Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി കാമുകനൊപ്പം പോയി; ലിവിങ് ടുഗെദറായ ബന്ധവും തുടങ്ങി; ഭാര്യയെ വീണ്ടു കിട്ടാൻ വേണ്ടി ഭർത്താവ് പൊലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തപ്പോൾ ഉണ്ടായത് വമ്പൻ ട്വിസ്റ്റ്; ഒടുവിൽ ഭർത്താവും കാമുകനും പെൺകുട്ടിയുടെ അമ്മയും പൊലീസ് പിടിയിൽ

ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി കാമുകനൊപ്പം പോയി; ലിവിങ് ടുഗെദറായ ബന്ധവും തുടങ്ങി; ഭാര്യയെ വീണ്ടു കിട്ടാൻ വേണ്ടി ഭർത്താവ് പൊലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തപ്പോൾ ഉണ്ടായത് വമ്പൻ ട്വിസ്റ്റ്; ഒടുവിൽ ഭർത്താവും കാമുകനും പെൺകുട്ടിയുടെ അമ്മയും പൊലീസ് പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കല്യാണം കഴിഞ്ഞ് ആഭരണങ്ങൾ അണിഞ്ഞ് കാമുകന്മാർക്കൊപ്പം പോകുന്ന നവവധുക്കളുടെ കഥകൾ അടുത്ത ദിവസങ്ങളിലായി പുറത്തു വരുന്നുണ്ട്. അത്തരത്തിലുള്ള ഒരു കഥ കൂടി പുറത്തുവന്നു. ഭർത്താവിനോട് പിണങ്ങി വീട്ടിൽ നിന്നുമിറങ്ങി സ്വന്തം വീട്ടിലേക്ക് പോയ 16കാരി കാമുകനൊപ്പം ഒളിച്ചോടിയ സംഭവമാണ് പുറത്തുവന്നത്. എന്നാൽ, ഈ സംഭവത്തിൽ പൊലീസ് കേസായതോടെ ട്വിസ്റ്റാണ് ഉണ്ടായത്. ഒടുവിൽ കാമുകനും പെൺകുട്ടിയുടെ ഭർത്താവും അമ്മയും പൊലീസ് പിടിയിലായി.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. പതിനെട്ട് വയസ്സ് മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതിനാണ് കുട്ടിയുടെ അമ്മയെയും കുട്ടിയെ വിവാഹം ചെയ്തയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊല്ലത്താണ് സംഭവം ഉണ്ടായത്. ഒരുമാസം മുമ്പ് തേവലക്കര സ്വദേശിനിയായ പെൺകുട്ടിയും കോയിവിള സ്വദേശിയിയ 30കാരനും തമ്മിൽ വിവാഹിതരായിരുന്നു. എന്നാൽ ഭർത്താവുമായി പിണങ്ങി ഭർതൃവീട്ടിൽ നിന്നും കുട്ടി സ്വന്തം വീട്ടിലേക്ക് കുറച്ചു ദിവസങ്ങൾ മുമ്പ് എത്തി. ഇതിനിടെ മൈനാഗപ്പള്ളി സ്വദേശിയായ കാമുകനൊപ്പം പെൺകുട്ടി ഇറങ്ങി പോവുകയും ഒന്നിച്ച് താമസം ആരംഭിക്കുകയും ചെയ്തു.

തനിക്ക് ഭാര്യയെ വിട്ടുകിട്ടടണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് തെക്കുംഭാഗം പൊലീസിന് പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ പ്രായം മറച്ചുവെച്ച് അമ്മ വിവാഹം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ കോഴിക്കോട് നഗരത്തിലും ഒരു നവവധു ഒളിച്ചോടിയ സംഭവം ഉണ്ടായിരിരുന്നുയ വിവാഹത്തിനു പിന്നാലെ ഹാളിൽ നിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും കൂട്ടാളികളെയും ഈ സംഭവത്തിൽ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്യുകയാണ് ഉണ്ടായത്.

കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹനിശ്ചയം ഏപ്രിലിൽ നടന്നതാണെന്നും വിവാഹത്തിൽനിന്നു പിന്മാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരൻ വാദമുന്നയിച്ചു. വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു ഒളിച്ചോട്ടം.

വിവാഹദിവസം പെൺവീട്ടുകാർ 1500 പേർക്കുള്ള സദ്യയൊരുക്കിയിരുന്നു. വരന്റെവീട്ടിലേക്കു പോകാനായി വസ്ത്രംമാറാൻപോയ വധു സുഹൃത്തായ യുവതിയെ ഒപ്പംകൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറിൽ കയറുന്നതു കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP