തകർന്നടിഞ്ഞത് ഐ ഗ്രൂപ്പിന്റെ കൊട്ടകൊത്തളങ്ങൾ; പിണങ്ങി മാറിയതും പാലം വലിച്ചതും ഐ ഗ്രൂപ്പിലെ രണ്ടാമനും മൂന്നാമനും; ചെന്നിത്തലക്കെതിരെ ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കാൻ പറ്റിയ സമയമെന്ന് തിരിച്ചറിഞ്ഞു എ ഗ്രൂപ്പുകാർ; ഹൈക്കമാൻഡ് പഴയതിനേക്കാൾ ദുർബലമായതോടെ വീണ്ടും യുദ്ധം മുറുക്കി എ ഗ്രൂപ്പുകാർ; ഗ്രൂപ്പു പോരു ശക്തമായാൽ സമവായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്ന് കരുതി കെ സി വേണുഗോപാൽ; കോന്നിയിലെയും വട്ടിയൂർക്കാവിലെയും പരാജയ കോൺഗ്രസിലെ ഗ്രൂപ്പു മാനേജർമാരെ ആവേശഭരിതരാക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടിടത്ത് പരാജയപ്പെട്ടതോടെ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പു സമവാക്യങ്ങളും മാറിമറിയും. ശക്തമെന്ന് കരുതിയ കോട്ടകളിലാണ് പാർട്ടിക്ക് പരാജയം നേരിട്ടത്. ഇതോടെ, നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ തോൽവിയിൽ കോൺഗ്രസുകാർക്കിടയിൽ കടുത്ത അമർഷമുണ്ട്. ഭരണവിരുദ്ധ വികാരമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയെന്നും മൂന്നു സീറ്റുകളിലെ വിജയത്തെ വിലയിരുത്തുമ്പോഴും കോന്നിയിലെയും വട്ടിയൂർക്കാവിലെയും തോൽവികളാണ് കോൺഗ്രസിനെ പ്രശ്നത്തിലാക്കുക
എറണാകുളം നിലനിർത്താൻ കഴിഞ്ഞപ്പോൾ അരൂരിൽ കിട്ടിയ അപ്രതീക്ഷിത വിജയം കോൺഗ്രസ് ക്യാമ്പിൽ ആഹ്ലാദിക്കാൻ വക നൽകുന്നു. എന്നാൽ, വട്ടിയൂർക്കാവിലും കോന്നിയിലു തോൽക്കാൻ ഇടയാക്കിയത് തമ്മിലടിയാണ്. കോന്നിയിലും വട്ടിയൂർക്കാവിലും അടൂർപ്രകാശിന്റെയും മുരളീധരന്റെയും ഇടപെടൽ പാർട്ടിക്ക് തിരിച്ചടിയായെന്നാണ് ആരോപണം. രണ്ടു മണ്ഡലത്തിലേക്കും തങ്ങൾ നിർദേശിച്ച സ്ഥാനാർത്ഥികൾ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരുനേതാക്കളും പ്രചാരണ പ്രവർത്തനങ്ങളോടടക്കം മുഖം തിരിച്ചിരുന്നു.
കോൺഗ്രസിലെ പൊട്ടിത്തെറിക്കുള്ള സൂചനകൾ നൽകി യുഡിഎഫിലെ തമ്മിലടിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് പ്രസ്താവന നടത്തി കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ്. നേതാക്കൾ തെറ്റായ സന്ദേശമാണ് നൽകിയതെന്നും ആരും പാർട്ടിക്കും മുന്നണിക്കും അതീതരല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കോന്നിയിലും അടൂരിലും പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. യുഡിഫിനേറ്റ കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ സുധാകരനും വിമർശിച്ചിട്ടുണ്ട്. വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്സ് നേതാക്കൾ ഇത് മനസ്സിലാക്കും. പാർട്ടിയിൽ എപ്പോഴൊക്കെ വ്യക്തിതാൽപര്യങ്ങൾ ഉടലെടുത്തിട്ടുണ്ടോ അപ്പോഴൊക്കെ പരാജയമാണ് ഫലമുണ്ടായത്. തെറ്റ് തിരുത്താൻ നേതാക്കൾ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.
കോന്നിയിലേയും വട്ടിയൂർക്കാവിലേയും തിരിച്ചടിക്ക് പിന്നാലെ വരും ദിവസങ്ങളിൽ കോൺഗ്രസിൽ പല തലകളും ഉരുളാൻ സാധ്യതയുണ്ട്. 23 വർഷം നീണ്ട അപ്രമാദിത്യമാണ് കോന്നിയിൽ തകർന്നുപോയത്. വോട്ടുഷെയറിൽ വലിയ ഇടിവും വന്നു. 2016 ൽ അടൂർ പ്രകാശ് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫിന്റെ ജനീഷ്കുമാർ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം തിരിച്ചുപിടിച്ചത്. 2016 ൽ അടൂർ പ്രകാശ് മണ്ഡലത്തിൽ 72,800 വോട്ടുകൾ നേടിയപ്പോൾ 44,146 വോട്ടുകളാണ് മോഹൻരാജിന് നേടാനായത്. യുഡിഎഫ് ശക്തി കേന്ദ്രമായ കോന്നിയിലെ തിരിച്ചടി മണ്ഡലത്തിലെ കോൺഗ്രസിനുള്ളിലെ വിഭാഗീയത ശക്തിപ്പെടുത്തുമെന്നുറപ്പാണ്. കാല് വാരി എന്നാണ് ഡിസിസി പ്രസിഡണ്ട് തോൽവിയെക്കുറിച്ച് ആദ്യമായി നടത്തിയ പ്രതികരണം. എൽഡിഎഫ് ലീഡ് നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ ഡിസിസി പ്രസിഡണ്ടായ ബാബു ജോർജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. സമൂഹമാധമങ്ങൾ വഴി വിഴുപ്പലക്കു തുടങ്ങിക്കഴിഞ്ഞു പത്തനംതിട്ടയിൽ. ഡി.സി.സി. പ്രസിഡന്റ് തെറിക്കാനാണ് സാധ്യത.
അരനൂറ്റാണ്ട് കൈയിലിരുന്ന പാലായ്ക്ക് പുറമെയാണ് രണ്ടര പതിറ്റാണ്ട് കൈയിലിരുന്ന കോന്നി കൂടി തമ്മിലടിച്ച് നഷ്ടമായത്. സ്ഥാനാർത്ഥി നിർണ്ണയം മുതലാണ് കോന്നി വിഷയമായത്. ഓർത്തഡോക്സ് സഭയ്ക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ അടൂർ പ്രകാശ് മുമ്പോട്ട് വെച്ച റോബിൻപീറ്ററുടെ പേര് വെട്ടി കോൺഗ്രസ് നേതൃത്വമായിരുന്നു പി മോഹൻരാജിന്റെ പേര് മുമ്പോട്ട് വെച്ചത്. ഇതിൽ അടൂർ പ്രകാശിന് കടുത്ത അതൃപ്തി ഉണ്ടായിട്ടുണ്ട്. ആദ്യം പ്രചരണത്തിൽ നിന്നും വിട്ടുനിന്ന അദ്ദേഹം പിന്നീടാണ് രംഗത്ത് വന്നത്. വോട്ടെടുപ്പ് കഴിയും വരെ മണ്ഡലത്തിൽ ഉണ്ടാകണമെന്ന് നിർദ്ദേശം ഉണ്ടായിട്ടും അടൂർ പ്രകാശ് വോട്ടെടുപ്പ് ദിവസം കുടുംബസമേതം ഡൽഹിക്ക് പോയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുംപിടുത്തം പിടിച്ച അടൂർപ്രകാശ് കോന്നിയിൽ തോറ്റുപോയാൽ തന്നെ പഴി പറയരുതെന്ന നിലപാടും എടുത്തിരുന്നു.
