സുകുമാരൻ നായരും വെള്ളാപ്പള്ളിയും തോറ്റു; പിണറായിയും ചെന്നിത്തലയും നിലംപരിശായി; ജയിച്ചത് സ്ഥാനാർത്ഥിയുടെ മികവും ജനങ്ങളുടെ സോഷ്യൽ മീഡിയാ സ്വാധീനവും; ഒരേ സമയം കോൺഗ്രസ്- സിപിഎം- ബിജെപി കോട്ടകൊത്തളങ്ങൾ തകർത്ത തെരഞ്ഞെടുപ്പ് ഫലം ഉറപ്പാക്കുന്നത് ഇനി ഒരു സീറ്റുകളും ആർക്കും കുത്തകയല്ലെന്ന യാഥാർത്ഥ്യം; അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം അടിമുടി മാറുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെരുന്നയിൽ നിന്നും കണിച്ചുകുളങ്ങരയിൽ നിന്നും കത്തുമായി പാർട്ടി ഓഫീസിൽ എത്തുന്ന നേതാക്കളുണ്ട്. ഇനി സീറ്റു കിട്ടിയാൽ തന്നെ രണ്ടിടത്തും പോയി കാലു പിടിക്കും. കാലങ്ങളായി ഇവരുടെ പോക്കറ്റിലാണ് വോട്ടുകൾ എന്നു കരുതി മുന്നണി സ്ഥാനാർത്ഥികൾ കേരളത്തിൽ ശീലിച്ചു പോന്ന കാര്യമാണ് ഇത്. എന്നാൽ, ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ഇത്തരം ജാതിക്കോമരങ്ങൾ ഒരു രാഷ്ട്രീയ തമാശയായി മാറുന്നു എന്നതാണ് പ്രത്യേകത. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും വ്യതിചരിച്ച് സമുദായ ചർച്ചകളിലേക്ക് നീങ്ങിയതാണ് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കാൻ ഇടയായ കാര്യം.
ഈ ഉപതിരഞ്ഞെടുപ്പിൽ ശരിക്കും തോറ്റത് സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഓർത്തഡോക്സ് സഭക്കാരുമാണ്. വട്ടിയൂർക്കാവിലും കോന്നിയിലും സ്വന്തം സമുദായാംഗങ്ങളെ ജയിപ്പിക്കാനാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾ വഴിയും കരയോഗങ്ങൾ വഴിയും ആവശ്യപ്പെട്ടത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകട്ടെ അരൂരിൽ മനു സി പുളിക്കനൊപ്പവും ചേർന്നു. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ മഹാമനസ്കനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ, കോന്നിയിൽ അന്യമതസ്ഥനായ കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ നിർദ്ദേശം നല്കി. എന്നാൽ, ഈ ആഹ്വാനങ്ങലെല്ലാം സമുദായ അംഗങ്ങൾ തള്ളിക്കളഞ്ഞു. ഇവിടെ വ്യക്തിബന്ധങ്ങളുടെ മികവു തന്നെയാണ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ പ്രധാന ഘടകമായി മാറിയത്.
ഉപതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ സാമുദായിക ഇടപെടലുകൾ ചർച്ചയായിരുന്നു. ജനവിധിയിൽ തെറ്റിപ്പോയത് സമൂഹ മാധ്യമങ്ങളിലടക്കം തുറന്ന വിചാരണയ്ക്കു കളമൊരുക്കി. ലോക്സഭാ തിരഞ്ഞെടുപ്പുവരെ സമദൂര നയം പുലർത്തിയിരുന്ന എൻഎസ്എസ് ഇത്തവണ 'ശരിദൂരം'പ്രഖ്യാപിക്കുകയും വട്ടിയൂർക്കാവിൽ യുഡിഎഫിനു വേണ്ടി പരസ്യ പ്രചാരണത്തിനിറങ്ങുകയും ചെയ്തതു സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചിരുന്നു. കോന്നിയിലും യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി എൻഎസ്എസിന്റെ ഇടപെടലുകളുണ്ടായെന്ന സൂചനകളുമുണ്ടായി. യുഡിഎഫിന്റെ ഈ 2 സിറ്റിങ് സീറ്റും അവരെ കൈവിട്ടു.
