അടുത്ത ഘട്ടത്തിൽ തമിഴ്നാട്ടിലും എൻട്രി ഉറപ്പിച്ച കേന്ദ്ര നേതൃത്വത്തിന് കേരളത്തിൽ മാത്രം വിശ്വാസം പോരാ; പിള്ളയുടെ നയതന്ത്ര വൈദഗ്ധ്യം കൊണ്ട് ഗുണമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രമോഷൻ നൽകി കൊണ്ടു നാടുകടത്തൽ; അധികാരം ഇല്ലാതിരുന്നിട്ടും അടിമൂക്കുന്ന കേരളാ ഘടകം ഇനി കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ; ഗ്രൂപ്പു സമവാക്യങ്ങൾ മറികടന്നു പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ തിരക്കിട്ട നീക്കം; ശ്രീധരൻ പിള്ള മിസോറാം ഗവർണറായ വഴിയിങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ബിജെപി അധ്യക്ഷന്മാരായ ആളുകളെ പ്രമോഷൻ നൽകി നിയമിക്കാനുള്ള സ്ഥലമാണ് മിസോറാം. പി എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം ട്രോളുകളുടെ രൂപത്തിൽ ആളുകൾ ചോദിക്കുന്ന കാര്യം ഇതാണ്. ബിജെപി അധ്യക്ഷ സ്ഥാനത്ത് കുമ്മനത്തിന്റെ പ്രവർത്തനം അത്ര പോരെന്ന് തോന്നിയ ഘട്ടത്തിൽ അദ്ദേഹത്തെ നാടുകടത്തിയത് ഈ സ്ഥാനം നൽകിയായിരുന്നു. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ തോൽവിക്ക് പിന്നാലെ തന്നെ പിള്ളയെയും നാടുകടത്താൻ മിസോറാം ഗവർണർ പദവി കേന്ദ്ര നേതൃത്വം വെച്ചു നീട്ടിയിരിക്കുന്നു.
ബിജെപി അധ്യക്ഷ പദവിയിൽ പിള്ള പോരെന്ന വികാരം അണികൾക്കിടയിൽ ശക്തമായിരുന്നു. ബിജെപിക്ക് ഏറ്റവും അനുകൂല സാഹചര്യം ഉണ്ടായിരുന്ന ശബരിമലയിലെ സുവർണാവസരവും ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിന് വീഴ്ച്ചപറ്റി. മാത്രമല്ല, ബിജെപി അധ്യക്ഷനെന്ന നിലയിൽ തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിന് പകരം പലപ്പോഴും പിള്ളയുടെ തട്ടകം കോഴിക്കോടായിരുന്നു. ഇതെല്ലാം പ്രവർത്തകരുടെ വികാരത്തിനൊപ്പം നിൽക്കുന്ന കാര്യങ്ങൾ ആയില്ല. ഇതോടെയാണ് പിള്ളയെ പ്രമോഷൻ നൽകി സംഘടനാ സ്ഥാനത്തു നിന്നും മാറ്റിയത്. തമിഴ്നാട്ടിൽ പോലും ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയുള്ളപ്പോഴാണ് ഇവിടെ ഇല്ലാത്ത അവസ്ഥ എത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സജ്ജമാക്കാൻ പോന്ന ആൾ വരട്ടെ എന്ന നിലയിലാണ് കേന്ദ്ര നേതൃത്വം പിള്ളയെ മാറ്റിയിരിക്കുന്നത്.
പാർട്ടി പുനഃസംഘടനയിൽ ബൂത്തുതല ഭാരവാഹി തിരഞ്ഞെടുപ്പു പൂർത്തിയായി, മണ്ഡല തലത്തിലേക്കു കടക്കാനിരിക്കേയാണു ശ്രീധരൻ പിള്ളയ്ക്കു ഗവർണറായി സ്ഥാനചലനം. ഉപതിരഞ്ഞെടുപ്പിനുശേഷം മണ്ഡലം, ജില്ലാതല ഭാരവാഹി തിരഞ്ഞെടുപ്പാണു നടക്കേണ്ടത്. ഭരണഘടനാ പദവി നൽകി പിള്ളയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയതോടെ പകരം പ്രസിഡന്റിനെ കേന്ദ്രകമ്മിറ്റി നേരിട്ടു നിയമിക്കാനുള്ള സാധ്യത വർധിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരാണ് പ്രചരിക്കുന്നതെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ആകാംക്ഷയോടെ കാത്തിരിക്കുകയാണു നേതാക്കൾ. അതേസമയം ആർഎസ്എസിന്റെ താൽപ്പര്യവും തെരഞ്ഞെടുപ്പിൽ നിർണായകമാകും. കെ സുരേന്ദ്രന് പുറമേ, ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വൽസൻ തില്ലങ്കേരി തുടങ്ങിയവരുടെ പേരും ബിജെപി പരിഗണിക്കുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ നാലു ദിവസം മുൻപാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയെ തേടി എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഗവർണറായി നിയമിച്ച വിവരം അറിയിച്ചു. കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതിനെ തുടർന്നു പാർട്ടിയിലെ വിഭാഗീയതയ്ക്കു പരിഹാരമെന്നോണമാണ് ആർഎസ്എസ് ഇടപെട്ടു പിള്ളയെ പ്രസിഡന്റാക്കിയതെങ്കിലും സംഘടനക്കുള്ളിലെ പ്രശ്നങ്ങൾ തുടർന്നുവെന്നാണു കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രതീക്ഷക്കനുസരിച്ച് രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും വിമർശനമുയർന്നു. അംഗത്വ ക്യാംപെയ്നിൽ മുന്നിലെത്തിയെങ്കിലും അതു വോട്ടാക്കിമാറ്റാൻ സംസ്ഥാന നേതൃത്വത്തിനായില്ല. ശബരിമല വിഷയം രാഷ്ട്രീയമായി പ്രധാനമന്ത്രിയും ദേശീയ പ്രസിഡന്റും ഉൾപ്പെടെ ഉയർത്തിക്കൊണ്ടുവന്നെങ്കിലും ബിജെപിക്കു സംസ്ഥാനത്തു തിരിച്ചടിയാണുണ്ടായത്.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നാണ് അന്നത്തെ പാർട്ടി പ്രസിഡന്റായ കുമ്മനത്തെ മിസോറം ഗവർണറാക്കിയതെങ്കിൽ അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ തൊട്ടടുത്തദിവസമാണു ശ്രീധരൻപിള്ളയെ അവിടെ തന്നെ ഗവർണറാക്കിയതെന്നതും കൗതുകം. ഒന്നരവർഷം ഗവർണറായിരുന്ന കുമ്മനത്തെ ലോകസഭാ സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന ആർഎസ്എസ് നേതൃത്വവും പാർട്ടി നേതൃത്വവും ഇടപെട്ടാണ് പിന്നീട് തിരിച്ചുവിളിച്ചതും.
മിസോറോം ഗവർണറാകുന്ന മൂന്നാമതത്തെ മലയാളിയായി പിള്ള
എല്ലാം നല്ലതിനാണെന്ന് കരുതുന്നതായി പി.എസ് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ സ്ഥാനമാനങ്ങൾക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ഇന്നുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഗവർണറാകുന്നത് സംബന്ധിച്ച ശുപാർശ നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പ്രധാനമന്ത്രി നാലു ദിവസം മുമ്പ് വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. മിസോറം ഗവർണർ സ്ഥാനത്ത് മലയാളികൾ മുമ്പും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകൾ ഗവർണർ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരചയസമ്പന്നനല്ല എന്നുമാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പു ഫലത്തിനു തൊട്ടുപിറകെയാണ് പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണറായി നിയമിതനാകുന്നത്. കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞ ശേഷം നിയമനം നടക്കാതെ കിടക്കുകയായിരുന്ന പദവിയിലേക്കു ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണു വീണ്ടും ഗവർണറായെത്തുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു തൊട്ടുപിറകെയാണു കുമ്മനം മിസോറം ഗവർണറായത്. തിരഞ്ഞെടുപ്പു ഫലവുമായി ഈ മാറ്റത്തിനു ബന്ധമൊന്നുമില്ല. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപുതന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണാണെന്നും പിള്ള പറയുന്നു.