വട്ടിയൂർക്കാവിലെ സ്ഥിതിയും വിഭിന്നമല്ല. ഇവിടെ തന്റെ ഒഴിവിൽ വന്ന മണ്ഡലത്തിൽ പീതാംബര കുറുപ്പിനെയാണ് കെ മുരളീധരൻ നിർദേശിച്ചത്. എന്നാൽ പ്രവർത്തകരുടെ എതിർപ്പ് ശക്തമായതോടെ മോഹൻകുമാറിനെ നേതൃത്വം നിർദേശിക്കുകയായിരുന്നു. കോന്നിയിലെയും വട്ടിയൂർക്കാവിലെയും സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങൾ മാധ്യമ ചർച്ചയ്ക്ക് ഇടയായതിന്റെ പേരിൽ അടൂർപ്രകാശും കെ മുരളീധരനും ഇപ്പോൾ ഏറെ പഴി കേൾക്കുന്നുണ്ട്. തോൽവിയുടെ പേരിൽ രണ്ടുപേർക്കുമെതിരേ കടുത്ത അച്ചടക്ക നടപടി വന്നാലും അത്ഭുതപ്പെടേണ്ട.
വട്ടിയൂർകാവിൽ എൻഎസ്എസ് പിന്തുണ ഉണ്ടായിട്ടും കോൺഗ്രസിന് ജയിക്കാനായില്ല. ഇതോടെ വരാനിരിക്കുന്ന പുനഃസംഘടന കോൺഗ്രസിൽ ഉടച്ചുവാർക്കലിന് വഴിയൊരുക്കും. രമേശിന്റെ പ്രതിപക്ഷനേതൃസ്ഥാനവും ചോദ്യം ചെയ്യപ്പെടാം. പിണറായി സർക്കാരിനെതിരേ രമേശിന് ഫലപ്രദമായി ഒന്നും ചെയ്യാനാകുന്നില്ല എന്ന വിമർശനമുണ്ട്. രമേശ് ഒട്ടും ജനകീയനാകാനാകുന്നില്ല എന്നും ആരോപണങ്ങൾ മുനയൊടിഞ്ഞതാണെന്നുമാണ് വിമർശനം. ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാൻ വേണ്ടി ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പുകാരും രംഗത്തുണ്ട്. അടുത്തവരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി തന്നെ മത്സരിക്കണം എന്ന വികാരമാണ് പൊതുവേ ഉയരുന്നത്. എന്നാൽ, ഇത് ചെന്നിത്തല എളുപ്പത്തിൽ സമ്മതിച്ചു കൊടുക്കില്ല. ഈ ഘട്ടത്തിൽ ഹൈക്കമാൻഡ് പിന്തുണയോടെ കെ സി വേണുഗോപാൽ കേരളത്തിലെത്താൻ സാധ്യതയുണ്ട്. എന്നാൽ, അതിനെ ഗ്രൂപ്പുമാനേജർമാർ തടയിടുകയാകും ചെയ്യുക.
ഇപ്പോഴത്ത തോൽവിയോടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കസേരയിൽ എളുപ്പത്തിൽ ഇരിക്കാനിവില്ല. മുല്ലപ്പള്ളിക്ക് സംഘടനയെ ചലിപ്പിക്കാൻ സാധിക്കുന്നില്ലെന്ന വിമർശനം ശക്തമായിട്ടുണ്ട്. ഈ പദവി ലക്ഷ്യമാക്കി ഇപ്പോൾ ഏറ്റവും അധികം ശ്രമം നടത്തുന്നത് കെ സുധാകരൻ എംപിയാണ്. ജനകീയത തന്നെയാണ് മുല്ലപ്പള്ളിയേക്കാൾ കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് അടുപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