ഉപതിരഞ്ഞെടുപ്പിൽ ഔപചാരിക രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചില്ലെങ്കിലും നവോത്ഥാന സംരക്ഷണസമിതിയുടെ സ്ഥിരാധ്യക്ഷപദവി ഏറ്റെടുത്തും എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ചും എസ്എൻഡിഎപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടത് ആഭിമുഖ്യം വ്യക്തമാക്കി. പിണറായിയും മന്ത്രിമാരും കണിച്ചികുളങ്ങരയിൽ എത്തി വെള്ളാപ്പള്ളിയെ കാണുകയും ചെയ്തു. എസ്എൻഡിപി വോട്ട് നിർണായകമായ അരൂരിൽ പക്ഷേ, വിജയപതാക പാറിച്ചതു യുഡിഎഫ്. ഇതെല്ലാം രാഷ്ട്രീയ നേതാക്കൾക്കുള്ള തിരിച്ചടിയുടെ ചിതരമാണ്. യുവത്വത്തിന്റെ പ്രസരിപ്പും പ്രളയ പ്രദേശങ്ങളിൽ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ സഹായങ്ങൾ എത്തിച്ചതും മുൻനിർത്തിയായിരുന്നു ഇടതുമുന്നണിയുടെ വട്ടിയൂർക്കാവിലെ പ്രചാരണം. സഹായം ലഭിച്ചവരെയും പ്രചാരണത്തിനെത്തിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എൻഎസ്എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതു വലിയ ആയുധമാക്കി. മണ്ഡലത്തിലെ ഏതാണ്ട് 60 ശതമാനം വരുന്ന ഇതര സമുദായങ്ങളിലേക്ക് ഇക്കാര്യം എത്തിക്കുന്നതിൽ സിപിഎം വിജയിച്ചു. സിപിഎം പ്രചാരണത്തിനു കിട പിടിക്കുന്ന തരത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിനു കഴിഞ്ഞില്ല.
കുമ്മനം വരാത്തതിൽ പിണങ്ങി വട്ടിയൂർക്കാവിലെ വോട്ടർമാർ, അരൂരിലെ അങ്കം ജയിച്ച് ഷാനിമോൾ
കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കാത്തത് ആർഎസ്എസ് ബിജെപി പ്രവർത്തകരെ നിരാശപ്പെടുത്തി. സംഘടനാ സംവിധാനത്തിന് അപ്പുറത്തേക്ക് കുമ്മനത്തിന് വോട്ടുകൾ ലഭിക്കുമായിരുന്നു. കോന്നിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുണ്ടായ തർക്കവും അതേ തുടർന്ന് ചില മേഖലകളിലുണ്ടായ വോട്ട് നഷ്ടവും കോൺഗ്രസിനു തിരിച്ചടിയായി. നേതാക്കളെല്ലാം എത്തിയെങ്കിലും ഭിന്നത താഴെത്തട്ടിൽ പ്രകടമായിരുന്നു. ശബരിമല വിഷയം ബിജെപിക്കോ കോൺഗ്രസിനോ ഗുണം ചെയ്തില്ല. ബിജെപിക്കു പക്ഷേ, 2016 നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 23,073 വോട്ട് അധികം കിട്ടി. ഇതിൽ കൂടുതലും ചോർന്നെത്തിയത് യുഡിഎഫിൽ നിന്നും. യുഡിഎഫിനെ പരമ്പരാഗതമായി തുണച്ച മുന്നാക്ക സമുദായ വോട്ടുകൾ ബിജെപിയിലേക്കും ന്യൂനപക്ഷ വോട്ടുകൾ ഇടതുമുന്നണിയിലേക്കും പോയി. കോന്നിയെ സിപിഎമ്മിൽ നിന്ന് അടൂർ പ്രകാശ് (1996) പിടിച്ചെടുത്തത് 806 വോട്ടുകൾക്കാണ്. 2016 ൽ അടൂർ പ്രകാശിന്റെ വിജയം 20,748 വോട്ടുകളുടെ ഭൂരിപക്ഷത്തിനും.
വട്ടിയൂർക്കാവിലെ കനത്ത പ്രഹരത്തിനു പ്രായശ്ചിത്തം ചെയ്യുകയെന്നതും ബിജെപിക്കു മുന്നിലെ വെല്ലുവിളിയായി മാറും. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആർഎസ്എസ് നേതൃത്വം ആഗ്രഹിച്ചിരുന്ന കുമ്മനം രാജശേഖരനെ തഴഞ്ഞു ജില്ലാ അധ്യക്ഷൻ എസ്. സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതാണു പ്രവർത്തകരും അണികളും ഒന്നോടെ മുഖം തിരിക്കാൻ കാരണമായത്. പ്രചാരണ രംഗത്തുനിന്ന് ആർഎസ്എസ് വിട്ടുനിന്നതും എൻഡിഎക്കും ബിജെപിക്കും എതിരായ സന്ദേശമായി. വലിയൊരു വിഭാഗം ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി വീഴുകയും ചെയ്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ 43,700 വോട്ടുകളാണു നേടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 50,709 വോട്ടുകളും. സുരേഷിന് ഇത്തവണ നേടാനായത് 27,453 വോട്ടു മാത്രം. എൻഎസ്എസ് വോട്ടുകളും പൂർണമായും ബിജെപിയെ കൈയൊഴിഞ്ഞു.
മൂന്നു തവണ എൽഡിഎഫ് ജയിച്ചുകയറിയ അരൂരിൽ ശക്തമായ പ്രചാരണമാണു യുഡിഎഫും നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനോടു വോട്ടർമാർക്കുണ്ടായ അനുതാപം ഗുണം ചെയ്തുവെന്നും വ്യാഖ്യാനിക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം അരൂർ ഷാനിമോൾക്കു നൽകിയിരുന്നു. പരമ്പരാഗത കോട്ടയെന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ടായിരുന്നു. പോളിങ് കുറഞ്ഞപ്പോൾ അതു കാര്യമായി ബാധിച്ചത് എൽഡിഎഫിനെയും എൻഡിഎയെയുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെക്കാൾ 3,700 വോട്ട് യുഡിഎഫ് അധികം നേടി. എൽഡിഎഫിനു കൂടുതൽ കിട്ടിയത് 2,769. എൻഡിഎയുടെ വോട്ട് വിഹിതം 10.54%. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതു 15.8%.
ന്യൂനപക്ഷം യുഡിഎഫിനെ കൈവിടാത്തത് എറണാകുളത്തും മഞ്ചേശ്വരത്തും
എറണാകുളത്തു മഞ്ചേശ്വരത്തുമാണ് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനെ കൈവിടാതിരുന്നത്. രണ്ടിടത്തും ന്യൂനപക്ഷ വോട്ടുകൾ വിജയം കൊണ്ടുവരുന്നതിൽ നിർണയാകകമായി.ശോഭയില്ലാത്ത ജയമാണു യുഡിഎഫിന് എറണാകുളം നിയമസഭാ മണ്ഡലത്തിൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 31,178 വോട്ട് ഭൂരിപക്ഷത്തിനു ജയിച്ചിടത്ത് 3750 വോട്ടുകളുടെ ജയം. മണ്ഡലത്തിലെല്ലാം ആധിപത്യമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 4 മേഖലകളിൽ പിന്നിലായി. കുത്തകയായ ചേരാനല്ലൂർ പഞ്ചായത്തിൽ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. പോളിങ് കുറഞ്ഞതു ഭൂരിപക്ഷം കുറഞ്ഞതിനു കാരണമായി പറയുന്നുവെങ്കിലും നഗരസഭാ ഭരണത്തോടുള്ള എതിർപ്പ് നിഷേധ വോട്ടായി മാറിയിട്ടുണ്ട്. നഗര മേഖലകളിൽ യുഡിഎഫ് പിന്നിലായി. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരന് 2500 ലേറെ വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 21949 വോട്ടും 2011 ൽ 32437 വോട്ടും ഭൂരിപക്ഷമുണ്ടായിരുന്നു.
മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുപാറ്റേണ്ട് ആവർത്തിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുവെങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വോട്ട് ലഭിച്ചില്ല. ഖമറുദ്ദീന് 65,407 വോട്ട് (40.19%). ലോക്സഭയിൽ രാജ്മോഹൻ ഉണ്ണിത്താൻ (യുഡിഎഫ് നേടിയത് 68,217 വോട്ട് (42.39 %). 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച യുഡിഎഫിനു അന്നു ലഭിച്ചത് 56,870 (35.79%)വോട്ട്. എൻഡിഎ സ്ഥാനാർത്ഥി ലോക്സഭ തിരഞ്ഞെടുപ്പിലും രവീശതന്ത്രി തന്നെയായിരുന്നു. ലോക്സഭയിൽ 57,104 (35.48) വോട്ട് ലഭിച്ചപ്പോൾ നിയമസഭയിൽ 57,484 (35.32%) ആയി ഉയർന്നു. 2016 ൽ 56,781 (35.74%). ലോക്സഭയിൽ ഇടതുമുന്നണിക്കു 32,796 (20.38%) വോട്ടു കിട്ടിയപ്പോൾ നിയമസഭയിൽ 38,233 (23.49%) ആയി ഉയർന്നു. 2016 ൽ 42,565 (26.79%).
വിശ്വാസ സംരക്ഷണവും വോട്ടായില്ല, ബിജെപിക്ക് നഷ്ടം പ്രചരണവിഷയം
വിശ്വാസ സംരക്ഷണത്തിനും വികസനത്തിനുമായി വോട്ടു ചോദിച്ച ബിജെപിയെ ശബരിമലയും തുണച്ചില്ല. ലോക്സഭയിൽ ഇവർക്ക് ശബരിമല വിഷയം നേട്ടമായെങ്കിൽ ഇപ്പോൾ അതുണ്ടായില്ല. ത്രികോണ മൽസരം നടന്ന കോന്നിയിൽ കെ. സുരേന്ദ്രന് 39,786 വോട്ടുകളാണു നേടാനായത്. ശബരിമല പ്രചാരണ വിഷയമായി കത്തിനിന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രന്റേത് ഇതിലും മികച്ച പ്രകടനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം കേവലം 440 വോട്ടുകളായിരുന്നു. ഇതിൽനിന്ന് 14,313 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്കും വിജയത്തിലേക്കുമാണ് എൽഡിഎഫ് നീങ്ങിയത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ ബിജെപിക്ക് 23,073 വോട്ട് അധികം കിട്ടിയെന്ന കാരണത്താൽ സുരേന്ദ്രനു തലയുയർത്തി നിൽക്കാം. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 6,720 വോട്ടുകൾ കുറഞ്ഞതിന്റെ കാരണം കണ്ടെത്തുകയും വേണം. ശബരിമല പ്രക്ഷോഭകാലത്തു കിട്ടിയ വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് ഉറപ്പ്. എൻഎസ്എസ് വോട്ടുകളും ഓർത്തഡോക്സ് സഭയുടെ പിന്തുണയും അനുകൂലമായില്ല. അരൂരിലും എറണാകുളത്തും ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പിന്നിലായി. എറണാകുളത്ത് 13,351 വോട്ടും അരൂരിൽ 16,289 വോട്ടുമാണു നേടാനായത്. അരൂരിൽ ബിഡിജെഎസിന്റെ പിന്തുണയുണ്ടായില്ലെന്നു ഫലം തെളിയിക്കുന്നു.
രണ്ടാംസ്ഥാനത്തെത്തിയ മഞ്ചേശ്വരത്തു 57,484 വോട്ടുകളാണു ബിജെപി പിടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 380 വോട്ടുകളുടെ വർധന ആശ്വാസമായി. വോട്ടു ചോർച്ചയ്ക്കു സമാധാനം പറയേണ്ടി വരുമെങ്കിലും വട്ടിയൂർക്കാവിലെ പരാജയകാരണത്തിൽ നിന്നു സംസ്ഥാന നേതൃത്വത്തിനു തലയൂരാനാകും. ഇവിടെ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതു ദേശീയ നേതൃത്വമാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പക്ഷക്കാരനായ കെ.സുരേന്ദ്രന്റെ പ്രകടനം ദേശീയ നേതൃത്വത്തിനു കണ്ടില്ലെന്നു നടിക്കാനാവില്ല. മോശം പ്രകടനത്തിന്റെ പേരിൽ പുനഃസംഘടനയുണ്ടായാൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന്റെ പേരിനു മുൻതൂക്കം ലഭിച്ചേക്കാം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്