രാഷ്ട്രീയത്തിരക്കുകളിലേക്കു വന്നിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. അതിനുമുൻപു നിയമോപദേശക സമിതി അംഗമായിരുന്ന കാലത്തു രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. കഴിഞ്ഞ ഒന്നര വർഷം എഴുതാനും വായിക്കാനും കാര്യമായ സമയം കിട്ടിയില്ല. ഇനി സർഗാത്മകമായ എഴുത്തിനു സമയം കിട്ടുമെന്നാണു പ്രതീക്ഷ. ഒരു സങ്കടം ബാക്കിയുണ്ട്. ഷാർജ ബുക്ക് ഫെസ്റ്റിൽ എന്റെ 3 പുസ്തകങ്ങളാണു പ്രകാശനം ചെയ്യാനിരുന്നത്. ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമോ എന്ന സംശയത്തിലാണെന്നനും അദ്ദേ സ്ഥാനലബ്്ധിയോട് പ്രതികരിച്ചു.
കേരളത്തിലെ കാലാവസ്ഥയ്ക്കു സമാനമാണു മിസോറമിലെ കാലാവസ്ഥയും ഭക്ഷണവുമെല്ലാം. മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണു ഞാൻ; വക്കം പുരുഷോത്തമൻ, കുമ്മനം രാജശേഖരൻ എന്നിവർക്കു പിന്നാലെ. കുമ്മനവും ഞാനും തമ്മിലൊരു വ്യത്യാസമുണ്ട്. അദ്ദേഹം പൂർണ സസ്യാഹാരിയാണ്. ഞാൻ പൂർണ 'നോൺ വെജ്' ആണെന്നും പിള്ള പറയുന്നു.
ഭരണഘടനാ പദവിയിലേക്ക് പിള്ള വക്കീൽ
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും ശേഷമുള്ള ഭരണഘടനാ പദവിയാണ് ഗവർണറുടേത്. ഭരണഘടനാ വിദഗ്ധൻ കൂടിയായ ശ്രീധരൻ പിള്ള ആ സ്ഥാനത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ കുടുംബവും സന്തോഷത്തിലാണ്. മിസോറം ഗവർണറായി പി.എസ് ശ്രീധരൻപിള്ളയെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത് തീർത്തും അപ്രതീക്ഷിതമായി. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് അദ്ദേഹം. എല്ലാം നല്ലതിന് എന്നായിരുന്നു പ്രഖ്യാപനം വന്നതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി പ്രമുഖ അഭിഭാഷകനായും എഴുത്തുകാരനായും അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. നൂറ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പാർട്ടിക്ക് പുറത്ത് വിപുലമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന് സ്വന്തം.
വെണ്മണി മാർത്തോമ്മാ ഹൈസ്കൂൾ, പന്തളം എൻ.എസ്.എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ശ്രീധരൻ പിള്ള വിദ്യാഭ്യാസം നടത്തിയത്. അറുപതുകളിൽ വെണ്മണിയിലെ ആർഎസ്എസ് ശാഖയിലൂടെ പൊതുപ്രവർത്തനത്തിലേക്ക്. തുടർന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തിൽ. കോഴിക്കോട് ലോ. കോളേജ് യൂണിയൻ വൈസ് ചെയർമാൻ, 12 കൊല്ലക്കാലം കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കൺവീനറായിരുന്നു. എബിവിപി, യുവമോർച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ ബിജെപിയുടെ സ്ഥാപകനാണ്. ജന്മഭൂമി മാനേജിങ്ങ് എഡിറ്റർ, അഞ്ച് പത്രങ്ങളിലെ സ്ഥിരംപംക്തി എഴുത്തുകാരൻ, കായിക സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലെല്ലാം മികവ് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി പുസ്തകങ്ങൾ രചിച്ചു. രാഷ്ട്രീയക്കാരൻ എന്നതിലുപരി നൂറു പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ എന്ന കീർത്തിയും സ്വന്തം. എട്ട് സാഹിത്യ അവാർഡുകൾ ഉൾപ്പെടെ 27 അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
സംസ്ഥാന ഉപാധ്യക്ഷൻ, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിലും പാർട്ടിയെ നയിച്ചിട്ടുണ്ട് ശ്രീധരൻ പിള്ള. ഇപ്പോൾ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. അഭിഭാഷകനും എഴുത്തുകാരനുമായ പിള്ള എ.ബി.വി.പി പ്രവർത്തനത്തിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി. ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിൽ ജനിച്ചു. വി.ജി. സുകുമാരൻ നായർ, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ റീത അഭിഭാഷകയാണ്. മകൻ അർജ്ജുൻ ശ്രീധർ ഹൈക്കോടതിയിൽ അഭിഭാഷകനാണ്, മകൾ ഡോ. ആര്യ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്