ബൈക്കിൽ ട്രിപ്പിളടിച്ചപ്പോൾ പിടിയിലായ ഫ്രീക്കന്മാർ കിടുങ്ങി; പോക്കറ്റിൽ നിന്നുപോവുക 10,000 രൂപ; വരി വരിയായി നിർത്തി പറഞ്ഞുവിട്ടത് സാമൂഹിക സേവനത്തിന്; ഒപ്പം ആയിരം രൂപ മാത്രം പിഴയും; സാമൂഹിക സേവനം ഇടുക്കി-അടിമാലി റൂട്ടിലെ ട്രാഫിക് സൈൻബോർഡുകൾ വൃത്തിയാക്കുക; പണി കഴിഞ്ഞാൽ ക്ലീനാക്കിയ ബോർഡിന്റെ പടവും സെൽഫിയും അയച്ചാൽ മോട്ടോർ വാഹന വകുപ്പ് ഹാപ്പി; ഗതാഗത നിയമ ലംഘനങ്ങൾക്ക് ഹെവി ഫൈനിന് പകരമുള്ള അടിമാലി മോഡൽ ജനപ്രിയമാകുന്നു
എം മനോജ് കുമാർ
അടിമാലി: ഇടുക്കി-അടിമാലി റൂട്ടിൽ ട്രാഫിക് സൈൻബോർഡുകൾ വൃത്തിയാക്കുന്ന യുവാക്കളെ കണ്ടാൽ ഇവർ പിഡബ്ല്യുഡിക്കാരെന്ന് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല. ഇത് ട്രാഫിക് നിയമലംഘനം നടത്തുന്ന കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കളാകും. കേന്ദ്ര വിജ്ഞാപന പ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത പിഴ ചുമത്തപ്പെടുന്ന സാഹചര്യത്തിലാണ് യുവാക്കളെയും വിദ്യാർത്ഥികളെയും പിടികൂടുമ്പോൾ പിഴത്തുകയിൽ ഇളവ് നൽകി പകരം സോഷ്യൽ സർവീസ് നടത്താൻ അടിമാലി മോട്ടോർവെഹിക്കിൾ അധികൃതർ നിർദ്ദേശിക്കുന്നത്. ഗതാഗതനിയമ ലംഘനങ്ങൾക്ക് മിനിമം ആയിരം രൂപ പിഴ ചുമത്തിയശേഷമാണ് അധികം പിഴ ചുമത്തുന്നതിനു പകരം സോഷ്യൽ സർവീസ് ചെയ്യിപ്പിക്കുന്നത്.
കൂടുതൽ പിഴയിൽ നിന്ന് ഒഴിവാക്കി നിർത്തിയതിനു യുവാക്കളും മോട്ടോർവാഹനവകുപ്പിന് നന്ദി പറയുകയും ചെയ്യുന്നുണ്ട്. സൈൻ ബോർഡുകൾ വൃത്തിയാക്കിയ ശേഷം അതിനു മുൻപിൽ നിന്നും സെൽഫി എടുത്ത് അയച്ചു നൽകിയാണ് വിദ്യാർത്ഥികളും യുവാക്കളും രംഗം കാലിയാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഈ രീതി അടിമാലിയിൽ നടപ്പിലാക്കപ്പെടുന്നത്. ട്രാഫിക് ബോർഡുകൾ വൃത്തിയാക്കിയ ശേഷം നൽകുന്ന സെൽഫിയുടെ ബലത്തിൽ കൂടുതൽ പിഴ ചുമത്തുന്നത് അധികൃതർ ഒഴിവാക്കുകയും ചെയ്യുന്നു.
പുതിയ കേന്ദ്ര വിജ്ഞാപന പ്രകാരം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിനു 2000 രൂപയും സാമൂഹികസേവനവുമാണ് ശിക്ഷ. . കുറ്റം ആവർത്തിച്ചാൽ 5000 രൂപയും സാമൂഹികസേവനവും ചെയ്യേണ്ടി വരും. ഈ ഭേദഗതി ഉപയോഗപ്പെടുത്തിയാണ് വകുപ്പ് നടപടികൾ കൈക്കൊള്ളുന്നത്. മൂന്നു വയലേഷൻ നടത്തിയാൽ ചാർജ് ചെയ്യുന്നത് ഒരു വയലേഷന്റെ കുറ്റം. പകരം സാമൂഹിക സേവനം. ഇതാണ് രീതി. ഈ രീതിയിൽ തന്നെയാണ് മുന്നൂറോളം ട്രാഫിക് സൈൻ ബോർഡുകൾ വകുപ്പ് യുവാക്കളെയും വിദ്യാർത്ഥികളെയും കൊണ്ട് ക്ലീൻ ചെയ്യിപ്പിച്ചത്.
കടുത്ത മഴ സ്ഥിരം പ്രതിഭാസമായതിനാൽ ഇടുക്കി-അടിമാലി ഭാഗത്തെ മിക്ക ട്രാഫിക് സൈൻ ബോർഡുകളും കാടും പടലും മൂടിയിരിക്കുകയാണ്. ദുഷ്ക്കരമായ റോഡുകൾ ആണ് ഈ ഭാഗത്തുള്ളത്. റോഡുകളിലെ അപകട മുന്നറിയിപ്പുകൾ ആണ് സൈൻ ബോർഡുകൾ വഴി നൽകിയിരിക്കുന്നത്. മിക്ക ബോർഡുകളും ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്ത അവസ്ഥയാണ്. ഇത് അപകടങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവട് പിടിച്ച് ഗതാഗത നിയമലംഘനം നടത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കളെക്കൊണ്ട് ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കിപ്പിക്കുന്നത്.
ഒരു ബൈക്കിൽ മൂന്നു പേർ കയറി യാത്ര ചെയ്താൽ പതിനായിരം രൂപ പിഴയാണ്. കോളേജ് വിദ്യാർത്ഥികൾ ഇങ്ങിനെ നിയമലംഘനം നടത്തുന്നത് പതിവാണ്. മൂന്നു വിദ്യാർത്ഥികൾ ബൈക്കിൽ സഞ്ചരിച്ച് പിടികൂടപ്പെട്ടാൽ പതിനായിരം രൂപ തന്നെ ഈടാക്കേണ്ടി വരും. അതിൽ നിന്ന് ഇവരെ രക്ഷിക്കാൻ കൂടിയാണ് ചെറിയ പിഴ ഈടാക്കുക ഒപ്പം സാമൂഹ്യസേവനം കൂടി നടത്തിപ്പിക്കുക എന്ന രീതി അടിമാലി മോട്ടോർവാഹനവകുപ്പ് അധികൃതർ പയറ്റുന്നത്. ബൈക്കിൽ ഏത് രീതിയിൽ മാറ്റം വരുത്തിയാലും അതിനു പിഴ ഈടാക്കാം. നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ അല്ലെങ്കിൽ പിഴ ചുമത്താം, സൈലൻസർ ഇളക്കി മാറ്റി ശബ്ദമുണ്ടാക്കുന്ന രീതിയിൽ ഫിറ്റ് ചെയ്താൽ അതിനും പിഴ ചുമത്താം. ഇങ്ങിനെയുള്ള നിയമലംഘനങ്ങൾ പതിവായി നടത്തുന്നത് കോളേജ് വിദ്യാർത്ഥികൾ ആണ്. പുതിയ കേന്ദ്ര നിയമപ്രകാരം പിഴത്തുക കൂടുതലുമാണ്. സംസ്ഥാന സർക്കാർ പിഴത്തുക കുറച്ചെങ്കിലും പിഴ തുക വലിയ തോതിൽ തന്നെ നിൽക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അടങ്ങുന്ന യുവാക്കൾ നിയമലഘനം നടത്തുമ്പോൾ പിഴത്തുക കുറച്ച് അതിനു പകരം സാമൂഹ്യസേവനം കൂടി ചെയ്യിപ്പിക്കുന്നത്.
ഗതാഗത നിയമലംഘനം നടത്തുമ്പോൾ ചുമത്തുന്ന പിഴത്തുകയ്ക്കൊപ്പം സോഷ്യൽ സർവീസ് കൂടി നടത്തി അടിമാലിയിലെ മോട്ടോർവാഹനവകുപ്പ് അധികൃതർ പുതിയ മാതൃക തന്നെയാണ് സൃഷ്ടിക്കുന്നത്. പുതുക്കിയ കേന്ദ്ര വിജ്ഞാപന പ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് കൂടിയ പിഴയാണ് ഈടാക്കുന്നത്. ഈ പിഴത്തുകയ്ക്ക് ഒപ്പം സോഷ്യൽ സർവീസ് കൂടിയുണ്ട്. എന്നാൽ ഇത് കേരളത്തിൽ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കളെ പിടികൂടുമ്പോൾ പിഴത്തുക കുറച്ച് പകരം സോഷ്യൽ സർവീസ് കൂടി ഇവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. മാനുഷിക പരിഗണന നൽകി പിഴത്തുക കുറച്ച് ഒപ്പം സോഷ്യൽ സർവീസ് ചെയ്യിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്.
ചില നിയമ ലംഘനങ്ങൾക്ക് പിഴത്തുകയ്ക്ക് ഒപ്പം സാമൂഹിക സേവനം കൂടി നിർബന്ധിതമാക്കിയിട്ടുണ്ടെങ്കിലും ഇത് ഇതേവരെ കേരളത്തിൽ നടപ്പാക്കാതിരിക്കുമ്പോഴാണ് അടിമാലിയിൽ വ്യത്യസ്ത രീതിയിൽ സാമൂഹ്യസേവനം വകുപ്പ് നടപ്പിലാക്കുന്നത്. കേന്ദ്രം വർദ്ധിപ്പിച്ച പിഴത്തുക കേരളം കുറയ്ക്കുകയും എന്നാൽ പിഴത്തുകയുടെ തോത് അതേപടി ഉയർന്ന് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നടപടികൾക്ക് മാനുഷികതയുടെ അംശം കൂടിയുണ്ട്. ബോർഡുകൾ ക്ലീൻ ആയെന്നു ഉറപ്പ് വരുത്തിയാൽ മാത്രമേ പിഴയുടെ ആനുകൂല്യം ഇവർക്ക് ലഭ്യമാക്കൂ. സൈൻ ബോർഡുകൾ ഇവർ വൃത്തിയാക്കി എന്ന് ഉറപ്പ് വരുത്താൻ വൃത്തിയാക്കിയ സൈൻ ബോർഡുകളുടെ ഫോട്ടോയും ഇവരുടെ സെൽഫിയും അയച്ചു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങിനെ സെൽഫി ലഭിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ പിടികൂടപ്പെട്ടവർക്ക് നൽകുകയുള്ളൂ. ദേവികുളം എംവിഐമാരായ എൽദോ വർഗീസ്, റെജി.പിആർ, അസിസ്റ്റന്റ്റ് എംവിഐമാരായ രാജേഷ് എ.ആർ, ഡാനി നൈനാൻ എന്നിവരാണ് മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