Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്‌കൂളിലെ കലാമേളദിവസം മൂന്നംഗ വിദ്യാർത്ഥി സംഘം പോയത് വെള്ളച്ചാലിലെ നരിമട കാണാൻ; കുട്ടികളോട് സൗഹൃദം സ്ഥാപിച്ച ഫവാസ് കൂട്ടത്തിൽ ഒരാളെ വലിച്ചിഴച്ച് കൊണ്ടുപോയത് കുറ്റിക്കാട്ടിലേക്ക്; പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

സ്‌കൂളിലെ കലാമേളദിവസം മൂന്നംഗ വിദ്യാർത്ഥി  സംഘം പോയത് വെള്ളച്ചാലിലെ നരിമട കാണാൻ; കുട്ടികളോട് സൗഹൃദം സ്ഥാപിച്ച ഫവാസ് കൂട്ടത്തിൽ ഒരാളെ വലിച്ചിഴച്ച് കൊണ്ടുപോയത് കുറ്റിക്കാട്ടിലേക്ക്; പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ. താനൂർ എടക്കടപ്പുറം സ്വദേശി താണിച്ചന്റെ പുരയ്ക്കൽ ഫവാസാ(21)ണ് താനൂർ പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. താനൂർ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികൾ സ്‌കൂളിൽ കലാമേളയായതിനെത്തുടർന്ന് ഒഴൂർ വെള്ളച്ചാലിലെ നരിമട കാണാനായി പോയതായിരുന്നു. ഫവാസ് ഇവിടെയെത്തി. കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു. കൂട്ടത്തിൽ ഒരാളെ പീഡിപ്പിക്കുന്നതായി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇത് കണ്ട് മറ്റു കുട്ടികൾ സമീപത്തെ വീടുകളിൽ പോയി കാര്യം അവതരിപ്പിച്ചു. തുടർന്ന് നാട്ടുകാർ എത്തുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ താനൂർ എസ് ഐ നവീൻ ഷാജും സംഘവും സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അടുത്തിടെ നിരവധി പ്രകൃതിവിരുദ്ധ പീഡനക്കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. 14കാരനായ മദ്രസാ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയകേസിൽ മാസംമുമ്പ് മലപ്പുറത്ത് അറസ്റ്റിലായത് സ്വന്തം മദ്രസിയിലെ അദ്ധ്യാപകനായ ഉസ്താദ് തന്നെയായിരുന്നു. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ ഉസതാദ് സ്ഥലംവിടുകയായിരുന്നു. തുടർന്നു ഒളിവിൽ നിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം കോടതി തള്ളി. 2018 മെയ്‌ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായ പീഡിപ്പിച്ച ഉസതാദ് ഇതുപുറത്തുപറയരുതെന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വീട്ടുകാരോട് വിദ്യാർത്ഥി വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. ശേഷം ചൈൽഡ്ലൈൻ വിദ്യാർത്ഥിയുടെ മൊഴിയെടുക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ബന്ധുക്കളോടൊപ്പമെത്തി വിദ്യാർത്ഥി പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ മദ്രസാ അദ്ധ്യാപകനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

പതിനാലുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്.നിലമ്പൂർ ചന്തക്കുന്ന് തോട്ടോപ്പുറം ഷിറാജ് (33) ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്.അതേ സമയം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെയും പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു. പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത് ലോഡ്ജിൽ കൊണ്ടുപോയെന്നാണ് പരാതി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായരുന്നു.. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അഭിഭാഷകനാണ് കോടതി മുൻകൂർ ജാമ്യം നൽകിയത് കഴിഞ്ഞ ദിവസമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP