൾ എന്തിനിവിടെ വീണ്ടും എഴുതണം എന്ന് നിങ്ങളിൽ പലരും നെറ്റിചുളിക്കുന്നുണ്ടാവും.കാരണമുണ്ട്!
എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ പീഡനത്തെത്തുടർന്നു മരണപ്പെട്ട കേസിൽ തെളിവില്ലെന്ന് പറഞ്ഞു നാലുപേരെ ഇന്നലെ പോക്സോകോടതി വെറുതെവിട്ടതും ഇതേ കേരളത്തിലായിരുന്നു.അതും വിപ്ലവസിംഹങ്ങളെന്നവകാശപ്പെടുന്നവർ ഭരിക്കുന്ന, ഇരട്ടചങ്കുള്ള സഖാവ് ആഭൃന്തരം കയ്യാളുന്ന ഈ പ്രബുദ്ധ കേരളത്തിൽ. ഇതേ സർക്കാരിന്റെ കാലത്താണ് രണ്ടു മരണങ്ങളും നടക്കുന്നത്: 2017 ജനുവരിയിലും മാർച്ചിലുമായി. ഇതേ ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പൊലീസിന്റെ നിഷ്ക്രിയത്വമാണ് തെളിവുകളില്ലാതെയാക്കിയത്. പീഡോഫീലുകൾക്ക് യഥേഷ്ടം തങ്ങളുടെ മനോവൈകല്യം തുറന്നുകാട്ടാൻ ധൈര്യം തോന്നും വിധം അഭിപ്രായസ്വാതന്ത്ര്യം വേണമെന്നും ആ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിൽ നിന്നുക്കൊണ്ട് നവോത്ഥാനത്തിന്റെ പേരും പറഞ്ഞുക്കൊണ്ട് സകല പേക്കൂത്തുകളും നടത്താൻ അവകാശം നല്കുന്നൊരു സർക്കാരുമുണ്ടെങ്കിൽ ഇവിടെ ബാലപീഡനവും പോക്സോക്കേസുകളും നിത്യസംഭവമായില്ലെങ്കിലേ അത്ഭുതമുള്ളൂ!
2017 ൽ പാലക്കാട് വാളയാറിൽ പതിനൊന്നും എട്ടും വയസ്സുള്ള സഹോദരിമാരായ ബാലികമാർ കൊല്ലപ്പെട്ട വാർത്ത നമ്മൾ കേട്ടത് ഞെട്ടലോടെയായിരുന്നു. രണ്ടു കുട്ടികളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി എഴുതിയിരുന്നു ഇരുവരും പലവട്ടം ക്രൂരമായ ലൈംഗിക -പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന്.2017 ജനുവരി പന്ത്രണ്ടിനാണ് വാളയാർ അട്ടപ്പള്ളത്ത് ഭാഗ്യവതിയുടെ മൂത്തമകൾ ഹൃതികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ബന്ധു ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മകൾ പറഞ്ഞിരുന്നെന്നും, സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ വീടിനടുത്ത് സമീപത്തു കണ്ടെന്നും കുട്ടിയുടെ അമ്മയും അനിയത്തിയും അന്ന് പൊലീസിനു മൊഴി നൽകിയിരുന്നു. അന്ന് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അവഗണിച്ച ലോക്കൽ പൊലീസ് ആ കേസ് വെറുമൊരു ആത്മഹത്യയിൽ ഒതുക്കി.
കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച തൃശൂർ റേഞ്ച് ഐജി എംആർ അജിത്കുമാർ, ഇക്കാര്യത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു.അന്ന് ഹൃത്തികയുടെ മരണം ജില്ലയിലെ ശിശുക്ഷേമ സമിതി അധികൃതർ അറിഞ്ഞതു പോലുമുണ്ടായിരുന്നില്ല. ഹൃത്തികയുടെ മരണത്തിലെ നിർണായക സാക്ഷിയായ ബാലികയായിരുന്നു ഹൃതിക മരിച്ച് കൃത്യം 52 ദിവസങ്ങൾക്ക് ശേഷം ഇതേ സാഹചര്യത്തിൽ മരിച്ച ശരണ്യയെന്ന അനിയത്തി. ഇതോടെ വൻ വിവാദമായ കേസിൽ കുട്ടികളുടെ ബന്ധു അടക്കം നാലു പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ തെളിവുകളുടെ അഭാവത്തിലാണ് ഈ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്.ഏത് തെളിവുകൾ?ഹൃതികയെന്ന പെൺകുട്ടിയുടെ മലദ്വാരത്തിൽ ഉണ്ടായ ഗുരുതര മുറിവുകളുടെ ചിത്ര സഹിതമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫോറൻസിക്ക് സർജൻ അന്ന് തയ്യറാക്കിയത്. കുട്ടി പീഡനത്തിന് ഇരയായി എന്നതിനു ഇതിൽപരം മറ്റെന്ത് തെളിവാണ് വേണ്ടിയിരുന്നത്.പൊലീസ് അന്വേഷണത്തിലെ വീഴ്ച്ച മൂലം പല തെളിവുകളും കണ്ടെത്താനായില്ല. കൃത്യമായ സാക്ഷിമൊഴികളും ഉണ്ടാവാത്തതിനാലാണ് പ്രതികളെ വെറുതെ വിട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ നമ്പറടക്കം കോടതിയിൽ പൊലീസ് മാറി നൽകിയ സംഭവവും ഉണ്ടായിരുന്നു. ഒമ്പതു വയസുകാരിക്ക് ഒറ്റക്ക് തുങ്ങിമരിക്കാൻ കഴിയാത്ത രൂപത്തിലാണ് മൃതദേഹം കാണപെട്ടതെന്നും അതിനാൽ കൊലപാതക സാധ്യതകൾ പരിശോധിക്കണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം.
കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നു. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും വർധിക്കുന്നതായാണ് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നത് ആശങ്കയോടെ പരിശോധിക്കേണ്ട വിഷയമാണെങ്കിലും നിരാശാജനകമായ കാര്യം ബാലപീഡകർ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ്. കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന പോക്സോ കേസുകളിലെ പ്രതികളിൽ 20 ശതമാനം പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ലൈംഗികപീഡന കേസുകളുടെ കാര്യത്തിലാണെങ്കിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് ശിക്ഷ. സാധാരണ കുറ്റവാളികളിൽ 75 ശതമാനം പ്രതികൾക്കും ശിക്ഷ ലഭിക്കുന്ന സംസ്ഥാനത്താണ് ഇത്.അത് എന്തു കൊണ്ടാണ്? ഉത്തരം വ്യക്തമാണ്.! പോക്സോ കേസുകളിൽ പലപ്പോഴും പ്രതിയാക്കപ്പെടുന്നവർക്ക് ഉള്ള രാഷ്ട്രീയസ്വാധീനം.ഒപ്പം നിയമപാലകന്മാരുടെ നിഷ്ക്രിയമായ ഇടപെടലുകളും മാത്രമാണ്.
പീഡോഫീലിയ മാനസിക അസുഖമാണെന്നും അവർക്കു ശിക്ഷ നൽകരുത് , പകരം മാനസിക ചികിത്സ നൽകണം എന്ന വാദവുമായി പല മനുഷ്യ സ്നേഹികളും ഫർഹാദിനെ ന്യായീകരിക്കാൻ വന്നിരുന്നു.മാനസിക വിദഗ്ധരുടെ അഭിപ്രയത്തിൽ മിക്ക പീഡിയോഫൈലുകളും തങ്ങളുടെ കാമം മനസ്സിൽ അടക്കി നിർത്തുന്നത്, അതായതു പീഡനം ചെയ്യാൻ മടിക്കുന്നത് അതിനു ലഭിച്ചേക്കാവുന്ന ശിക്ഷ മൂലവും സമൂഹത്തിൽ നിന്നും ലഭിച്ചേക്കാവുന്ന പ്രതികരണങ്ങളെ പേടിച്ചുമാണ്.അടിയിലൊതുങ്ങാത്ത ഒടിയില്ലെന്ന നാടൻ ചൊല്ല് പോലെ ഇവറ്റകൾക്ക് അർഹമായ ശിക്ഷയാണ് നമ്മൾ നല്കേണ്ടത്.അല്ലാതെ സിംപതിയിൽ പൊതിഞ്ഞ ഉപദേശങ്ങളോ കൈയടികളോ അല്ല. ചുവപ്പിന്റെ തുടുപ്പുള്ള അക്ഷരങ്ങളെ കൂട്ടുപ്പിടിച്ച് സമൂഹത്തിലെ സദാചാരചട്ടങ്ങളെ മാറ്റുവാൻ വേണ്ടി തുറന്നുകാട്ടൽ സമരങ്ങൾക്കു ചുക്കാൻ പിടിച്ച സ്ത്രീരത്നത്തെയും ഭർത്താവിനെയും ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ അറസ്റ്റ് ചെയ്തതും ഇതേ കേസിനു തന്നെയായിരുന്നു.ഇത്തരക്കാർക്ക് സമൂഹത്തിൽ വളർന്നുപടരാൻ വേണ്ട മണ്ണും വളവും നല്കുന്നതും രാഷ്ട്രീയത്തിന്റെ കൊടിക്കൂറ തന്നെയല്ലേ?ഇതര രാഷ്ട്രീയക്കാരെ താറടിച്ച് നാല് പോസ്റ്റിടുമ്പോൾ ലൈക്കും കമന്റും വാരിയെറിഞ്ഞ് സെലിബ്രിട്ടികളാക്കുമ്പോൾ നമ്മൾ രാഷ്ട്രീയലാഭം മാത്രമേ കാണുന്നുള്ളൂ.
ചിക്കനും, മട്ടനും, ബിരിയാണിയും ഒരുക്കി പീഡിയോഫീലുകളെ സൽക്കരിച്ചു പീഡിപ്പിക്കാൻ ഊർജ്ജം നൽകുന്ന ജയിലുകളോ, നിയമങ്ങളോ അല്ല നമുക്കാവശ്യം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചു കുറ്റകൃത്യം ചെയ്യാനുള്ള ഭയം ജനിപ്പിച്ചു സമൂഹത്തിൽ സുരക്ഷതിത്വം സൃഷ്ടിക്കുക എന്നതാണ് ജുഡീഷ്യറിയുടെ പ്രധാനം ധർമം. അത് ശരിയാം വണ്ണം നടപ്പിലാക്കുന്നതിൽ നീതിന്യായ വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ ഹൃതികമാരും ശരണ്യമാരും ഇനിയും കൺമുന്നിൽ ജീവനില്ലാതെ തൂങ്ങിയാടും.ഒപ്പം രാഷ്ട്രീയലാഭം മാത്രം നോക്കി ഹർഹാദിനും പ്ലേഗേൾസിനുമൊക്കെ പിന്തുണ നിർലോഭം നല്കുമ്പോൾ നമ്മളറിയുന്നില്ല,കേൾക്കുന്നില്ല ചുറ്റുവട്ടങ്ങളിലെവിടെയോ ഞെരിഞ്ഞമരുന്ന കുഞ്ഞുതേങ്ങലുകൾ! പിച്ചിച്ചീന്തിയെറിയപ്പെടുന്ന കുഞ്ഞുമേനികൾ! ഇത് എഴുതുമ്പോൾ കരളുരുകുന്നുണ്ട് എന്റെ മുന്നിലിരുന്നു നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞുപൂവിനെ കാണുമ്പോൾ! ഈ ദൈവത്തിന്റെ നാട്ടിൽ ഏത് ചിറകിൻ കീഴിലാണ് ഞാനവളെ ഒളിക്കേണ്ടത്?
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- ആണിന്റെ മനസെനിക്കറിയാം, വിവാഹം കഴിച്ച് ആ പാപം ഞാൻ ചെയ്യില്ല
- സുജയാ പാർവ്വതി ചാനലിന്റെ പടിയിറങ്ങി; വിജയം ആഘോഷിച്ച് പരിവാർ ഗ്രൂപ്പുകൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്